കൊറോണ കാലത്തെ ബോറടി മാറ്റാൻ മറ്റു മാർഗങ്ങൾ നോക്കുക; രാത്രി 11കഴിഞ്ഞ് മെസ്സെഞ്ചറിൽ വിശേഷം തിരക്കി ആരും വരേണ്ട; എവിടെയാണിപ്പോൾ എന്നു പലരും ചോദിക്കുന്നത് രാത്രി 12.30നാണ്; വലിച്ചുകീറി ഒട്ടിക്കും ഞാൻ; പ്രളയമായാലും ഭൂകമ്പം ആയാലും കൊറോണ ആയാലും ഇത്തരം സീസണുകൾ മുതലെടുക്കുന്ന കുറെ എണ്ണമുണ്ട്; ലോക് ഡൗൺ ബോറടി മാറ്റാൻ നട്ടപ്പാതിരക്ക് വിശേഷം തിരക്കി വരുന്നവരോട് ശ്രീജ കളപുരയ്ക്കലിന് പറയാനുള്ളത്
ജംഷാദ് മലപ്പുറം
തൃശൂർ: രാത്രി 11കഴിഞ്ഞ് മെസ്സെഞ്ചറിൽ വിശേഷം തിരക്കി ആരും വരേണ്ട. എവിടെയാണിപ്പോൾ എന്നു പലരും ചോദിക്കുന്നത് രാത്രി 12.30നാണ്. കൊറോണ കാലത്തെ ബോറടി മാറ്റാൻ മറ്റു മാർഗങ്ങൾ നോക്കുക. പ്രളയമായാലും ഭൂകമ്പം ആയാലും കൊറോണ ആയാലും ഇത്തരം സീസണുകൾ മുതലെടുക്കുന്ന കുറെ എണ്ണമുണ്ട്. നട്ടപ്പാതിരക്ക് വിശേഷം തിരക്കി വരുന്നവരോട് ശ്രീജ കളപുരയ്ക്കലിന് പറയാനുള്ളത്...നിലമ്പൂരുകാരിയും നിലവിൽ തൃശൂരിലെ താമസക്കാരിയുമായ ചിത്രകാരിയും സോഷ്യവർക്കറുമായ ശ്രീജ തന്റെ ഫേസ്ബുക്ക് മെസ്സെഞ്ചറിൽ വന്ന മനംമടുപിക്കുന്ന അനുഭങ്ങൾ മറുനാടൻ മലയാളിയോട് പറയുന്നു.
പ്രളയ സമയത്തെ പോലെ ജനത്തെ സഹായിക്കാനായി കോവിഡ്-19നെ ജനത്തെ ബോധവൽക്കരിക്കാനായി തൃശൂർ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഹെൽപ്ലൈൻ ഗ്രൂപ്പിലെ അംഗംകൂടിയാണ് ശ്രീജ. ഇതിൽ ജനങ്ങളെ അറിയിക്കേണ്ടുന്ന കാര്യങ്ങൾ സ്വന്തംഫേസ്ബുക്ക് പേജിൽ ശ്രീജ പോസ്റ്റ് ചെയ്യാറുമുണ്ട്.എന്നാൽ ഇത്തരം പോസ്റ്റുകളുടെ മറപടി പിടിച്ചാണ് രാത്രി കാലങ്ങളിൽ നാട്ടിൽനിന്നും ഗൾഫിൽനിന്നും തന്റെ മെസ്സെഞ്ചറിലേക്ക് സന്ദേശങ്ങളും, കോളുകളും വന്നു തുടങ്ങുന്നതെന്നും ഇത് സഹിക്കാവുന്നതിലും അപ്പുറമാണെന്നും ശ്രീജ പറയുന്നു.
പരസ്പരം അറിയാത്തവരാണ് ഇതിൽ ഭൂരിഭാഗം പേരും. ഫേസ്ബുക്ക് എന്ന മാധ്യമത്തിൽ മെസ്സെഞ്ചർവഴിയാണ് സൗഹൃദങ്ങൾ ഉണ്ടാകുന്നത് എന്ന ധരിക്കുന്നത് തെറ്റായ കാര്യമാണ്. നല്ല പോസ്റ്റുകളും നല്ല റൈറ്റപ്പുകളും നല്ല പ്രവർത്തനങ്ങളും പോസ്റ്റ് ചെയ്യുമ്പോൾ തന്നെ കാണുന്നവർക്ക് മനസ്സിലാകും. അത്തരത്തിലുള്ളവരെ നാം ശ്രദ്ധിക്കാറുണ്ട്. അവരുമായി നല്ല സൗഹൃദം ഉണ്ടാകാറുമുണ്ട്. പക്ഷെ ഈ നല്ല സൗഹൃദം എന്ന് പറയുന്നത് രാത്രി 11മണി കഴിഞ്ഞാൽ ഓൺലൈനിൽ വന്ന് മെസ്സെഞ്ചറിൽ വന്ന് സുഖ വിവരം അന്വേഷിക്കലല്ല. കരുതലോടെ ഒരു ഭാഗത്ത് എപ്പോഴുംഉണ്ടാകുന്നത് മാത്രമാണ്. നാടൊട്ടുക്ക് ഒരു ആപത്ത് വരുമ്പോൾ നമ്മൾ സുരക്ഷിതരാണോ എന്ന് മാത്രം ചോദിച്ചാൽ മതി. അല്ലാതെ ദിവസവും മെസ്സേജ് അയച്ച് ദിവസവും വിളിക്കുന്നതിന്റേയും ആവശ്യമില്ല. കുടുംബവും പ്രാരാബ്ദവുമായി കഴിയുന്ന സ്ത്രീകൾക്കൊന്നും അതിന് മറുപടി പറയാനുള്ള സമയവും കാണില്ല.
ഇത്തരത്തിൽ എല്ലാ സ്ത്രീകളേയും ഒരേ കണ്ണോടുകൂടി കാണുന്നതും തെറ്റാണ്. മറ്റു രീതിയിൽ ഉള്ളവരും ഉണ്ടാകാം, അത് എനിക്കറിയില്ല, എന്തെങ്കിലും ആക്ടിവിറ്റിയുമായി ആകും എപ്പോഴും താൻ ഉണ്ടാകാറുള്ളത്. 11മണിക്ക് ശേഷമൊന്നും ഞാൻ വെറുതെ ഇരിക്കാറില്ല. ചിലപ്പോൾ ഉറക്കത്തിൽനിന്നുംഎണീക്കുമ്പോൾ ഒന്നു ഇന്റർനെറ്റ് ഓണാക്കി നോട്ടീഫിക്കേഷൻ നോക്കി ഉറങ്ങാറും ഉണ്ട്. 10-11 കഴിഞ്ഞ ഞാൻ ഓൺലൈനിൽ ഉണ്ടാകാറില്ല. നെറ്റ് ഓൺ ആയിട്ടുണ്ടെങ്കിലും ഞാൻ ഉറങ്ങാറാണ് പതിവ്. പക്ഷെ പൊതുവായ ഒരു പ്രശ്നം വരുമ്പോൾ അതിനെ കുറിച്ച് എന്തെങ്കിലും ബോധൽക്കരണം നടത്തേണ്ടതുണ്ട്. കോവിഡുപോലുള്ള ദുരന്ത സമയത്തും പലരും അറിവില്ലായ്മകൊണ്ട് തെറ്റായ മെസ്സേജുകൾ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യാറുണ്ട്. അവരെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കണം. അല്ലാതെ അവരെ അവരെ അവഹേളിക്കുകയല്ല വേണ്ടത്. ഓരോരുത്തർക്കു കഴിഞ്ഞ കാര്യങ്ങൾ ചെയ്യേണ്ടത്.
എന്നാൽ ഒരു വിഭാഗം ആളുകൾ കരുതുന്നത്. ഈ വിഷയം ചർച്ച ചെയ്ത് സൗഹൃദം ഉണ്ടാക്കാം. പിന്നെ ഇതിലൂടെ തന്നെ അങ്ങ് ഫോൺ നമ്പറും സംഘടിപ്പിക്കാം. രാത്രി കാലങ്ങളിൽ സൗഹൃദവുമായി എത്തുന്നവർക്ക് തന്നോട് രുതൽ കൂടുതലാണ്. എനിക്ക് ആ കരുതലിന്റെ ആവശ്യമില്ല. എന്നെ നോക്കാൻ എനിക്കറിയാം. ഞാൻ ഒരു സോഷ്യൽ വർക്കർകൂടി ആകുമ്പോൾ സ്വയം സംരക്ഷിക്കുന്നതോടൊപ്പം പൊതുജനങ്ങളെ എങ്ങിനെ സംരക്ഷിക്കാം എന്നതിനെ കുറച്ചും ബോധമുള്ളവരാകുമല്ലോ, ആ നമ്മളെ ഉപദേശിക്കാൻ ഇവർ വരേണ്ടതില്ല. എനിക്ക് നല്ല ഫേസ്ബുക്ക് സൗഹൃദങ്ങൾ ഉണ്ട്. അവർ ചോദിക്കും. നിങ്ങൾ സേഫ് അല്ലേ, എന്തെങ്കിലും ആവശ്യംഉണ്ടെങ്കിൽ പറയണേ..ഇങ്ങിനെ നല്ല ഉപദേശങ്ങൾ സാധാരണ സമയങ്ങളിൽനൽകുന്നവരാണിവർ. മറ്റുള്ളവർക്ക് ഭക്ഷണം കഴിച്ചോ എന്നറിയണം, എന്താണ് കഴിച്ചത് എന്നറിയണം, എവിടെയാണിപ്പോൾ എന്നു പലരും ചോദിക്കുന്നത് നട്ടപ്പാതിരക്ക് 12.30ന് ഒക്കെയാണ്.
ഈ സ്റ്റൈലിൽ സംസാരിക്കുന്നതിൽ എന്താണ് അർഥമുള്ളത്. മാന്യമായി ജീവിക്കുന്ന ഏതൊരു സ്ത്രീയും അവനവന്റെ വീട്ടിലായിരിക്കും. ആർട്ടിസ്റ്റുകൂടിയായ തന്റെ വരകളെല്ലാം മിക്കപ്പോഴും രാത്രികളിലായിരിക്കും. ഈസന്ദർഭങ്ങളിൽ വരകളിൽ സംശയം തോന്നിയാൽ യ്യൂടൂബിലും മറ്റു സാമൂഹ്യ മാധ്യമങ്ങളൂം ഈ സമയത്ത് പരിശോധിക്കാറുണ്ട്. ഇത് എന്റെ പ്രൊഫഷണുമായി ബന്ധപ്പെട്ട കാര്യമാണ്. ഈ സമയത്തൊക്കെ നെറ്റ് ഓണാക്കിക്കഴിഞ്ഞാലുണ്ടാകും ചെറ പെറാ എന്ന് പറഞ്ഞ് മെസ്സേജുകളുടെ വരവ് തുടങ്ങുക. ടൈംലൈിനിലെ പോസ്റ്റുകളിലൊന്നും കമന്റ് ഇടുന്നതിൽ ഒരു വിരോധവുമില്ല. അതിൽ പൊതുവായ കാര്യങ്ങൾ പറയാനുള്ളത് പറഞ്ഞോട്ടെ, പക്ഷെ രഹസ്യമായി വന്ന് ഇൻബോക്സിൽ വരുന്നതിന്റെ ആവശ്യമില്ല.
ഇതൊരുപൊതുവായ പ്രശ്നമാണ്. എനിക്ക് മാത്രമുള്ള പ്രശ്നമല്ല, ഇത്തരം കാര്യങ്ങളിൽ ആക്ടീവാകുന്ന പെൺകുട്ടികൾക്കും സ്ത്രീകളും അനുഭവിക്കുന്ന കാര്യമാണ്. പലരും ഇത്തരം ചതികളിൽ പെടുകയും ചെയ്യും. ഇതൊരു പ്രളയമായാലും ഭൂകമ്പം ആയാലും കൊറോണ ആയാലും ഇത്തരം സീസണുകൾ മുതലെടുക്കുന്ന കുറെ എണ്ണമുണ്ട്. ഇവരോക്കെ ചെയ്യുന്നത് പുരവെട്ടുമ്പോൾ വാഴവെട്ടുന്ന രീതിയാണ്. അവർക്കനുസരിച്ചു നിൽക്കുന്ന സ്ത്രീകളുണ്ടെങ്കിൽ ആയിക്കോട്ടെ അല്ലാതെ ദിവസവും രാത്രിയിൽ മറുപടി കൊടുത്തില്ലെങ്കിൽ മെസ്സേജുമായി വരുന്നവരോട് എന്തുപറയാനാണ്. ദയവ് ചെയ്ത് ഉപദ്രവിക്കാതിരിക്കുക. ഞങ്ങൾക്ക് ചെയ്യാൻ പറ്റുന്ന നല്ല കാര്യങ്ങൾ ഞങ്ങളെ ചെയ്യാൻ അനുവദിക്കുക, രാത്രി ഓൺലൈനിൽ ഇരിക്കുന്നവർക്ക് എന്തെങ്കിലും കാരണങ്ങൾകാണും അതിനാൽ തന്നെ ഉടനെ കയറി ചൊറിയുന്നത് അത്ര വലിയ ആണത്തമൊന്നുമല്ലെന്നും ശ്രീജ പറയുന്നു.
മെസ്സേഞ്ചറിൽ ഇത്തരം ശല്യങ്ങൾ സഹിക്കാനാവാതായതോടെ ശ്രീ തന്റെ ഫേസ്ബുക്കിലും ഇതു സംബന്ധിച്ചു പോസ്റ്റിട്ടിട്ടുണ്ട്. പോസ്റ്റിന്റെ പൂർണ രൂപം താഴെ:
Excuse me guys..
എന്താ നാട്ടിലെ സിറ്റുവേഷൻ എന്ന് രാത്രി 11 കഴിയുമ്പോൾ ചോദിച്ചു മെസ്സേഞ്ചറിൽ ചോദിച്ചു വരുന്നവരോട്.. വിശേഷം അറിയാനായിട്ട് ഒരുപാട് മാർഗങ്ങൾ ഉണ്ട്.
നന്നായി news കാണുക
പത്രം വായിക്കാൻ പറ്റുമെങ്കിൽ അത് ചെയ്യുക
Social media വഴി വരുന്ന പോസ്റ്റുകൾ നോക്കുക
FM റേഡിയോ കേൾക്കുക
ഇതിനൊന്നും പറ്റാത്തവർ മെസ്സേജ് ചെയ്തു ചോദിച്ചു വന്നാൽ പ്രത്യേകിച്ചും രാത്രി വൈകി ശിയീഃശഹ വിശേഷം ചോദിച്ചാൽ ഉത്തരം തരാൻ സൗകര്യം ഒട്ടും ഉണ്ടാവില്ല എന്ന് മാത്രമല്ല.. എന്റെ വായിന്നു നല്ലത് കേൾക്കുകയും ചെയ്യും. അതോണ്ട് സഹോദരങ്ങളെ.. വീട്ടിൽ ഇരുന്നു ഈ കൊറോണ കാലത്തെ പ്രതിസന്ധി തരണം ചെയ്യുക. ബോറടി മാറ്റാൻ മറ്റു മാർഗങ്ങൾ നോക്കുക. ഇല്ലെങ്കിൽ വലിച്ചുകീറി തേച്ചുഒട്ടിക്കും ഞാൻ- ഇങ്ങനെയാണ് പോസ്റ്റ് അവസാനിക്കുന്നത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്