പൗരത്വ പ്രക്ഷോഭകരെ കേൾക്കുന്നതിന് പകരം കൈകാര്യം ചെയ്യുന്നതിനെ പറ്റിയാണ് കേന്ദ്ര സർക്കാർ ആലോചിക്കുന്നത്; ഇന്ത്യ മതനിരപേക്ഷതയിൽ നിന്ന് മതാധിപത്യത്തിലേക്ക് നീങ്ങുകയാണോ എന്നതാണ് ലോകത്ത് നടക്കുന്ന ചർച്ച; ഇതുതിരിച്ചറിയാൻ കേന്ദ്ര സർക്കാർ തയ്യാറാവണമെന്നും പി.കെ.കുഞ്ഞാലിക്കുട്ടി ലോക്സഭാ ചർച്ചയിൽ
ജംഷാദ് മലപ്പുറം
മലപ്പുറം: പൗരത്വ പ്രക്ഷോഭകരെ കേൾക്കുന്നതിന് പകരം കൈകാര്യചെയ്യുന്നതിനെ പറ്റിയാണ് കേന്ദ്ര സർക്കാർ ആലോചിക്കുന്നതെന്ന് മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എംപി. ഇന്ത്യ മതനിരപേക്ഷതയിൽ നിന്ന് മതാധിപത്യത്തിലേക്ക് നീങ്ങുകയാണോ എന്നതാണ് ലോകത്ത് നടക്കുന്ന ചർച്ചയെന്നത് തിരിച്ചറിയാൻ കേന്ദ്ര സർക്കാർ തയ്യാറാവണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു..ഡൽഹി വംശഹത്യയെ പറ്റി ലോക്സഭയിൽ നടന്ന ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭരണകക്ഷി നേതാക്കളുടെ പ്രസംഗം കേൾക്കുമ്പോൾ പാർലമെന്റിലെ ചർച്ചകൊണ്ട് കാര്യമായ ഫലമുണ്ടാവില്ലന്ന് കരുതിപ്പോവുകയാണ്്. നിരത്തുകളിൽ സമരം ചെയ്യുന്നവരെ എങ്ങനെ കൈകാര്യം ചെയ്യാമെന്നതിനെ കുറിച്ചാണ് മന്ത്രിമാർ സംസാരിക്കുന്നത്. അവർ എന്തിനാണ് സമരം ചെയ്യുന്നത് എന്നതിനെ പറ്റി അവധാനതയോടെ കേൾക്കാൻ സർക്കാർ തയ്യാറാവുന്നതേയില്ല. അവർക്കെതിരെ വെടിയുതിർക്കുന്നതിനെ പറ്റി പ്രസംഗിക്കുന്നതും മാധ്യമസ്ഥാപനങ്ങളെ നിരോധിക്കുന്നതുമൊക്കെയാണ് നാം കാണുകയും കേൾക്കുകയും ചെയ്യുന്നത്. പ്രക്ഷോഭകരുടെ ആവശ്യങ്ങളെ കേൾക്കാൻ എന്താണ് സർക്കാർ തയ്യാറാവാത്തത്. നമ്മുടെ രാജ്യം ജനാധിപത്യ രാജ്യമല്ലേ. എന്തുകൊണ്ടാണ് രാജ്യത്താകെമാനം ജനങ്ങൾ സമരം ചെയ്യുന്നതെന്ന് എപ്പോഴെങ്കിലും കേന്ദ്ര ആഭ്യന്തര മന്ത്രി ആലോചിച്ചിട്ടുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.
പ്രക്ഷോഭം സമാധാനപൂർണ്ണമായാണ് നടക്കുന്നത്. കിഴക്കൻ ഡൽഹിയിൽ ചിലർ മനഃപ്പൂർവ്വം പൗരത്വ പ്രക്ഷോഭകർക്കെതിരെ ആക്രമണം അഴിച്ചുവിടുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പൗരത്വ രജസിട്രേഷൻ നടപ്പാക്കില്ലന്ന് നിരവധി സംസ്ഥാനങ്ങൾ് ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്ര സർക്കാർ സംസ്ഥാനങ്ങളുടേതടക്കമുള്ള ആശങ്കകൾ കേൾക്കാൻ തയ്യാറാവുന്നതേയില്ല. രാജ്യത്തെ മുഖ്യ ന്യൂനപക്ഷത്തിന് കേന്ദ്ര സർക്കാർ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പുതിയ നിയമത്തിൽ ആശങ്കകളുണ്ട്. അവർ തങ്ങളുടെ പൗരത്വം അപകടത്തിലാവുമോ എന്ന് ഭയപ്പെടുന്നു. എന്തുകൊണ്ടാണ് സർക്കാർ അവരുടെ ആശങ്കകൾക്ക് ചെവികൊടുക്കാത്തത്. നിരത്തുകളിൽ സമരം ചെയ്യുന്നവരെ എങ്ങനെ കൈകാര്യം ചെയ്തുകളയാം എന്നതിനെ പറ്റിയാണ് ഭരണകക്ഷി എല്ലായ്പ്പോഴും സംസാരിക്കുന്നത്. സമരക്കാർ റോഡ് ബ്ലോക്ക് ആക്കുന്നതിലാണ് സർക്കാറിന് വലിയ ആശങ്ക. ഗാന്ധിജിയും മറ്റ് നോതാക്കളും സ്വാതന്ത്ര സമരം നയിച്ചതും ഇങ്ങനെയൊക്കെ തന്നെയായിരുന്നുവെന്നത് ഭരണകക്ഷി ഓർക്കണമെന്നും പികെ കുഞ്ഞാലിക്കുട്ടി ലോക്സഭയിൽ പറഞ്ഞു.
ഡൽഹിയിൽ അക്രമമരങ്ങേറിയത് ശഹീൻ ബാഗ് ഒഴിപ്പിക്കാൻ വേണ്ടി ചിലർ നൽകിയ അന്ത്യശാസനത്തെ തുടർന്നാണ്. സന്ദർശനവും കഴിഞ്ഞ് അമേരിക്കൻ പ്രസിഡന്റ് ട്രംപ് മടങ്ങിയാൽ കലാപം സൃഷ്ടിക്കാമെന്ന് ചിലർ കണക്ക് കൂട്ടിയത് അൽപ്പം പിഴച്ച് പോയി എന്നത് ഒഴിച്ച് നിർത്തിയാൽ മുൻകൂട്ടി തയ്യാറാക്കിയ പ്ലാനിങ് അതേപടി നടപ്പാക്കുന്നതാണ് കിഴക്കൻ ഡൽഹിയിൽ കണ്ടത്. രാജ്യത്ത് എന്താണ് നടക്കുന്നത് എന്നത് ലോകത്തിന് മുൻപാകെ വ്യക്തമായി തുറന്ന് കാട്ടുന്നതായിരുന്നു ഡൽഹി കലാപം. ഇന്ത്യ മതനിരപേക്ഷതയിൽ നിന്ന് മതാധിപത്യത്തിലേക്ക് നീങ്ങുകയാണോ എന്നതാണ് ഇന്ന് ലോകത്ത് നടക്കുന്ന ചർച്ചയെന്നത് തിരിച്ചറിയാൻ കേന്ദ്ര സർക്കാർ തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു.
പൗരത്വം നഷ്ടപ്പെടുമോ എന്ന ഭീതിയിൽ ജനങ്ങൾ ജീവിക്കുമ്പോൾ അവരുടെ ആശങ്കകൾ പാർലമെന്റിൽ ചർച്ച ചെയ്യാതിരിക്കുന്നത് അംഗീകരിക്കാനാവില്ല; സർക്കാർ ഉത്തരവാദിത്തം മറന്നതിനാലാണ് സഭ തടസ്സപ്പെടുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. രാജ്യത്തെ ജനങ്ങൾ തങ്ങളുടെ പൗരത്വം നഷ്ടപ്പെടുമോ എന്ന ഭയത്തിലാണന്നും പൗരത്വ പ്രശ്നത്തിൽ വ്യക്തത നൽകാൻ കേന്ദ്ര സർക്കാറിന് ഉത്തരവാദിത്വമുണ്ടന്നും പികെ കുഞ്ഞാലിക്കുട്ടി. ലോക്സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ച കോൺഗ്രസ് എംപിമാരെ സസ്പെന്റ് ചെയ്ത സ്പീക്കറുടെ നടപടിയേേിന്മൽ നടന്ന ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സഭയുടെ സുഗമമായ നടത്തിപ്പ് ഉറപ്പാക്കാൻ പ്രതിപക്ഷം പ്രതിജ്ഞാബദ്ധമാണ്. എന്നാൽ രാജ്യത്ത് കലാപമരങ്ങേറിയപ്പോൾ അത് ചർച്ചയ്ക്ക് പോലുമെടുക്കാൻ തയ്യാറാവാതിരുന്ന സർക്കാറിന്റെ നടപടിയാണ് പ്രതിപക്ഷ അംഗങ്ങളെ പ്രതിഷേധിക്കാൻ പ്രേരിപ്പിച്ചത്.
നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിക്കുന്നതും കുത്തിയിരിക്കുന്നതും ശ്രമകരവും ബുദ്ദിമുട്ട് നിറഞ്ഞതുമായ കാര്യമാണ്. സീറ്റിലിരുന്ന് ജനങ്ങളുടെ പ്രശ്നങ്ങൾ ഉയർത്താൻ അനുവദിക്കാത്ത സാഹചര്യമുണ്ടായതാണ് സഭാ നടപടികൾ നിർത്തി വെക്കുന്ന തരത്തിൽ നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കാൻ അംഗങ്ങളെ നിർബന്ധിച്ചതെന്നും അദ്ദേഹം പറഞ്ഞു. നിരവധി മനുഷ്യർ കൊല്ലപ്പെട്ട കലാപമാണ് ഡൽഹിയിൽ അരങ്ങേറിയത്. തങ്ങളുടെ മൂക്കിൻ തുമ്പിൽ നടന്ന ഡൽഹി കലാപം സഭ ഉടൻ ചർച്ചചെയ്യില്ലെന്ന സർക്കാർ നിലപാടാണ് സഭാ നടപടികൾ തടസ്സപ്പെടുന്നതിലേക്ക് കാര്യങ്ങളെത്തിച്ചത്. അതിൽ സർക്കാറിന് കൃത്യമായ പങ്കുണ്ടന്നും അദ്ദേഹം പറഞ്ഞു. എൻആർസി-എൻപിആർ വിഷയത്തിൽ രാജ്യത്തെ ജനങ്ങളുടെ ആശങ്കകൾ നീക്കുന്ന രീതിയിൽ വിശദീകരണം നൽകാൻ കേന്ദ്ര സർക്കാർ മടികാണിക്കുന്നതെന്താണ്. ആർക്കാണ് ജനങ്ങളുടെ പൗരത്വം എടുത്ത് കളയാനുള്ള അവകാശമുള്ളതെന്നും അദ്ദേഹം ചോദിച്ചു.
Stories you may Like
- മുസ്ലിംലീഗ് പ്ലാറ്റിനം ജൂബിലി ആഘോഷം; 14 ജില്ലകളിലും ഹരിതവനങ്ങൾ സൃഷ്ടിക്കും
- സതീശനോടും സുധാകരനോടും സമസ്തയ്ക്ക് താൽപര്യക്കുറവ്
- സലാമിനെ അടക്കി നിർത്തി പ്രശ്നം അവസാനിപ്പിക്കാൻ മുസ്ലിംലീഗ് തീരുമാനം.
- രാഹുൽ ലോക്സഭയിലെത്തുന്നത് വൈകിപ്പിക്കാൻ ശ്രമമെന്ന് കോൺഗ്രസ്
- രാജസ്ഥാനിൽ ആരാകും മുഖ്യമന്ത്രി? ബിജെപി അധികാരം ഉറപ്പിച്ചതോടെ പ്രമുഖരുടെ നിര
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- രണ്ടാം വട്ടവും ഒന്നാം സമ്മാനം; ഭാഗ്യദേവതയുടെ കണ്ണിലുണ്ണിയായി തോമസ്; ഒരു വർഷം മുൻപ് 80 ലക്ഷത്തിന്റെ ഭാഗ്യം ലഭിച്ച തോമസിന് ഇക്കുറി ലഭിച്ചത് ഒരു കോടിയുടെ ഭാഗ്യം: കോടീശ്വരനായത് ഫോൺ ചെയ്ത് മാറ്റിവെപ്പിച്ച ടിക്കറ്റിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- യു.എ.ഇ.യിൽ 24 മണിക്കൂറിനിടെ പെയ്തിറങ്ങിയത് ഒരു വർഷം ലഭിക്കുന്ന മഴ; ഏഴ് എമിറേറ്റുകളും വെള്ളത്തിലായതോടെ കോടികളുടെ നാശനഷ്ടം; കേരളത്തിൽ നിന്നുള്ല വിവിധ വിമാനങ്ങൾ റദ്ദാക്കി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍