Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മദ്യവിൽപനയ്ക്കും 'ലോക്ക്'; സംസ്ഥാനത്ത് ബീവറേജസ് ഔട്ട്‌ലറ്റുകൾ ഇന്ന് തുറക്കില്ല; എന്നുവരെ അടച്ചിടണം എന്ന കാര്യത്തിൽ മന്ത്രിസഭാ യോഗം തീരുമാനമെടുക്കും; നടപടി രാജ്യത്ത് സമ്പൂർണ ലോക്കൗട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ; കേന്ദ്രം പുറത്തിറക്കിയ അവശ്യവസ്തുക്കളുടെ ലിസ്റ്റിലും മദ്യമില്ല; പഞ്ചാബിൽ ബിവറേജസ് അവശ്യസർവീസാണെന്നതും മുഖ്യമന്ത്രിക്ക് പറ്റിയ അബദ്ധം; സമ്മർദ്ദം മുറുകിയപ്പോൾ മദ്യവിൽപ്പന പൂർണ്ണമായി നിർത്തി പിണറായി സർക്കാർ

മദ്യവിൽപനയ്ക്കും 'ലോക്ക്'; സംസ്ഥാനത്ത് ബീവറേജസ് ഔട്ട്‌ലറ്റുകൾ ഇന്ന് തുറക്കില്ല; എന്നുവരെ അടച്ചിടണം എന്ന കാര്യത്തിൽ മന്ത്രിസഭാ യോഗം തീരുമാനമെടുക്കും; നടപടി രാജ്യത്ത് സമ്പൂർണ ലോക്കൗട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ; കേന്ദ്രം പുറത്തിറക്കിയ അവശ്യവസ്തുക്കളുടെ ലിസ്റ്റിലും മദ്യമില്ല; പഞ്ചാബിൽ ബിവറേജസ് അവശ്യസർവീസാണെന്നതും മുഖ്യമന്ത്രിക്ക് പറ്റിയ അബദ്ധം; സമ്മർദ്ദം മുറുകിയപ്പോൾ മദ്യവിൽപ്പന പൂർണ്ണമായി നിർത്തി പിണറായി സർക്കാർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്ത് ബിവറേജസ് ഔട്ട്‌ലറ്റുകൾ ഇന്ന് തുറക്കില്ല. രാജ്യത്ത് സമ്പൂർണ ലോക്കൗട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് തീരുമാനം. എന്നുവരെ അടച്ചിടണം എന്ന കാര്യത്തിൽ ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം തീരുമാനമെടുക്കും. ബുധനാഴ്ച ഔട്ട്‌ലറ്റുകൾ തുറക്കേണ്ടെന്ന നിർദ്ദേശം എക്‌സൈസ് മന്ത്രി ബെവ്‌കോ എംഡി സ്പർജൻ കുമാറിന് നൽകി. അദ്ദേഹം എല്ലാ മാനേജർമാർക്കും ഈ നിർദ്ദേശം നൽകിക്കഴിഞ്ഞു. സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ അതിന്റെ മാർഗനിർദ്ദേശങ്ങളിൽ ബിവറേജസ് അവശ്യസേവനത്തിൽ ഉൾപ്പെടുന്നില്ല. അതിന് വിപരീതമായി ഔട്ട്‌ലറ്റുകൾ തുറന്നാൽ അത് വലിയ വിവാദത്തിനും ചട്ടലംഘനവുമായി വരാനുള്ള സാഹചര്യം കൂടി കണക്കിലെടുത്താണ് തീരുമാനം. ജനത കർഫ്യൂ ആചരിച്ച ഞായറാഴ്ച ബിവറേജസ് ഔട്ട്‌ലറ്റുകളൊന്നും തുറന്നിരുന്നില്ല.

ഇതിനിടയിലാണ് തീർത്തും അപ്രതീക്ഷിതമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യവ്യാപകമായി മൂന്നാഴ്ച നീണ്ടു നിൽക്കുന്ന ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. കേന്ദ്രസർക്കാരിന്റെ ഉത്തരവിൽ ബിവറേജസ് അവശ്യസർവ്വീസായി ഉൾപ്പെടുത്തിയിട്ടില്ല. ഇതോടെ മദ്യവിൽപനശാലകൾ അടച്ചു പൂട്ടാൻ സർക്കാരിന് മേൽ സമ്മർദ്ദമുണ്ടായേക്കും. ദേശീയ ലോക്ക് ഡൗൺ ചർച്ച ചെയ്യാൻ ചേരുന്ന ഇന്നത്തെ മന്ത്രിസഭായോഗം ഇക്കാര്യം ചർച്ച ചെയ്യും എന്നാണ് പ്രതീക്ഷിക്കുന്നത്. പെട്ടെന്ന് മദ്യം നിരോധിച്ചാൽ ഉണ്ടാവുന്ന സാമൂഹിക പ്രത്യാഘാതങ്ങൾ ഗുരുതരമായിരിക്കുമെന്നും ചൂണ്ടിക്കാട്ടി സർക്കാർ മദ്യവിൽപനശാലകൾ അടച്ചിടാൻ തയ്യാറായിരുന്നില്ല.ബെവ്‌കോ അടയ്ക്കാതിരിക്കാൻ മുഖ്യമന്ത്രി വിശദീകരിച്ച കാരണങ്ങൾ നേരത്തെ തന്നെ ട്രോൾ ആയിരുന്നു.

സാമൂഹിക പ്രസക്തിക്കൊപ്പം പഞ്ചാബിലും ബിവേറേജസ് തുറന്ന് പ്രവർത്തിക്കുവെന്നാണ് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയത്. പക്ഷെ പഞ്ചാബിൽ മദ്യവിൽപ്പനശാലകൾ അടച്ചിട്ടിരിക്കുകയാണ്. ബിവറേജസ് എന്ന് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരിന്ദർ സിങ് ഉദ്ദേശിച്ചത് പാനീയങ്ങളെയാണ്. ഇത് മദ്യമാണെന്ന് തെറ്റിധരിച്ചാണ് കേരള മുഖ്യമന്ത്രി പിണറായി വിജയൻ ബിവറേജസ് ഔട്ട്‌ലെറ്റുകൾ അടയ്ക്കാതിരിക്കാനുള്ള ന്യായമായി ചൂണ്ടിക്കാട്ടിയതെന്നാണ് ആക്ഷേപം. മാത്രമല്ല പഞ്ചാബിൽ കർഫ്യൂവിന്റെ ഭാഗമായി വിദേശമദ്യവിൽപ്പനയും നിർത്തിയിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ ന്യായീകരണത്തെ കളിയാക്കി സമുഹമാധ്യമങ്ങളിലും ചർച്ച സജീവമാണ്.പഞ്ചാബ് സർക്കാർ ഇന്നലെ പുറത്തിറക്കിയ ഉത്തരവിൽ അവശ്യവസ്തുക്കളുടെ ലിസ്റ്റിൽ മദ്യവില്പന ഉൾപ്പെടുത്തിയിട്ടില്ല. പഞ്ചാബിലെ ഒരൊറ്റ മദ്യ ഷോപ്പും പ്രവർത്തിക്കുന്നില്ല എന്നാണ് പഞ്ചാബിലെ മലയാളികൾ തന്നെ അറിയിക്കുന്നത്.

ഇന്നലെ ലോക്ഡൗൺ പ്രഖ്യാപിക്കാനായി നടത്തിയ വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രിക്ക് അബദ്ധം പിണഞ്ഞത്. സംസ്ഥാനത്ത് ലോക് ഡൗൺ പ്രഖ്യാപിച്ചിട്ടും ബെവ്കോ തുറന്നു വയ്ക്കുന്നത് തെറ്റായ സന്ദേശം നൽകില്ലേയെന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മുഖ്യമന്ത്രി മറുപടി പറയാൻ കൂട്ടുപിടിച്ചത് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗിനെ. 'എന്റെ കൈയിൽ ക്യാപ്റ്റൻ അമരീന്ദർ സിങ് അദ്ദേഹം ഇറക്കിയ ഒരു ട്വീറ്റുണ്ട്. അതിൽ പറയുന്നത് ഓൾ എസൻഷ്യൽ സർവീസസ് വിൽ കണ്ടിന്യു..ആൻഡ് ഷോപ്സ് സച്ച് ആസ് സെല്ലിങ് എസൻഷ്യൽ ഐറ്റംസ് സച്ച് ആസ് മിൽക്ക്, ഫുഡ് ഐറ്റംസ്, മെഡിസിൻസ്, ലരേ വിൽ ബി ഓപ്പൺ. എന്നിട്ട് എന്താണീ എസൻഷ്യൽ ഐറ്റംസ് എന്ന് താഴെ കൊടുത്തിട്ടുണ്ട്. ഇൻ വ്യൂ ഓഫ് ദ അർജൻസ് ബികോസ് ഓഫ് ദി കോവിഡ് നൈന്റീൻ പാന്റമിക്, ദി ഫോളോയിങ് സർവീസ് ആർ ഡിക്ലെയേർഡ് എസൻസ്യൽ.

1. supply of groceries
2.supply of beverages

ഇതാണ് നമ്മുടെ രാജ്യം. അപ്പോൾ ബിവറേജസ് നമ്മൾ ഒഴിവാക്കുന്ന നില വന്നാൽ നേരത്തെയുണ്ടായ നില വരും. അങ്ങനെ വന്നാൽ ഒരുപാട് സാമൂഹിക പ്രത്യാഘാതങ്ങൾ ഉണ്ടാകും. അത്തരം ഒരു ആപത്തിലേക്ക് പോയിക്കൂടായെന്ന് സർക്കാർ കാണുന്നുണ്ട്. എന്നാൽ, വേണ്ട നിയന്ത്രണങ്ങൾ കൊണ്ടുവന്നി്ട്ടുണ്ട്. അതിന്റെ ഭാഗമായി ഇപ്പോൾ ബാറുകളിൽ വേണ്ടായെന്ന് വച്ചിട്ടുണ്ട്. അതിന് അകത്ത് കയറി കഴിക്കുന്ന നില വേണ്ട. ചിലപ്പോൾ കൗണ്ടർ വിൽപന അത് വേണമെങ്കിൽ അനുവദിക്കുന്ന നിലയുണ്ടാകും'.- മുഖ്യമന്ത്രി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP