വളരെ സങ്കടം തോന്നുന്നു സർ.. ഇത് കേരളം മുഴുവൻ കാണുന്നുണ്ട്; ലോകത്ത് ഒരു രാജ്യത്തും ഈ മഹാമാരിയെ നേരിടുന്നതിൽ ഭരണ - പ്രതിപക്ഷ തർക്കം ഉണ്ടായിട്ടില്ല; നമ്മുടെ ആവനാഴിയിലെ എല്ലാ ശക്തിയെടുത്ത് പ്രയോഗിച്ചാലും ചില വീഴ്ച്ചകൾ ഉണ്ടാകും; ബാത്ത്റൂമിൽ പോകണമെന്ന് തോന്നിയിട്ടും പോയില്ല, മനസുനിറയെ ബേജാറായിരുന്നു; ഇത് പരസ്പരം അസ്ത്രങ്ങൾ അയക്കേണ്ട സമയമാണോ? എനിക്ക് ആരോടും പരിഭവമില്ല.. കുറ്റപ്പെടുത്തിയിട്ടുമില്ല; പ്രതിപക്ഷ ആരോപണങ്ങൾക്ക് നിയമസഭയിൽ മറുപടിയുമായി കെ കെ ഷൈലജ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കൊവിഡ് 19 അതിജീവന പോരാട്ടത്തിൽ കേരളം ശക്തമായ നടപടികളുമായി മുന്നോട്ടു പോകുകയാണ് ലോക ആരോഗ്യ സംഘടനയും കേന്ദ്രസർക്കാറും നൽകുന്ന നിർദ്ദേശങ്ങൾക്ക് അനുസൃതമായാണ് സംസ്ഥാനത്തെ പ്രതിരോധ പ്രവർത്തനങ്ങൾ നടക്കുന്നതും. കേരളത്തിലെ ആരോഗ്യമന്ത്രിയെന്ന നിലയിൽ വകുപ്പിനെ ഏകോപിപ്പിച്ചു കൊണ്ടു പ്രതിരോധ പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടു പോകുന്ന കാര്യത്തിൽ കെ കെ ഷൈലജ മുന്നിൽ തന്നെയാണ്. നിപ്പയെ അതിജീവിക്കുന്നതിൽ മുന്നിൽ നിന്ന ആരോഗ്യമന്ത്രി കോവിഡ് വിഷയത്തിലും കേരളത്തിന് ഒപ്പം നിന്നു. എന്നാൽ, ഇതിന്റെ പേരിലും അവർക്കെതിരെ വിമർശനങ്ങൾ ഉയർന്നു. മന്ത്രിയുടെ വാർത്താസമ്മേളനങ്ങൾ പബ്ലിസിറ്റിക്ക് വേണ്ടിയാണെന്ന ആരോപണമാണ് പ്രതിപക്ഷ നേതാവ് ഉയർത്തിയത്.
ഈ ആരോപണത്തിന് പിന്നാലെ ഇന്ന് നിയമസഭയിലും മന്ത്രിക്കെതിരെ വിമർശനം ഉയർത്തി. ഇറ്റലിയിൽ നിന്നും റാന്നിയിൽ എത്തിയ കുടുംബത്തെ പരിശോധിക്കുന്ന കാര്യത്തിൽ വീഴ്ച്ച വരുത്തി എന്ന ആക്ഷേപമാണ് ചെന്നിത്തലയും പ്രതിപക്ഷവും ഉന്നയിച്ചത്. ഇന്ന് ഈ വിഷയത്തിൽ നിയമസഭയിൽ അടിയന്തര പ്രമേയവും പ്രതിപക്ഷം കൊണ്ടുവന്നു. കെ കെ ഷൈലജക്കെതിരെ അവകാശ ലംഘനത്തിന് നോട്ടീസ് നൽകുകയും ചെയ്തു. കേന്ദ്ര നിർദ്ദേശം വന്നത് ഫെബ്രുവരി 26നാണെന്ന കാര്യം ചൂണ്ടിയായിരുന്നു വിമർശനം ഈ വിമർശനങ്ങൾക്ക് നിയമസഭയിൽ തന്നെ കെ കെ ഷൈലജ മറുപടി നൽകി.
ലോകം ഇന്നേ വരെ കണ്ടിട്ടില്ലാത്ത ഒരു മഹാമാരിയെയാണ് നമ്മൾ നേരിടുന്നതെന്നും 118 ലോക രാഷ്ട്രങ്ങളിൽ അസുഖം ബാധിച്ചെന്നും മികച്ച നിരീക്ഷണ സംവിധാനങ്ങളുള്ള യു.എസും യു.കെയും ഇതിൽപ്പെട്ടു എന്നത് ഭീതിയോടെ കാണുകയാണെന്നും പറഞ്ഞായിരുന്നു ആരോഗ്യമന്ത്രി നിയമസഭയിൽ സംസാരിച്ചു തുടങ്ങിയത്. കേരളം അനുഭവത്തിന്റെ വെളിച്ചത്തിൽ കടുത്ത പ്രതിരോധം സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്നും ജനങ്ങളെ ഭീതിയിലാഴ്ത്താൻ കഴിയാത്തതുകൊണ്ട് മുഴുവൻ ഭീകരതയും തുറന്നുപറയാൻ കഴിയില്ലെന്നും ഷൈലജ ടീച്ചർ പറഞ്ഞു.
''ഈ രോഗം എങ്ങനെയാണ് പടരുന്നതെന്ന് ഇവിടെ പ്രതിപക്ഷത്ത് ഇരിക്കുന്നവർക്കും അറിയാം. ലോകത്ത് ഒരു രാജ്യത്തും ഈ മഹാമാരിയെ നേരിടുന്നതിനിടയിൽ ഭരണ പ്രതിപക്ഷ തർക്കം ഉണ്ടായിട്ടില്ല. ഒരുപാട് വീഴ്ചകൾ സംഭവിക്കുന്നുണ്ട്. അതുകൊണ്ട് തന്നെയാണ് ചൈനയിൽ കൂട്ടത്തോടെ ആളുകൾ മരിച്ചുപോകുന്നത്. നമ്മുടെ ആവനാഴിയിലെ എല്ലാ ശക്തിയെടുത്ത് പ്രയോഗിച്ചാലും ചില വീഴ്ചകൾ ഉണ്ടാകും.
അത് ഇല്ലാതിരിക്കാനുള്ള ഭഗീരഥ പ്രയ്തനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. അതിനിടെ വഴിയിലൂടെ അന്വേഷിച്ച് ചെന്ന് എന്തെങ്കിലും ഇവരെ കുറ്റപ്പെടുത്താനുണ്ടോ എന്ന് നോക്കുന്നത് ഈ സമയത്ത് ശരിയല്ല. അതിന് പിന്നീട് സമയമുണ്ട്. ഈ പ്രശ്നത്തിന്റ ഗൗരവം പ്രതിപക്ഷം കാണണമെന്നേ പറഞ്ഞിട്ടുള്ളൂ. ആരോഗ്യമന്ത്രി മന്ത്രി ഒറ്റക്കോ വകുപ്പോ വിചാരിച്ചാൽ ഇതിനെ നേരിടാൻ കഴിയില്ല. മുഴുവൻ ഡിപാർട്മെന്റുകളേയും സംയോജിപ്പിച്ചാണ് മുന്നോട്ടുപോകുന്നത്. പക്ഷേ ഈ വിഷയം പറയേണ്ടത് ഞാനായതുകൊണ്ട് പറയുന്നു എന്ന് മാത്രം. അതിലേക്ക് ഞാൻ കടക്കുന്നില്ല.
ഒന്നാം ഘട്ടം സമർത്ഥമായി നമ്മൾ വിജയിച്ചു. എയർപോർട്ടിൽ വെച്ച് തന്നെ വുഹാനിൽ നിന്ന് വരുന്നവരെ കണ്ടെത്തി. എയർപോർട്ടിനകത്ത് കയറി നമുക്ക് പരിശോധിക്കാൻ പറ്റില്ല. അന്ന് കേന്ദ്രം നിർദ്ദേശം നൽകിയിരുന്നു. തുടക്കത്തിൽ തന്നെ വുഹാൻ നിന്നുള്ളവരെ ചികിത്സിക്കാനായതുകൊണ്ട് മറ്റൊരാൾക്ക് അസുഖം കിട്ടിയില്ല. 26ാം തിയതി മുതൽ ഇറ്റലിയിൽ രോഗം പടർരുന്നു എന്ന ആ സർക്കുലർ വന്നു. എയർപോർട്ടിനകത്ത് യൂണിവേഴ്സൽ സർവലൈൻസ് നടത്തി ഈ ഫോറം പൂരിപ്പിക്കേണ്ടത് നിർബന്ധമാണെന്ന ഓർഡർ വരുന്നത് മാർച്ച് നാല് മാത്രമാണ്. അപ്പോൾ മാത്രമേ ഇറ്റലിക്കാർ പൂരിപ്പിക്കേണ്ടതുണ്ട് എന്ന് നമുക്ക് പറയാൻ കഴിയൂ. പക്ഷേ എന്നിട്ടും ഇറ്റലിക്കാർ ഉണ്ടെങ്കിൽ ഹെൽപ് ഡെസ്ക്കിൽ ബന്ധപ്പെടണമെന്ന് വിമാനത്തിൽ അനൗൺസ്മെന്റ് ചെയ്തിരുന്നു.
ഞാൻ ഇറ്റലി കുടുംബത്തെ കുറ്റപ്പെടുത്തിയില്ല. പക്ഷേ അവർ മറച്ചുവെക്കാൻ ശ്രമിച്ചുവെന്ന് പറഞ്ഞു. മറച്ചുവെച്ചുവെന്ന് മാത്രമല്ല വീട്ടിലെത്തിയിട്ട് പനി വന്നിട്ടും അത് പറഞ്ഞില്ല. പുറത്തുപോയി ഡോക്ടറെ കാണിച്ചപ്പോഴും ഇറ്റലിയിൽ നിന്ന് വന്നതാണെന്ന് പറഞ്ഞില്ല. ഫ്ളൈറ്റിൽ അനൗൺസ്മെന്റ് ഉണ്ടായിരുന്നു. ആരോഗ്യവകുപ്പിന്റെ ഹെൽപ് ഡെസ്കിൽ റിപ്പോർട്ട് ചെയ്യണമെന്ന് പറഞ്ഞിട്ടും അവർ അത് ചെയ്തില്ല ഇത് നമ്മൾ പറയേണ്ട സർ, ഇനിയാരെങ്കിലും അങ്ങനെ വരാതിരിക്കണമെങ്കിൽ ഇത് ശരിയല്ല എന്ന് തന്നെ പറയേണ്ട. ഇത് വാർത്താ സമ്മേളത്തിലും പറഞ്ഞിരുന്നു.
സൂത്രത്തിൽ കണ്ടുപിടിച്ചതാണെന്നാണ് പറഞ്ഞത്, സൂത്രത്തിൽ ചാടിപ്പോയി എന്നല്ല. തൊട്ടടുത്ത വീട്ടിലെ കുടുംബത്തിന് പനി വന്നപ്പോൾ അവരാണ് പറഞ്ഞത് അടുത്ത വീട്ടിൽ നിന്ന് ഇറ്റലിക്കാർ വന്നു എന്ന്. എന്നിട്ടും ഇറ്റലിയിൽ നിന്ന് വന്നവരാണ് എന്ന് അവർ പറഞ്ഞില്ല. ഒറ്റക്കെട്ടായി നിൽക്കേണ്ട സമയത്ത് പ്രതിപക്ഷം ഇങ്ങനെ പറഞ്ഞ് ആക്രമിക്കുകയാണ്. ഇത് എളുപ്പമല്ല. പതിനായിരിക്കണക്കിന് ആളുകൾ ഗൾഫിൽ നിന്നും തിരിച്ചുവരാനിരിക്കുകയാണ്. എത്ര വലിയ സന്നാഹം എയർപോർട്ടിൽ ഒരുക്കിയാലും അവിടെ റിപ്പോർട്ട് ചെയ്യാതെ ചിലർ പോകാനുള്ള സാധ്യതയുണ്ട്.
എയർപോർട്ടിൽ ഡോക്ടർമാരുടെ സാന്നിധ്യം ഉണ്ടായില്ലെന്ന് പറഞ്ഞു. അറിയാത്ത കാര്യങ്ങൾ അസംബ്ലിയിൽ പറയരുത്. ഇത് പരസ്പരം അസ്ത്രങ്ങൾ അയക്കേണ്ട സമയമാണോ. 27ാം തിയതി മുതൽ 7 ഡോക്ടർമാർ അവിടെ ഉണ്ട്. മാർച്ച് 3 മുതൽ 12 ഡോക്ടർമാർ ഉണ്ട്. ആളുകൾ കൂടുന്നതിനസരിച്ച് സ്റ്റാഫിനെ പോസ്റ്റ് ചെയ്യുന്നുണ്ട്. തെറ്റായ വിവരങ്ങൾ സഭയിൽ പറയാതിരിക്കുക. എനിക്ക് ആരോടും പരിഭവമില്ല. കുറ്റപ്പെടുത്തിയിട്ടുമില്ല. ഞാൻ മറുപടി പറയുമ്പോൾ പ്രതിപക്ഷ നേതാവ് ശ്രദ്ധിക്കാതിരുന്നപ്പോൾ ശബ്ദമുയർത്തി ഞാൻ പറഞ്ഞു. അദ്ദേഹത്തിന് വിഷമമുണ്ടാക്കിയോ എന്ന് കരുതി അതിന് ശേഷം അടുത്ത് ചെന്ന് പിന്നീട് സംസാരിച്ചു. കുഴപ്പമില്ലെന്നും ഞങ്ങൾ ഒപ്പമുണ്ടെന്നുമാണ് അദ്ദേഹം പറഞ്ഞത്.
ചെറിയ സ്പെല്ലിങ് മിസ്റ്റേക്ക് ചൂണ്ടിക്കാട്ടി ഇതിനെ ആക്രമിക്കുകയാണെങ്കിൽ നമുക്ക് ഈ മഹാമാരിയെ ചെറുക്കാൻ കഴിയില്ല. കോൺടാക്സ് ചാർട്ട് തയ്യാറാക്കുക എളുപ്പമല്ല. ഇവർ പറയാത്തപക്ഷം ചാർട്ട് പുറത്തുവിടുകയേ നിവൃത്തിയുള്ളൂ. ചാർട്ടിലെ ചെറിയ തെറ്റ് പോലും പ്രതിപക്ഷം വലുതാക്കി കാണിച്ചു. വളരെ സങ്കടം തോന്നുന്നു. കേരളം മുഴുവൻ ഇത് കാണുന്നുണ്ട്. അനിൽ അക്കര എംഎൽഎ ഇവിടെ എന്തൊക്കെയാണ് പറഞ്ഞത്. ഏഴാം തിയതി വൈകീട്ട് സംശയം വന്ന് എട്ടാം തിയതി കൺഫേം ചെയ്തു. മുഖ്യമന്ത്രിയോട് ഇക്കാര്യം പറഞ്ഞിരുന്നു. സഭ അവസാനിച്ച ശേഷമാണ് തൃശൂരേക്ക് പോകാൻ തീരുമാനിച്ചത്. രാത്രി 9. 30 ന്റെ ഫ്ളൈറ്റിലാണ് പോയത്.
നിങ്ങൾ അറിയുമോ ബാത്റൂമിൽ പോകാൻ തോന്നിയിട്ട് പോലും ആരും പോയില്ല. നേരെ ആശുപത്രിയിലേക്കാണ് പോയത്. നെടുമ്പാശേരിയിൽ നിന്നും ഒന്നര മണിക്കൂർ യാത്രയുണ്ട്. കഴിയാവുന്നത്ര വേഗത്തിൽ എത്തി. എത്തുമ്പോൾ 12 മണിയായി. എന്തൊക്കെ ചെയ്ണമെന്ന് തീരുമാനിക്കമായിരുന്നു. അത് കഴിയുമ്പോഴേക്കും 2.30 കഴിഞ്ഞു. ഞങ്ങൾക്കൊപ്പമുള്ള മാധ്യമങ്ങളോട് തിരിച്ചുപോകാൻ പറഞ്ഞു. രാവിലെ ബ്രീഫ് ചെയ്യാമെന്ന് പറഞ്ഞു. എന്നാൽ അവർ പറഞ്ഞത് മഹാമാരിയാണ് വരുന്നതെന്നും എത്ര സമയം വേണമെങ്കിലും കാത്തിരിക്കാമെന്നായിരുന്നു.
ആദ്യമായാണ് പത്രം അച്ചടി നിർത്തി ഒരു വാർത്തയുടെ സ്ഥിരീകരണത്തിന് വേണ്ടി കാത്തിരിക്കുന്നതെന്ന് മനോരമ പത്രാധിപൻ മാമ്മൻ മാത്യു പറഞ്ഞു. മീഡിയ ഇത്തരത്തിൽ സഹകരിച്ചതിൽ സന്തോഷമുണ്ട്. തൃശൂരിൽ നിന്ന് വിവരം നൽകിയിട്ടേ ഞങ്ങൾ വാർത്ത നൽകുന്നുള്ളൂവെന്ന് എല്ലാ പത്രങ്ങളും നിലപാടെടുത്തു. പിറ്റേ ദിവസം ഇറങ്ങിയ പത്രത്തിൽ ഇക്കാര്യമെല്ലാം വിശദമായി അവർ നൽകി. അത് നൽകുന്ന സഹായം ചെറുതല്ല. ഇനിയുള്ള ദിവസങ്ങളാണ് ശ്രദ്ധിക്കേണ്ടത്. എല്ലായിടത്തും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. എല്ലാവരിൽ നിന്നും സഹകരണം ഉണ്ടെങ്കിലേ ചെറുക്കാനാവൂ.
ഇരയുടെ കൂടെ ഓടുകയും വേട്ടക്കാരന്റെ കൂടെ നിൽക്കുകയും ചെയുന്ന രീതി പ്രതിപക്ഷം സ്വീകരിക്കരുത്. നിങ്ങൾ മിണ്ടരുത് മിണ്ടിയാൽ ഭീതിയെന്ന് പറയുന്നു. അതേ സമയം തന്നെ ഞങ്ങൾ ജനങ്ങളെ പഠിപ്പിക്കുന്നില്ലഎന്ന് പറയുന്നു. എങ്ങനെ പഠിപ്പിക്കും ഓരോ വീട്ടിലും ഫോൺ ചെയ്ത് പറഞ്ഞ് പഠിപ്പിക്കാനാവുമോ?. പഞ്ചായത്ത് തലത്തിൽ വാർഡ് തലത്തിൽ കുടുംബശ്രീ തലത്തിൽ എല്ലാം പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നുണ്ട്. എല്ലാവരും കൂടെ നിന്ന് മഹാമാരിയെ ചെറുക്കാമെന്ന് കരുതുന്നു'', കെ. കെ ഷൈലജ പറഞ്ഞു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്