ജനകീയ പ്രക്ഷോഭ ജ്വാലയുടെ പോസ്റ്ററിൽ നിന്നും ഒഴിവാക്കിയത് വളർത്തിക്കൊണ്ടു വന്ന് ഡിസിസി പ്രസിഡന്റ് പദം വരെ നൽകിയ പ്രതിപക്ഷ നേതാവിനെ വരെ; കെ സി വേണുഗോപാലിന്റെ പടം മാത്രം വെച്ചത് ഏക നേതാവ് എന്ന് പ്രഖ്യാപിക്കാനും; സ്വന്തം ഗ്രൂപ്പുണ്ടാക്കി കേരളത്തിൽ ചുവടുറപ്പിക്കാൻ ശ്രമിച്ച കെസിക്ക് ചെന്നിത്തല മറുപടി നൽകിയത് കർശന നീക്കത്തിലൂടെ; തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് നെയ്യാറ്റിൻകര സനലിനെ പുറംതള്ളി ഐ ഗ്രൂപ്പ്
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ഐ ഗ്രൂപ്പ് പിളർത്തി കെ സി വേണുഗോപാലിന് സ്വന്തമായി ഗ്രൂപ്പുണ്ടാക്കാൻ ശ്രമിച്ച തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ ഐഗ്രൂപ്പിന് പുറത്തേക്ക്. നെയ്യാറ്റിൻകര സനലിനെ ഗ്രൂപ്പിൽ നിന്നും പുറത്താക്കിയതോടെ പുതിയ ഗ്രൂപ്പിന് ശ്രമിച്ച മറ്റുള്ളവരും സനലിനെ കൈവിട്ടു. കഴിഞ്ഞ ഒരാഴ്ച്ചയായി ഐഗ്രൂപ്പിന്റെ യോഗങ്ങളിലൊന്നും പങ്കെടുപ്പിക്കാതെ നെയ്യാറ്റിൻകര സനലിനെ രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലുള്ള ഗ്രൂപ്പ് മാറ്റി നിർത്തിയിരിക്കുകയാണ്. കെ സി വേണുഗോപാൽ എഐസിസി നേതൃത്വവുമായി അടുത്ത ബന്ധം പുലർത്തുന്നുണ്ടെങ്കിലും കേരളത്തിലെ സംഘടനാ കാര്യങ്ങളിൽ ഇന്നും ഐ ഗ്രൂപ്പിനും രമേശ് ചെന്നിത്തലക്കുമുള്ള അപ്രമാദിത്വം ബോധ്യപ്പെട്ടതോടെ നെയ്യാറ്റിൻകര സനലിനൊപ്പം നിന്നവർ പോലും തിരിച്ച് ഐ ഗ്രൂപ്പിലേക്ക് പോകുകയായിരുന്നു.
തിരുവനന്തപുരത്തെ കോൺഗ്രസിന്റെ ജനകീയ പ്രക്ഷോഭ ജ്വാലയോടെയാണ് നെയ്യാറ്റിൻകര സനൽ ഐഗ്രൂപ്പിലും പാർട്ടിയിലും ഒറ്റപ്പെട്ടത്. പ്രചരണ പോസ്റ്ററുകളിൽ ഡിസിസി പ്രസിഡന്റിന്റെ പടം മാത്രം വച്ചതിൽ തുടങ്ങിയ ആക്ഷേപങ്ങൾ പുതിയ തലത്തിലെത്തുകയായിരുന്നു. പേരിന് വേണ്ടിയും പ്രശസ്തിക്ക് വേണ്ടിയും മാത്രമായി തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ നയിക്കുന്ന ജ്വാല മാറിയെന്നാണ് ആരോപണം.
ദേശീയ പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടും കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ദുർഭരണത്തിന് എതിരേയും ആണ് പ്രതിഷേധ ജ്വാല സംഘടിപ്പിച്ചിരുന്നത്. ഇതിന് വേണ്ടി തയ്യാറാക്കിയ പോസ്റ്ററിൽ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ ചിത്രം പോലുമില്ല. കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനേയും ഒഴിവാക്കി. എകെ ആന്റണി, ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരുടെ പതിവ് ചിത്രവും കണ്ടില്ല. അതേസമയം, ജാഥയുടെ ഉദ്ഘാടനം കെസി വേണുഗോപാലായിരുന്നു. യാത്രയുടെ ഉദ്ഘാടനത്തിന് വേണ്ടി തയ്യാറാക്കിയ പോസ്റ്ററിൽ വേണുഗോപാൽ എത്തുകയും ചെയ്തതോടെ കെ സി വേണുഗോപാലിന് വേണ്ടി പടനയിക്കാൻ നിയോഗിക്കപ്പെട്ടിരിക്കുന്നത് സനലാണെന്ന ഐ ഗ്രൂപ്പ് തിരിച്ചറിയുകയായിരുന്നു. ഇതോടെ കോൺഗ്രസിൽ ചർച്ചകളും സജീവമാക്കി.
കേരള രാഷ്ട്രീയത്തിൽ പിടിമുറുക്കാനും ഐഗ്രൂപ്പിനെ തകർക്കാനും കെ സി വേണുഗോപാൽ നടത്തുന്ന ശ്രമങ്ങളെ മുളയിലേ നുള്ളണമെന്ന വാദം ഐ ഗ്രൂപ്പിൽ ശക്തമായിരുന്നു. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി രമേശ് ചെന്നിത്തലയുടെ പേരിനൊപ്പവും താഴെയും പോലും മറ്റൊരു പേരുണ്ടാകരുത് എന്ന വികാരം ഗ്രൂപ്പ് യോഗങ്ങളിൽ ശക്തമായതോടെ നെയ്യാറ്റിൻകര സനലിനെ പൂർണമായും തള്ളാൻ തീരുമാനിക്കുകയായിരുന്നു എന്നാണ് വിവരം.
ഐ ഗ്രൂപ്പിന്റെ നോമിനിയായാണ് നെയ്യാറ്റിൻകര സനൽ ഡിസിസിയുടെ തലപ്പത്ത് എത്തുന്നത്. എ ഗ്രൂപ്പ് പണ്ടേ പൂർണ്ണമായും സനലിന് എതിരാണ്. വി എസ് ശിവകുമാറിനെതിരെ വിജിലൻസ് ഉയർത്തുന്ന ആരോപങ്ങളെ പ്രതിരോധിക്കാൻ പോലും ഡിസിസി അധ്യക്ഷൻ തയ്യാറായില്ലെന്ന പരാതിയും സജീവമാണ്. ശിവകുമാറിനെ വെട്ടി തിരുവനന്തപുരത്തെ പ്രധാനിയായാകനാണ് സനലിന്റെ ശ്രമമെന്നും ഗ്രൂപ്പിനുള്ളിൽ ആക്ഷേപം ഉയർന്നിരുന്നു.
തിരുവനന്തപുരത്ത് ഐ ഗ്രൂപ്പിനെ നയിക്കുന്നത് വി എസ് ശിവകുമാറാണ്. നെയ്യാറ്റിൻകരയിൽ നിന്നുള്ള നേതാവാണ് ശിവകുമാറും. എന്നാൽ ഡിസിസി അധ്യക്ഷനായ ശേഷം ഐ ഗ്രൂപ്പിനെ പോലും കണക്കിലെടുക്കാതെ സനൽ മുമ്പോട്ട് പോകുന്നുവെന്നാണ് ഐ ഗ്രൂപ്പിന്റെ വിലയിരുത്തൽ. ദേശീയ നേതൃത്വത്തിന്റെ നിർദ്ദേശ പ്രകാരമാണ് ജനകീയ പ്രക്ഷോഭ ജ്വാല നടത്തിയത്. കോൺഗ്രസിന്റെ ഈ സമര രീതിയെ അട്ടിമറിച്ച് താൻ സ്വന്തമായി നടത്തുന്ന പ്രക്ഷോഭമാക്കി ഇതിനെ മാറ്റാനാണ് സനൽ ശ്രമിക്കുന്നതെന്നാണ് ഉയരുന്ന ആരോപണം.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ വെട്ടി വിശാല ഐ ഗ്രൂപ്പ് നേതൃത്വം ഏറ്റെടുക്കാൻ കെ.സി വേണുഗോപാൽ നീക്കം തുടങ്ങിയിട്ട് നാളുകൾ ഏറെയായിരുന്നു. കെ.എസ്.യു, യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റായി രമേശ് ചെന്നിത്തലയുടെ നിഴലായി നിന്ന കെ.സി വേണുഗോപാലാണ് ഇപ്പോൾ രമേശ് ചെന്നിത്തലക്ക് ഭീഷണി ഉയർത്തുന്നത്.
രാഹുൽഗാന്ധിയുടെയും കോൺഗ്രസ് ഹൈക്കമാന്റിന്റെയും വിശ്വസ്ഥനാണിപ്പോൾ കെ.സി വേണുഗോപാൽ. കർണാടകയിൽ ബിജെപിയെ തറപറ്റിച്ച് കോൺഗ്രസ്- ജെ.ഡി.എസ് സർക്കാരുണ്ടാക്കിയതും. മധ്യപ്രദേശിലും രാജസ്ഥാനിലും കോൺഗ്രസ് സർക്കാരുകളുണ്ടാക്കുന്നതിലും കെ.സിയുടെ പാടവം ഹൈക്കമാന്റ് അംഗീകരിച്ചതാണ്.
രമേശ് ചെന്നിത്തലക്കൊപ്പം മൂന്നാം ഗ്രൂപ്പിലും വിശാല ഐ ഗ്രൂപ്പിലും നിഴലായി നിന്ന കെ.സി ഇപ്പോൾ രമേശ് ചെന്നിത്തലയെ വെട്ടി കേരള രാഷ്ട്രീയത്തിൽ സ്വന്തം സ്ഥാനം ഉറപ്പിക്കാൻ ശ്രമിക്കുകയാണ്. എ.ഐ.സി.സി ജനറൽ സെക്രട്ടറിയും പ്രവർത്തക സമിതി അംഗവുമായ തനിക്കു പിന്നാലെയെത്തും ഐ ഗ്രൂപ്പിലെ എംഎൽഎമാർ എന്നായിരുന്നു കെസിയുടെ വിലയിരുത്തൽ. എന്നാൽ, രമേശ് ചെന്നിത്തലയുടെ സഹായമില്ലാതെ കേരളത്തിൽ പിടിച്ച് നിൽക്കാൻ കഴിയില്ലെന്ന ബോധ്യം ഉള്ള എംഎൽഎമാർ രമേശ് ചെന്നിത്തലക്കൊപ്പം അടിയുറച്ച് നിൽക്കുകയാണ് എന്നാണ് ഇപ്പോൾ പുറത്ത് വരുന്ന വിവരം.
ഐ ഗ്രൂപ്പിന്റെ ശക്തികേന്ദ്രമാണ് തിരുവനന്തപുരം. എന്നാൽ, നഗരസഭയിൽ പ്രതിപക്ഷ സ്ഥാനം ബിജെപിക്കാണ്. വട്ടിയൂർക്കാവിലെ അപ്രതീക്ഷിത പരാജയവും കോൺഗ്രസിനുള്ളിൽ ഐഗ്രൂപ്പിന് പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. പാർട്ടി ശക്തമാകണമെങ്കിൽ ഗ്രൂപ്പ ശക്തമാകണമെന്ന നിലപാട് മുഴുവൻ നേതാക്കളും സ്വീകരിച്ചതോടെയാണ് നെയ്യാറ്റിൻകര സനലിനെ പൂർണമായും ഒറ്റപ്പെടുത്താനും അവഗണിക്കാനും ഐഗ്രൂപ്പ് തീരുമാനിച്ചത്.
Stories you may Like
- 2011ൽ ഉമ്മൻ ചാണ്ടി തനിക്ക് ഉപമുഖ്യമന്ത്രി പദവിയും റവന്യൂ മന്ത്രി സ്ഥാനവും വാഗ്ദാനം ചെയ്തിരുന്നു
- വീണ്ടും ചെന്നിത്തലയ്ക്ക് മുമ്പിൽ പിണറായി ക്ലീൻ ബൗൾഡ്!
- 'ക്ലിഫ് ഹൗസിൽ കുളിക്കുന്നത് പട്ടിയോ കുട്ടിയോ?' പരിഹസിച്ച് ചെന്നിത്തല
- ശരി തരൂരിനെ ഒതുക്കും, ഒഴിവാക്കും എന്നെല്ലാം പറഞ്ഞിട്ട് ഇപ്പോഴോ
- കെ മുരളീധരനെയും അടൂർ പ്രകാശിനെയും ലോക്സഭയിലേക്ക് മത്സരിപ്പിച്ച തീരുമാനം തെറ്റായിപ്പോയി
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍