എനിക്ക് ഇതൊക്കെ ശീലം; 22-24 വയസ്സിൽ പെൺമക്കളെ കല്യാണം കഴിപ്പിച്ചുവിടുകയാണ് നമ്മുടെ നാട്ടുനടപ്പ്; അതു കഴിഞ്ഞാൽപ്പിന്നെ വീട്ടുകാരുടെ ഉള്ളിൽ തീയാണ്; അതുകൊണ്ട് ആ പെൺകുട്ടിയെ അവരുടെ പാട്ടിന് വിട്ടേയ്ക്കു; നല്ല അഭിപ്രായം പറഞ്ഞതിന് അവരെ ശിക്ഷിക്കണോ? ഗോസിപ്പിൽ ഒരു ശതമാനം പോലും വാസ്തവമില്ല; അഞ്ചുവർഷമെങ്കിലും കഴിഞ്ഞ് വിവാഹം മതിയെന്നാണ് ഇപ്പോഴത്തെ തീരുമാനം; 'സ്വാസികയുമായുള്ള പ്രണയത്തിൽ' മറുനാടനോട് ഉണ്ണി മുകുന്ദൻ മനസ്സ് തുറക്കുമ്പോൾ
പ്രകാശ് ചന്ദ്രശേഖർ
കൊച്ചി: എനിക്ക് ഇതൊക്കെ ശീലമായി. ആ പെൺകുട്ടിയുടെ കാര്യമോർക്കുമ്പോഴാണ് വിഷമം. 22-24 വയസ്സിൽ പെൺമക്കളെ കല്യാണം കഴിപ്പിച്ചുവിടുകയാണ് നമ്മുടെ നാട്ടുനടപ്പ്. അതു കഴിഞ്ഞാൽപ്പിന്നെ വീട്ടുകാരുടെ ഉള്ളിൽ തീയാണ്. വിവാഹാലോചന നടക്കുമ്പോൾ ഇതിൽ കൂടുതൽ പ്രായമുള്ള പെൺകുട്ടികളോട് ചെറുക്കൻ വീട്ടുകാർക്ക് അത്ര പിടുത്തമല്ല. അപ്പോൾ ഒരു പെൺകുട്ടി ഇങ്ങിനെയുള്ള ഗോസിപ്പികളിൽ കുടുങ്ങിയാലുള്ള അവസ്ഥ ചിന്തിയാക്കാവുന്നതല്ലെ ഉള്ളു. അതുകൊണ്ട് ആ പെൺകുട്ടിയെ അവരുടെ പാട്ടിന് വിട്ടേയ്ക്കു. ഒരു നല്ല അഭിപ്രായം പറഞ്ഞതിന് അവരെ ഇങ്ങിനെ ശിക്ഷിക്കണോ...-നടി സ്വാസികയെയും തന്നെയും ചേർത്ത് പുറത്തുവന്നിട്ടുള്ള വാർത്തകളോട് നടൻ ഉണ്ണിമുകുന്ദന്റെ പ്രതികരണം ഇങ്ങിനെ.
ഇരുവരും വിവാഹിതരാവാൻ പോകുന്നു എന്ന തരത്തിൽ സാമൂഹിക മാധ്യമങ്ങളിൽ കഴിഞ്ഞ ദിവസം പ്രത്യക്ഷപ്പെട്ട വാർത്തകളെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു മലയാളത്തിന്റെ മസിൽമാൻ ഇത്തരത്തിൽ പ്രതികരിച്ചത്. ഒഡീഷ എന്ന ചിത്ത്രിൽ ഒന്നിച്ചഭിനയിച്ചിട്ടുണ്ട് എന്നത് ശരി തന്നെ. അതിപ്പോൾ ഏതാണ്ട് 6-7 കൊല്ലമായെന്നാണ് തോന്നുന്നത്. മാമാങ്കത്തിൽ എന്റെ അഭിനയത്തെക്കുറിച്ച് ആ പെൺകുട്ടി സാമൂഹിക മാധ്യത്തിൽ നല്ല അഭിപ്രായം പങ്കുവച്ചിരുന്നു. ഇതിന് താങ്ക്യു എന്ന് ഞാൻ മറുപിടിയും നൽകിയിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് ഇപ്പോൾ ഞങ്ങൾ വിവാഹിതരാവാൻ പോകുന്നു എന്നും മറ്റും പ്രചാരണം നടന്നുവരുന്നത്.
ഇതിൽ ഒരു ശതമാനം പോലും വാസ്തവമില്ല. ഞാൻ വിവാഹത്തെക്കുറിച്ച് ആലോചിച്ച് തുടങ്ങിയിട്ടുപോലുമില്ല. അഞ്ചുവർഷമെങ്കിലും കഴിഞ്ഞ് വിവാഹം മതിയെന്നാണ് ഇപ്പോഴത്തെ തീരുമാനം. ഇതിനുള്ളിൽ ചിലകാര്യങ്ങൾ ചെയ്ത് തീർക്കാനുണ്ട്. അച്ഛനും അടുത്ത ബന്ധക്കളും ഇവരുടെ കുട്ടികളുമെല്ലാം സാമൂഹിക മാധ്യമങ്ങളിലെ പ്രചാരണം കണ്ടിട്ടുണ്ടെന്നാണ് കരുതുന്നത്. നേരത്തെ ഇത്തരത്തിലുള്ള ഗോസിപ്പുകൾ ഇവരെ ചെറുതായിട്ടാണെങ്കതിലും വേദനിപ്പിച്ചിരുന്നു. ഇപ്പോൾ ഈ പ്രശ്നമില്ല. സിനിമയിൽ ഇതൊക്കെ സർവ്വസാധാരണമാണെന്ന് അവർ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതെക്കുറിച്ചൊക്കെ നല്ലവണ്ണം മനസ്സിലാക്കുന്ന പെൺകുട്ടിയെ മാത്രമെ വിവാഹം കഴിക്കാവു എന്നുവരെ വീട്ടുകാർ പറഞ്ഞിട്ടുണ്ട്. ഈ സപ്പോർട്ട് വലിയൊരളവിൽ ആശ്വാസമാണ്.
കൊറോണ എത്തിയതുമൂലം സിനിമ ചിത്രീകരകണമില്ല. മേപ്പടിയാൻ ആണ് ഇനി ചെയ്യുന്ന ചിത്രം. ഇതിന്റെ ചിത്രികരണത്തിനുള്ള നീക്കങ്ങൾ പുരോഗമിക്കവെയാണ് രോഗം വ്യാപിക്കുന്നതായും രോഗവ്യാപനം തടയാൻ സർക്കാർ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായും മറ്റുമുള്ള വിവരങ്ങൾ പുറത്തുവരുന്നത്. ഇതോടെ സിനിമ മേഖല നിശ്ചലമായിട്ടുണ്ട്. ഇപ്പോൾ ഒറ്റപ്പാലത്തെ വീട്ടിലുണ്ട്. വീട്ടിൽ കുറച്ച് ഫർണ്ണിച്ചർ ജോലികളും പെയിന്റിംഗുമെല്ലാം തീർക്കാനുണ്ട്. ഇത് പണിക്കാരെ വിളിച്ചുകൊണ്ടുവന്ന് ചെയ്യിക്കുകയാണ്. സമയം കിട്ടുമ്പോൾ വീടിനടുത്തെ ഭാരതപ്പുഴയുടെ മണൽത്തട്ടിലൂടെ കുറച്ചു നടത്തം. അൽപ്പം വിശ്രമം. ഇവിടെ എല്ലാം പതിവുപോലെ.. ഗോസിപ്പുകളെല്ലാം അതിന്റെ വഴിക്ക് നടക്കട്ടെ ..അത്ര തന്നെ-ഉണ്ണി മുകുന്ദൻ വ്യക്തമാക്കി.
ഗോസിപ്പിനെ കുറിച്ച് സ്വാസികയ്ക്ക് പറയാനുള്ളത്
ഉണ്ണി മുകുന്ദനുമായി പ്രണയത്തിലാണ് എന്ന രീതിയിൽ പ്രചരിച്ച വാർത്തകളോടു പ്രതികരിച്ച് നടി സ്വാസിക വിജയും രഗത്ത് വന്നിരുന്നു. ഉണ്ണി മുകുന്ദനെ അഭിനന്ദിച്ച് പങ്കുവച്ച ഒരു കുറിപ്പിൽ നിന്നാണ് ഇത്തരമൊരു വാർത്ത പ്രചരിച്ചതെന്നും അതു സത്യമല്ലെന്നും താരം വ്യക്തമാക്കി. മഴവിൽ മനോരമയിലെ ഹിറ്റ് റിയാലിറ്റി ഷോയായ 'ഒന്നും ഒന്നും മൂന്നി'ലായിരുന്നു സ്വാസിക മനസ്സു തുറന്നത്.
ഏതു താരവുമായി ഗോസിപ്പ് കേൾക്കുന്നതാണ് ഇഷ്ടമെന്നായിരുന്നു അവതാരകയായ റിമി ടോമിയുടെ ചോദ്യം. ടൊവീനോ എന്നായിരുന്നു സ്വാസികയുടെ മറുപടി. ഇതിനു പിന്നാലെ 'സ്വാസിക ഇനി ഉണ്ണി മുകുന്ദനു സ്വന്തം' എന്ന രീതിയിൽ വാർത്തകൾ കണ്ടിരുന്നുവെന്നും അതു സത്യമാണോ എന്നും റിമി ചോദിച്ചു. ആ വാർത്തകൾ തെറ്റാണെന്നും മാമാങ്കത്തിലെ ഉണ്ണിയുടെ പ്രകടനം കണ്ടതിനുശേഷം അദ്ദേഹത്തെ അഭിനന്ദിച്ചു പങ്കുവച്ച കുറിപ്പാണ് ഇത്തരമൊരു വാർത്തയ്ക്കു കാരണമായതെന്നും സ്വാസിക പറഞ്ഞു. അദ്ദേഹത്തിന്റെ കഥാപാത്രങ്ങളോടും കഠിനപ്രയത്നം ചെയ്യുന്ന ശൈലിയോടും തോന്നിയ ഇഷ്ടം പ്രകടിപ്പിക്കാൻ ''Fell in love with him once again.., Crush Forever'' എന്നു പോസ്റ്റിന്റെ അവസാനം കുറിച്ചിരുന്നു. ഇതിൽ നിന്നാണ് എല്ലാം പ്രചരിച്ചതെന്നും സ്വാസിക വ്യക്തമാക്കി.
സ്വാസികയുടെ വാക്കുകളിലൂടെ ;
''സ്വാസിക ഇനി ഉണ്ണിമുകുന്ദന് സ്വന്തം എന്നു കണ്ടപ്പോൾ പെട്ടെന്ന് എന്താ ഇങ്ങനെ സംഭവിച്ചതെന്ന് അറിയാൻ വേണ്ടി തുറന്നു നോക്കി. ഉണ്ണിയുടെ മാമാങ്കം സിനിമ കണ്ടിട്ട് ഫേസ്ബുക്കിൽ ഞാൻ സാധാരണ രീതിയിൽ ഒരു പോസ്റ്റിട്ടു. ഞങ്ങൾ മുൻപ് 'ഒഡീഷ' എന്ന ഒരു സിനിമയിൽ ഒരുമിച്ച് അഭിനയിച്ചിരുന്നു. അന്നു മുതൽ ഞങ്ങൾ നല്ല സുഹൃത്തുക്കളാണ്. ഉണ്ണിയുടെ നല്ലൊരു കഥാപാത്രം കണ്ടപ്പോൾ എനിക്ക് വാചാലയാകാൻ തോന്നി. ഉണ്ണിയുടെ കഠിനപ്രയത്നത്തിന് നല്ലൊരു ഫലം കിട്ടി, വളരെ സന്തോഷമുണ്ട് എന്നിങ്ങനെയുള്ള ഒരു പോസ്റ്റ് ആയിരുന്നു അത്.
'Fell in love' എന്നും അതിനൊപ്പം കുറിച്ചിരുന്നു. ആ കഥാപാത്രത്തോടു തോന്നിയ സ്നേഹമാണ് ഉദ്ദേശിച്ചത്. ഉണ്ണി അതിനൊരു മറുപടി പോസ്റ്റ് ഫേസ്ബുക്കിലിട്ടിരുന്നു. ഇതാണ് അങ്ങനെയാരു വാർത്തയായത്.''
Stories you may Like
- ഉണ്ണി മുകുന്ദന്റെ ബാല്യകാല വിശേഷങ്ങൾ കാണാം
- മുത്തച്ഛന്റെ വിഷവൈദ്യക്കഥ പറഞ്ഞ നടി സ്വാസിക എയറിൽ
- സ്വാസിക ഇനി പ്രേമിന് സ്വന്തം: വിവാഹച്ചിത്രങ്ങൾ പങ്കുവച്ച് നടി സ്വാസിക
- 'മോനേ എങ്ങനെയുണ്ടെ'ന്ന് പ്രധാനമന്ത്രി; ചോദ്യം കേട്ട് അമ്പരന്ന് ഉണ്ണി മുകുന്ദൻ
- താജിലെ അസുലഭ കൂടിക്കാഴച ഉണ്ണി മുകുന്ദൻ മറുനാടനുമായി പങ്കുവയ്ക്കുമ്പോൾ
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍