ഒരാളെ സ്പർശിച്ചു എങ്ങനെ കൊല്ലുവാൻ സാധിക്കുമെന്ന് പഠിക്കാം; മനഃശാസ്ത്രപരമായി സംഘടിത ആശയ പ്രചാരണം നടത്തി ജീവിത വിജയം; സാത്താൻ സേവകരെപ്പോലെ മദ്യവും മയക്കുമരുന്നിലും ഫ്രീ സെക്സിലും ഒതുങ്ങുന്നില്ല ആഗ്രഹങ്ങൾ; ലക്ഷ്യം ലോകത്തിന്റെ ആധിപത്യം; 'ലൂസിഫറിലെ' മോഹൻലാൽ കഥാപാത്രത്തെ പോലെ നിഗൂഡമായി എല്ലാം നിയന്ത്രിക്കാം; വിദേശ രാജ്യങ്ങളിൽ നിരവധി കൗമാരക്കാരെ കുടുക്കിലാക്കിയവർ ഒടുവിൽ കേരളത്തിലും; 'ഇലുമിനാറ്റി മെമ്പർഷിപ്പ് ഫോറത്തിന്റെ' കഥ
എം മാധവദാസ്
തിരുവനന്തപുരം: ഇലൂമിനാറ്റി, ഇലൂമിനാറ്റി മെമ്പർഷിപ്പ് ഫോറം..... അഞ്ചുവർഷം മുമ്പുവരെ മലയാളിക്ക് അത്രയൊന്നും പരിചിതമല്ലാതിരുന്ന ഈ വാക്കുകൾ പതുക്കെ നമ്മുടെ വിദ്യാർത്ഥികൾക്കിടയിലേക്കും എത്തുകയാണോ? സാമൂഹിക മാധ്യമങ്ങൾവഴി ഗൂഢസംഘത്തിന്റെ കെണിയിൽ അകപ്പെട്ട കൊല്ലത്തെ പത്താംക്ലാസുകാരൻ ് ജീവൻ പണയംവെച്ചുള്ള പരീക്ഷണങ്ങൾക്ക് വിധേയനായെന്ന ഞെട്ടിക്കുന്ന വാർത്ത വെളിപ്പെടുത്തുന്നത് വിദേശ രാജ്യങ്ങളിലൊക്കെ നിരവധി കൗമാരക്കാരെ കുടുക്കിലാക്കിയ ഇലൂമിനാറ്റി കേരളത്തിലും എത്തിയെന്നാണ്. മുമ്പ് ലൂസിഫർ സിനിമയിലൂടെ മാത്രമാണ് മലയാളി ഈ നിഗൂഢ സംഘത്തെക്കുറിച്ച് കേട്ടിരുന്നത്.
കൊല്ലത്തെ 14കാരന് ഒപ്പം 14,000 രൂപയും രക്ഷിതാക്കളുടെ തിരിച്ചറിയൽ രേഖകളിലെ വിവരങ്ങളുമാണ് ഈ സംഘത്തിൽപെട്ട് നഷ്ടമായത്. സാത്താൻ ആരാധനയടക്കമുള്ള നിരവധികാര്യങ്ങളും ഇവർ കുട്ടിയെക്കൊണ്ട്് ചെയ്യിച്ചു ജീവന് ഭീഷണിയായതോടെ കുട്ടിയും രക്ഷിതാക്കളും കളക്ടർക്ക് പരാതി നൽകുകയായിരുന്നു. കൊല്ലം ജില്ലാ ശിശുസംരക്ഷണ യൂണിറ്റ് നടത്തിയ കൗൺസലിങ്ങിലാണ് വിവരങ്ങൾ പുറത്തുവന്നത്.കൊല്ലം നഗരത്തിലെ ഐ.സി.എസ്.ഇ. സ്‌കൂളിലെ പത്താംക്ളാസ് വിദ്യാർത്ഥിയാണ് ''ഇലുമിനാറ്റി മെമ്പർഷിപ്പ് ഫോറ''മെന്ന ഗ്രൂപ്പിൽ അംഗമായത്. പഠനത്തിൽ സമർഥനായ കുട്ടി അച്ഛന്റെ മൊബൈലാണ് ഉപയോഗിച്ചിരുന്നത്. സംഘത്തിൽ അംഗമാകുന്നവർക്ക് മാന്ത്രികശക്തിയും ഒരുകോടി രൂപയുടെ കാറും വീടും മാസം അമ്പതിനായിരം യു.എസ്. ഡോളറുമായിരുന്നു വാഗ്ദാനം.
രണ്ടായിരം രൂപ അംഗത്വഫീസ് ഓൺലൈൻവഴി അടച്ചു. മൊബൈൽ നമ്പറും നൽകി. ലൂസിഫറിനെ ആരാധിക്കാൻ പ്രേരിപ്പിച്ചുകൊണ്ട് കുട്ടിക്ക് തുടരെ സന്ദേശങ്ങൾ വന്നു. ഗ്രൂപ്പിൽനിന്ന് പിന്മാറില്ലെന്ന സത്യപ്രതിജ്ഞ വീഡിയോയാക്കി കുട്ടി അയച്ചുകൊടുത്തു. നൈജീരിയ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിൽനിന്നുള്ളവരാണ് വീഡിയോകോൾ വഴി കുട്ടിയെ ബന്ധപ്പെട്ടത്. തുടർന്ന് അർധരാത്രിക്കുശേഷം ഒറ്റപ്പെട്ട സ്ഥലത്ത് നടക്കാൻ ആവശ്യപ്പെട്ടു. ഇത് നിരീക്ഷിക്കാൻ ഗ്രൂപ്പിലെ അംഗമായ അമീൻ എന്നു പരിചയപ്പെടുത്തിയ തിരുവനന്തപുരം സ്വദേശി എത്തി. ആദ്യദിവസം രാത്രിയിൽ പരീക്ഷണത്തിനായി കുട്ടിയുടെ വീടിനടുത്തുള്ള പള്ളിക്കുസമീപം എത്തിയെങ്കിലും നടന്നില്ല.രണ്ടാമത് പരീക്ഷണം നടത്തിയത് കായലിന് കുറുകെയുള്ള തീവണ്ടിപ്പാലത്തിലൂടെ അർധരാത്രിക്കുശേഷം കുട്ടിയെ നടത്തിയായിരുന്നു. അതിന്റെ വീഡിയോ അമീൻ പകർത്തി. സാത്താന്റെ രൂപം പതിപ്പിച്ച ബുള്ളറ്റിലെത്തിയ ഇയാൾ കറുത്ത വസ്ത്രങ്ങളാണ് ധരിച്ചിരുന്നത്.
മൂന്നുവിരലുകളിൽ മുറിവുണ്ടാക്കിയുള്ള സത്യപ്രതിജ്ഞയായിരുന്നു അടുത്തത്. രാത്രി ഉറക്കമിളച്ചുചെയ്യേണ്ട പ്രാർത്ഥനകളും അയച്ചുകൊടുത്തു. ആടിന്റെ ചോരകൊണ്ട് ആരാധന നടത്താൻ പറഞ്ഞതുപ്രകാരം സുഹൃത്തുക്കളുടെ സഹായത്തോടെ ആടിനെ അന്വേഷിച്ച് കുട്ടി പലയിടങ്ങളിലും പോയി. വീട്ടിൽ ലൂസിഫറിന് ആരാധനാലയം പണിയണമെന്നും അതിൽ വെക്കേണ്ട രൂപങ്ങൾക്കായി അമ്പതിനായിരം രൂപ അയച്ചുകൊടുക്കാനും ആവശ്യപ്പെട്ടു.വിദേശത്ത് ഇന്റേൺഷിപ്പിനുവേണ്ടിയാണെന്ന് രക്ഷിതാക്കളെ തെറ്റിദ്ധരിപ്പിച്ച് കുട്ടി ഇതിനിടെ പാസ്‌പോർട്ട് എടുത്തു. ഇന്റേൺഷിപ്പിന് അവസരം ലഭിച്ചെന്ന വ്യാജരേഖ കുട്ടിക്ക് അയച്ചുകൊടുക്കുകയും ചെയ്തു. പിന്നീട് കൊല്ലത്തും കൊച്ചിയിലുമുള്ള ഗ്രൂപ്പംഗങ്ങളെ സംഘടിപ്പിച്ച് പ്രാർത്ഥന നടത്തണമെന്നും നിർദ്ദേശം വന്നു.
കുട്ടി നിരന്തരം രാത്രി വീടുവിട്ടു പുറത്തുപോകുന്നതും സ്വഭാവമാറ്റവും ശ്രദ്ധയിൽപ്പെട്ട രക്ഷിതാക്കൾ മൊബൈൽഫോൺ പരിശോധിച്ചപ്പോഴാണ് വിവരങ്ങൾ അറിഞ്ഞത്. ഇതോടെ ഫോൺ നൽകാതെയായി. എന്നാൽ, വീട്ടുകാർ അറിയാതെ കുട്ടി പുതിയ മൊബൈൽ വാങ്ങി ഗ്രൂപ്പിൽ വീണ്ടും സജീവമായി. വീട്ടുകാർ അറിയാതെ സ്വർണമെടുത്ത് പണയംവെച്ച് രണ്ടുതവണ 12,000 രൂപ അജ്ഞാതസംഘത്തിന്റെ അക്കൗണ്ട് നമ്പറിൽ അയച്ചുകൊടുത്തു. രക്ഷിതാക്കളുടെ തിരിച്ചറിയൽ രേഖകളുടെ വിവരങ്ങളടക്കം കൈമാറുകയും ചെയ്തു. വീണ്ടും പണം ആവശ്യപ്പെട്ടതോടെ കുട്ടി ഗ്രൂപ്പിൽനിന്ന് പിന്മാറുകയാണെന്ന് അറിയിച്ചു. ഇതോടെ വധഭീഷണിയുണ്ടായി. തുടർന്നാണ് പരാതി ജില്ലാ കളക്ടറുടെ മുന്നിലെത്തിയത്.
കുട്ടിയെ വിളിച്ചിരുന്ന നമ്പറുകൾ ഇപ്പോൾ സ്വിച്ച് ഓഫാണ്.
ജില്ലാ ശിശുസംരക്ഷണ ഓഫീസർ പ്രസന്നകുമാരി ലഭ്യമായ എല്ലാ വിവരങ്ങളും കൊല്ലം സിറ്റി പൊലീസ് കമ്മിഷണർക്കും കുട്ടിയുടെ വീടിനടുത്തുള്ള പൊലീസ് സ്റ്റേഷനിലും സൈബർ സെല്ലിനും കൈമാറിയിട്ടുണ്ട്. ഇത് കേരളത്തിൽ എത്തിയത് പതുക്കെയാണെങ്കിലും ലോകവ്യാപകമായി നാശം വിതച്ച സംഘടനയാണ്. പ്രത്യേകിച്ച് കുട്ടികളുടെ ഇടയിൽ.
അമേരിക്കയിലെ കുട്ടികളെ നോട്ടമിട്ട് ഇലൂമിനാറ്റി
സത്യത്തിൽ സാത്താൻ ആരാധകരും ഇലൂമിനാറ്റിയും തമ്മിൽ വലിയ വ്യത്യാസമുണ്ട്. താൽക്കാലികമായ ചില നേട്ടങ്ങൾക്കായി- ഉദാഹരണമായി മദ്യം മയക്കുമരുന്ന് ഫ്രീ സെക്സ് തുടങ്ങിയ പലകാര്യങ്ങൾക്കും വേണ്ടിയാണ് പലരും സാത്താൻ ആരാധനയിലേക്ക് നീങ്ങുന്നതെങ്കിൽ, ഇലൂമിനാറ്റി ലക്ഷ്യമിടുന്നത് ഈ ലോകത്തിന്റെ ആധിപത്യം തന്നെയാണ്. എട്ടൊമ്പത് പേർ അടങ്ങുന്ന ഒരു സംഘടനായ ഇലൂമിനാറ്റി തന്നെയാണ്,
ഈ ലോകത്തെ നിയന്ത്രിക്കുന്നത്. ഈ സംഘടനയുടെ പ്രാഥമിക അംഗത്തിലേക്കുള്ള ചുവുടുവെപ്പാണ് ഇലൂമിനാറ്റി മെമ്പർഷിപ്പ് ഫോറം. അമേരിക്ക, ആസ്ത്രലിയ, ബ്രിട്ടൻ, ഫ്രാൻസ്, ദക്ഷിണാഫ്രിക്ക, മെക്സിക്കോ, നൈജീരിയ, ബ്രസീൽ, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിലൊക്കെ വേരുകൾ ഉള്ള സംഘടനയാണ് ഇത്. സർക്കാർ തന്നെ പലതവണ വിലക്കിയിട്ടും ബോധവത്ക്കരണം നടത്തിയിട്ടും നിരവധി കുട്ടികൾ ഈ കെണിയിൽ പെട്ടുപോയിട്ടുണ്ട്. ഇറ്റലിയിലും മെക്സിക്കോയിലുമൊക്കെ മയക്കുമരുന്ന സംഘങ്ങളാണ്, ഇലൂമിനാറ്റി കഥകൾ പ്രചരിപ്പിക്കുകയും, വെബസൈറ്റുകൾ ഉണ്ടാക്കുകയും ചെയ്യുന്നത്. കുട്ടികളെ മയക്കുമരുന്ന് മാഫിയയിലേക്ക് അടുപ്പിക്കാനുള്ള തന്ത്രം എന്താണ് ഇലൂമിനാറ്റി ഗ്രൂപ്പുകളെ കുറിച്ച് ന്യൂയോർക്ക് ടൈംസ് എഴുതിയത്.
അതിമാനുഷിക ശക്തി കിട്ടുമെന്ന് പ്രലോഭിപ്പിച്ച് മെമ്പർഷിപ്പിനായി പണം ആവശ്യപ്പെടുക നൈജീരിയൻ സംഘങ്ങളുടെ രീതിയാണ്.എത് സ്ത്രീയെയും വശീകരിക്കാൻ കഴിയുമെന്ന ശക്തി കിട്ടുമെന്നും ഇവർ പ്രചരിപ്പിക്കുന്നു. ഈ സംഘത്തിൽ ചേർന്നാൽ പിന്നെ നിങ്ങൾക്ക് വെച്ചടി വെച്ചടി കയറ്റമാണെന്നാണ് വിശദീകരണം. എവിടെയും രണ്ടാമന്മാരും മൂന്നാമന്മാരും ആയി മാറരുതെന്നും ഒന്നാംസ്്ഥാനം പിടിച്ചെടുക്കണമെന്നും ഇലൂമിനാട്ടിയുടെ നിർദ്ദേശം. അങ്ങനെ ഉന്നതമായ ജീവിയ വിജയം മോഹിച്ചാണ് പലരും ഈ സംഘടനയിലേക്ക് കടന്നുവരുന്നത്. ഇതിനുതക്ക കാര്യങ്ങളാണ് ഇല്യൂമിനാട്ടിയുടെ പുസ്തകങ്ങൾ പഠിപ്പിക്കുന്നത്.
ഒമ്പത് പുസ്തങ്ങളിലും അപകടകരമായ ആശയങ്ങൾ
ഇവരുടെ കൈയിൽ സൂക്ഷിക്കുന്ന പുസ്തകത്തിൽ അടങ്ങിയിരിക്കുന്ന ഒമ്പത് വ്യത്യസ്ത വിഷയങ്ങൾ താഴെ പറയുന്നവയാണ്.-ആദ്യ പുസ്തകത്തിൽ മനഃശാസ്ത്രപരമായി നമുക്ക് സംഘടിതമായ ആശയപ്രചാരണം നടത്തി എങ്ങനെ ഒരു യുദ്ധത്തിൽ ജയിക്കാം എന്നതിനെ കുറിച്ചു പറയുന്നു.ഏറ്റവും അപകടകരമായ പുസ്തകം ഇത് ആണ് എന്ന് കരുതുന്നു. ഈ അറിവ് ലഭിക്കുന്നവൻ ഈ ലോകം ഭരിക്കാൻ മാത്രം ഉള്ള അറിവ് ഇതിലൂടെ കരസ്ഥമാക്കുന്നു.രണ്ടാമത്തെ പുസ്തകത്തിൽ ഒരുവനെ സ്പർശിച്ചുകൊണ്ട് എങ്ങനെ കൊല്ലുവാൻ സാധിക്കും എന്ന് സൂചിപ്പിക്കുന്നു. ഒരു മനുഷ്യന്റെ നാഡി വ്യൂഹത്തിലെ സിഗ്നലിന്റെ ഗതി എങ്ങനെ സ്പർശനം കൊണ്ട് നമ്മുക്ക് മാറ്റുവാൻ സാധിക്കും എന്ന് ഇവിടെ പറയുന്നു . ജൂഡോ/ ചൈനീസ് ആയുധമുറ അറിയുന്നവർക്ക് ഇതിനെ പറ്റി അറിയാം.
മൂന്നാമത്തെ പുസ്തകം മൈക്രോ ബയോളജിയും , ബയോ ടെക്നോളജിയെ കുറിച്ചു പറയുന്നു.നാലാമത്തെ പുസ്തകം രസവാദവിദ്യകുറിച്ചും, ലോഹങ്ങളെ കുറിച്ചും പറയുന്നു.അഞ്ചാമത്തേത് വാർത്താവിനിമയമാർഗ്ഗത്തെ കുറിച്ചും ഭൂമിയെ പറ്റിയും ഭൗമേതര കാര്യങ്ങളെ പറ്റിയും വ്യക്തമാക്കുന്നു.ആറാമത്തെ പുസ്തകം ഗ്രവിറ്റിയും വൈമാനിക ശാസ്ത്രത്തെ കുറിച്ചും പറയുന്നു. ഏഴാം പുസ്തകം പ്രപഞ്ചോത്പത്തി സിദ്ധാന്തം വ്യകതമാക്കുന്നു.എട്ടാം പുസ്തകം വെളിച്ചത്തെ കുറിച്ചും , വെളിച്ചം എങ്ങനെ യുദ്ധത്തിൽ ആയുധമായി (ലേസർ ടെക്നോളജി) ഉപയോഗിക്കാം എന്നതിനെ കുറിച്ചും പറയുന്നു.ഒമ്പതാം പുസ്തകം സമൂഹശാസ്ത്രത്തേ കുറിച്ചു പറയുന്നു.
അറിവ് ആണ് ഇവരുടെ ശക്തി , ഇവർ പൊതുവേ അത് മറ്റുള്ളവരുമായി പങ്ക് വയ്ക്കില്ല. പക്ഷേ, ഈ ഭൂമിയിയുടെ നിലനില്പ് തന്നെ ചോദ്യം ചെയ്യപെടുന്ന അവസരങ്ങളിൽ അതിന് പരിഹാരം ഇവർ തന്നെ സ്വയം ചെയ്യുകയോ മറ്റുള്ളവരിലൂടെ അതിനു പരിഹാരം ചെയ്യിക്കുകയോ ചെയ്യുന്നു. പുതിയ അറിവുകൾ നേടിയും , തങ്ങൾക് ലഭിച്ച അറിവുകൾ സൂക്ഷിച്ചു വെച്ചും ഇവർ മറ്റുള്ള എല്ലാ രഹസ്യാ ഗ്രൂപ്പുകളെ പോലെ ഇന്നും ഭൂമിയിൽ നിലനിൽക്കുന്നു എന്ന് വിശ്വസിക്കപെടുന്നു .ഈ ഒമ്പത് അജ്ഞാതരായ മനുഷ്യരുടെ കൂടെ ചേർത്തി വായിക്കാവുന്ന സംഘങ്ങളുടെ പേരുകൾ ആണ് , മായൻ പുരോഹിതർ ,ടിബെറ്റ് സന്യാസികൾ, പുരാതന ഈജിപ്ഷ്യൻ സംസ്‌കാരം ഇന്നും കൊണ്ട് നടക്കുന്നവർ ,ഇല്ലുമിനേറ്റികൾ , നൈറ്റ് ടെംബ്ലേര്‌സ് , ഫ്രീമാസണ്‌സ് അങ്ങനെ അവരുടെ പട്ടിക നീള്ളുന്നു അവരുടെ ചരിത്രവും അവരുടെ നിഗൂഢതയും . ഇന്ത്യയുടെ അഭിമാനവും ലോകപ്രസിദ്ധരുമായ പല ശാസ്ത്രജ്ഞന്മാരും ഈ സംഘത്തിൽ ഉള്ളവരോ ഈ സംഘങ്ങളുടെ സഹായം സ്വീകരിച്ചവരോ ആണ് എന്ന് പറയപെടുന്നു. പക്ഷേ ഈ പുസ്തകം എത്രപേർ കണ്ടിട്ടുണ്ടെന്ന് ആർക്കും അറിയില്ല.- ഇതെല്ലാം ശുദ്ധ തട്ടിപ്പും അസംബന്ധങ്ങളുമാണെന്നാണ് വിശദമായി പഠനം നടത്തിയ അമേരിക്കൻ ഡോക്യുമെന്റി സംവിധായകൻ മൈക്കൽ നിക്കോൾസൻ പറയുന്നത്.
പ്രപഞ്ചത്തിന്റെ ഗതിനിയന്ത്രിക്കുന്ന നിഗൂഢശക്തിയുണ്ടോ?
ഇംഗ്ലീഷ് നോവലുകളിലും സിനിമകളും പലതവണ കടന്നുവന്നിട്ടുള്ള പേരാണ് ഇലൂമിനാറ്റി. നൂറ്റാണ്ടുകളായി ലോകം ചർച്ച ചെയ്യപ്പെടുന്നതും എന്നിട്ടും കണ്ടെത്താൻ കഴിയാത്തതുമായ ഇലൂമിനാറ്റി കഥയുടെ ആവിർഭാവം എവിടെയെന്ന് ആർക്കും ഉത്തരമില്ല. ഒരാൾക്ക് ചെയ്യാൻ കഴിയാത്ത കാര്യം മറ്റൊരു കൂട്ടം ആളുകൾ കൂട്ടമായി എത്തി ചെയ്യുന്നു. ലൂസിഫറിലെ ചില രംഗങ്ങളിൽ കാണാം. കേരളത്തിൽ മയക്കുമരുന്ന് പ്ലാന്റ് തുടങ്ങാൻ സാമ്പത്തിക സഹായം കണ്ടെയിനർ വഴിയും കപ്പൽ വഴിയും എത്തുമ്പോൾ മോഹൻലാലിന്റെ സ്റ്റീഫൻ എന്ന കഥാപാത്രം പീഡനക്കേസിൽ ജയിലിലാണ്. എന്നാൽ ഫോൺ എത്തിച്ചു നൽകുന്ന പൊലീസുകാരന് കോൾ വരുന്നത് അധോലോകത്ത് നിന്നാണ്. പൃഥ്വിയുടെ അധോലോക ഗ്യാങ്‌സറ്ററും കൂട്ടാളികളുമാണ് സ്റ്റീഫനായി ഈ ദൗത്യം നിർവഹിക്കുന്നത്.
യഥാർഥത്തിൽ ഇത്തരത്തിൽ ഒരു സംഘടന ഉണ്ടോ എന്ന കാര്യത്തിൽ നൂറ്റാണ്ടുകളായി ചർച്ച നടന്നിട്ടുണ്ട്. അതിന് ഏറെ ആക്കം കൂട്ടിയ പുസ്തകങ്ങളിലൊന്നാണ് ഡാൻ ബ്രൗണിന്റെ 'ഏഞ്ചൽസ് ആൻഡ് ഡീമൻസ്'. ലോകത്തെ തന്നെ നിയന്ത്രിക്കാൻ കഴിവുള്ള വിധം പണവും അറിവും നിർണായക അധികാരസ്ഥാപനങ്ങളിൽ സ്വാധീനമുള്ളവരുമാണ് ഇലൂമിനാറ്റിയിൽ ഉൾപ്പെട്ടിരിക്കുന്നതെന്നാണ് വിശ്വസിക്കപ്പെടുന്നത്. 1700-കളിൽ ഒരു ബവേറിയൻ പ്രൊഫസറാണ് ഇലൂമിനാറ്റിക്ക് രൂപം നൽകിയത് എന്ന വാദവും നിലനിൽക്കുന്നുണ്ട്. പരമ്പരാഗത വിശ്വാസങ്ങളെ തകർക്കുന്നതിനായി ചിന്തകന്മാരുടെ ഒരു കൂട്ടായ്മയ്ക്ക് രൂപംനൽകി എന്നാണ് പറയപ്പെടുന്നത്.
13 പുരാതന രാജകുടുംബങ്ങളാണ് പൊതുവിൽ ഇല്യൂമിനാറ്റിയെ നിയന്ത്രിക്കുന്നത് എന്നാണ് കരുതുന്നത്. അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് റോത് ഷിൽഡ് കുടുംബം. സംഘടനകളും വ്യക്തികളുമായി ഇവർ ലോകക്രമത്തെ തന്നെ നിയന്ത്രിക്കുന്നു എന്ന വളരെ പ്രശസ്തമായ ഒരു ഗൂഢാലോചനാ സിദ്ധാന്തമുണ്ട്. ശാസ്ത്രം, രാഷ്ട്രീയം, സാമ്പത്തികം തുടങ്ങി എല്ലാ മേഖലകളിലും ഇവരുടെ ആളുകൾ പ്രവർത്തിക്കുന്നു. യഥാർഥമായതും സാങ്കല്പികമായതുമായ നിരവധി പുരാതന നവീന സംഘടനകൾക്കു നൽകിവരുന്ന പേരാണ് ഇലുമിനാറ്റി. ശഹഹൗാശിമൗേ െഎന്ന ലാറ്റിൻ പദത്തിൽ നിന്നാണ് ശഹഹൗാശിമശേ ഉണ്ടായത്. ഋിഹശഴവലേറ അഥവാ വെളിച്ചപ്പെട്ടത് എന്നർഥം. ലോകത്തെ രഹസ്യമായി നിയന്ത്രിക്കുന്ന സംഘടനയാണ് ഇലുമിനാറ്റി എന്നാണ് പൊതുവിലുള്ള ധാരണ്.
ഇലൂമിനാറ്റികൾക്ക് കൃത്യമായ ഒരു നിർവചനം നൽകാൻ ഇതുവരെ ആർക്കും ആയിട്ടില്ല എന്നതാണ് ഒരു വസ്തുത. ലോകത്തിലെ സകലതും ഇല്യൂമിനാറ്റിയുമായി ബന്ധപ്പെട്ടു കിടക്കുന്നു. ലോകം നിയന്ത്രിക്കാൻ കഴിവുള്ളവർ, ലോകബാങ്കിനെ നിയന്ത്രിക്കാൻ കഴിവുള്ളവർ, യുദ്ധത്തിന്റെ വിഗതികൾ നിയന്ത്രിക്കുന്നുവർ, ലോക പ്രതിഭാസങ്ങളെ നിയന്ത്രിക്കുന്നവർ എന്നുവേണ്ട മനുഷ്യന്റെ നിത്യജീവിതത്തിൽ ഇവർ സ്വാധീനിക്കാത്ത മേഖലകൾ ഒന്നുമില്ല...ലോകത്തെവിടെയോ മറഞ്ഞിരുന്നുകൊണ്ട് പ്രപഞ്ചത്തിന്റെ ഗതിനിയന്ത്രിക്കുന്ന നിഗൂഢശക്തി. അതാണ് ഒറ്റവാക്കിൽ നൽകാവുന്ന നിർവചനം. എന്നാൽ ഇക്കൂട്ടർ എത്രപേരുണ്ടെന്നോ അവർ എവിടെയൊക്കെയാണെന്നോ ആർക്കും അറിയില്ല. എന്നാൽ പല മേഖലകളിലുള്ളവർ തങ്ങളുടെ ചിന്താശീലത്തിനനുസരിച്ച് ഇലുമിനാറ്റികളെ കുറിച്ച് അഭിപ്രായം പറയുന്നുണ്ട്.
1776-ൽ മെയ് ഒന്നിന് ജർമനിയിലെ ബവേറിയ എന്ന സ്ഥലത്ത് ആദം വെയ്‌ഷോപ്റ്റ് എന്ന വ്യക്തിയുടെ നേതൃത്വത്തിൽ ഈ രഹസ്യ സംഘടന തുടങ്ങിയെന്നാണ് പറയപ്പെടുന്നത്. ദശാബ്ദങ്ങൾ പഴക്കമുള്ള ഈ സംഘടന ഇന്ന് ലോകം മുഴുവൻ വ്യാപിച്ചു കിടക്കുന്നു. തുടക്കത്തിൽ മതം, സമ്പന്നർ, പ്രഭുക്കൾ ഇവയൊക്കെ സമൂഹത്തിൽ ചൊലുത്തുന്ന സ്വാധീനത്തെ ചെറുക്കാനാണ് ഇല്യൂമിനാറ്റി തുടക്കത്തിൽ ശ്രമിച്ചിരുന്നുവെങ്കിലും പിന്നീട് അവയുടെ ലക്ഷ്യം മാറുകയായിരുന്നു. ഒരു പരിണാമസിദ്ധാന്തം പോലെ ഇലുമിനാറ്റിയെ കാലഘട്ടത്തിനനുസരിച്ച് അനുയായികൾ പുതിയ മാനങ്ങൾ നൽകിക്കൊണ്ടിരുന്നു. പക്ഷേ യഥാർഥത്തിൽ ഇലുമിനാറ്റി എന്ന ഒന്ന് ഇല്ല എന്നാണ് ഇത സംബന്ധിച്ച് ശാസ്ത്രീയ പഠനം നടത്തിയവർ ഒക്കെ പറയുന്നത്. പക്ഷേ ഈ കെട്ടുകഥ തീ പാറുന്നതുപോലെ വൈറൽ ആവുകയാണ്.
എല്ലാ നിയന്ത്രിക്കുന്ന യഹൂദലോബിയോ?
ഇലൂമിനാറ്റിയെന്നത് ഒരു കെട്ടുകഥമാത്രമാണെന്ന് ഇതിന്റെ ആരാധകർ അംഗീകരിക്കില്ല. ആഗോള തലത്തിൽ പ്രചരിക്കുന്ന ഒരു അസംബന്ധം മാത്രമാണിത്. ഇന്നുവരെ ഈ സംഘത്തിനൊന്നും യാതൊരു തെളിവും കിട്ടിയിട്ടില്ല. പക്ഷേ ഇലൂമിനാറ്റി ആരാധകർ തള്ളുക തിരിച്ചാണ്. ഇതിനെ ചുറ്റിപ്പറ്റി നിരവധി ഗൂഢാലോചനാ സിദ്ധാന്തങ്ങൾ നിലനിൽക്കുന്നുണ്ട്. ലോകത്തിലെ പ്രധാനപ്പെട്ട അഞ്ച് അധികാരസ്ഥാനങ്ങൾ അവരാണ് നിയന്ത്രിക്കുന്നത് എന്നതാണ് അതിലൊന്ന്. രാജ്യാന്തരതലത്തിൽ രാഷ്ട്രീയം, സാമ്പത്തികം, ബിസിനസ് മേഖലകളിലെല്ലാം ഇല്യൂമിനാറ്റി അംഗങ്ങളുണ്ടെന്നാണ് കരുതുന്നത്. സ്വർണം, പെട്രോളിയം, രത്‌നങ്ങൾ എന്നിങ്ങനെ മൂല്യമുള്ള എല്ലാത്തിനെയും അവരാണ് നിയന്ത്രിക്കുന്നതെന്നാണ് വിശ്വാസം. പക്ഷേ ഇതിലൊന്നും യാതൊരു വസ്തുതയുമില്ലെന്നതാണ് യാഥാർഥ്യം.
യഹൂദരാണ് ഇതിനു പിന്നിൽ എന്ന കെട്ടുകഥ പല ഇസ്ലാമികം ഗ്രൂപ്പുകളിലും നന്നായി പ്രചരിക്കുന്നുണ്ട്. രാജ്യാന്തര തലത്തിൽ സാമ്പത്തിക, രാഷ്ട്രീയ, ബിസിനസ്, വിനോദ മേഖലകളിലെല്ലാം ഇലുമിനാറ്റി അംഗങ്ങളുണ്ടെന്നാണ് ഇവർ പറയുക. പെട്രോളിയം കമ്പനികളിലാണ് ഇവരിൽ പലർക്കും ഏറെ ഓഹരികളുള്ളതെന്നും ചിലർ പറയുന്നു. എന്തിനേറെ ഇന്ത്യയിൽ പെട്രോൾ വില കൂട്ടുന്നതും ഇലുമിനാറ്റികളാണെന്നും വിശ്വസിക്കുന്നവരുണ്ട്. പാവകളായ സർക്കാർ...മാധ്യമങ്ങൾ, സിനിമാലോകം ഇവയൊക്കെ ഇലുമിനാറ്റികളുടെ കൈയിലെ യന്ത്രങ്ങളാണ്...ഇലുമിനാറ്റിക്കെതിരേ മാധ്യമങ്ങൾ സംസാരിച്ചാൽ പിന്നീട് അവയ്ക്ക് നിലനിൽപ് ഇല്ലെന്നു വരെ പറയപ്പെടുന്നു.
മുൻ അമേരിക്കൻ പ്രസിഡന്റ് ജോർജ് ബുഷ്, ജർമൻ ചാൻസലർ ഏഞ്ചല മെർക്കൽ തുടങ്ങിയവരൊക്കെ ഇലുമിനാറ്റിയുടെ പ്രചാരകരും അനുയായികളുമാണെന്നും ആരോപണമുണ്ട്. ഈ ലിസ്റ്റിൽ നമ്മൂടെ പ്രാധാനമന്ത്രി മോദിയും ഉണ്ട്. നോട്ട് നിരോധനം ഇല്യൂമിനാറ്റിയുടെ സൃഷ്ടിയാണെന്ന് വിശ്വസിക്കുന്നവർ ഒട്ടേറെയുണ്ട്. സെലിബ്രിറ്റികൾ, ഓസ്‌ക്കാർ അവാർഡ് ജേതാക്കൾ, ഗ്രാമി അവാർഡ് ജേതാക്കൾ തുടങ്ങിയവരെല്ലാം ഇലൂമിനാറ്റിയുമായി ബന്ധമുള്ളവരാണെന്നും പറയപ്പെടുന്നു. കേരളത്തിൽ പ്രളയക്കെടുതി ഉണ്ടായ സമയത്ത് വരെ സംഭവിച്ചത് ഇല്യൂമിനാറ്റികളാൽ നിയന്ത്രിതമായ പ്രതിഭാസമാണെന്ന തരത്തിലുള്ള പ്രചരണങ്ങൾ വരെ നിലനിന്നിരുന്നു. പ്രളയക്കെടുതിക്ക് ശേഷം ഇത്തരം പ്രചരണങ്ങൾ വർധിച്ചപ്പോൾ ഇന്റർനെറ്റിൽ ആളുകൾ ഏറ്റവുമധികം തിരഞ്ഞ വാക്കാണ് ഇലൂമിനാറ്റി.
ഇലൂമിനാറ്റിയും അശോക ചക്രവർത്തിയും
പ്രചരിക്കുന്ന മറ്റൊരു കഥ ഇങ്ങനെയാണ്. പിതാവായ ചന്ദ്രഗുപ്തനെ പോലെ തന്നെ ഈ ലോകം മുഴുവൻ കീഴടക്കുവാൻ മഹാനായ അശോക ചക്രവർത്തി തിരുമാനിച്ചു .അങ്ങനെ കലിംഗ കീഴടക്കുവാൻ പുറപ്പെട്ട അശോക ചക്രവർത്തിക്ക് കലിംഗ നിവാസികളുടെ ഭാഗത്ത് നിന്നും അതിരൂക്ഷമായ ചെറുത്ത് നിൽപ് തന്നെ നേരിടേണ്ടി വന്നു.ആ യുദ്ധത്തിൽ ഏകദേശം ലക്ഷത്തിൽ പരം ആളുകൾ മരിച്ചു വീണതായി കരുതപ്പെടുന്നു. യുദ്ധാനന്തരം അവിടം സന്ദർശിച്ച ചക്രവർത്തി അവിടെ കണ്ട കാഴ്ച കണ്ട് ആകെ തളർന്നു പോയി. മരിച്ചു വീണ ലക്ഷങ്ങളുടെ മൃതദേഹവും കൈയും കാലും കണ്ണുമൊക്കെ നഷ്ടടപെട്ട ജനത ഭാഗികമായി പകുതി ജീവന് വേണ്ടി യാചിക്കുന്ന ജനങ്ങൾ ഇത് കണ്ട അശോക ചക്രവർത്തി യുദ്ധം ഒന്നിനും ഒരു പരിഹാരമല്ല എന്നുള്ളത് മനസിലാക്കുകയും ഈ യുദ്ധത്തിനു ശേഷം അശോക ചക്രവർത്തി ബുദ്ധമത അനുയായി ആയി മാറുകയും ചെയ്തു. അങ്ങനെ യുദ്ധങ്ങളിൽ പലരും തങ്ങളുടെ ബുദ്ധി ശക്തിയും ശാസ്ത്രീയമായ അറിവുകളും തിന്മയ്ക്ക് വേണ്ടിയും നശീകരണത്തിനു വേണ്ടിയും ഉപയോഗിക്കുകയാണ് എന്നുള്ള നഗ്നമായ സത്യം മനസ്സിലാക്കിയ അശോക ചക്രവർത്തി ആ കലാഘട്ടം വരെ ശാസ്ത്രം ആർജിച്ചെടുത്ത് വെച്ച എല്ലാ അറിവുകളും ഭാവിയിലെ മാനവകുലത്തിന്റെ പുരോഗതിക്ക് ഉപകരിക്കുന്ന രീതിയിൽ എടുക്കാനും പുതിയ അറിവുകൾ കണ്ടുപിടിക്കാനും വേണ്ടി നിയോഗിച്ച ഒരു ഇലുമിനാറ്റി ആണ് ഈ ഒമ്പത് അജ്ഞാതരായ മനുഷ്യർ ഉൾപെടുന്ന സംഘം എന്നും വിശ്വാസമുണ്ട്.
ഒമ്പത് അജ്ഞാതരായ മനുഷ്യർ, അവർക്ക് മാത്രം അറിയാവുന്ന മനുഷ്യനിർമ്മിതമായ ഒരു കൃത്രിമമായ ഭാഷ, കൃത്യമായ ഇടവേളകളിൽ പുനർ രചിക്കപ്പെട്ട് കൊണ്ടിരിക്കുന്ന ഒമ്പത് അമൂല്യമായ പുസ്തങ്ങൾ, തലമുറകൾ ആയി കൃത്യമായ ഇടവേളകളിൽ കൈമാറുന്ന അധികാരം, തങ്ങളുടെ കൂടെയുള്ളവനെ തിരിച്ചു അറിയാൻ സാധിക്കുന്ന രഹസ്യകോഡുകൾ, രാജ്യങ്ങളുടെ അതിർത്തികൾ ഇല്ലാതെ ഭൂമിയിൽ എവിടെയും ജീവിക്കുന്ന സ്വഭാവം, ലോകത്തിന്റെ ഗതിവിഗതികൾ തന്നെ മാറ്റിമറയ്ക്കാൻ കഴിയുന്ന ഒമ്പത് വിഷയങ്ങൾ... അവയിൽ ശാസ്ത്രം ഉണ്ട്, യുക്തി ഉണ്ട്, മതം ഉണ്ട്, മറ്റുള്ളവരുടെ മനസ്സുകളെ സ്വാധീനിക്കാൻ പ്രാപ്തമായ യുദ്ധം മുറകൾ ഉണ്ട്. അങ്ങനെ നമ്മുക്ക് ചിന്തിക്കാൻ കഴിയാത്ത അത്രത്തോളം അറിവുകൾ ഉണ്ട്.
ഇലുമാനിറ്റിയെ കുറിച്ച് ഇത്തരമൊരു വിവക്ഷ കൂടി ഇപ്പോൾ നിലവിലുണ്ട്. ഇതനുസരിച്ച് ഈ ഒമ്പതു പേർക്ക് ഒരു കാര്യം അറിയാം തങ്ങളുടെ അറിവുകൾ ദുഷ്ട ശക്തികളുടെ കൈയിൽ എത്തിച്ചേർന്നാൽ അത് ഈ പ്രപഞ്ചത്തിന്റെ അവസാനം ആയിരിക്കും എന്ന സത്യം. അതുകൊണ്ട് അവർ എപ്പോഴും ഒരു രഹസ്യ സ്വഭാവം എപ്പോഴും പുലർത്തുന്നു. അതുകൊണ്ടു തന്നെ ഈ അജ്ഞാതരായ ഒമ്പത് അംഗ സംഘമാണ് ഇലുമിനാറ്റികൾ എന്നും പറയപ്പെടുന്നുണ്ട്.
തെളിവെന്നുമില്ലെങ്കിലും കഥകൾ ഉള്ളതൂകൊണ്ട് ഇതൊക്കെ വിശ്വസിക്കാൻ ആളെ കിട്ടുന്നു. ഇതിന്റെ പേരിൽ സൈറ്റുകൾ ഉണ്ടാക്കി വിദ്യാർത്ഥികളെ ചൂഷണം ചെയ്യുക. അതാണിപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. ഇത്തരം സംഘടനകളിൽ കുട്ടികൾ അംഗങ്ങൾ ആവാതിരിക്കാനും ഇതൊക്കെ തട്ടിപ്പാണെന്ന് പറഞ്ഞ് ശാസ്ത്രബോധം പ്രചരിപ്പിക്കാനുമുള്ള ശ്രമങ്ങൾ തുടങ്ങേണ്ടിയിരിക്കുന്നു എന്നതിന്റെ സൂചനകളാണ് കൊല്ലത്തെ ബാലന്റെ അനുഭവത്തിലൂടെ പുറത്തുവരുന്നത്.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- മദ്യലഹരിയിൽ ദേശീയ പാതയിലൂടെ ഇരു ചക്രവാഹനത്തിൽ പാഞ്ഞ് പൊലീസുകാരൻ; എതിരെ വന്ന വാഹനത്തിലിടിക്കാതെ രക്ഷപെട്ടത് തലനാരിഴയ്ക്ക്: വീഡിയോ പുറത്തായതോടെ അന്വേഷണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍