ഇന്ത്യയിൽ ക്രൂഡ് ഓയിൽ ലഭിക്കുന്നത് ലീറ്ററിന് 16.28 രൂപയ്ക്ക്; പമ്പ് ഉടമകൾക്കുള്ള കമ്മിഷൻ ഇനത്തിൽ പെട്രോളിനു 3.55 രൂപയും ഡീസലിന് 2.49 രൂപയും നൽകും; കേന്ദ്ര നികുതി ചേർത്ത് പെട്രോൾ 55.01 രൂപയ്ക്കും ഡീസൽ 53.4 രൂപയ്ക്കും സംസ്ഥാനങ്ങൾക്കു നൽകും; വാറ്റ് കൂടി ചേരുമ്പോൾ ബാധ്യത വീണ്ടും കൂടും; കേരളത്തിലെ നിരക്കനുസരിച്ചു പെട്രോളിന് 16.503 രൂപയും ഡീസലിന് 12.28 രൂപയും സംസ്ഥാന ഖജനാവിലും എത്തും; 'നമ്മുടെ പ്രതിഭ' എക്സൈസ് തീരുവ കൂട്ടിയെന്ന രാഹുൽ ഗാന്ധിയുടെ പരിഹാസം വൈറലാകുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: ക്രൂഡ് ഓയിലിന്റെ നിലവിലെ വിലയനുസരിച്ച് ഇന്ത്യയിൽ ക്രൂഡ് ഓയിൽ ലഭിക്കുന്നത് ലീറ്ററിന് 16.28 രൂപയ്ക്ക്. ഇത് വിൽക്കുന്നത് 70ലേറെ രൂപയ്ക്കും. നാല് മടങ്ങ് വില. എണ്ണക്കമ്പനികളും കേന്ദ്ര, സംസ്ഥാന സർക്കാരുകളും സാധാരണക്കാരന്റെ കീശയിൽ കയ്യിട്ടു കൊള്ളലാഭം കൊയ്യുമ്പോൾ തെരുവുകളിൽ പ്രതിഷേധിക്കാൻ പ്രതിപക്ഷം പോലുമില്ല. വിമർശനങ്ങൾ വാക്കുകളിൽ മാത്രം ഒതുങ്ങും. സിഎഎയ്ക്കും എൻആർസിക്കും പ്രമേയം പാസാക്കുന്ന കേരളാ നിയമസഭയും ഈ വിഷയം ചർച്ച ചെയ്യില്ല. എക്സൈസ് ഡ്യൂട്ടി ലഭിക്കുമ്പോൾ അതിന്റെ ലാഭം സംസ്ഥാന ഖജനാവിൽ എത്തുമെന്നതാണഅ ഇതിന് കാരണം. അതുകൊണ്ട് തന്നെ ധനമന്ത്രി തോമസ് ഐസക്കിനും ഈ കേന്ദ്ര തീരുമാനത്തെ വിമർശിക്കാൻ താൽപ്പര്യമില്ല.
രാജ്യാന്തര വിപണിയിലെ അസംസ്കൃത എണ്ണവിലയാണ് ഇന്ധനവില നിശ്ചയിക്കാൻ എണ്ണക്കമ്പനികൾ പ്രധാന മാനദണ്ഡമാക്കുന്നത്. രണ്ടാമതായി കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ നികുതിയും, പെട്രോളും ഡീസലും ഇപ്പോഴും ജിഎസ്ടിക്കു പുറത്താണ്. ഇന്ധനം ഉപയോക്താക്കളിൽ എത്തുമ്പോൾ ഡീലർമാരുടെ കമ്മിഷനും മൂല്യവർധിത നികുതിയും കൂടി നൽകണം. കേന്ദ്ര, സംസ്ഥാന നികുതികൾ വളരെ കൂടുതലായതിനാലാണ് വില ആനുപാതികമായി കുറയാത്തത്. ഇന്ധനനികുതിയാണ് സർക്കാരുകളുടെ പ്രധാന വരുമാന സ്രോതസ്സ്. 100 ശതമാനത്തിനു മുകളിലുള്ള നിലവിലെ നികുതി വീണ്ടും ഉയർത്താനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനം വില കൂട്ടില്ലെങ്കിലും വിലയിടിവിന്റെ പ്രയോജനം ജനങ്ങളിലെത്താനുള്ള സാധ്യത കുറയ്ക്കും. എക്സൈസ് തീരുവ കൂട്ടുന്നതോടെ, രാജ്യാന്തര വിപണിയിൽ അസംസ്കൃത എണ്ണവിലയിലുണ്ടായ വലിയ ഇടിവിന്റെ നേട്ടം ഉപയോക്താക്കളിലേക്ക് എത്തില്ല. ഇതേസമയം, തീരുവ വർധിപ്പിക്കൽ കൊണ്ട് ഇപ്പോൾ വിലക്കയറ്റവും ഉണ്ടാകില്ല. എണ്ണവില 30 ശതമാനത്തിലേറെ ഇടിഞ്ഞതു മൂലം ഇന്ധനത്തിനു വില കുറയ്ക്കേണ്ടതായിരുന്നു. ഇതാണ് കൂട്ടിയ എക്സൈസ് തീരുവയായി കേന്ദ്രസർക്കാർ എടുക്കുക.
പെട്രോളിനും ഡീസലിനും മേലുള്ള എക്സൈസ് തീരുവ കൂട്ടിയ നടപടിയിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ചു കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി സോഷ്യൽ മീഡിയയിൽ നിറഞ്ഞു. ക്രൂഡ് ഓയിൽ വില കുറഞ്ഞതിന്റെ നേട്ടം ജനങ്ങൾക്കു നൽകണമെന്നു പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടപ്പോൾ, 'നമ്മുടെ പ്രതിഭ' എക്സൈസ് തീരുവ കൂട്ടിയെന്നു രാഹുൽ പരിഹസിച്ചു. ഇന്ധനവില കുറയാത്തതിനെക്കുറിച്ചുള്ള ചോദ്യത്തിൽ നിന്നു ധനമന്ത്രി നിർമല സീതാരാമൻ ഒഴിഞ്ഞുമാറുന്ന വിഡിയോയും ട്വീറ്റിനൊപ്പം പങ്കുവച്ചു. മധ്യപ്രദേശ് സർക്കാരിനെ വീഴ്ത്താനുള്ള ശ്രമങ്ങൾക്കിടെ പ്രധാനമന്ത്രി എണ്ണ വില കുറയുന്നതു കാണാതെ പോയെന്നു ട്വീറ്റ് ചെയ്തതിനു പിന്നാലെയാണിത്. എന്നാൽ ഈ പ്രതിഷേധം ആളിക്കത്തിക്കാൻ കോൺഗ്രസും ഒന്നും ചെയ്യില്ല. കാരണം അവർ ഭരിക്കുന്ന സംസ്ഥാനങ്ങളുടെ സമ്മർദ്ദമാണ് ഇതിന് കാരണം. അതുകൊണ്ട് തന്നെ പൗരത്വ നിമയത്തിന് സമാനമായ പ്രതിഷേധമൊന്നും ഈ വിഷയത്തിൽ കേന്ദ്രത്തിനെതിരെ ഉണ്ടാവുകയുമില്ല.
കോവിഡ് ഭീതിയിലാണ് രാജ്യം. അതുകൊണ്ട് പൊതു പ്രകടനവും മറ്റ് പരിപാടികളും രാജ്യമാകെ നിരോധിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ഈ ഘട്ടത്തിൽ ആരും പ്രതിഷേധിക്കാൻ പോലും ഇറങ്ങില്ല. ഇത് മനസ്സിലാക്കിയാണ് ഇപ്പോഴത്തെ ഇന്ധന വില വർദ്ധനവ്. ക്രുഡ് ഓയിലിനു വില കുറയുമ്പോൾ നികുതി കൂട്ടുക, വില കൂടുമ്പോൾ നികുതി കുറയ്ക്കാതിരിക്കുക- ഇന്ധന വിലയുടെ കാര്യത്തിൽ കേന്ദ്രം ആവർത്തിക്കുന്നതു പതിവുതന്ത്രം. ശുദ്ധീകരണ ചെലവ്, ഇന്ത്യയിലേക്കുള്ള പ്രവേശന നികുതി, ചരക്കുഗതാഗത ചെലവ്, ഇറക്കുമതിയിൽ എണ്ണ ഉൽപാദക കമ്പനികൾക്കു നൽകേണ്ടി വരുന്ന വ്യത്യാസം എന്നിവയ്ക്കായി ഒരു ലീറ്റർ പെട്രോളിന് 12.2 രൂപയും ഡീസലിന് 15.8 രൂപയുമാണ് ചെലവ്. ഇതു കൂടി ചേരുന്ന തുകയ്ക്കു മുകളിലാണ് കേന്ദ്രം എക്സൈസ് തീരുവ ചുമത്തുക. 3 രൂപ വീതം വർധിച്ചതോടെ എക്സൈസ് തീരുവയും റോഡ് നികുതിയും ചേർത്ത് പെട്രോളിന് 22.98 രൂപയും ഡീസലിന് 18.83 രൂപയുമായി കൂടി.
പമ്പ് ഉടമകൾക്കുള്ള കമ്മിഷൻ ഇനത്തിൽ പെട്രോളിനു 3.55 രൂപയും ഡീസലിന് 2.49 രൂപയും നൽകണം. ഇതടക്കം പെട്രോൾ 55.01 രൂപയ്ക്കും ഡീസൽ 53.4 രൂപയ്ക്കുമാണ് സംസ്ഥാനങ്ങൾക്കു നൽകുക. സംസ്ഥാനങ്ങളുടെ പ്രധാന വരുമാന സ്രോതസ്സായ മൂല്യവർധിത നികുതി (വാറ്റ്) കൂടി ചേരുന്നതോടെ വില സാധാരണക്കാരന്റെ ബാധ്യതയാകും. വാറ്റ് നിരക്കിലെ വ്യത്യാസമാണ് സംസ്ഥാനം തോറും ഇന്ധനവിലയിലെ മാറ്റത്തിനു കാരണം. 16 - 39 % ആണു വിവിധ സംസ്ഥാനങ്ങളിലെ 'വാറ്റ്'. കേരളത്തിലെ നിരക്കനുസരിച്ചു പെട്രോളിന് 16.503 രൂപയും ഡീസലിന് 12.28 രൂപയും സംസ്ഥാന ഖജനാവിലെത്തും. അതുകൊണ്ട് തന്നെ തോമസ് ഐസക്കും ഇതിനെ എതിർക്കില്ല. സർക്കാരിന് സുരക്ഷിതമായ വരുമാന മാർഗ്ഗമാണ് ഇത്. എന്നാൽ ഇത്തവണത്തെ കേന്ദ്ര ഇടപെടലിൽ വലിയ ലാഭം കേരളത്തിന് ഉണ്ടാവുകയുമില്ല. രാജ്യാന്തര വിപണിയിൽ അസംസ്കൃത എണ്ണയുടെ വില ബാരലിന് 33 ഡോളർ എന്ന നിലവാരത്തിലെത്തിയിട്ടും ഉപയോക്താക്കൾക്ക് പ്രയോജനം ലഭിച്ചിട്ടില്ല.
അസംസ്കൃത എണ്ണവിലയിലുണ്ടായ കാര്യമായ ഇടിവിന്റെ തോതനുസരിച്ച് എണ്ണവില 10- 15 രൂപ കുറയേണ്ടതാണ്. എന്നാൽ പെട്രോൾവില കുറഞ്ഞത് 74 പൈസ. ഡീസൽ വില കുറഞ്ഞത് 72 പൈസ. ജനുവരി ഒന്നിന് പെട്രോളിന് 77.19 രൂപയായിരുന്നു വില. ഡീസലിന് 71.79 പൈസയും. രണ്ടര മാസത്തിനുള്ളിൽ അസംസ്കൃത എണ്ണവിലയിൽ 45 ശതമാനത്തോളം ഇടിവുണ്ടായിട്ടും പെട്രോൾ വിലയിൽ ഇതുവരെ കുറഞ്ഞത് 5.39 രൂപ. ഡീസൽ വിലയിൽ 5.69 രൂപയും. ബിഎസ് 6 ഇന്ധനം ഉൽപാദിപ്പിക്കുന്നതിനായി റിഫൈനറികൾ പരിഷ്ക്കരിക്കുന്നതിന് കമ്പനികൾക്ക് 35,000 കോടി ചെലവു വന്നിരുന്നു. ഇതും എണ്ണവിലക്കുറവിന്റെ നേട്ടം ജനങ്ങളിലെത്താതിരിക്കാൻ കാരണമാണ്.
ഇത്തവണ എക്സൈസ് നികുതി കൂട്ടിയെങ്കിലും അവ പെട്രോളിന്റെയും ഡീസലിന്റെയും വിലയിൽ പ്രതിഫലിക്കാത്തതിനാൽ നേട്ടം കേന്ദ്ര സർക്കാരിനു മാത്രമായി മാറുകയും ചെയ്യും.
ലോക വിപണിയിൽ ക്രൂഡ് ഓയിലിന് 20 വർഷത്തിനിടെ ഏറ്റവും കുറഞ്ഞ നിരക്ക് ആയിരിക്കെയാണ് ഇന്ധന തീരുവ കുത്തനെ കൂട്ടിയത്. പെട്രോളിയം കമ്പനികൾക്ക് വിലനിയന്ത്രണാധികാരം നൽകിയതിനെത്തുടർന്ന് ഓരോ ആഴ്ചയിലും വില വർധിപ്പിക്കുന്നതിനിടെയാണ് തീരുവയുടെ പേരിൽ അധികഭാരം. ആഗോളതലത്തിൽ ക്രൂഡ് ഓയിലിനുണ്ടായ വിലക്കുറവ് ജനങ്ങൾക്കു നൽകാതെ ഖജനാവ് വീർപ്പിക്കാനുള്ള അവസരമായി ഉപയോഗിക്കുകയാണ് കേന്ദ്ര സർക്കാർ.
നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റവും കാർഷികോൽപ്പന്നങ്ങളുടെ വിലയിടിവും വ്യവസായമേഖലയുടെ തകർച്ചയുമെല്ലാം ജനജീവിതം അതീവ ദുസ്സഹമാക്കിയിരിക്കുകയാണ്. ഇപ്പോൾ കോവിഡ്---19 ബാധയെ തുടർന്നുണ്ടായ പ്രതിസന്ധിയും. ഇതിനെല്ലാമിടയിലാണ് ഇപ്പോഴത്തെ ഇന്ധനതീരുവയും.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍