Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

14 കാരിയായ മകളെ ലൈംഗിക പീഡനത്തിന് ഉപയോഗിച്ച് തുടങ്ങിയത് 7 വയസ്സുള്ളപ്പോൾ മുതൽ; അശ്ലീല ചിത്രങ്ങൾ കാണാനും പെൺകുട്ടിയെ നിർബന്ധിച്ചു; കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി പെൺവാണിഭത്തിനും ഉപയോഗിച്ചു; ഒടുവിൽ വിവരം പുറത്തിറഞ്ഞത് കുട്ടി വീട്ടിൽനിന്ന് ഓടി രക്ഷപ്പെട്ട് സുഹൃത്തിന്റെ വീട്ടിൽ അഭയം തേടിയതോടെ; മകളെ ലൈംഗികമായ പീഡിപ്പിച്ച ഏഷ്യക്കാരന് വധശിക്ഷ ശരിവച്ച് യുഎഇ അപ്പീൽ കോടതിയും

14 കാരിയായ മകളെ ലൈംഗിക പീഡനത്തിന് ഉപയോഗിച്ച് തുടങ്ങിയത് 7 വയസ്സുള്ളപ്പോൾ മുതൽ; അശ്ലീല ചിത്രങ്ങൾ കാണാനും  പെൺകുട്ടിയെ നിർബന്ധിച്ചു; കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി പെൺവാണിഭത്തിനും ഉപയോഗിച്ചു; ഒടുവിൽ വിവരം പുറത്തിറഞ്ഞത് കുട്ടി വീട്ടിൽനിന്ന് ഓടി രക്ഷപ്പെട്ട് സുഹൃത്തിന്റെ വീട്ടിൽ അഭയം തേടിയതോടെ; മകളെ ലൈംഗികമായ പീഡിപ്പിച്ച ഏഷ്യക്കാരന് വധശിക്ഷ ശരിവച്ച് യുഎഇ അപ്പീൽ കോടതിയും

മറുനാടൻ ഡെസ്‌ക്‌

റാസൽഖൈമ: ലൈംഗികാതിക്രമങ്ങൾക്ക് കടുത്ത ശിക്ഷ നിൽകുന്ന ഗർഫ്രാജ്യങ്ങളുടെ രീതി ഇത്തവണയും ആവർത്തിക്കപ്പെട്ടു. വർഷങ്ങായി മകളെ ലൈംഗികമായി പീഡിപ്പിച്ച നരാധമനെ വധശിക്ഷ വധിച്ച യുഎഇ കോടതി. കീഴ്കോടതി ഉത്തരവിനെതിരെ ഏഷ്യൻ സ്വദേശിയായ പ്രതി റാസൽഖൈമ ക്രമിനൽ അപ്പീൽ കോടതിയെ സമീപിച്ചിരുന്നു. ഈ അപേക്ഷയാണ് കോടതി തള്ളിയത്. 14 വയസ്സുള്ള മകളെ പ്രതി വളരെ കാലം ബലമായി പീഡനത്തിന് ഇരയാക്കിയിരുന്നുവെന്നാണ് കോടതി രേഖകൾ പറയുന്നത്. അശ്ലീല ചിത്രങ്ങൾ കാണാൻ ഇയാൾ പെൺകുട്ടിയെ നിർബന്ധിക്കുമായിരുന്നു. കൂടാതെ മകളെ പെൺവാണിഭത്തിനും നിർബന്ധിച്ചിരുന്നുവെന്നാണ് കോടതി രേഖകളിൽ പറയുന്നത്. വീട്ടിൽ പൂട്ടിയിട്ടിരുന്ന പെൺകുട്ടിയെ, താൻ പറയുന്ന അനുസരിച്ചില്ലെങ്കിൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നുവെന്നും പറയുന്നു. ഏഴു വയസ്സു മുതൽ പെൺകുട്ടി ശാരീരിക ആക്രമണങ്ങൾ നേരിട്ടിരുന്നുവെന്നാണ് റിപ്പോർട്ട്.

ഒരു ദിവസം പെൺകുട്ടി പിതാവിന്റെ വീട്ടിൽ നിന്നും ഓടി രക്ഷപ്പെടുകയും തന്റെ സുഹൃത്തിന്റെ വീട്ടിൽ അഭയം പ്രാപിക്കുകയും ചെയ്തു. ഇതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ലൈംഗിക ചൂഷണത്തെ കുറിച്ച് പെൺകുട്ടി സുഹൃത്തിനോട് പറഞ്ഞു. പെൺകുട്ടിയുടെ അവസ്ഥ മനസിലാക്കിയ സുഹൃത്തിന്റെ പിതാവ് സംഭവം പൊലീസിൽ അറിയിക്കുകയായിരുന്നു. പൊലീസ് പ്രതിയായ പെൺകുട്ടിയുടെ പിതാവിനെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിച്ചു. ഇയാളുടെ മൊബൈൽ ഫോൺ പരിശോധിച്ചപ്പോൾ അതിനുള്ളിൽ 665 അശ്ലീല വിഡിയോകൾ കണ്ടെത്തിയെന്നാണ് കോടതി രേഖകൾ പറയുന്നത്. അറസ്റ്റിലായ പ്രതിയെ ആദ്യം റാസൽഖൈമ പബ്ലിക് പ്രോസിക്യൂഷന് മുന്നിലും പിന്നീട് ക്രിമിനൽ കോടതിയിലും ഹാജരാക്കി. ഇയാൾ കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷ വിധിക്കുകയായിരുന്നു. ഇതാണ് അപ്പീൽ കോടതിയും ഇപ്പോൾ ശരിവച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP