അന്ന് കാണിച്ച ധൈര്യത്തിൽനിന്ന് എങ്ങനെ പിന്നാക്കം പോയി? ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള സാധാരണക്കാരുടെ വിശ്വാസത്തെ ഉലക്കുന്നതെന്ന് ജസ്റ്റിസ് കുര്യൻ ജോസഫ്; ഇത്ര ലൈംഗിക വൈകൃതമുള്ള, നാണംകെട്ട ഒരാളെ ഇന്ത്യൻ ജുഡീഷ്യറിയിൽ വേറെ കണ്ടിട്ടില്ല: ഒരു തരിമ്പ് പോലും നന്മയില്ലാത്ത ആളാണ് ഗൊഗോയ്; ഇത്രയും നീചനും നികൃഷ്ടനുമായ ഒരാളാണ് ഇന്ത്യൻ പാർലമെന്റിനെ ഇനി അലങ്കരിക്കാൻ പോകുന്നതും; ഗൊഗോയിക്കെതിരെ ആഞ്ഞടിച്ച് കട്ജുവും നിലപാട് വ്യക്തമാക്കുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി : വിരമിച്ച് നാല് മാസം പിന്നിട്ടപ്പോൾ ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയെ രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്തതിനെ വിമർശിച്ചു ജസ്റ്റിസ് കുര്യൻ ജോസഫും രംഗത്ത്. ജുഡീഷറിയുടെ സ്വതന്ത്ര്യത്തിന് വലിയ ഭീഷണി'യാണിതെന്ന് കുര്യൻ ജോസഫ് ചൂണ്ടിക്കാട്ടി. രഞ്ജൻ ഗൊഗോയി രാജ്യസഭാംഗമായി നാമനിർദ്ദേശം സ്വീകരിച്ചത് ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള സാധാരണക്കാരുടെ വിശ്വാസത്തെ പിടിച്ചുലക്കുന്നതാണെന്നും കുര്യൻ ജോസഫ് അഭിപ്രായപ്പെട്ടു. നേരത്തെ ജസ്റ്റിസ് മദൻ ബി ലോക്കൂറും ഗൊഗോയ് യുടെ രാജ്യസഭാംഗത്വത്തെ വിമർശിച്ചു മുന്നോട്ട് വന്നിരുന്നു.
2018 ൽ സുപ്രീം കോടതിയിലെ നാലു ജഡ്ജിമാർ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കെതിരെ നടത്തിയ വാർത്താസമ്മേളനത്തിൽ ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയോടൊപ്പം കുര്യൻ ജോസഫും മദൻ ബി ലോക്കൂറും ഉണ്ടായിരുന്നു. സുപ്രീം കോടതിയുടെ അധികാരത്തിൽ കേന്ദ്രസർക്കാർ കൈകടത്തുന്നുവെന്നും ജഡ്ജിമാർ വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. ഞങ്ങൾ രാജ്യത്തോടുള്ള കടമ നിർവഹിക്കുന്നു', 2018 ജനുവരി 12 ന് ജസ്റ്റിസ് രഞ്ജൻ ഗൊഗോയോടൊപ്പം മറ്റു മൂന്നുപേരും നടത്തിയ പ്രസ്താവനയാണിത്. 'ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം ഉയർത്തിപ്പിക്കുന്നതിനായി ഒരിക്കൽ അത്രയേറെ ദൃഢ വിശ്വാസവും ധൈര്യവും പ്രകടിപ്പിച്ച ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്, എങ്ങനെയാണ് ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തെയും നിഷ്പക്ഷതയെയും സംബന്ധിച്ച ഉത്തമ തത്വങ്ങളിൽ പിന്നാക്കം പോയത് എന്ന കാര്യം എന്നെ അത്ഭുതപെടുത്തുന്നു. നമ്മുടെ മഹത്തായ രാഷ്ട്രം ഇന്നും അടിസ്ഥാന ഘടനയിലും ഭരണഘടനാ മൂല്യങ്ങളിലും അടിയുറച്ചു നിൽക്കുന്നു. അതിന് പ്രധാനമായും നന്ദി പറയേണ്ടത് സ്വതന്ത്രമായ നീതിന്യായ വ്യവസ്ഥയോടാണ്', കുര്യൻ ജോസഫ് അഭിപ്രായപ്പെട്ടു.
ജസ്റ്റിസ് ചെലമേശ്വർ , ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്, ജസ്റ്റിസ് മദൻ ബി ലോകൂർ എന്നിവരോടൊപ്പം അഭൂതപൂർവമായ നീക്കത്തിലൂടെ ഞാൻ പരസ്യമായി രംഗത്തെത്തി. ഈ അടിത്തറയ്ക്ക് (ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തിന്) ഒരു ഭീഷണിയുണ്ടെന്ന് രാജ്യത്തോട് പറയാൻ. ഇപ്പോൾ ആ ഭീഷണി വളരെ വലുതാണെന്ന് എനിക്ക് തോന്നുന്നു. വിരമിച്ച ശേഷം ഒരു തസ്തികയും ഏറ്റെടുക്കേണ്ടെന്ന് ഞാൻ തീരുമാനിച്ചതിന്റെ കാരണവും ഇതാണ് ജസ്റ്റിസ് കുര്യൻ ജോസഫ് നിലപാട് വ്യക്തമാക്കി.
പരിഹാസവും അതേസമയം ഭരണഘടന നിർവചിച്ച അധികാര വിഭജനത്തെ അപ്രസക്തമാക്കുന്നു എന്ന വിമർശനവും ഉന്നയിച്ചുള്ള ചോദ്യമായിരുന്നു ജസ്റ്റിസ് മദൻ ബി ലോക്കൂറിന്റെത്. 'ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്ക്ക് എത് ആദരം നൽകുമെന്നതിനെ കുറിച്ച് കുറച്ചുനാളായി അഭ്യൂഹങ്ങളുണ്ട്. അതുകൊണ്ട് രാജ്യസഭാംഗത്വം നൽകിയതിൽ അത്ഭുതമേയില്ല. പക്ഷെ, അത് ഇത്രവേഗം നടന്നു എന്നതിലാണ് ആശ്ചര്യം. ഈ നിയമനം ഇന്ത്യൻ ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം, നിഷ്പക്ഷത, സത്യസന്ധത എന്നിവയെ പുനർനിർവചിക്കുന്നു. അവസാനത്തെ അത്താണിയും വീണുവോ?' ജസ്റ്റിസ് മദൻ ബി ലോക്കൂർ അഭിപ്രായപെട്ടതിങ്ങനെയായിരുന്നു.
അതേസമയം, രാജ്യസഭാംഗമായി നാമനിർദ്ദേശം ചെയ്തത് അദ്ദേഹത്തിന്റെ തന്നെ വിധിയോട് നീതിപുലർത്തുന്നില്ലെന്ന് നിയമവിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്. ട്രിബ്യൂണൽ അംഗങ്ങളെ വിരമിച്ചശേഷം പുനർനിയമിക്കുന്ന വിഷയത്തിലാണ് ജസ്റ്റിസ് ഗൊഗോയ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചിന്റെ വിധിയുള്ളത്. പുനർനിയമനത്തിന് സാധ്യതയുണ്ടെങ്കിൽ ട്രിബ്യൂണൽ അംഗങ്ങളുടെ സ്വതന്ത്രമായ പ്രവർത്തനത്തെ അത് ബാധിക്കുമെന്നാണ് വിധിയിൽ പറഞ്ഞത്.
ചീഫ് ജസ്റ്റിസായിരിക്കെ അയോധ്യ, റഫാൽ തുടങ്ങിയ കേസുകളിൽ കേന്ദ്രസർക്കാരിന് അനുകൂലമാകുന്ന വിധികളാണ് ജസ്റ്റിസ് ഗൊഗോയ് അധ്യക്ഷനായ ബെഞ്ചിൽ നിന്നുണ്ടായത്. വിരമിച്ച് അധികം വൈകാതെ തന്നെ അദ്ദേഹത്തിന് രാജ്യസഭാംഗത്വം ലഭിക്കുന്നതാണ് മുൻ ജഡ്ജിമാരിൽ നിന്നുൾപ്പെടെ വിമർശനത്തിന് കാരണമായത്. വിരമിച്ചശേഷം പദവികൾ നൽകുന്നത് ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തെ ബാധിക്കുമെന്നാണ് ട്രിബ്യൂണൽ നിയമനവുമായി ബന്ധപ്പെട്ട റോജർ മാത്യു കേസിൽ ജസ്റ്റിസ് ഗൊഗോയിയുടെ ബെഞ്ച് നിരീക്ഷിച്ചത്. അദ്ദേഹം വിരമിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പായിരുന്നു ആ വിധിയെന്നതും ശ്രദ്ധേയമാണ്.
മുമ്പ് ജസ്റ്റിസ് രംഗനാഥ മിശ്ര രാജ്യസഭയിലെത്തിയിട്ടുണ്ടെങ്കിലും അത് കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ചായിരുന്നു. മാത്രവുമല്ല അദ്ദേഹം വിരമിച്ച് ഏഴ് വർഷത്തിന് ശേഷമായിരുന്നു ഈ സ്ഥാനലബ്ധി. ദേശീയ ദുരന്തനിവാരണ കമ്മിഷൻ അധ്യക്ഷൻ, ദേശീയ ഹരിത ട്രിബ്യൂണൽ അധ്യക്ഷൻ, മനുഷ്യാവകാശ കമ്മിഷൻ തുടങ്ങിയ പദവികളിൽ സുപ്രീംകോടതി ജഡ്ജിമാരെത്തുന്നത്, അവരെ മാത്രമേ നിയമിക്കാവൂയെന്ന നിയമമുള്ളതുകൊണ്ടാണ്. എന്നാൽ വിരമിച്ച് നാലുമാസത്തിനകം രാഷ്ട്രീയനിയമനമായി ജസ്റ്റിസ് ഗൊഗോയിയെ നേരിട്ട് നാമനിർദ്ദേശം ചെയ്തതാണ് ചോദ്യംചെയ്യപ്പെടുന്നത്.
എന്നാൽ, മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്ക്കെതിരെ രൂക്ഷ വിമർശനവുമായി ജസ്റ്റിസ് മാർക്കണ്ഡേയ കട്ജുവും രംഗത്തെത്തിയിരുന്നു ഫേസ്ബുക്ക് പോസ്റ്റിലാണ് കട്ജുവിന്റെ വിമർശനം നടത്തിയത്. 20 വർഷം അഭിഭാഷകനായും 20 വർഷം ജഡ്ജിയായും താൻ സേവനം അനുഷ്ഠിച്ചു. നല്ലവരെന്നും മോശം ആളുകളെന്നും പേരെടുത്ത നിരവധി ജഡ്ജിമാരെയും അറിയാം. പക്ഷേ രഞ്ജൻ ഗൊഗോയെ പോലെ ലൈംഗിക വൈകൃതമുള്ള, നാണംകെട്ട ഒരാളെ ഇന്ത്യൻ ജുഡീഷ്യറിയിൽ വേറെ കണ്ടിട്ടില്ലെന്നായിരുന്നു കട്ജു കുറിച്ചത്. ഒരു തരിമ്പ് പോലും നന്മയില്ലാത്ത ആളാണ് ഗൊഗോയ്. ഇത്രയും നീചനും നികൃഷ്ടനുമായ ഒരാളാണ് ഇന്ത്യൻ പാർലമെന്റിനെ ഇനി അലങ്കരിക്കാൻ പോകുന്നതെന്നും കുറിപ്പിൽ പറയുന്നു.
അതേസമയം, നിയമന വിഷയത്തിൽ ന്യായികരിച്ച് ഗൊഗോയ് രംഗത്തെത്തി. രാഷ്ട്രനിർമ്മാണത്തിൽ ജുഡീഷ്യറിയും നിയമനിർമ്മാണ സഭയും ഒത്തുചേർന്നു പ്രവർത്തിക്കണമെന്ന ബോധ്യം കാരണമാണ് രാജ്യസഭാംഗത്വം സ്വീകരിക്കാൻ തയാറായതെന്നു മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്. ജുഡീഷ്യറിയുടെ നിലപാടുകൾ പാർലമെന്റിൽ അവതരിപ്പിക്കാനും മറ്റുള്ളവർക്കു പറയാനുള്ളതു കേൾക്കാനും തനിക്ക് അവസരം ലഭിക്കും. സത്യപ്രതിഞ്ജ ചെയ്ത ശേഷം ഏറെക്കാര്യങ്ങൾ പറയാനുണ്ടെന്നും ഗൊഗോയ് പറഞ്ഞു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍