ചലന-സംസാര ശേഷി നഷ്ടമായിട്ടും കംപ്യൂട്ടറുമായി ഘടിപ്പിച്ച ഐ ട്രാക്കിങ് ഡിവൈസ് വഴി കെ എസ് വിക്രമൻ പടുത്തുയർത്തിയ സ്ഥാപനം; തിരുവനന്തപുരം, കൊച്ചി, ഡൽഹി, ദുബായ്, അജ്മാൻ, ചൈന, യു.കെ. എന്നിവിടങ്ങളിൽ ബ്രാഞ്ചുകളുമായി ദക്ഷിണേന്ത്യയിലെ നമ്പർ വൺ; കോവിഡ് പരിശോധനക്കിടെ ചാടിപ്പോയ മൂന്നാറിലെ ബ്രിട്ടീഷുകാരന്റെ രഹസ്യ യാത്രയ്ക്ക് സൗകര്യവും ഒത്താശയും ചെയ്തത് വിക്രമൻ കണ്ണിമ ചിമ്മാതെ വളർത്തിയ സ്ഥാപനം; നായകൻ വിടപറഞ്ഞപ്പോൾ ജയശ്രീ ട്രാവൽസിനെ വാർത്തകളിൽ നിറച്ച് വിവാദവും
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: അഞ്ച് രാജ്യങ്ങളിൽ ബ്രാഞ്ചുകളുള്ള ദക്ഷിണേന്ത്യയിലെ തന്നെ നമ്പർ വൺ ട്രാവൽസ് ആൻഡ് ടൂർസ് കമ്പനി. വിദേശികൾ അടക്കം നിരവധിപേർ കേരളം കാണാൻ എത്തിച്ച പ്രമുഖ ട്രാവൽസായ ജയശ്രീ ട്രാവൽസ് ഇപ്പോൾ വിവാദത്തിലാണ്. കോവിഡ് പരിശോധനക്കിടെ ചാടിപ്പോയ മൂന്നാറിലെ ബ്രിട്ടീഷുകാരനെ യാത്രയ്ക്ക് സൗകര്യവും ചെയ്തത് ഈ ട്രാവൽസാണെന്നാണ് പുറത്തുവരുന്ന വിവരം. തനിക്ക് യാതൊരു പനികുറഞ്ഞിട്ടുണ്ടെന്ന് ബ്രിട്ടീഷുകാരൻ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ പുറത്തുപോകാൻ അനുവദിച്ചതെന്നാണ് ട്രാവൽസ് അധികൃതർ പറയുന്നത്.
പക്ഷേ അതിവിചിത്രമായ ഒരു അതിജീവന കഥയായിരുന്നു, ജയശ്രീ ട്രാവൽസിന്റെയും അതിന്റെ ഉടമ കെ എസ് വിക്രമന്റെതും. സ്റ്റീഫൻ ഹോക്കിങ്ങിനെ പോലെ രോഗങ്ങൾ ശരീരത്തെ തളർത്തിയിട്ടും മനസ്സു തളരാതെ ജീവിതത്തോട് പടപൊരുതിയ ഇദ്ദേഹമാണ് ഈ ട്രാവൽസ് സ്ഥാപിച്ചത്. 2019 ഡിസംബർ 16നാണ് ഇദ്ദേഹം അന്തരിച്ചത്. ബിസിനസ് രംഗത്തു മുന്നേറുന്നതിനിടയിലാണ് സ്റ്റീഫൻ ഹോക്കിങ്ങിനെ ബാധിച്ച മോട്ടർ ന്യൂറോൺ ഡിസീസ് വിക്രമനെ ബാധിച്ചത്. ചലനശേഷിയും സംസാരശേഷിയും നഷ്ടമായി.
പിന്നീട് കംപ്യൂട്ടറുമായി ഘടിപ്പിച്ച ഐ ട്രാക്കിങ് ഡിവൈസ് വഴി നിർദ്ദേശങ്ങൾ നൽകിയാണ് ബിസിനസ് മുന്നോട്ട് കൊണ്ടു പോയി. അങ്ങനെ ഈ പ്രവാസി വ്യവസായി ലോകത്തെ അമ്പരപ്പിക്കുന്ന തരത്തിൽ ബിസിനസ് സാമ്രാജ്യം കെട്ടിയുയർത്തി. തിരുവനന്തപുരം കരിമണൽ കോണ്ടൂർ സൈബർ ഗാർഡൻസ് കാസിയ അപ്പാർട്മെന്റ് 7 ഇയിൽ വിക്രമൻ ആരേയും അമ്പരപ്പിക്കുന്ന നേട്ടങ്ങളാണ് ആരോഗ്യ പ്രശ്നങ്ങൾക്കിടയിലും നേടിയത്. ഒടുവിൽ 63-ാം വയസ്സിൽ മരണവും. ഇതോടെ ജയശ്രീ ട്രാവൽസിന്റെ നടത്തിപ്പിലെ കാവൽക്കാരനാണ് നഷ്ടമായത്. ഇതാണ് എന്നും നല്ല പേര് മാത്രം നേടിയ ഈ ഗ്രൂപ്പിന് വിനയായതും കോവിഡ് വിവാദത്തിൽ ഇത് പെടാൻ കാരണവും.
രോഗം ബാധിച്ച് കിടപ്പിലായിട്ടും ബിസിനസ് കാര്യങ്ങളിൽ സജീവമായി ഇടപെട്ട് ഏവർക്കും പ്രചോദനമാകുന്ന ബിസിനസുകാരനായിരുന്നു വിക്രമൻ. അഞ്ച് രാജ്യങ്ങളിൽ ബ്രാഞ്ചുകളുള്ള ജയശ്രീ ട്രാവൽസ് ആൻഡ് ടൂർസ് കമ്പനി, തിരുവനന്തപുരത്തെ വിവിൻ ലക്ഷുറി സ്യൂട്ട്സ്, അജ്മാനിലെ അൽ അലിഫ് പ്രിന്റിങ് പ്രസ് എന്നിവയുടെ കോടിക്കണക്കിന് രൂപയുടെ ബിസിനസാണ് ശരീരത്തിന്റെ ഈ നിശ്ചലാവസ്ഥയിലും വിക്രമൻ കൈകാര്യം ചെയ്തത്. തളരില്ലെന്ന് സ്വയം തീരുമാനിച്ച് അയാൾ ജീവിതത്തോട് പൊരുതി. ഭാര്യയും മക്കളും കൂടെനിന്നപ്പോൾ കിടക്കയിൽക്കിടന്ന് കണ്ണുകൾമാത്രം ഉപയോഗിച്ച് ബിസിനസ് കൈകാര്യം ചെയ്തു. പരാജയപ്പെടില്ലെന്ന് നിങ്ങൾ തീരുമാനിച്ചാൽ പിന്നെ ഒരു ശക്തിക്കും അതിനാവില്ലെന്ന് വിക്രമൻ കണ്ണുകൾകൊണ്ട് നമ്മളോട് പറഞ്ഞു.
തലസ്ഥാനത്തെ ജയശ്രീ ട്രാവൽസ്, വിവിൻ സ്വീറ്റ് ലക്ഷ്വറി ബിസിനസ് ഹോട്ടൽ, ദുബായിലെ ഹൈ സാൻഡ്സ് ടൂർസ്, അജ്മാനിലെ അൽ നബീൽ പ്രിന്റേഴ്സ്, കൊച്ചിയിലെ ശ്രീരാഗം ലക്ഷ്വറി ഹോം സ്റ്റേ എന്നിവയുടെയൊക്കെ സ്ഥാപകനും സാരഥിയുമായിരുന്നു വിക്രമൻ. കൊല്ലം ജില്ലയിലെ പുനലൂരിനടുത്തു പിറവന്തൂർ എന്ന സ്ഥലത്തു കുന്നത്ത് വീട്ടിൽ പരേതരായ ശങ്കരന്റെയും ജാനകിയുടെയും മകനായി 1956 ൽ ആയിരുന്നു ജനനം. ബിസിനസ് രംഗത്തു മുന്നേറുന്നതിനിടയിലാണ് മോട്ടർ ന്യൂറോൺ ഡിസീസ് ബാധിച്ചത്. പക്ഷേ ആത്മവിശ്വാസം കൈമുതലാക്കി മുന്നേറി. അങ്ങനെ അംഗീകാരങ്ങൾ നേടിയെടുത്തു. 2001 02 ൽ സംസ്ഥാന ടൂറിസം വകുപ്പിന്റെ കേരള ഫ്രണ്ട്ലി ഓവർസീസ് ടൂർ ഓപ്പറേറ്റർക്കുള്ള അവാർഡ്, 2007 08 , 2008 09 , വർഷങ്ങളിൽ കേന്ദ്ര ടൂറിസം വകുപ്പിന്റെ ബെസ്റ്റ് ഓവർസീസ് ടൂർ ഓപ്പറേറ്റർക്കുള്ള അവാർഡ് എന്നിവ നേടിയിട്ടുണ്ട്
വളരെ ചെറുപ്പത്തിൽതന്നെ കെ. എസ്. വിക്രമൻ പ്രവാസിയായി ദുബായിലെത്തിയിരുന്നു. ആദ്യകാലത്തു പ്രിന്റിങ് രംഗത്ത് ചെറിയ ചില കാൽവയ്പുകൾ നടത്തിയ വിക്രമൻ പിന്നീട് അജ്മാനിൽ അൽനബീൽ എന്ന ലോകോത്തര നിലവാരത്തിലുള്ള പ്രിന്റിങ് പ്രസ് സ്ഥാപിച്ചു. ഹെയ്ഡിൽ ബെർഗ് എന്ന ജർമനിയിലെ ലോക പ്രശസ്ത പ്രിന്റിങ് പ്രസ് നിർമ്മാതാക്കൾ രാജ്യാന്തരതലത്തിൽ അവരുടെ ഏറ്റവും മികച്ച കസ്റ്റമർ സ്ഥാനം നൽകിയാണ് അദ്ദേഹത്തെ ആദരിച്ചത്. സംസ്ഥാനത്ത് ആദ്യമായി തിരുവനന്തപുരം നഗരത്തിൽ ലോക നിലവാരത്തിൽ ഒരു ലക്ഷ്വറി ടൂറിസ്റ്റ് ബസ് അവതരിപ്പിച്ചതും വിക്രമനാണ്. കാർ റെന്റ് സംവിധാനം ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ തുടങ്ങിയതും വിക്രമൻ തന്റെ ജയശ്രീ ട്രാവൽസിലൂടെയാണ്. ടെക്നോപാർക്കിന്റെ വളർച്ചയുടെ ഘട്ടത്തിൽ വിദേശത്തു നിന്നു വരുന്ന സംരംഭകർക്കും വിദഗ്ദ്ധർക്കും ലോക നിലവാരത്തിലുള്ള ആഡംബര വാഹനങ്ങൾ കിട്ടിയതും ഈ സംവിധാനത്തിലൂടെയാണ്.
അതിജീവനത്തിനായി പൊരുതുന്നവർക്ക് മുന്നിൽ അത്ഭുതമായിരുന്ന കെ.എസ് വിക്രമൻ. ശരീരത്തിലെ പേശികളുടെ ചലനം നഷ്ടപ്പെടുന്ന മോട്ടോർ ന്യൂറോൺ ഡിസീസ് എന്ന മാരക രോഗത്തിനടിപ്പെട്ടിട്ടും ബിസിനസിൽ അസൂയാവഹമായ വിജയങ്ങൾ കൈവരിച്ചാണ് വിക്രമൻ ഒടുവിൽ മരണത്തിന് കീഴടങ്ങിയത്. കണ്ണുകളുടെ ചലനം മാത്രം ഉപയോഗിച്ച് പ്രതിവർഷം 50കോടിയുടെ ബിസിനസും കൈകാര്യം ചെയ്തു. തിരുവനന്തപുരത്തെ വിവിൻ ലക്ഷുറി സ്യൂട്ട്സ്, ജയശ്രീ ട്രാവൽസ് ആൻഡ് ടൂർസ് കമ്പനി, അജ്മാനിലെ അൽ അലിഫ് പ്രിന്റിങ് പ്രസ് എന്നിവയുടെ മാനേജിങ് ഡയറക്ടറായിരുന്നു വിക്രമൻ. അവസാന നിമിഷങ്ങളിലും ബിസിനസിൽ അദ്ദേഹം സജീവമായിരുന്നു. ഭാര്യ: വിനജ. മക്കൾ: വിജയശ്രീ, ജയശ്രീ, ശ്രീകാന്ത്. മരുമകൻ: സിജു മാധവൻ.
1956-ലെ സ്വാതന്ത്ര്യദിനത്തിലാണ് കെ.എസ്. വിക്രമന്റെ ജനനം. സ്കൂൾ പഠനം കേരളത്തിൽ. നാട്ടിൽ ജോലി. ഇതിനിടെ വിനജ വിശ്വംഭരനുമായി വിവാഹം. വിജയശ്രീ, ജയശ്രീ, ശ്രീകാന്ത് മൂന്നുമക്കൾ. 1989-ൽ അമ്മാവനൊപ്പം അജ്മാനിലേക്ക് വിമാനം കയറി. അവിടെ അൽ അലിഫ് പ്രിന്റിങ് പ്രസ് ആരംഭിച്ചു. അത് വലിയ വിജയമായി. ബിസിനസ് കേരളത്തിലേക്ക് വളർത്താൻ വിക്രമന് അതിയായ ആഗ്രഹമായി. ടൂറിസം മേഖലയിലേക്കായിരുന്നു അടുത്ത ചുവടുവെപ്പ്. രണ്ടായിരത്തിൽ മകളുടെ പേരിൽ ജയശ്രീ ട്രാവൽസ് ആൻഡ് ടൂർസ് കമ്പനി ആരംഭിച്ചു.
ട്രാവൽസ് വൻ ലാഭമായതോടെ വിവിധ രാജ്യങ്ങളിൽ ബ്രാഞ്ചുകൾ തുടങ്ങി. തിരുവനന്തപുരം, കൊച്ചി, ഡൽഹി, ദുബായ്, അജ്മാൻ, ചൈന, യു.കെ. എന്നിവിടങ്ങളിൽ ജയശ്രീ ട്രാവൽസിനിപ്പോൾ ബ്രാഞ്ചുകളുണ്ട്. ഈ സ്ഥാപനമാണ് ഇപ്പോൾ നിയമ നടപടികൾ പോലും നേരിടുന്ന അവസ്ഥയിൽ എത്തിയിരിക്കുന്നത്.
Stories you may Like
- ലോകാരോഗ്യ സംഘടന തയ്യാറാക്കിയ മാരകരോഗങ്ങളുടെ മുൻഗണനാപ്പട്ടികയിൽ
- ചൈനയിൽ അജ്ഞാത വൈറസ് വ്യാപനം, നിരീക്ഷണം ശക്തമാക്കി കേന്ദ്രസർക്കാർ
- മലയാളി പെൺകുട്ടിയുടെ മരണ കാരണം കണ്ടെത്താൻ ശ്രമിക്കുമ്പോൾ തെളിയുന്നത് ഗുരുതര വീഴ്ചകൾ
- ഒൻപത് സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണപ്രദേശത്തും നിപ വൈറസ് ബാധയ്ക്ക് സാധ്യത
- നിപ വൈറസ് ബാധ: ഭയം വേണ്ട, പക്ഷെ പ്രതിരോധം പ്രധാനം
- TODAY
- LAST WEEK
- LAST MONTH
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്