ഇപ്പോഴും ഉണ്ട് നേരം വെളുക്കാത്തവർ! കോവിഡ് ഭീതിയിലും വിരമിക്കുന്നവർക്ക് യാത്ര അയപ്പ് നൽകാൻ പൊലീസ് അസോസിയേഷൻ; ഇരുപത്തിയഞ്ചിനു നിലമ്പൂർ ക്യാമ്പിലും ഇരുപത്തിയാറിന് മേൽമുറി ക്യാമ്പിലും ഇരുപത്തിയെട്ടിന് ക്ലാരി ക്യാമ്പിലും പെൻഷൻ പറ്റുന്നവരെ ആദരിക്കാനെന്ന മേൽവിലാസത്തിൽ അടിച്ചു പൊളി; സേനയ്ക്കുള്ളിലും പുറത്തും നടക്കുന്നത് വൻ പിരിവ്; അസിസ്റ്റന്റ് കമാൻഡർമാർക്കായി കൊറോണക്കാലത്തും ആഘോഷങ്ങൾ; പിണറായിയെ അനുസരിക്കാതെ പൊലീസും
എം മനോജ് കുമാർ
തിരുവനന്തപുരം: കൊറോണയുടെ നിയന്ത്രണങ്ങൾ ഭേദിച്ച് അസിസ്റ്റന്റ്റ് കമാൻഡന്റിന്റെ വിരമിക്കൽ പരിപാടി ആഘോഷമാക്കാനുള്ള മലപ്പുറം എംഎസ്പി ക്യാമ്പിന്റെ നീക്കം വിവാദമാകുന്നു. ഈ മാസം അവസാനം വിരമിക്കുന്ന അസിസ്റ്റന്റ് കമാൻഡന്റിന്റെ യാത്രയയപ്പ് കെങ്കേമമാക്കാനാണ് നിലവിലെ തീരുമാനം. കൊറോണ നിയന്ത്രങ്ങൾ തുടരുന്നതിനാൽ രഹസ്യമായി യാത്രയയപ്പ് ചടങ്ങ് സംഘടിപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
വിദ്യാലയങ്ങൾക്ക് അവധി നൽകിയും സർക്കാർ ഓഫീസുകൾ അടച്ചിട്ടും ആൾക്കൂട്ടങ്ങളെ തടഞ്ഞും കൊറോണയെ നിയന്ത്രിക്കാൻ ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി പിണറായി വിജയൻ എല്ലാ ശ്രമങ്ങളും നടത്തുമ്പോൾ തന്നെയാണ് യാത്രയയപ്പ് ഗംഭീരമാക്കാൻ മുഖ്യമന്ത്രിയുടെ കീഴിലുള്ള പൊലീസ് സേനയിൽ നിന്നും നീക്കം നടക്കുന്നത്. ഇരുന്നൂറോളം പേർ പങ്കെടുക്കുന്ന സ്വീകരണ ചടങ്ങുകളാണ് മലപ്പുറത്തെ മൂന്നു ക്യാമ്പിലുമായി വരുന്ന ബുധനാഴ്ച മുതൽ നടക്കാൻ പോകുന്നത്. ഇരുപത്തിയഞ്ചിനു നിലമ്പൂർ ക്യാമ്പിലും ഇരുപത്തിയാറാം തീയതി മേൽമുറി ക്യാമ്പിലും ഇരുപത്തിയെട്ടിന് ക്ലാരി ക്യാമ്പിലും യാത്രയയപ്പ് ചടങ്ങുകൾ നടത്താനാണ് തീരുമാനം വന്നിട്ടുള്ളത്.
കൊറോണ പടരുന്നതിനാൽ ചടങ്ങിൽ പങ്കെടുക്കാൻ ക്യാമ്പിലുള്ളവർക്ക് വിമുഖതയുണ്ട്.പക്ഷെ അസോസിയേഷന്റെ നേതൃത്വത്തിൽ നടക്കുന്ന ചടങ്ങിൽ നിന്നും എങ്ങിനെ ഒഴിഞ്ഞു നിൽക്കാൻ കഴിയും എന്ന ചോദ്യമാണ് ഇവർക്ക് മുന്നിലുള്ളത്. കൊറോണയുമായി ബന്ധപ്പെട്ട സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാൻ ചിലർ തയ്യാറാകുന്നില്ലെന്നും ഇപ്പോഴും നേരം വെളുക്കാത്തവർക്ക് നേരെ കർശനപടികൾ വേണ്ടിവരുമെന്നുമാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെയാണ് മുന്നറിയിപ്പ് നൽകിയത്. പത്തുപേർ ഒരുമിച്ച് കൂടാൻ പാടില്ലെന്നാണ് കൊറോണ സംബന്ധിച്ച് സർക്കാർ നൽകിയിരിക്കുന്ന ഉത്തരവ്. ഈ ഉത്തരവ് നടപ്പാക്കാൻ എസ്പിമാർക്കാണ് സർക്കാർ നിർദ്ദേശം നൽകിയിരിക്കുന്നത്. ഇതേ പൊലീസ് സേന തന്നെയാണ് ഗംഭീരമായ യാത്രയയപ്പ് ചടങ്ങ് കൊറോണ കാലത്ത് ക്യാമ്പിനുള്ളിൽ നടത്തുന്നത്. എല്ലാ സർക്കാർ നിയന്ത്രണങ്ങളും തള്ളിക്കളഞ്ഞാണ് വരുന്ന ബുധനാഴ്ച മുതൽ സ്വീകരണ ചടങ്ങുകൾ സംഘടിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നത്.
യാത്രയയപ്പ് ചടങ്ങിലേക്ക് സമ്മാനങ്ങളും മറ്റും വാങ്ങി നൽകാനുള്ള നീക്കങ്ങളും തകൃതിയായി നടക്കുന്നുണ്ട്. ട്രെയിനികൾ ഉൾപ്പെടെയുള്ളവരിൽ നിന്നും ക്യാമ്പിലുള്ളവരിൽ നിന്നും വലിയ രീതിയിൽ പണപ്പിരിവ് നടത്തിയിട്ടുണ്ട്. സർക്കാർ നൽകുന്ന യാത്രയയപ്പ് ചടങ്ങിനു പുറമേയാണ് അസോസിയേഷന്റെ നേതൃത്വത്തിൽ നടക്കുന്ന ഈ യാത്രയയപ്പ് ചടങ്ങുകൾ. കൊറോണ കാലത്ത് സംസ്ഥാനം കടുത്ത നിയന്ത്രണങ്ങളിലൂടെ കടന്നു പോകുമ്പോൾ പിരിവെടുത്ത്, നിയന്ത്രണങ്ങൾ കാറ്റിൽപ്പറത്തി, വലിയ ആൾക്കൂട്ടമുള്ള ചടങ്ങ് സംഘടിപ്പിക്കാനുള്ള നീക്കം ക്യാമ്പിനുള്ളിൽ തന്നെ വലിയ എതിർപ്പും ഉയർത്തിയിട്ടുണ്ട്. ഇരുനൂറോളം പേരാണ് ഓരോ സ്വീകരണചടങ്ങിലും സംബന്ധിക്കാൻ പോകുന്നത്. എംഎസ്പി ക്യാമ്പ് ആയതിനാൽ ട്രെയിനികളും ഉയർന്ന ഉദ്യോഗസ്ഥരും വിരമിക്കുന്ന ഉദ്യോഗസ്ഥന്റെ ബന്ധുക്കളും കാണും. പൊലീസ് പരിപാടിയായതിനാലും ക്യാമ്പിൽ നടക്കുന്ന ചടങ്ങായതിനാൽ വിവരം പുറത്തറിയില്ലെന്ന വിശ്വാസവുമാണ് സ്വീകരണ ചടങ്ങുകൾ സംഘടിപ്പിക്കുന്നവർക്കുള്ളത്. ആൾക്കൂട്ടങ്ങളെ തടയാൻ പ്രതിജ്ഞാബദ്ധമായി നിലകൊള്ളുന്ന പൊലീസ് സേനയിൽ നിന്നുമാണ് യാത്രയയപ്പ് സംഘടിപ്പിക്കാൻ തീരുമാനം വന്നത് എന്നതാണ് വിരോധാഭാസമായി മാറുന്നത്.
കൊറോണയെ കരുതി രാജ്യം ഇന്നു ജനതാ കർഫ്യൂവിലൂടെ കടന്നു പോവുകയാണ്. കൊറോണയെക്കുറിച്ചുള്ള രാജ്യത്തിന്റെ ഉത്കണ്ഠയാണ് ഇതിൽ പ്രതിഫലിക്കുന്നത്. കൊറോണയുടെ വ്യാപനം നിയന്ത്രണങ്ങൾ ഭേദിച്ച് മുന്നോട്ടു പോകുമ്പോൾ സംസ്ഥാനത്തും ആശങ്ക അധികരിക്കുകയാണ്.സംസ്ഥാനത്ത് 12 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. . മൂന്നു പേർ കണ്ണൂർ ജില്ലയിലും ആറ് പേർ കാസർകോട് ജില്ലയിലും മൂന്നു പേർ എറണാകുളം ജില്ലയിലുമാണ്. 53,013 പേർ സംസ്ഥാനത്ത് നിരീക്ഷണത്തിലുണ്ട്. 52,785 പേർ വീടുകളിലും 228 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. ഇതാണ് സംസ്ഥാനത്തെ നിലവിലെ സ്ഥിതി.കൊറോണ വ്യാപിച്ചാൽ കെയർ സെന്റർ ആക്കി മാറ്റാനുള്ള സജ്ജീകരണങ്ങൾ ഇപ്പോൾ സ്വീകരണ ചടങ്ങ് നടക്കുന്ന മലപ്പുറം എംഎസ്പി ക്യാമ്പിൽ നടന്നു വരുകയാണ്. ഇതുമായി ബന്ധപ്പെട്ട ആഭ്യന്തരവകുപ്പിന്റെ ഉത്തരവും ക്യാമ്പിൽ ലഭിച്ചിട്ടുണ്ട്. അതിനുള്ള ഒരുക്കങ്ങളാണ് ക്യാമ്പിൽ നടക്കുന്നത്.ഇതേ ക്യാമ്പിലേക്കാണ് യാത്രയയപ്പ് ചടങ്ങിന്റെ പേരിൽ ഇത്രയും ജനം തടിച്ചു കൂടാൻ പോകുന്നത്.
ക്വാറന്റൈന് നിർദ്ദേശിച്ചിരിക്കുന്നവർ പുറത്തിറങ്ങി നടക്കുന്നതിൽ വലിയ അസ്വസ്ഥതതയാണ് സർക്കാർ പ്രകടിപ്പിക്കുന്നത്. കൊറോണ തങ്ങളെ ഒന്നും ബാധിക്കില്ലെന്ന് കരുതുന്നവർക്കെതിരെ നിരോധനാജ്ഞ ഉൾപ്പെടെയുള്ള നടപടികൾ ആലോചിക്കുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്, സർക്കാർ നിർദ്ദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പക്കുക സേനയാണ്. ജില്ലകളിൽ ഈ ചുമതല എസ്പിമാർക്കാണ്. ക്രമസമാധാന ചുമതലയില്ലാത്ത എസ്പിമാരെയും നിയോഗിക്കും. ക്രമസമാധാന പ്രശ്നങ്ങൾ പോലെ പൊലീസ് ഇതിലും ഇടപെടും. മഹാമാരിയിൽ നിന്ന് നാടിനെ രക്ഷിക്കാനുള്ള ശ്രമങ്ങളെ തുരങ്കം വയ്ക്കാൻ അനുവദിക്കില്ല.
കൊറോണ പരിശോധന വിപുലമാക്കും. സാധാരണക്കാരന്റെ ജീവിതത്തിന് ദോഷകരമല്ലാത്ത നിയന്ത്രണങ്ങളാണ് നടപ്പാക്കുന്നത് എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നാൽ മുഖ്യമന്ത്രി ഭരിക്കുന്ന പൊലീസ് സേനയിൽ നിന്നാണ് കടകവിരുദ്ധമായ നീക്കം യാത്രയയപ്പ് ചടങ്ങിന്റെ പേരിൽ നടക്കാൻ പോകുന്നത്. മലപ്പുറം എംഎസ്പി ക്യാമ്പിന്റെ ചുവടു പിടിച്ച് മറ്റിടങ്ങളിലും പൊലീസ് സേനയിൽ ഇതേ രീതിയിലുള്ള യാത്രയയപ്പ് ചടങ്ങ് നടക്കാൻ പോകുന്നുണ്ടെന്നാണ് അറിയാൻ സാധിച്ചത്.
Stories you may Like
- മോദിക്കും പിണറായിക്കും ഒരേ സ്വരം; രണ്ടു പേരുടെയും ലക്ഷ്യം രാഹുൽ ഗാന്ധി: വി ഡി സതീശൻ
- മലയാളി പെൺകുട്ടിയുടെ മരണ കാരണം കണ്ടെത്താൻ ശ്രമിക്കുമ്പോൾ തെളിയുന്നത് ഗുരുതര വീഴ്ചകൾ
- രണ്ടാം പിണറായി സർക്കാറിന്റെ യഥാർത്ഥ പ്രോഗ്രസ് കാർഡ്
- കെ സുധാകരന്റെ അതിജീവനകഥ
- ഉമ്മൻ ചാണ്ടി ഇഫ്ക്ടിൽ ജനങ്ങളെ നേരിട്ടുകണ്ടു പരാതികൾ സ്വീകരിച്ചു പിണറായി
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍