റേഷൻ ഷോപ്പുകളും ഭക്ഷ്യധാന്യങ്ങൾ വിൽക്കുന്ന കടകളും തുറന്നു പ്രവർത്തിക്കും; ആരാധനാലയങ്ങളിൽ പൊതുജനത്തിനു പ്രവേശനമുണ്ടാകില്ല; മതപരമായ യാതൊരു ചടങ്ങും അനുവദിക്കില്ല; സംസ്കാര ചടങ്ങുകളിൽ 20 പേർ മാത്രം; മെഡിക്കൽ സ്റ്റോറുകളും പെട്രോൾ പമ്പുകളും പ്രവർത്തിക്കും; 21 ദിവസത്തെ ലോക്ക് ഡൗൺ പ്രധാനമന്ത്രി പ്രഖ്യാപിച്ചതിന് പിന്നാലെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ സർക്കുലറിലെ നിർദ്ദേശങ്ങൾ ഇങ്ങനെ; 130 കോടി ജനങ്ങളുള്ള രാജ്യത്ത് 15000 കോടിയുടെ കൊറോണ പാക്കേജ് പോരെന്നും വിമർശനം
മറുനാടൻ ഡെസ്ക്
ന്യൂഡൽഹി: രാജ്യവ്യാപക ലോക്ക് ഡൗണിനിടെ അവശ്യ സർവീസുകൾ മുടങ്ങില്ലെന്ന് ജനങ്ങൾക്ക് ഉറപ്പുനൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊറോണ വൈറസിന് എതിരായ പോരാട്ടത്തിൽ സംസ്ഥാനങ്ങൾക്കു കൂടൂതൽ കാര്യങ്ങൾ ചെയ്യാനുണ്ടെന്നാണ് മോദി അഭിപ്രായപ്പെട്ടത്. കേന്ദ്ര- സംസ്ഥാന സർക്കാറുകൾ കൈ കോർത്തു കൊണ്ടു പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. മോദിയുടെ അഭിസംബോധനയ്ക്ക് ശേഷം കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ സർക്കുലറിൽ ലോക്ക് ഡൗൺ കൊണ്ട് ഉദ്ദേശിക്കുന്നത് എന്താണെന്ന് കൃത്യമായി രേഖപ്പെടുത്തിയി്ടുണ്ട്.
റേഷൻ ഷോപ്പുകളും ഭക്ഷ്യധാന്യങ്ങൾ വിൽക്കുന്ന കടകളും അടക്കമുള്ളവ തുറന്നു പ്രവർത്തിക്കുമെന്ന് ലോക്ക് ഡൗണുമായി ബന്ധപ്പെട്ട് പഴം, പച്ചക്കറി എന്നിവ വിൽക്കുന്ന കടകൾ, പാൽ, മത്സ്യം, മാംസം, കാലിത്തീറ്റ എന്നിവ വിൽക്കുന്ന കടകളെ അടച്ചിടേണ്ട സ്ഥാപനങ്ങളുടെ പട്ടികയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. എന്നിരുന്നാലും ജനങ്ങൾ പുറത്തിറങ്ങുന്ന സാഹചര്യം പരമാവധി ഒഴിവാക്കുന്നതതിനുവേണ്ടി അവശ്യവസ്തുക്കൾ വീടുകളിൽ എത്തിച്ചു നൽകുന്നകാര്യം ജില്ലാ ഭരണകൂടങ്ങൾ പരിഗണിക്കണം.
ബാങ്ക്, ഇൻഷുറൻസ് ഓഫീസുകൾ, എടിഎം, അച്ചടി - ഇലക്ട്രോണിക് മാധ്യമങ്ങൾ എന്നിവയേയുംഅടച്ചിടേണ്ടവയുടെ പട്ടികയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. ടലിക്കമ്യൂണിക്കേഷൻ, ഇന്റർനെറ്റ് സേവനങ്ങൾ, കേബിൾ സർവീസുകൾ, ഐ.ടി സേവനങ്ങൾ എന്നിവ ആവശ്യമെങ്കിൽ പ്രവർത്തിക്കാം. ഇവയിലെ ജീവനക്കാർക്ക് വീട്ടിലിരുന്ന് ജോലിചെയ്യാൻ അവസരം ഒരുക്കണം.
ഭക്ഷ്യവസ്തുക്കൾ, മരുന്നുകൾ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയുടെ ഇ കൊമേഴ്സിനെയും അടച്ചിടേണ്ട സ്ഥാപനങ്ങളുടെ പട്ടികയിൽനിന്ന് ഒഴിവാക്കി. പെട്രോൾ പമ്പുകൾ, എൽ.പി.ജികേന്ദ്രങ്ങൾ, പെട്രോളിയം - ഗ്യാസ് റീട്ടെയിൽ സ്റ്റോറേജ് കേന്ദ്രങ്ങൾ, ഊർജ ഉൽപാദന - വിതരണ സംവിധാനങ്ങൾ, പ്രൈവറ്റ് സെക്യൂരിറ്റി സേവനങ്ങൾ എന്നിവയും പ്രവർത്തിക്കാമെന്ന് സർക്കുലറിൽ വ്യക്തമാക്കിയിട്ടുണ്ട്.
ആരോഗ്യ പ്രവർത്തനങ്ങൾക്ക് പ്രഥമ പരിഗണന നൽകാൻ അദ്ദേഹം സംസ്ഥാനങ്ങളോട് അഭ്യർത്ഥിച്ചു. ആരോഗ്യ രംഗത്തെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ അദ്ദേഹം 15,000 കോടിയുടെ പാക്കേജ് പ്രഖ്യാപിച്ചു. കൊറോണയുമായി ബന്ധപ്പെട്ട പരിശോധനാ ലാബുകൾ, വൈറസിൽനിന്ന് സംരക്ഷണം നേടുന്നതിനുള്ള ഉപകരണങ്ങൾ, ഐസൊലേഷൻ കിടക്കകൾ, ഐസിയു സംവിധാനം, വെന്റിലേറ്ററുകൾ, മറ്റ് അവശ്യ വസ്തുക്കൾ എന്നിവ ഒരുക്കുന്നതിനാണ് സാമ്പത്തിക പാക്കേജ്. ഈ പണം കുറവാണെന്ന വിമർശനവും ശക്തമാണ്. 130 കോടി ജനങ്ങളുള്ള രാജ്യത്തുകൊറോണ പോരാട്ടത്തിന് ഇതിലും കൂടുതൽ തുക ആവശ്യമുണ്ടെന്ന വിമർശനമാണ് ശക്തമായിരിക്കുന്നത്.
കേന്ദ്ര സർക്കാർ പുറത്തിറക്കിയ മാർഗനിർദ്ദേശങ്ങൾ:
1. കേന്ദ്ര സർക്കാർ ഓഫിസുകൾ, അവയുടെ സ്വയംഭരണ/ഉപഓഫിസുകൾ, പബ്ലിക് കോർപറേഷനുകൾ എന്നിവ അടഞ്ഞുകിടക്കും.
ഇതിൽ ഇളവുള്ളവ:
പ്രതിരോധം, കേന്ദ്ര സായുധ പൊലീസ് സേനകൾ, ട്രഷറി, പൊതു സേവനങ്ങൾ (പെട്രോളിയം, സിഎൻജി, എൽപിജി, പിഎൻജി തുടങ്ങിയവ), ദുരന്ത നിവാരണം, ഊർജോത്പാദനം, പ്രസരണമേഖല, തപാൽ ഓഫിസുകൾ, നാഷനൽ ഇൻഫർമാറ്റിക്സ് സെന്റർ, മുന്നറിയിപ്പ് നൽകേണ്ട ഏജൻസികൾ.
2. സംസ്ഥാന സർക്കാർ ഓഫിസുകൾ, കേന്ദ്ര ഭരണ പ്രദേശങ്ങളിലെ ഓഫിസുകൾ തുടങ്ങിയവയും അവയുടെ സ്വയംഭരണ സ്ഥാപനങ്ങൾ, കോർപറേഷനുകൾ എന്നിവയും അടഞ്ഞുകിടക്കും.
ഇളവുള്ളവ:
a. പൊലീസ്, ഹോം ഗാർഡുകൾ, സിവിൽ ഡിഫൻസ്, ദുരന്ത നിവാരണം, അഗ്നിശമന, അടിയന്തര സേവനങ്ങൾ, ജയിൽ
b. ജില്ലാ ഭരണകൂടം, ട്രഷറി,
c. വൈദ്യുതി, കുടിവെള്ളം, ശുചീകരണം
d. മുനിസിപ്പൽ സ്ഥാപനങ്ങൾ - ശുചീകരണം, കുടിവെള്ളം തുടങ്ങിയ അവശ്യ സർവീസുകളിലെ ജീവനക്കാർക്കു മാത്രം ഇളവ്
മേൽപ്പറഞ്ഞ ഓഫിസുകളിൽ (1, 2 എന്നിവയിൽ) കുറഞ്ഞ എണ്ണം ജീവനക്കാരെ മാത്രം വച്ച് പ്രവർത്തിക്കണം. മറ്റ് ഓഫിസുകളിലെ ജീവനക്കാർക്ക് വീടുകളിലിരുന്ന് ജോലി മാത്രം തുടരാം.
3. ആശുപത്രികളിലും അനുബന്ധ മെഡിക്കൽ സ്ഥാപനങ്ങളിലുമായി സർക്കാർ, സ്വകാര്യ മേഖലകളിൽ പ്രവർത്തിക്കുന്ന നിർമ്മാണ, വിതരണ യൂണിറ്റുകൾ - ഡിസ്പൻസറികൾ, കെമിസ്റ്റ്, മെഡിക്കൽ ഉപകരണ കടകൾ, ലബോറട്ടറികൾ, ക്ലിനിക്കുകൾ, നഴ്സിങ് ഹോമുകൾ, ആംബുലൻസ് തുടങ്ങിയവ തുറന്നു പ്രവർത്തിക്കും. ഡോക്ടർമാർ, നഴ്സുമാർ, പാരാ മെഡിക്കൽ സ്റ്റാഫ്, ആശുപത്രിയുമായി ബന്ധപ്പെട്ട മറ്റ് പ്രവർത്തകർ എന്നിവരുടെ യാത്ര അനുവദനീയം.
4. വ്യാപാര, സ്വകാര്യ സ്ഥാപനങ്ങൾ അടഞ്ഞുകിടക്കും.
ഇളവുള്ളവ:
a. പൊതുവിതരണ സംവിധാനവുമായി ബന്ധപ്പെട്ട റേഷൻ കടകൾ ഉൾപ്പെടെയുള്ള കടകൾ, പലചരക്ക് കടകൾ, പഴം. പച്ചക്കറി, പാൽ, ഇറച്ചി, മൽസ്യം തുടങ്ങി ഭക്ഷ്യവിതരണരംഗത്തു പ്രവർത്തിക്കുന്നവ തുറക്കാം. എങ്കിലും വ്യക്തികൾ കൂടുതലായി പുറത്തിറങ്ങുന്നത് ഒഴിവാക്കാൻ ഹോം ഡെലിവറി സംവിധാനങ്ങൾ ജില്ലാ ഭരണകൂടങ്ങൾ പ്രോത്സാഹിപ്പിക്കണം.
b. ബാങ്ക്, ഇൻഷുറൻസ് ഓഫിസ്, എടിഎമ്മുകൾ
c. അച്ചടി, ഇലക്ട്രോണിക് മാധ്യമങ്ങൾ
d. ടെലികമ്മ്യൂണിക്കേഷൻ, ഇന്റർനെറ്റ് സേവനങ്ങൾ, വാർത്താവിതരണം, കേബിൾ സേവനങ്ങൾ. ഐടി, ഐടിഅനുബന്ധ സേവനങ്ങൾ (അവശ്യ സേവനങ്ങൾക്ക് മാത്രം) - മറ്റുള്ളവയ്ക്ക് കഴിവതും വീടുകളിലിരുന്ന ജോലി ചെയ്യുന്ന രീതി.
e. ഭക്ഷണം, മരുന്ന്, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയുടെ ഇ കൊമേഴ്സിലൂടെയുള്ള വിതരണം തുടങ്ങിയ അവശ്യ സാധനങ്ങളുടെ വിതരണം.
f. പെട്രോൾ പമ്പുകൾ, എൽപിജി, പെട്രോളിയം, ഗ്യാസ് എന്നിവയുടെ ചില്ലറ വിൽപന കേന്ദ്രങ്ങളും സംഭരണ കേന്ദ്രങ്ങളും.
g. വൈദ്യുതോൽപാദനം, വൈദ്യുതി വിതരണ-പ്രസരണ യൂണിറ്റുകളും സേവനങ്ങളും
h. സെബിക്കു(സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ) കീഴിലെ ക്യാപിറ്റൽ ആൻഡ് ഡെബ്റ്റ് വിപണി സേവനങ്ങൾ.
i. കോൾഡ് സ്റ്റോറേജ്, സംഭരണ കേന്ദ്രങ്ങൾ.
j. സ്വകാര്യ സെക്യൂരിറ്റി സേവനം.
ശേഷിക്കുന്ന എല്ലാ സ്ഥാപനങ്ങളും വീട്ടിലിരുന്ന് ജോലി രീതിയിൽ മാത്രം.
5. താഴെപ്പറയുന്നവ ഒഴികെ ബാക്കിയെല്ലാ വ്യവസായ ശാലകളും അടഞ്ഞുകിടക്കും
a) അവശ്യവസ്തുക്കൾ ഉൽപാദിപ്പിക്കുന്ന വ്യവസായ കേന്ദ്രങ്ങൾ
b) തുടർച്ചയായ പ്രവർത്തനങ്ങളിലൂടെ ഉൽപാദനം നടത്തേണ്ട ഫാക്ടറികൾ. ഇവ സംസ്ഥാന സർക്കാരിൽ നിന്നു പ്രത്യേക അനുമതി നേടണം.
6. താഴെപ്പറയുന്നവ ഒഴികെ എല്ലാ ഗതാഗത സേവനങ്ങളും-റോഡ്, റെയിൽ, വ്യോമയാനം ഉൾപ്പെടെ.
a) അവശ്യവസ്തുക്കളുടെ നീക്കം
b) അഗ്നിരക്ഷാസേന, ക്രമസമാധാന വിഭാഗം, എമർജൻസി വിഭാഗം
7. താഴെപ്പറയുന്നവ ഒഴികെ എല്ലാ ഹോസ്പിറ്റാലിറ്റി സേവനങ്ങളും
a) ലോക്ക്ഡൗൺ കാരണം കുടുങ്ങിപ്പോയ വിനോദസഞ്ചാരികൾ, മറ്റുള്ളവർ, മെഡിക്കൽ/എമർജൻസി സ്റ്റാഫ്, വ്യോമ-നാവിക ക്രൂ തുടങ്ങിയവർ താമസിക്കുന്ന ഹോട്ടലുകൾ, ഹോംസ്റ്റേകൾ, ലോഡ്ജുകൾ, മോട്ടലുകൾ.
b) ക്വാറന്റീനു ഉപയോഗപ്പെടുത്തിയ/തയാറാക്കിയ ഇടങ്ങൾ
8. എല്ലാ വിദ്യാഭ്യാസ, പരിശീലന, ഗവേഷണ, കോച്ചിങ് സ്ഥാപനങ്ങളും അടച്ചിടും.
9. ആരാധനാലയങ്ങളിൽ പൊതുജനത്തിനു പ്രവേശനമുണ്ടാകില്ല. മതപരമായ യാതൊരു ചടങ്ങും അനുവദിക്കില്ല.
10. സാമൂഹിക, രാഷ്ട്രീയ, കായിക, വിനോദ, പാഠ്യ, സാംസ്കാരിക, മത ചടങ്ങുകളും കൂടിച്ചേരലുകളും അനുവദിക്കില്ല.
11. സംസ്കാര ചടങ്ങുകളിൽ 20 പേരിൽ കൂടുതൽ അനുവദിക്കില്ല.
12. 2020 ഫെബ്രുവരി 15നു ശേഷം ഇന്ത്യയിലെത്തിയവർ, അത്തരത്തിൽ എത്തിയ ശേഷം അധികൃതർ നിർബന്ധമായും വീട്ടിലോ മറ്റെവിടെയെങ്കിലുമോ ക്വാറന്റീൻ നിർദ്ദേശിച്ചിട്ടുള്ളവർ അതു പാലിക്കണം. ക്വാറന്റീൻ സംബന്ധിച്ച് പ്രാദേശിക ആരോഗ്യ അധികൃതരുടെ നിർദ്ദേശം ഇവർ അനുസരിക്കണം. ഇവ ലംഘിച്ചാൽ ഐപിസി 188 വകുപ്പ് പ്രകാരം നിയമനടപടിയെടുക്കും.
13. മേൽപ്പറഞ്ഞ രീതിയിൽ ലോക്ക്ഡൗണിൽ നിന്ന് ഒഴിവാക്കപ്പെട്ട സ്ഥാപനങ്ങളും സ്ഥാപന ഉടമകളും കോവിഡ് 19നെതിരെ ആവശ്യമായ സുരക്ഷ ഉറപ്പാക്കണം. ഇതിനായി ആരോഗ്യവകുപ്പ് സമയാസമയം നിർദ്ദേശിക്കുന്ന സാമൂഹിക അകലം ഉറപ്പാക്കാൻ നടപടിയുണ്ടാകണം.
14) ലോക്ക്ഡൗണിന്റെ ഭാഗമായ നിയന്ത്രണങ്ങൾ നടപ്പാക്കാൻ എക്സിക്യുട്ടിവ് മജിസ്ട്രേറ്റുമാരെ ഇൻസിഡന്റ് കമാൻഡർമാരായി നിയോഗിക്കും. ബന്ധപ്പെട്ട പ്രാദേശിക അധികാര പരിധികളിൽ ജില്ലാ മജിസ്ട്രേറ്റുമാർ നിയോഗിക്കും. അവരവരുടെ പ്രാദേശിക അധികാര മേഖലകളിൽ നിയന്ത്രണം നടപ്പാക്കാനുള്ള അധികാരം ഈ ഇൻസിഡന്റ് കമാൻഡർമാർക്കാണ്. ഇവരുടെ കീഴിലായിരിക്കും ഈ പ്രദേശത്തെ മറ്റ് വകുപ്പ് ഉദ്യോഗസ്ഥരെല്ലാം. അവശ്യഘട്ടത്തിലെ സഞ്ചാരത്തിനു വേണ്ട പാസ് അനുവദിക്കുന്നതും ഇൻസിഡന്റ് കമാൻഡറായിരിക്കും.
15) ജനസഞ്ചാരം സംബന്ധിച്ചാണു ഈ നിയന്ത്രണങ്ങളെല്ലാം, അവശ്യവസ്തുക്കളുടെ നീക്കം സംബന്ധിച്ചല്ല.
16) ആശുപത്രികളിൽ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനും അവിടുത്തെ മറ്റു പദ്ധതികൾ നടപ്പാക്കാനും ആവശ്യമായ വിഭവങ്ങളും നിർമ്മാണവസ്തുക്കളും തൊഴിലാളികളും ലഭ്യമാകുന്നുണ്ടെന്നും നിർമ്മാണം സുഗമമായി മുന്നോട്ടു പോകുന്നുണ്ടെന്നും ഇൻസിഡന്റ് കമാൻഡർമാർ ഉറപ്പാക്കണം.
17) മേൽപ്പറഞ്ഞ നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ ഡിസാസ്റ്റർ മാനേജ്മെന്റ് ആക്ട് (2005)ലെ 51 മുതൽ 60 വകുപ്പുകൾ പ്രകാരം നിയമനടപടിയെടുക്കാം. ഇതോടൊപ്പം ഐപിസി 188 വകുപ്പ് പ്രകാരമുള്ള നിയമനടപടികളും സ്വീകരിക്കും.
18) 2020 മാർച്ച് 25 മുതൽ 21 ദിവസത്തേക്ക് മേൽപ്പറഞ്ഞ എല്ലാത്തരം നിയന്ത്രണങ്ങളും രാജ്യത്തു പ്രാബല്യത്തിലുണ്ടാകും.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്