പൊടികളേയും സ്രവങ്ങളേയും നശിപ്പിക്കുന്ന രോമങ്ങളേയും ജീവകോശങ്ങളുടെ ആദ്യം നശിപ്പിക്കും; ഇതോടെ വരണ്ട ചുമ; പിന്നെ ശ്വാസകോശത്തിൽ കൊഴുത്ത ദ്രാവകം നിറയും; ഇതോടെ വെന്റിലേറ്ററുകളുടെ സഹായത്തോടെ ശ്വാസോച്ഛ്വാസം നൽകിയാലും രോഗിക്ക് ഓക്സിജനെ ആഗീരണം ചെയ്യാൻ കഴിയാതെയാകും; ശ്വാസകോശത്തിൽ തുടങ്ങി ശ്വാസകോശത്തിൽ അവസാനിക്കുന്ന രീതിയിലെ ആക്രമണ രീതി; കോവിഡ് 19 അതിഭീകരൻ; എന്തുകൊണ്ട് സോഷ്യൽ ഡിസ്റ്റൻസിങ് അനിവാര്യതയാകുന്നു? സിന്ധു പ്രഭാകരൻ എഴുതുന്നു
സിന്ധു പ്രഭാകരൻ
കേരളവും ഇന്ത്യയും കൊറോണ എന്ന മഹാമാരിയുടെ പശ്ചാത്തലത്തിൽ സമ്പൂർണ ലോക്ക്ഡൗണിലേക്ക് വന്നിട്ടും എന്തുകൊണ്ടാണ് പൂർണ്ണ സമയവും വീട്ടിലിരിക്കാൻ ജനങ്ങൾ മടിക്കുന്നത്? രോഗബാധിത പ്രദേശത്തുനിന്നും വന്നതാണെങ്കിലും, അല്ലെങ്കിലും എനിക്ക് ഇപ്പോൾ ഒരു അസുഖവും ഇല്ല എന്ന് പറയുന്നത് എന്തുകൊണ്ടാണ്? യഥാർത്ഥത്തിൽ ഈ അസുഖത്തിന്റെ ഭീകരതയെക്കുറിച്ച് അറിയാത്തതുകൊണ്ടല്ല. മറിച്ച് കോവിഡ്-19 എന്ന വൈറസ് പ്രവേശിച്ച് കഴിഞ്ഞാൽ, ശരീരത്തിനുള്ളിൽ ആദ്യനാളുകളിൽ ഉണ്ടാകുന്ന മാറ്റം അറിയാത്തതുകൊണ്ടല്ലേ?
വേൾഡ് ഹെൽത്ത് ഓർഗനൈസേഷനും ചൈനയും സംയുക്തമായി നടത്തിയ പഠനത്തിന്റെ റിപ്പോർട്ടിൽ ഈ അസുഖം ബാധിച്ചാൽ ഏതു തരത്തിലാണ് മനുഷ്യ ശരീരത്തിൽ മാറ്റങ്ങൾ ഉണ്ടാകുന്നത് എന്നതിനെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്നു. അതനുസരിച്ച് കോവിഡ് 19 വൈറസ്ബാധ ഉണ്ടായാലും ആദ്യനാളുകളിൽ വ്യക്തികൾക്ക് യാതൊരു ശാരീരിക അസ്വസ്ഥതകളും അനുഭവപ്പെടുന്നില്ല. ഒരുപക്ഷേ ഇതുതന്നെയായിരിക്കും മറ്റുള്ളവരിൽ നിന്നും അകന്നു നിൽക്കാൻ ആളുകൾ തയ്യാറാകാത്തതിന്റെ പ്രധാനകാരണം. എന്നാൽ ഈ വൈറസ് ശരീരത്തിനുള്ളിൽ പ്രവേശിച്ചാൽ എന്തൊക്കെയാണ് സംഭവിക്കുന്നത്?
യഥാർത്ഥത്തിൽ കോവിഡ് 19 വൈറസ് ശ്വാസകോശങ്ങളെയാണ് നേരിട്ട് ആക്രമിക്കുന്നത്. ശ്വാസകോശത്തിൽ തുടങ്ങി ശ്വാസകോശത്തിൽത്തന്നെ അവസാനിക്കുന്ന രീതിയിലാണ് ഇതിന്റെ ആക്രമണം. ആദ്യം ഈ രോഗാണു ശ്വാസകോശത്തിലെ ജീവകോശങ്ങളെ ആക്രമിക്കുന്നു. ശ്വാസകോശത്തിന് അകത്തുള്ള പൊടികളേയും സ്രവങ്ങളേയും നശിപ്പിക്കാൻ കഴിയുന്ന രോമങ്ങൾ പോലുള്ള ഉള്ള (സീലിയ) ഭാഗങ്ങളാണ് ആദ്യം നശിക്കുന്നത്. തുടർന്ന് ജീവകോശങ്ങളുടെ നാശം ആരംഭിക്കുന്നു. ഈ പ്രക്രിയ തുടരുമ്പോൾ ശ്വാസകോശത്തിലെ ജീവകോശങ്ങൾ ഒന്നാകെ നശിച്ചു പോകുന്നു.
ഇതാണ് വരണ്ട ചുമയ്ക്ക് ഇടയാക്കുന്നത്. തുടർന്ന് ന്യുമോണിയ ബാധ ഉണ്ടാവുകയും ചെയ്യും. ക്രമേണ എ ആർ ഡി എസ് (ARDS-Accute Respiratory Distress Syndrome) എന്ന അവസ്ഥയിലേക്ക് ശ്വാസകോശം മാറുന്നു. ശ്വാസകോശത്തിനകത്തുകൊഴുത്ത ഒരു ദ്രാവകം നിറയുന്ന അവസ്ഥയാണ് ഇത്. ഈ അവസ്ഥയിലുള്ള രോഗികൾക്ക് വെന്റിലേറ്ററുകളുടെ സഹായത്തോടെ കൃത്രിമമായ ശ്വാസോച്ഛ്വാസം നൽകുമ്പോഴും, ഓക്സിജനെ ആഗീരണം ചെയ്യാൻ കഴിയാതെ വരുന്നു. ശ്വാസകോശങ്ങൾ നിറഞ്ഞിരിക്കുന്ന ദ്രാവകമാണ് ഇതിന് തടസ്സം സൃഷ്ടിക്കുന്നത്. പലപ്പോഴും എ ആർ ഡി എസ് ആണ് മരണകാരണമാകുന്നത്.
സാധാരണയായി ഉണ്ടാകുന്ന ജലദോഷം പോലെയാണ് കോവിഡിന്റേയും ആദ്യ ലക്ഷണങ്ങൾ. ആദ്യം രോഗം പൊട്ടിപ്പുറപ്പെട്ട രാജ്യങ്ങളിൽ ഇത് ശ്രദ്ധിക്കപ്പെടാതെ പോയതിന് ഉണ്ടായ പ്രധാന കാരണവും ഇതുതന്നെ ആണ്. പ്രത്യക്ഷത്തിൽ രോഗലക്ഷണങ്ങൾ ഒന്നും ഇല്ലാതെയും പനി, വരണ്ട ചുമ, ജലദോഷം, തൊണ്ടവേദന, ശരീര വേദന തുടങ്ങി ന്യുമോണിയ വരെ പ്രകടമാക്കിക്കൊണ്ടും ഈ രോഗം ഉണ്ടാകാം. ചൈനയിൽ ഫെബ്രുവരി 20ന് ലാബ്ടെസ്റ്റിലൂടെ രോഗം സ്ഥിരീകരിക്കപ്പെട്ട 88 ശതമാനം രോഗികളിലും പനിയുടെ ലക്ഷണം ഉണ്ടായിരുന്നു. ഇവരിൽത്തന്നെ 67 ശതമാനം പേർക്ക് വരണ്ട ചുമയും 38 ശതമാനം പേർക്ക് ക്ഷീണവും 18 ശതമാനം പേർക്ക് തൊണ്ടവേദനയും ഉണ്ടായിരുന്നു.
കൂടാതെ തലവേദന, പേശിവേദന, കുളിര്, മൂക്കൊലിപ്പ്, വയറിളക്കം, ശർദ്ദി, കഫം തുടങ്ങിയ ലക്ഷണങ്ങൾ കാണിച്ച രോഗികളും ഇക്കൂട്ടത്തിലുണ്ടായിരുന്നു. രോഗാണു ശരീരത്തിൽ പ്രവേശിച്ചു കഴിഞ്ഞാൽ അഞ്ചോ ആറോ ദിവസങ്ങൾ ആകുമ്പോഴാണ് ഇത്തരം ചില ലക്ഷണങ്ങൾ രോഗിയിൽ ഉണ്ടാകുന്നത്. എന്നിരിക്കലും ഇൻകുബേഷൻ കാലാവധി ഒന്നു മുതൽ 14 ദിവസം വരെയായാണ് കണക്കാക്കിയിരിക്കുന്നത്. ഈ സമയത്തെല്ലാം രോഗാണു മനുഷ്യശരീരത്തിൽ ഉണ്ടാവുകയും അതിനോടൊപ്പം മറ്റുള്ളവരിലേക്ക് രോഗം പകർന്നു നൽകുകയും ചെയ്യുന്നു. ഇക്കാരണം കൊണ്ടുതന്നെയാണ് പരസ്പരം അകലം പാലിക്കാൻ കഴിയുന്ന 'സോഷ്യൽ ഡിസ്റ്റൻസിങ്' എന്ന ആശയം ലോകമാകമാനം മുന്നോട്ട് വയ്ക്കുന്നത്. അത് ഫലപ്രദമായി പ്രയോഗത്തിൽ വരുത്തിയാൽ മാത്രമേ ഈ മഹാമാരിയെ തടുക്കാൻ നമുക്ക് സാധിക്കൂ.
ചൈനയിൽ ഫെബ്രുവരി 20ന് രോഗം സ്ഥിരീകരിച്ചവരിൽ 80 ശതമാനം പേരുടെയും രോഗാവസ്ഥ മിതമായ സ്റ്റേജിൽ (mild to moderate) ആയിരുന്നു. എന്നാൽ 14 ശതമാനം പേർ രൂക്ഷമായ (severe) അവസ്ഥയിൽ ഉള്ളവരും ആറ് ശതമാനം പേർ ഗുരുതരമായ(critical) അവസ്ഥയിൽ ഉള്ളവരും ആയിരുന്നു. സാധാരണ ജലദോഷം പോലെയാണ് ഇതിന്റെ തുടക്കം എങ്കിലും മോഡറേറ്റ് സ്റ്റേജിൽ ഉള്ളവർക്ക് പോലും അതിനേക്കാൾ വളരെ മോശമായ ശാരീരികഅവസ്ഥ ആയിരിക്കും ഉണ്ടാവുക.
ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട സമയത്ത് 44 ശതമാനം രോഗികൾക്കാണ് പനി ഉണ്ടായിരുന്നതെങ്കിൽ പിന്നീട് 89 ശതമാനം രോഗികൾക്കും അതുണ്ടായതായി ഈ പഠനം പറയുന്നു. രോഗലക്ഷണം ഒന്നുമില്ലാതെ തന്നെ രോഗം സ്ഥിരീകരിച്ചവരിലും പിന്നീട് പല തരം രോഗങ്ങൾ ഉണ്ടായതാണ് ഇവിടുത്തെ അനുഭവങ്ങൾ കാണിക്കുന്നത്. സിവിയർ സ്റ്റേജിൽ ഉള്ളവർക്ക് മിക്കവാറും കൃത്രിമമായി ഓക്സിജൻ നൽകേണ്ടി വരും. എന്നാൽ ക്രിട്ടിക്കൽ സ്റ്റേജിൽ ഉള്ളവരിൽ ശ്വാസകോശരോഗങ്ങളോടൊപ്പം ഒന്നിലധികം ആന്തരിക അവയവങ്ങളുടെ പ്രവർത്തനത്തിലും തകരാറുകൾ ഉള്ളതായി കണ്ടെത്തിയിരുന്നു.
മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നും തന്നെ ഇല്ലാത്തവർക്ക് ഒരാഴ്ച കൊണ്ട് ആശുപത്രി വിടാൻ കഴിയും എന്നതാണ് ആശ്വാസകരമായ ഒരു വസ്തുത. എന്നാൽ മറ്റുള്ളവരിൽ ഇത് ക്രമേണ ന്യുമോണിയ ബാധയായി മാറും. മോഡറേറ്റായി അസുഖം ബാധിച്ചവർക്ക് രണ്ടര ആഴ്ച വരെ ആശുപത്രിയിൽ കിടക്കേണ്ടതായി വരും. സിവിയർ സ്റ്റേജിൽ ഉള്ളവരിലും ക്രിട്ടിക്കൽ സ്റ്റേജിൽ ഉള്ളവരിലും ശ്വാസകോശത്തെ ബാധിക്കുന്ന എ ആർ ഡി എസ് (ARDS) എന്ന രോഗാവസ്ഥയിലേക്ക് ഇത് മാറുന്നു.
ഇത്തരത്തിലുള്ള ഒരു രോഗി അസുഖത്തിൽ നിന്നു മുക്തി നേടാൻ ആഴ്ചകൾ മുതൽ മാസങ്ങൾ വരെ സമയമെടുക്കും. ഇവർ അസുഖത്തിൽ നിന്ന് താൽക്കാലികമായി രക്ഷപ്പെട്ടാലും ഇവരുടെ ശ്വാസകോശത്തിന് സാരമായ കേടുപാടുകൾ സംഭവിച്ചിരിക്കും. ഈ അസുഖം പൂർണമായി ചികിത്സിച്ചു ഭേദപ്പെടുത്തിയാൽപ്പോലും ഇത്തരം വ്യക്തികളിൽ നിന്നും മറ്റുള്ളവരിലേക്ക് രോഗം പകരാനുള്ള സാധ്യത ഉണ്ടെന്നാണ് ശാസ്ത്രലോകം ഇപ്പോൾ കരുതുന്നത്. അതുകൊണ്ടുതന്നെ ഇവർ ആശുപത്രി വിട്ട ശേഷവും ഡോക്ടറുടേയും ആരോഗ്യപ്രവർത്തകരുടെയും നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കേണ്ടതാണ്.
പുതുതായി കണ്ടെത്തിയ ഈ രോഗാണുവിനെതിരെ മനുഷ്യർ നേരത്തെ പ്രതിരോധശേഷി നേടിയിട്ടില്ല എന്നതാണ് വളരെ വ്യാപകമായി ഇത് പടർന്നു പിടിക്കാനുള്ള കാരണം. അതുകൊണ്ടുതന്നെ ഈ അസുഖം വന്നതിനുശേഷം ചികിത്സിച്ചു ഭേദമാക്കുന്നതിനേക്കാൾ വരാതെ ശ്രദ്ധിക്കുകയാണ് നല്ലത്. അതിനായി സർക്കാരുകളും ആരോഗ്യ പ്രവർത്തകരും നൽകുന്ന നിർദ്ദേശങ്ങൾ നമുക്ക് കൃത്യമായി പാലിക്കാം.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍