വസ്ത്രം മാറുമ്പോൾ പരിചയമില്ലാത്തയാൾ ജനലിന് അടുത്ത് വന്ന് ജോബി ഉണ്ടോ എന്ന് ചോദിച്ചു; ഇങ്ങോട്ട് വന്നില്ലെന്ന് പറഞ്ഞപ്പോൾ സാധനം കൊണ്ടു പോകാൻ വണ്ടി വിളിച്ചിരുന്നു എന്ന് മറുപടി; തുറന്നപ്പോൾ വാ പൊത്തി പിടിച്ചു പറഞ്ഞത് ഇതൊരു ക്വട്ടേഷൻ എന്ന്; വായിൽ തിരുകിയ തുണി അഴിച്ചു മാറ്റി ഇട്ടത് ഗുളികയും വെള്ളവും; രാത്രി മുഴുവൻ പീഡനം; പിന്നെ പണവും എടിഎമ്മുമായി കടന്നു കളയൽ; കൊട്ടിയൂരിലെ ഫാമിൽ നേരിട്ടത് സമാനതകളില്ലാത്ത പീഡനം; മറുനാടനോട് യുവതി ക്രൂരത പറയുമ്പോൾ
ആർ പീയൂഷ്
കണ്ണൂർ: കൊട്ടിയൂരിൽ ദമ്പതികളെ കെട്ടിയിട്ട ശേഷം ഭാര്യയെ കൂട്ട ബലാത്സംഗം ചെയ്തത് അതി ക്രൂരമായി. ബലാത്സംഗത്തിനിരയായ യുവതി തനിക്ക് നേരിട്ട ദുരനുഭവം മറുനാടൻ മലയാളിയുമായി പങ്കു വച്ചപ്പോഴാണ് അക്രമത്തിന്റെ ഭീകരത മനസ്സിലായത്. ഭർത്താവുമൊത്ത് തങ്ങളുടെ ഉടമസ്ഥതയിലുള്ള ഫാമിലെത്തിയപ്പോഴാണ് ഫാം നടത്തിപ്പുകാർ ആക്രമിച്ചതെന്ന് യുവതി പറഞ്ഞു.
അന്ന് നടന്ന സംഭവത്തെ പറ്റി അവർ പറയുന്നതിങ്ങനെ;
ജനുവരി പതിനാറിന് രാത്രിയിലാണ് ഞാനും ഭർത്താവും കൊട്ടിയൂരിലെ ഫാമിലെത്തിയത്. മാനന്തവാടി വരെ ബസിനും അവിടെ നിന്ന് ഞങ്ങൾ സ്ഥിരമായി യാത്രചെയ്യുന്ന സാബു എന്നയാളുടെ ജീപ്പിലാണ് വീട്ടിലെത്തിയത്. പിറ്റേന്ന് രാവിലെ എന്റെ ഭർത്താവ് , ജിസ് മോൻ നടത്തുന്ന ഫാമിലേക്ക് പോയി. ഏറെ നേരം കഴിഞ്ഞിട്ടും വരാതായപ്പോൾ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചു. എന്നാൽ കിട്ടിയില്ല. അപ്പോൾ മുകളിലേക്ക് പോയി ചേട്ടനെ അന്വേഷിക്കാമെന്ന് കരുതി വസ്ത്രം മാറുമ്പോൾ പരിചയമില്ലാത്ത ഒരാൾ ജനലിനടുത്ത് വന്ന് ജോബിയുണ്ടോ എന്ന് ചോദിച്ചു.
ഞങ്ങളുടെ അയൽപ്പക്കകാരനും ഞങ്ങളില്ലാത്തപ്പോൾ വീട്ടിലെ കോഴിയെയും മറ്റും നോക്കിയിരുന്നത് ജോബിയും അമ്മയുമായിരുന്നു. ജോബി ഇങ്ങോട്ട് വന്നില്ല എന്ന് പറഞ്ഞപ്പോൾ സാധനങ്ങൾ കൊണ്ടു പോകാനായി വണ്ടി പറഞ്ഞിരുന്നു അതിന് വേണ്ടി വന്നതാണ് എന്ന് പറഞ്ഞു. അപ്പോൾ ഞാൻ വേഗം വാതിൽ തുറന്നു. വാതിൽ തുറന്നതും പുറത്ത് നിന്നയാൾ വേഗം ഉള്ളിലേക്ക് കയറുകയും എന്റെ വാ പൊത്തി പിടിക്കുകയും ചെയ്തു. ഇത് ഞങ്ങൾക്ക് തന്നിരിക്കുന്ന ക്വട്ടേഷൻ ആണ് എന്നാണ് അയാൽ പറഞ്ഞത്. പിന്നാലെ ജിസ്മോനും രമേശും അകത്തേക്ക് കയറി.
എന്നെ വാ പൊത്തി പിടിച്ചു കൊണ്ട് സോഫയിലേക്ക് ഇരുത്തുകയും ജിസ്മോനും രമേശും ചേർന്ന് എന്റെ കയ്യും കാലും കയറുപയോഗിച്ച് കെട്ടി. വായിൽ തുണി തിരുകി വച്ചു. രമേശ് എന്റെ മുഖത്ത് മാറിമാറി അടിച്ചു. രമേശിന്റെ കയ്യിൽ ഒരു തോക്കും മറ്റൊരാളുടെ കയ്യിൽ കത്തിയുമുണ്ടായിരുന്നു. എന്നെ മർദ്ദിച്ചതിന് ശേഷം കട്ടിലിനും സോഫയ്ക്കും ഇടയിലേക്ക് ഇട്ടു. പിന്നീട് എന്റെ വായിലെ തുണി അഴിച്ചു മാറ്റുകയും എന്തോ ഗുളികകൾ വായിലേക്ക് ഇട്ട് വെള്ളം ഒഴിച്ചു.
അതിന് ശേഷമാണ് ജിസ്മോൻ ശാരീരികമായി ഉപദ്രവിച്ചത്. ഗുളിക കഴിച്ചതിനാൽ എനിക്ക് ബോധം മറയുന്നതു പോലെ തോന്നി തുടങ്ങി. ജിസ്മോന് ശേഷം വീണ്ടും ആരൊക്കെയോ ഉപദ്രവിച്ചു. അന്ന് രാത്രി മുഴുവൻ അവരുടെ പീഡനങ്ങൾക്കിരയാകേണ്ടി വന്നു. എന്നെ താഴെയുള്ള വീട്ടിലും ചേട്ടനെ മുകളിലുള്ള വീട്ടിലുമായിരുന്നു കെട്ടിയിട്ടിരുന്നത്. പിറ്റേന്ന് ഇവർ ഞങ്ങളുടെ ബാഗും പേഴ്സും സ്വർണ്ണവുമെല്ലാം കൈക്കലാക്കി. മർദ്ദിച്ച് ഭീഷമിപ്പെടുത്തി എ.ടി.എം കാർഡുകളുടെ പിൻ നമ്പർ ചോദിച്ചു വാങ്ങി. അതുപയോഗിച്ച് അവർ പണം പിൻ വലിക്കുകയും ചെയ്തു.
ചെറിയ തുക മാത്രമേ അക്കൗണ്ടിൽ ഉണ്ടായിരുന്നുള്ളൂ. മുൻപ് ജിസ്മോൻ ഞങ്ങളുടെ കാർ മോഷ്ടിക്കുമെന്ന് സമീപ വാസിയായ ആൽബിൻ എന്നയാളോട് പറഞ്ഞിരുന്നു. ഇക്കാര്യം ഞാൻ അറിയുകയും വിവരം ഭർത്താവിനോട് പറയുകയും ചെയ്തിരുന്നു. ഈ വിവരം ആരു പറഞ്ഞു എന്ന് ചോദിച്ച് ജിസ്മോൻ എന്നെ വീണ്ടും ഉപദ്രവിച്ചു. അങ്ങനെ രണ്ട് ദിവസത്തെ ക്രൂരമായ പീഡനത്തിനൊടുവിലാണ് ഞങ്ങൾ അവിടെ നിന്നും രക്ഷപെടാൻ കഴിഞ്ഞത്.
പ്രതിയെ കണ്ടെത്താൻ ഊർജ്ജിത തെരച്ചിൽ
കൊട്ടിയൂർ അമ്പായത്തോട്ടിൽ വീട്ടമ്മയെ കെട്ടിയിട്ടു പീഡിപ്പിച്ചെന്ന പരാതിൽ അന്വേഷണം ഊർജിതമാക്കി. കഴിഞ്ഞ ജനുവരിയിലാണു ബംഗളൂരുവിൽ ജോലി ചെയ്യുന്ന ഡോക്ടറും ഭാര്യയും ആക്രമിക്കപ്പെട്ടത്. സംഭവത്തിൽ, നാദാപുരം തൊട്ടിൽപാലം സ്വദേശി റോജസ് എന്ന ജിസ്മോൻ, രമേശൻ, തോമസ് എന്നിവരുടെയും കണ്ടാലറിയുന്ന ഒരാളുടെയും പേരിൽ കേസെടുത്തു. ഇരിട്ടി ഡിവൈ.എസ്പി: സജേഷ് വാഴാളപ്പിലിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷണം.
ഡോക്ടർക്കും ഭാര്യക്കും അമ്പായത്തോട്ടിൽനിന്നു മാറി വനാതിർത്തിയിൽ നാലര ഏക്കർ സ്ഥലവും വീടുമുണ്ട്. ഇത് 2019 സെപ്റ്റംബറിൽ കോഴിക്കോട് തൊട്ടിൽപ്പാലം സ്വദേശികളായ ദമ്പതികൾക്കു ഫാമിങ്ങിനായി നൽകി. ദമ്പതികളുടെ മകൻ റോജസ് എന്ന ജിസ്മോനും സുഹൃത്തുക്കളുമായിരുന്നു ഫാം നടത്തിയിരുന്നത്. കഞ്ചാവ് കേസടക്കം നിരവധി കേസുകളിൽ പ്രതിയാണ് റോജസെന്നു മനസിലാക്കിയ ഡോക്ടർ ഫാം ഒഴിയാൻ ആവശ്യപ്പൈട്ടങ്കിലും റോജസും കൂട്ടരും തയാറായില്ല. ഇതിന് പിന്നാലെയാണ് ആക്രമണം.
നാലുപേർ മർദിച്ചതായി ദമ്പതികൾ കേളകം പൊലീസിൽ പരാതി നൽകിയിരുന്നെങ്കിലും നാണക്കേട് മൂലം പീഡനത്തിനിരയായ കാര്യം പറഞ്ഞില്ല. പുറത്തുപറഞ്ഞാൽ മക്കളെയും ശരിയാക്കുമെന്നു സംഘം ഭീഷണിപ്പെടുത്തിയതോടെ ഇരുവരും ബംഗളൂരുവിലേക്കു പോയി. പിന്നീടു മുഖ്യമന്ത്രിക്കു പരാതി നൽകി. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം പൊലീസ് കേസെടുക്കുകയായിരുന്നു. കൂത്തുപറമ്പ് മജിസ്ട്രേട്ട് യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. മുഖ്യപ്രതി റോജസിന്റെ പേരിൽ പാനൂർ, തൊട്ടിൽപ്പാലം, കുറ്റ്യാടി എന്നിവിടങ്ങളിൽ വിവിധ കേസുകളുണ്ടെന്ന് ഡിവൈ.എസ്പി: സജേഷ് വാഴാളപ്പിൽ പറഞ്ഞു.
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- രണ്ടാം വട്ടവും ഒന്നാം സമ്മാനം; ഭാഗ്യദേവതയുടെ കണ്ണിലുണ്ണിയായി തോമസ്; ഒരു വർഷം മുൻപ് 80 ലക്ഷത്തിന്റെ ഭാഗ്യം ലഭിച്ച തോമസിന് ഇക്കുറി ലഭിച്ചത് ഒരു കോടിയുടെ ഭാഗ്യം: കോടീശ്വരനായത് ഫോൺ ചെയ്ത് മാറ്റിവെപ്പിച്ച ടിക്കറ്റിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- ഭക്ഷണം കഴിക്കാനെത്തിയ അഭിഭാഷകരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പ്രതി കീഴടങ്ങി: ഹോട്ടൽ മാനേജരായ യുവതിയും അറസ്റ്റിൽ
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍