സംസ്ഥാനത്തെ കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾ ശരിയായ ദിശയിലാണ്; ഇന്ത്യയിൽ ഏറ്റവും ഫലപ്രദമായി പ്രതിരോധം നടക്കുന്നത് കേരളത്തിൽ തന്നെയാണെന്നതിൽ സംശയമില്ല; അതിന് കാരണം ഇവിടുത്തെ രാഷ്ട്രീയ ഭരണ സംവിധാനങ്ങളാണ്; ബ്രേക്ക് ദ ചെയിൻ പദ്ധതിയോട് ജനങ്ങളുടെ പ്രതികരണം പ്രതീക്ഷയുളവാക്കുന്നതാണ്. നാട്ടിൻ പുറങ്ങളിലെല്ലാം കൈകൾ ശുചിയാക്കാനുള്ള സൗകര്യങ്ങൾ ശ്രദ്ധേയമാണ്; എങ്കിലും അതീവ ജാഗ്രതവേണം; ഡോ കെ പി അരവിന്ദൻ മറുനാടനോട് പ്രതികരിക്കുന്നു
ജാസിം മൊയ്ദീൻ
കോഴിക്കോട്: കോവിഡ് 19 വൈറസ് വ്യാപനം ലോകത്തെ മുഴുവൻ ഭീതിയിലാഴ്ത്തിയിരിക്കുന്നതു പോലെ കേരളത്തിലും ഭയാനകമായ അവസ്ഥയിലേക്കെത്തിയിരിക്കുന്നു. നിലവിൽ വിദേശത്ത് നിന്ന് വന്ന ആളുകൾക്കും അവരുമായി ബന്ധപ്പെട്ട കുറച്ചാളുകൾക്കുമാണ് കേരളത്തിൽ രോഗം സ്ഥിതീകരിച്ചിരിക്കുന്നത്. വൈറസ് വ്യാപനത്തിന്റെ അടുത്ത ഘട്ടമെന്ന് പറയുന്നത് കമ്മ്യൂണിറ്റി സ്പ്രെഡാണ്. അത് സമൂഹത്തിൽ പടർന്നുപിടിക്കുന്ന ഒരു ഘട്ടമാണ്. നിലവിൽ യൂറോപ്യൻ രാജ്യങ്ങളിലൊക്കെ ആ ഘട്ടത്തിലാണ്. നിരവധി മരണങ്ങളും അവിടങ്ങളിൽ സംഭവിച്ചു കഴിഞ്ഞു. അത്തരമൊരു ഘട്ടത്തിലേക്ക് കാര്യങ്ങൾ പോകുമെന്ന ഭീതി നമുക്കുമുണ്ട്.
അങ്ങനായാകാതിരിക്കട്ടെ എന്ന് പ്ര്യത്യാശിക്കാം. ഈയൊരു സാഹചര്യത്തിൽ എങ്ങനെ അങ്ങനൊരു ഘട്ടത്തിലേക്ക് കാര്യങ്ങളെത്താതെ ചെറുത്ത് നിൽക്കാം, അഥവാ പേടിക്കുന്നതുപോലെ സംഭവിച്ചാൽ അതിനെ എങ്ങനെ വരുതിയിലാക്കാം എന്നുള്ള കാര്യങ്ങൾ മറുനാടൻ മലയാളിയുമായി പങ്കുവെക്കുകയാണ് കോഴിക്കോട് മെഡിക്കൽ കോളേജിലെ പത്തോളജി വിഭാഗം റിട്ടയേർഡ് പ്രൊഫസറും കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ മുൻ സംസ്ഥാന അദ്ധ്യക്ഷനുമായ ഡോ. കെ പി അരവിന്ദൻ.
കേരളത്തിൽ ഇപ്പോൾ നടക്കുന്ന പ്രതിരോധപ്രവർത്തനങ്ങൾ
നമ്മുടെ സംസ്ഥാനത്ത് ഇപ്പോൾ നടക്കുന്ന കൊറോണ പ്രതിരോധപ്രവർത്തനങ്ങൾ ശരിയായ ദിശയിലാണ് എന്ന് തന്നെ പറയണം. അതിന്റെ ഏറ്റവും വലിയ വിജയമെന്ന് പറയുന്നത് ജനങ്ങളിൽ ഇതൊരു ഗുരുതര പ്രശ്നമാണെന്ന ബോധമുണ്ടാക്കാൻ ഈ പ്രവർത്തനങ്ങൾക്കായിട്ടുണ്ട്. ഇപ്പോൾ നമ്മൾ ചെയ്തുകൊണ്ടിരിക്കുന്ന പ്രവർത്തനമെന്ന് പറയുന്നത് രോഗബാധിത പ്രദേശങ്ങളിൽ നിന്ന് വരുന്ന ആളുകളെയും അവരുമായി ബന്ധപ്പെട്ടവരെയും ക്വാറന്റെയ്ൻ ചെയ്തുകൊണ്ട് സമൂഹത്തിലേക്ക് അവരിൽ നിന്ന് പടരാതിരിക്കാൻ വേണ്ട നടപടികളാണ്. ഇത് നിലവിൽ ഇന്ത്യയിൽ ഏറ്റവും ഫലപ്രദമായി നടക്കുന്നത് കേരളത്തിൽ തന്നെയാണെന്നതിൽ സംശയമില്ല.
അതിന് കാരണം കേരളത്തിലെ രാഷ്ട്രീയ ഭരണ സംവിധാനങ്ങളാണ്. മറ്റൊരു സംസ്ഥാനത്തും ഇങ്ങനെ നമുക്ക് കാണാനാവുന്നില്ല. എല്ലാദിവസവും ആരോഗ്യമന്ത്രിയും മുഖ്യമന്ത്രിയുമെല്ലാം രോഗവ്യാപനവുമായി ബന്ധപ്പെട്ട കാര്യങ്ങളും, കൈകൊള്ളേണ്ട മുൻകരുതലുകളും ജനങ്ങളോട് മാധ്യമങ്ങൾ വഴി പങ്കുവെക്കുകയും ചെയ്യുന്നു. ഇതുകൊണ്ടുള്ള ഗുണമെന്നത് ജനങ്ങളിൽ ഈ രോഗത്തെ കുറിച്ചൊരു അവബോധമുണ്ടാക്കാനായിട്ടുണ്ട്. ഒരു തരത്തിൽ അതൊരു പേടി എന്ന് പറയാം. പേടിക്കപ്പുറം ഇതൊരു സൂക്ഷിക്കേണ്ട വൈറസാണെന്ന ബോധം ജനങ്ങളിലുണ്ടാക്കിയിട്ടുണ്ട്. അതുകൊണ്ടാണ് സർക്കാർ നൽകിയിട്ടുള്ള മുന്നറിയിപ്പുകളെല്ലാം പാലിക്കാൻ ജനങ്ങൾ തയ്യാറാകുന്നത്. കൂട്ടുകൂടരുത്, കൈകൾ ഇടക്കിടയ്ക്ക് ശുചിയാക്കുക, മാസ്ക് ഉപയോഗിക്കുക തുടങ്ങിയ മുന്നറിയിപ്പുകളൊക്കെ ചുരുക്കം ചിലരല്ലാതെ ജനങ്ങൾ പാലിക്കുന്നുണ്ട്.
ഇക്കാര്യത്തിൽ ആരാധനാലയങ്ങളടക്കം എടുത്തിട്ടുള്ള നടപടികൾ പ്രശംസനീയമാണ്. ബ്രേക്ക് ദ ചെയിൻ പദ്ധതിയോട് ജനങ്ങളുടെ പ്രതികരണം പ്രതീക്ഷയുളവാക്കുന്നതാണ്. നാട്ടിൻ പുറങ്ങളിലെല്ലാം കൈകൾ ശുചിയാക്കാനുള്ള സൗകര്യങ്ങൾ വിവിധ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ ചെയ്തിട്ടുണ്ട്. ഇതെല്ലാം വൈറസ് വ്യാപനത്തിന്റെ തോത് കുറക്കാൻ സഹായകമാകും.
കമ്മ്യൂണിറ്റി സ്പ്രെഡിനുള്ള സാധ്യത
രണ്ട് വിധത്തിലാണ് രോഗം പടരുന്നത്. ഒന്ന് രോഗബാധിതനായ ആൾ ചുമക്കുമ്പോഴും തുമ്മുമ്പോഴും പുറത്തേക്ക് വരുന്ന സ്രവങ്ങൾ അടുത്ത ആളുകളിലെത്തുന്നത് വഴിയാണ്. അതുകൊണ്ടാണ് ആളുകൾ തിങ്ങിനിൽക്കുന്ന സാഹചര്യം ഒഴിവാക്കണമെന്ന് പറയുന്നത്.രണ്ട് വസ്തുക്കൾ വഴിയാണ്. ഉദാഹരണത്തിന് രോഗബാധിതനായ ആൾ ചുമക്കുമ്പോഴോ തുമ്മുമ്പോഴോ ഉള്ള സ്രവങ്ങൾ സമീപത്തുള്ള വസ്തുവിൽ വീഴുകയും അത് മറ്റൊരാൾ വന്ന് പിടിക്കുമ്പോഴുണ്ടാകുന്ന വ്യാപനവുമാണ്. എന്നാൽ ഇത്തരം വസ്തുവിൽ വൈറസ് എത്രനേരം നിൽക്കുമെന്നതിനെ സംബന്ധിച്ചായിരിക്കും വ്യാപനത്തിന്റെ സാധ്യതയും. ആ സമയത്തെകുറിച്ച് വ്യത്യസ്ത പഠനങ്ങൾ നിലവിലുണ്ട്. അതിൽ പ്രധാനമായും പറയുന്നത് ചൂട് കൂടുന്നതിനനുസരിച്ച്് ഇത്തരം വസ്തുവിൽ വൈറസ് നിൽക്കുന്ന സമയം കുറയുമെന്നതാണ്. ചൂടുകൂടുന്ന ഘട്ടത്തിൽ വൈറസ് സ്ഥിതി ചെയ്യുന്ന വസ്തുവിന്റെ പ്രതലം ഡ്രൈ ആകുകയും വൈറസിന്റെ ആവരണം നശിച്ചുപോകാനുള്ള സാധ്യതയുമുണ്ട്. അതുകൊണ്ട് ഇത്തരത്തിലുള്ള വ്യാപനം കേരളത്തിലും ഇന്ത്യയിലും കുറയാനാണ് സാധ്യത. പക്ഷെ ആളുകൾ കൂട്ടംകൂടുന്ന സ്ഥിതി ഇനിയുമുണ്ടായാൽ ആ സാധ്യത കൊണ്ട് പ്രയോജനമുണ്ടാകില്ല. അതുകൊണ്ട് ആളുകൾ തിങ്ങിക്കൂടുന്ന സാഹചര്യങ്ങൾ ഒഴിവാക്കുകയും കാലാവസ്ഥ ഇന്നത്തെ നിലിയിൽ മുന്നോട്ട് പോകുകയും ആണെങ്കിൽ ഒരു പക്ഷെ നമുക്ക് പ്രയോജനമായേക്കാം. എന്നാലും നമുക്ക് ഉറപ്പിച്ച് പറയാനായിട്ടില്ല കമ്യൂണിറ്റി സ്പ്രെഡ് ഉണ്ടാകില്ല എന്ന്. നമ്മൾ കൂടുതൽ ആളുകളിൽ ഇത് വരും എന്ന മുൻകരുതലിൽ തന്നെ മുന്നോട്ട് പോകണം.
കമ്മ്യൂണിറ്റിയിൽ കൂടുതൽ പകരുന്നുണ്ടോ എന്ന് എപ്പോഴും ശ്രദ്ധിച്ചുകൊണ്ടിരിക്കണം. അത് അറിയണമെങ്കിൽ കുറച്ചുകേന്ദ്രങ്ങളിലെങ്കിലും ഇത് ടെസ്റ്റ് ചെയ്യാനുള്ള ചെറിയ കേന്ദ്രങ്ങൾ ആരംഭിക്കണം. പനിയും ചുമയുമായി വരുന്നവരെയൊക്കെ പരിശോധിച്ച് അവിടെ നിന്നുള്ള റിസൽട്ടുകൾ ഇടക്കിടക്ക് പരിശോധിക്കണം.
കോവിഡ്-19 രോഗനിർണയരീതികൾ
കേരളത്തിൽ നിലവിൽ 7 ലാബുകളിലാണ് കോവിഡ് 19 പരിശോധിക്കാനുള്ള സംവിധാനങ്ങളുള്ളത്. എൻ.ഐ.വി. ആലപ്പുഴയിലായിരുന്നു ആരംഭ ഘട്ടത്തിൽ പരിശോധനകൾ നടത്തിയിരുന്നത്. മാർച്ച് 10ന് കോഴിക്കോട് മെഡിക്കൽ കോളേജിലും മാർച്ച് 11ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലും വൈറസ് റിസർച്ച് ആൻഡ് ഡയഗ്നോസ്റ്റിക് ലബോറട്ടി ആരംഭിച്ചു. മാർച്ച് 16ന് തൃശൂർ മെഡിക്കൽ കോളേജിലും ഒന്നാംഘട്ട പരിശോധനയ്ക്കുള്ള വി.ആർ.ഡി.എൽ. ആരംഭിച്ചിട്ടുണ്ട്. ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട്, പബ്ലിക് ഹെൽത്ത് ലാബ്, രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി എന്നിവയ്ക്കും കഴിഞ്ഞ ദിവസം ഐ.സി.എം.ആർ. അനുമതി നൽകിയിരുന്നു.
25 രോഗികൾ മാത്രമേ ഇപ്പോൾ കേരളത്തിൽ ഉള്ളൂ എന്നതിന്റെ അർത്ഥം 25 പേരിൽ മാത്രമാണ് ടെസ്റ്റ് പോസിറ്റീവ് ആയി വന്നത് എന്നതു മാത്രമാണ്. ലോകത്തെല്ലായിടത്തും ഇതു തന്നെയാണ് അവസ്ഥ. എത്രപേരെ ടെസ്റ്റ് ചെയ്യുന്നു എന്നതിനനുസരിച്ചിരിക്കും എത്ര രോഗികളെ കണ്ടെത്തുന്നു എന്നത്. തെക്കൻ കൊറിയ, ജപ്പാൻ, സിങ്കപ്പൂർ എന്നിവിടങ്ങളിൽ വ്യാപകമായി രോഗനിർണയ ടെസ്റ്റുകൾ ഉപയോഗിച്ചപ്പോൾ ഒട്ടേറെ രോഗികളെ കണ്ടെത്തി. ഈ രാജ്യങ്ങളിലാണ് രോഗവ്യാപനത്തിന്റെ വേഗത ഏറ്റവുമധികം കുറയ്ക്കാനായത് എന്നതും ശ്രദ്ധേയമാണ്. കൂടുതൽ ആൾക്കാരെ ടെസ്റ്റ് ചെയ്യുന്നത് എന്തു കൊണ്ടും അഭികാമ്യമാണ്. എന്നാൽ ഇതിന്റെ പ്രായോഗിക വശങ്ങൾ കാണാതിരുന്നു കൂടാ. കോവിഡ്-19 കണ്ടെത്താനുള്ള രോഗനിർണയരീതികൾ എന്തെല്ലാമാണ്, ടെസ്റ്റുകളുടെയും സാങ്കേതിക വിദഗ്ദ്ധരുടേയും ലഭ്യത എത്ര മാത്രമുണ്ട്, അവയുടെ ചെലവ്, ഗുണപ്രാപ്തി എന്നിവയെല്ലാം പരിഗണനാവിധേയമാക്കേണ്ടതുണ്ട്.
വളരെ കൂടുതൽ പേരെ രോഗനിർണയ ടെസ്റ്റുകൾക്കു വിധേയമാക്കിയ രാജ്യങ്ങൾക്കാണ് പൊതുവിൽ രോഗത്തിന്റെ വ്യാപന തോത് കുറച്ചു കൊണ്ടുവരാനായത്. പിസിആർ എന്ന ഒരു ടെസ്റ്റിലൂടെ മാത്രം നമുക്ക് ഇതു സാധ്യമാവുകയില്ല. കൂടുതൽ പേരെ പെട്ടെന്ന് ടെസ്റ്റു ചെയ്യാവുന്ന അതിവേഗ ആന്റിബോഡി ടെസ്റ്റുകൾ കൂടെ ചേർക്കുന്നതായിരിക്കും നമ്മുടെ രോഗ നിയന്ത്രണ പരിപാടികൾക്ക് ഏറ്റവും അനുയോജ്യം.
മരണസാധ്യത
കൊവിഡ് 19 ബാധിച്ചുള്ള മരണമെന്നത് കൃത്യമായും പ്രായംകൂടിയവരിലും, മറ്റെന്തെങ്കിലും അസുഖമുള്ളവരിലുമാണ്. പ്രത്യേകിച്ച് ശ്വാസകോശത്തിന് അസുഖമുള്ളവരിൽ. അവരിലാണ് ഏറ്റവും കൂടുതൽ യൂറോപ്പിലൊക്കെ മരണം സംഭവിച്ചിട്ടുള്ളത്. മറ്റുള്ളവരിൽ ഇതൊരു ലഘുവായ അസുഖമായിട്ടാണ് അവസാനിക്കുന്നത്. അതുകൊണ്ട് തന്നെ പ്രായമുള്ളവരെയും മറ്റെന്തെങ്കിലും അസുഖമുള്ളവരെയും പ്രത്യേകം ശ്രദ്ധിക്കണം.ഇവരിലേക്ക് വൈറസ് എത്താതിരിക്കാനുള്ള പരമാവധി മുൻകരുതലുകളെടുക്കണം. അത് വീട്ടിലുള്ളവർ ചെയ്യേണ്ടതാണ്. പുറത്ത് പോയി വരുമ്പോൾ ഇവരുമായി അടുത്തിടപഴകാതിരിക്കുക. ഇത്തരക്കാർ പുറത്ത് പോകുന്ന സാഹചര്യങ്ങൾ ഇല്ലാതാക്കുക തുടങ്ങി അവർക്ക് പരമാവധി ശ്രദ്ധ കൊടുക്കണം.
ആശുപത്രിയിലേക്കുള്ള യാത്ര ഒഴിവാക്കുക
കഴിയുന്നത്ര ലഘുവായ അസുഖങ്ങളുള്ളവർ രോഗം വരാതെ വീട്ടിൽത്തന്നെ ഇരിക്കുക. സംശയമുള്ളവർക്ക് ഡിജിറ്റർ കൺസൾട്ടേഷനുള്ള സംവിധാനമൊരുക്കുക. അതിനായി കുറച്ച് ഡോക്ടർമാരെ പരിശീലിപ്പിച്ച് ചുമതലപ്പെടുത്തുക. രോഗിക്ക് ഡിജിറ്റർ പ്ലാറ്റ്ഫോമിൽ കണ്ട് സംസാരിക്കാനുള്ള സൗകര്യമൊരുക്കുക. അതിനായി എംബിബിഎസിന് ശേഷമുള്ള മെഡിക്കൽ വിദ്യാർത്ഥികളെ പരിശീലിപ്പിച്ച് ഉപയോഗപ്പെടുത്താവുന്നതാണ്.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്