നിരോധനാജ്ഞ മറികടന്ന് ചായക്കടയിൽ ആൾക്കൂട്ടമെത്തിയപ്പോൾ ലാത്തിവീശി ഓടിച്ച് പൊലീസ്; യുവാക്കൾ കേരംസ് കളിച്ചു കൊണ്ടിരുന്ന ചായക്കട നാട്ടുകാർ അടപ്പിച്ചു; ഇരുചക്രവാഹനത്തിൽ ചുറ്റുന്നവരെ വിരട്ടിയോടിച്ചു; കോവിഡ് നിരീക്ഷണത്തിൽനിന്ന് പുറത്തിറങ്ങി നടന്ന അഞ്ചു പേർക്കെതിരെ കേസെടുത്തു; ഇവരുടെ പാസ്‌പോർട്ടുകൾ പിടിച്ചെടുക്കും; നഗരത്തിൽ തട്ടുകടപോലും അനുവദിക്കില്ലെന്ന് അധികൃതർ; മലപ്പുറത്ത് കൈവിട്ടുപോയ ലോക്ക്ഡൗൺ തിരിച്ചുപിടിച്ചത് പൊലീസിന്റെ ജാഗ്രതമൂലം
ജംഷാദ് മലപ്പുറം
മലപ്പുറം: ലോക്ക് ഡൗൺ പ്രഖ്യാപിച്ച മലപ്പുറത്തെ ചായക്കടയിൽ ആൾക്കൂട്ടം. ലാത്തിവീശി പൊലീസ്. കേരംസ് കളിച്ചു കൊണ്ടിരുന്ന ചായക്കട നാട്ടുകാർ അടപ്പിച്ചു. നിരോധനം മറികടന്നു ഇരുചക്രവാഹനത്തിൽചുറ്റുന്നവരെ വിരട്ടിയോടിച്ചും പൊലീസ്. മലപ്പുറം ചറുമുക്ക് വെസ്റ്റിലെ പുട്ടിയിട്ട ചായക്കടയിൽ കൂട്ടംകൂടിയ പത്തോളം പേർഅടങ്ങുന്ന യുവാക്കളെയാണ് താനൂർ എസ്. ഐ നവീൻ ഷാജന്റെ നേതൃത്വത്തിൽ ലാത്തി വീശി ഓടിച്ചത്.
ഇവർ പൂട്ടിയിട്ട ചായക്കടയിൽ കൂട്ടമായി ഇരിക്കുകയായിരുന്നു. ചെറുമുക്ക് അങ്ങാടിയിൽ കടകൾ അടപ്പിക്കുകയും ഇരുചക്രവാഹനങ്ങൾ നിരത്തിൽ ഇറങ്ങിയ വിദ്യാർത്ഥികളെയും മുതിർന്നവരേയും താക്കീത് നൽകി. ഇതോടൊപ്പം വിഷയം ഗൗരവത്തിലെടുക്കാതെ കേരംസ് കളിച്ചു കൊണ്ടിരുന്ന ചായക്കട നാട്ടുകാരുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം അടപ്പിച്ചിരുന്നു.
ഇതിന് പുറമെ സുരക്ഷ നിർദ്ദേശങ്ങൾ ലംഘിച്ച അഞ്ചു പേർക്കെതിരെ ഇന്ന് കോട്ടയ്ക്കൽ പൊലീസ് കേസെടുത്തു. ഇവരുടെ പാസ്‌പോർട്ടുകൾ പിടിച്ചെടുക്കുമെന്നും കോട്ടക്കൽ എസ്‌ഐ. റിയാസ് ചാക്കീരി പറഞ്ഞു. കോവിഡ് 19 നിരീക്ഷണത്തിന്റെ ഭാഗമായി വീട്ടിൽ കഴിയാൻ നിർദ്ദേശിച്ചതു ലംഘിച്ചു പുറത്തിറങ്ങി നടന്ന അഞ്ചു പേർക്കെതിരെയാണ് ഇന്നലെ പൊലീസ് കേസെടുത്തത്. നിലവിൽ കോട്ടക്കൽ നഗരസഭയിൽ 182 പേരാണ് വീടുകളിൽ നിരീക്ഷണത്തിലുള്ളത്.
ഇതിൽ ഓരോരുത്തർക്കും വേണ്ട നിർദ്ദേശങ്ങൾ നൽകിയിരുന്നെന്നും അതിൽ അഞ്ചു പേർ മാത്രമാണ് നിർദ്ദേശങ്ങൾ ലംഘിച്ചതെന്നും നഗരസഭ ചെയർമാൻ കെ. കെ . നാസർ പറഞ്ഞു. ഇത്തരത്തിൽ നിർദ്ദേശങ്ങൾ പാലിക്കാത്തവർക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കുമെന്നും വേണ്ടിവന്നാൽ അവരുടെ പേരും വിവരവും വെളിപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മലപ്പുറം ജില്ലയിൽ നിരോധനം മറികടന്ന് നിരത്തിലോടുന്ന സ്വകാര്യ വാഹനങ്ങളെ പിടിച്ചിടാനൊരുങ്ങി മലപ്പുറം പൊലീസ് രംഗത്തുവന്നിട്ടുണ്ട്. ഇന്ന് രാവിലെ മുതൽ യാതൊരു നിയന്ത്രണവുമില്ലാതെ നിരത്തുകളിൽ കാറുകളും ഇരുചക്ര വാഹനങ്ങളും ഓടിയത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് നടപടി. പല കേന്ദ്രങ്ങളിലായി ജനങ്ങൾ കുടുങ്ങി കിടന്നതിനാൽ അവരെ ലക്ഷ്യത്തിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് രാവിലെ പരിശോധന കർശനമാക്കാതിരുന്നത്.
എന്നാൽ, ഉച്ചയ്ക്ക് ശേഷം പരിശോധന കർശനമാക്കിയതായി ജില്ലാ പൊലീസ് മേധാവി യു അബ്ദുൽ കരീം പറഞ്ഞു. പൊലീസ് നിർദ്ദേശം ലംഘിച്ച് നിരത്തിലിറങ്ങുന്ന വാഹനങ്ങൾ പിടിച്ചെടുക്കും. യാത്ര അനിവാര്യമെങ്കിൽ പൊലീസ് വാഹനങ്ങളിൽ അവർ ഉദ്ദേശിക്കുന്നിടത്ത് എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഓട്ടോറിക്ഷകൾ യാതൊരു കാരണവശാലും ഓടാൻ പാടില്ല. കൊറോണയുമായ ബന്ധപ്പെട്ട ജോലിയിൽ ഏർപ്പെട്ടവർക്ക് പ്രത്യേക അനുമതിയോടെ വാഹനങ്ങൾ ഉപയോഗിക്കാം. ചില അനിഷ്ട സംഭവങ്ങളൊഴിച്ചാൽ ജനങ്ങളുടെ ഭാഗത്ത് നിന്നും വലിയ സഹകരണമാണ് ലഭിക്കുന്നത്. നിരോധനാജ്ഞ സംബന്ധിച്ച സമയത്തിന്റെ കാര്യത്തിൽ ചില അവ്യക്തത ജനങ്ങളിലുണ്ട്.
അനുവദിക്കപ്പെട്ട സ്ഥാപനങ്ങൾ തുറക്കാനുള്ള സമയം രാവിലെ 11 മണി മുതൽ 7 മണിവരെയാണ്. കള്ളുഷാപ്പുകൾ തുറക്കുന്നത് സംബന്ധിച്ച് തീരുമാനം ഇന്ന് മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിലുണ്ടാവും. വിലക്ക് ലംഘിക്കുന്നവരെ പൂട്ടിടാൻ നിയന്ത്രണങ്ങൾ കൂടുതൽ കുടുപ്പിക്കും. ഇതിനായി പുതിയ കൺട്രോൾ റൂം തുറന്നിട്ടുണ്ട്. ആവശ്യക്കാർക്ക് 9497963336, 9497934346 നമ്പറിൽ ബന്ധപ്പെടാം.
ഇന്നലെയാണ് മലപ്പുറം ജില്ലയിൽ സി.ആർ.പി.സി 144 പ്രഖ്യാപിച്ചത്.
കോവിഡ് 19 ഭീഷണി നിലനിൽക്കുന്ന അടിയന്തര സാഹചര്യത്തിൽ മലപ്പുറം ജില്ലാ കലക്ടർ ജാഫർ മലിക് ക്രിമിനൽ പ്രൊസീജിയർ കോഡ് (സി.ആർ.പി.സി) സെക്ഷൻ 144 പ്രകാരം ഇനി പറയുന്ന കാര്യങ്ങൾ നിരോധിച്ചാണ് ഉത്തരവിറക്കിയത്.. ഈ ഉത്തരവിന് മാർച്ച് 23 മുതൽ മാർച്ച് 31 അർധ രാത്രി വരെ പ്രാബല്യമുണ്ടാകും.
1. ജില്ലയിൽ ഒരു സ്ഥലത്തും അഞ്ചിലധികം ആളുകൾ കൂട്ടം കൂടി നിൽക്കുവാൻ പാടില്ല.
2. സ്‌കൂളുകൾ, കോളെജുകൾ, മറ്റെല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, മതപഠന കേന്ദ്രങ്ങൾ എന്നിവടങ്ങളിൽ ക്ലാസ്സുകൾ, ചർച്ചകൾ, ക്യാമ്പുകൾ, പരീക്ഷകൾ, ഇന്റർവ്യൂകൾ, ഒഴിവുകാല വിനോദങ്ങൾ, ടൂറുകൾ എന്നിവ സംഘടിപ്പിക്കുന്നത് നിരോധിച്ചിരിക്കുന്നു
3. ആശുപത്രികളിൽ സന്ദർശകർ, കൂട്ടിരിപ്പുകാർ ഒന്നിലധികം പേർ എത്തുന്നത് എന്നിവ നിരോധിച്ചിരിക്കുന്നു.
4. ടൂർണ്ണമെന്റുകൾ, മത്സരങ്ങൾ, വ്യായാമ കേന്ദ്രങ്ങൾ, ജിംനേഷ്യം, ടർഫ് ഗ്രൗണ്ടുകൾ മുതലായവ പ്രവർത്തിക്കുന്നത് നിരോധിച്ചിരിക്കുന്നു.
5. എല്ലാത്തരം പ്രകടനങ്ങൾ, ധർണ്ണകൾ, മാർച്ചുകൾ, ഘോഷയാത്രകൾ, ഉത്സവങ്ങൾ ആരാധനാലയങ്ങളിലെ പ്രത്യേക പ്രാർത്ഥനകൾ/ കൂട്ട പ്രാർത്ഥനകൾ എന്നിവ നടത്തുന്നത് നിരോധിച്ചിരിക്കുന്നു.
6. ഹാർബറുകളിലെ മത്സ്യലേല നടപടികൾ നടത്തുന്നത് നിരോധിച്ചിരിക്കുന്നു. പകരമായി സർക്കാർ നിർദ്ദേശിക്കുന്ന മാനദണ്ഡപ്രകാരം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ നിശ്ചയിക്കുന്ന നിരക്കിൽ മത്സ്യ വിൽപ്പന നടത്തേണ്ടതാണ്. മത്സ്യ വിൽപനയുമായി ബന്ധപ്പെട്ട് യാതൊരു കാരണവശാലും അഞ്ച് പേരിൽ കൂടുതൽ ഒരേ സമയം ഒരു കേന്ദ്രത്തിൽ കൂട്ടം കൂടുവാൻ പാടുള്ളതല്ല.
7. എല്ലാ ടൂറിസം കേന്ദ്രങ്ങളിലേയ്ക്കും, ബീച്ചുകളിലേയ്ക്കുമുള്ള സഞ്ചാരികളുടെ പ്രവേശനം നിരോധിച്ചിരിക്കുന്നു.
8. വിവാഹങ്ങളിൽ ഒരേസമയം പത്തിൽ കൂടുതൽ പേർ ചടങ്ങ് നടക്കുന്ന സമയത്ത് ഉണ്ടാകുവാൻ പാടില്ല. വിവാഹ തിയ്യതിയും സ്ഥലവും മുൻകൂട്ടി ബന്ധപ്പെട്ട വില്ലേജാഫീസിലും പൊലീസ് സ്റ്റേഷനിലും അറിയിക്കേണ്ടതാണ്. ചടങ്ങുകൾ വീട്ടിൽ തന്നെ നടത്തുവാൻ ശ്രമിക്കേണ്ടതാണ്.
9.ബ്രെയ്ക് ദ ചെയിൻ ഉറപ്പ് വരുത്തുന്നതിനായി എല്ലാ വ്യാപാര സ്ഥാപനങ്ങലിലും ഹോട്ടലുകളിലും ഉപഭോക്താക്കൾക്കായി സോപ്പും സാനിട്ടൈസറും പ്രവേശന കവാടത്തിൽ സജ്ജീകരിക്കേണ്ടതാണ്.
10. വൻകിട ഷോപ്പിങ് മാളുകൾ, സൂപ്പർ മാർക്കറ്റുകൾ മറ്റ് മാർക്കറ്റുകൾ എന്നിവയിലുള്ള കേന്ദ്രീകൃത ഏയർ കണ്ടീഷൻ സംവിധാനം നിർത്തി വെയ്ക്കേണ്ടതും പകരം ഫാനുകൾ ഉപയോഗിക്കേണ്ടതുമാണ്. ഇത്തരം സ്ഥലങ്ങളിൽ വ്യക്തികൾ തമ്മിൽ ചുരുങ്ങിയത് ഒരു മീറ്റർ അകലം പാലിക്കുന്ന തരത്തിൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തേണ്ടതാണ്. ഫോണിൽക്കൂടി ഓർഡറുകൾ സ്വീകരിച്ച് അവശ്യ സാധനങ്ങൾ ഉപഭോക്താക്കളുടെ വീടുകളിലേയ്ക്ക് വിതരണം ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കേണ്ടതാണ്.
മേൽ പറഞ്ഞ നിബന്ധനകൾ പാലിക്കപ്പെടേണ്ടത് സ്ഥാപനമേധാവികളുടെയും പൗരന്മാരുടെയും ഉത്തരവാദിത്തമാണ്. ഈ നിബന്ധനകൾ പാലിക്കപ്പെടുന്നില്ലെങ്കിൽ കൊറോണ വൈറസിന്റെ സമൂഹ വ്യാപനത്തിന് കാരണമാകും. ആയതിനാൽ നിബന്ധനകൾ ലംഘിക്കുന്നവർക്കെതിരെ ഐ.പി.സി -269,188, 270, കേരള പൊലീസ് ആക്ട് 120 പ്രകാരമുള്ള നടപടികൾ ജില്ലാ പൊലീസ് മേധാവി സ്വീകരിക്കേണ്ടതാണ്. പൊതുജനാരോഗ്യത്തെയും ദുരന്ത നിവാരണത്തെയും കണക്കിലെടുത്ത് മേൽ നിബന്ധനകളിൽ യാതൊരുവിധത്തിലുമുള്ള ഇളവുകളും അനുവദനീയമല്ല. ഇക്കാര്യങ്ങൾ ഉറപ്പു വരുത്തുന്നതിനായി താലൂക്ക് തഹസിൽദാർമാരായ എക്സിക്യൂട്ടിവ് മജിസ്ട്രേട്ടുമാർ ശ്രദ്ധിക്കേണ്ടതാണ്. എക്സിക്യൂട്ടിവ് മജിസ്ട്രേട്ടുമാരുടെ പ്രവർത്തങ്ങളുടെ ഏകോപനം അഡീഷണൽ ജില്ലാ മജിസ്ട്രേട്ടും, എസ്.എച്ച് ഒ മാരുടെ പ്രവർത്തങ്ങളുടെ ഏകോപനം ജില്ലാ പൊലീസ് മേധാവിയും നിർവ്വഹിക്കേണ്ടതാണ്.
അതേ സമയം സർക്കാർ തീരുമാനിച്ചതു പ്രകാരമുള്ള ലോക്ക് ഡൗൺ നടപടികൾ കർശനമായി നടപ്പാക്കാൻ ഇന്നു പെരിന്തൽമണ്ണ നഗരസഭയിൽ ചേർന്ന റാപ്പിഡ് റെസ്‌പോൺസ് ടീമിന്റെ യോഗം തീരുമാനിച്ചു.നഗരത്തിലെ ആവശ്യ സാധനങ്ങളും, മരുന്നും വിൽക്കുന്ന ഷോപ്പൊഴികെ മറ്റെല്ലാ സ്ഥാപനങ്ങളും നിർബന്ധമായും അടച്ചിടും
* ആവശ്യ സാധനങ്ങൾ ലഭ്യമാകുന്ന കടകൾ വൈകുന്നേരം 5 മണി വരെ മാത്രമേ പ്രവർത്തിക്കാൻ അനുവദിക്കു.
ആളുകൾ കൂട്ടം കൂടുന്ന എല്ലാ സാഹചര്യവും കർശനമായി നിരോധിക്കും -വീടിന് പുറത്തിറങ്ങിആവശ്യസാധനങ്ങൾ വാങ്ങാൻ അനുവദിച്ച സമയം മാത്രം ഉപയോഗിക്കുക. സാധനങ്ങൾ വാങ്ങാൻ ബുദ്ധിമുട്ടുള്ളവർക്ക് കുടുംബശ്രീ ഡെലിവറി സൗകര്യം ഒരുക്കിയിട്ടുണ്ട്.
* വീടുകളിൽ നിരീക്ഷണത്തിലിരിക്കുന്ന 230പേരുടെ കുടുംബത്തിന് ആവശ്യമായ ടെലി കൗൺസിലിങ്, ഹോം ഡെലിവറി ,ആവശ്യമെങ്കിൽ ഭക്ഷണം പാകം ചെയ്ത് എത്തിക്കൽ മെഡിക്കൽ സഹായം എന്നിവ എത്തിക്കുീ.
ടൗണിൽ ഒറ്റപ്പെട്ടവർ, ഇതര സംസ്ഥാനക്കാരായ ഒറ്റപ്പെട്ടവർ, വീട്ടിൽ പോവാൻ കഴിയാത്ത ആരോഗ്യ പ്രവർത്തകർ എന്നിവർക്കായി സൗജന്യ താമസവും, ഭക്ഷണവും ഒരു ക്കും.ഇതിനായി ഊത്തക്കാടൻ ബഷീർ എന്ന വ്യക്തി ജൂബിലി ജംഗ്ഷനിൽ 60 മുറികളുള്ള തന്റെ 3 നില കെട്ടിടം സൗജന്യമായി നഗരസഭക്ക് വിട്ട് നൽകിയതിനെ ആർ, ആർ, ടി യോഗം അഭിനന്ദിച്ചു.വീട്ടിൽ പോവാനാവാത്ത നഴ്‌സുമാർക്ക് താമസിക്കാൻ നഗരസഭ ഷീസ് റ്റേ വിട്ട് നൽകും.
നഗരത്തിൽ തട്ടുകടകൾ അനുവദിക്കില്ല.
* കരിഞ്ചന്ത, പൂഴ്‌ത്തിവെപ്പ് അമിത വില ഈടാക്കൽ എന്നിവക്കെതിരെ ലീഗൽ മെട്രോളജി, സപ്ലൈ ഓഫീസർ എന്നിവരുടെ സഹായത്തോടെ കർശന നടപടി സ്വീകരിക്കും.
* വയോജനങ്ങൾക്കാവശ്യമായ മരുന്ന്, കുട്ടികളുടെ ഭക്ഷണം എന്നിവ വീട്ടിലെത്തിച്ചു നൽകുന്നതിന് കുടുംബശ്രീ അങ്കനവാടി പ്രവർത്തകൾ ഒന്നിച്ച് പ്രവർത്തിക്കും.
* പുതുതായി വിദേശത്തു നിന്നും, മറ്റു സംസ്ഥാനങ്ങളിൽ നിന്നും,ജില്ലകളിൽ നിന്നും വരുന്നവരെയും നിരീക്ഷണ ലിസ്റ്റിൽ ഉൾപ്പെടുത്തി ആവശ്യമായ ക്രമീകരണങ്ങൾക്ക് വാർഡ് കൗൺസിലർമാർ നേതൃത്വം നൽകും. നിരീക്ഷണത്തിലിരിക്കുന്നവരുടെ കുടുംബാംഗങ്ങളും ജാഗ്രത പാലിക്കണം.
* ആവശ്യമായ സാനിറ്റൈസർ സൗജന്യമായി വിതരണം ചെയ്യും
*നിലവിൽ ഇവിടെ താമസിച്ച് കൊണ്ടിരിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളെ അകാരണമായി അകറ്റി നിർത്തുന്നതു നിയന്ത്രിക്കുംഅവരുടെ പ്രവർത്തനം കേരളത്തിലെ നിലവിലുള്ള ആരോഗ്യ ജാഗ്രതയും, ക്രമീകരണങ്ങളും നിലബോധ്യപ്പെടുത്തുന്ന താവണം
* നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശനമായ നിയമനടപടി സ്വീകരിക്കുവാനും, വിവിധ വകുപ്പുകൾ ശക്തമായ ഏകോപനത്തോടെ പ്രതിരോധ പ്രവർത്തനം മുന്നോട്ട് കൊണ്ട് പോകാനും ഞ,ഞ,ഠ യോഗം തീരുമാനിച്ചു.
യോഗത്തിൽ നഗര സഭാ ചെയർമാൻ എം.മുഹമ്മദ് സലിം അധ്യക്ഷനായി. മെഡിക്കൽ ഓഫീസർ ഡോ: അനൂപ്, സർക്കിൾ ഇൻസ്‌പെക്ടർ എം.ശശീന്ദ്രൻ, ആയുർവേദ മെഡിക്കൽ ഓഫീസർ ഡോ.മനോജ് കുമാർ, വില്ലേജ് ഓഫീസർമാരായ പി.ഹംസ, എസ് ഷൈജു, നഗരസഭാ സെക്രട്ടറി എസ്.അബ്ദുൽ സജീം, ഹെൽത്ത് ഇൻസ്‌ടെക്ടർ കെ.ദിലീപ് കുമാർ, ജെഎച്ച് ഐ തുളസീദാസ്, ഹോമിയോ മെഡിക്കൽ ഓഫീസർ റോജാ നഫ്‌സത്ത്, സപ്ലൈ ഓഫീസ് പ്രതിനിധി എം സുരേഷ് ബാബു പാലിയേറ്റീവ് കെയർ പ്രതിനിധികളായ ഷൈജൽ, കുറ്റീരി മാനുപ്പ, യുവജന ക്ലബ്ബ് പ്രതിനിധി മോഹൻദാസ് .സി ഡി എസ് പ്രസിഡന്റ് എം.പ്രേമലത എന്നിവർ അവലോകന യോഗത്തിൽ പങ്കെടുത്തു.ഹോം ഡെലിവറി ആവശ്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക
9544800369
- TODAY
- LAST WEEK
- LAST MONTH
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍