ചൊവ്വാഴ്ച 87 പേർ മരിച്ച സ്ഥാനത്ത് ഇന്നലെ മരിച്ചത് 43 പേർ മാത്രം എന്നത് ആശ്വാസപ്രദമാകുമ്പോഴും രോഗബാധിതരുടെ എണ്ണം പതിനായിരത്തിന് അടുത്തെത്തിയത് പ്രതീക്ഷ കെടുത്തി; ബ്രിട്ടനിൽ മരിച്ചവരുടെ എണ്ണം 465 ആയി; കൊലയാളി ആടിത്തിമർക്കുമ്പോഴും പാർക്കിലും ബീച്ചിലും ആടിത്തിമർത്ത് ബ്രിട്ടീഷുകാർ
സ്വന്തം ലേഖകൻ
യുകെയിൽ കോവിഡ്-19 എന്ന കൊലയാളി വൈറസ് ബാധിച്ചവരുടെ എണ്ണം ഇന്നലെ പുറത്ത് വിട്ട ഔദ്യോഗിക കണക്കുകൾ പ്രകാരം 9529ൽ എത്തി. ചൊവ്വാഴ്ച മരിച്ചവരുടെ എണ്ണം 87 ആയിരുന്നുവെങ്കിൽ ഇന്നലെ മരിച്ചവരുടെ എണ്ണം 43 ആയി ചുരുങ്ങിയത് ആശ്വാസം പകരുന്നുണ്ടെങ്കിലും പുതിയ രോഗബാധിതരുടെ എണ്ണത്തിൽ ഇന്നലെ മാത്രം 1452 പേരുടെ വർധനവുണ്ടായത് പ്രതീക്ഷ കെടുത്തിയിട്ടുണ്ട്. രാജ്യത്തുകൊറോണ ബാധിച്ച് ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ ആകെ മരിച്ചിരിക്കുന്നത് 465 പേരാണെന്നത് കടുത്ത ആശങ്കയ്ക്കാണ് വഴിയൊരുക്കുന്നത്.
ഇത്തരത്തിൽ കൊലയാളി വൈറസ് ആരുടെ ജീവനും എപ്പോഴും കവരാവുന്ന വിധത്തിൽ ആടിത്തിമർക്കുമ്പോഴും ബ്രിട്ടീഷുകാരിൽ നിരവധി പേർ അതൊന്നും വക വയ്ക്കാതെ ഈ ലോക്ക്ഡൗൺ വേളയിലും പാർക്കിലും ബീച്ചിലും മറ്റും കൂട്ടം കൂടി അർമാദിച്ച് നടക്കുന്നുവെന്നത് രോഗപ്പകർച്ച ഇനിയും ഉയർത്തിയേക്കാമെന്ന ആശങ്കയ്ക്ക് വഴിയൊരുക്കുന്നുണ്ട്. ഇന്നലെ മാത്രം ഇംഗ്ലണ്ടിൽ റിപ്പോർട്ട് ചെയ്തിരിക്കുന്ന പുതിയ കൊറോണ മരണങ്ങൾ 28 ആണ്. അതു പോലെ സ്കോട്ട്ലൻഡിൽ ആറ് പേരും വെയിൽസിൽ അഞ്ച് പേരും നോർത്തേൺ അയർലണ്ടിൽ നാല് പേരും മരിച്ചിട്ടുണ്ട്.
നേരത്തെ രോഗമൊന്നുമില്ലാതിരുന്ന 47 വയസുള്ള ആളും ഇന്നലെ മരിച്ചവരിൽ ഉൾപ്പെടുന്നു. കൂടാതെ പലവിധ ആരോഗ്യപ്രശ്നങ്ങളുള്ള 93 വയസുള്ള വ്യക്തിയും പുതുതായി മരിച്ചവരുടെ കൂട്ടത്തിലുണ്ട്. ചൊവ്വാഴ്ച 87 മരിച്ച സ്ഥാനത്ത് ഇന്നലെ 43 പേരാണ് മരിച്ചതെന്നതിനാൽ മരണനിരക്ക് പകുതിയായി കുറഞ്ഞത് ആശ്വാസം പകരുന്നുണ്ട്. എന്നാൽ ഒരൊറ്റ ദിവസം പുതിയ 1452 കോവിഡ്-19 രോഗികൾ സ്ഥിരീകരിക്കപ്പെട്ടുവെന്നത് പേടിപ്പെടുത്തുന്ന റെക്കോർഡ് ഈ ആശ്വാസത്തെ തല്ലിക്കെടുത്തിയിരിക്കുകയാണ്. ഇതിനെ തുടർന്ന് വരും ദിവസങ്ങളിൽ മരിക്കുന്നവരുടെ എണ്ണം കുതിച്ച് കയറിയേക്കാമെന്ന ആശങ്കയും ശക്തമായിട്ടുണ്ട്.
97,019 പേരെ കോവിഡ് ടെസ്റ്റിന് വിധേയമാക്കിയതിൽ 87,490 പേരുടെ ഫലങ്ങളും നെഗറ്റീവ് ആണെന്ന് ദി ഡിപ്പാർട്ട്മെന്റ് ഓഫ് ഹെൽത്ത് ആൻസ് സോഷ്യൽ കെയർ ബുധനാഴ്ച സ്ഥിരീകരിച്ചിരുന്നു. എന്നാൽ ഇത് 24 മണിക്കൂർ നേരത്തെ കണക്കല്ലെന്നും അതിലും ചുരുങ്ങിയ സമയത്തിനുള്ളിലെ കണക്കാണിതെന്നും അതിനാൽ മരണനിരക്ക് കുറഞ്ഞുവെന്ന് അത്രയ്ക്ക് ആശ്വസിക്കേണ്ടെന്നും റിപ്പോർട്ടുണ്ട്. അതായത് ചൊവ്വാഴ്ച ഉച്ചക്ക് ഒരു മണിക്ക് ശേഷം ഇന്നലെ രാവിലെ 9 മണിക്ക് പുറത്ത് വന്ന കണക്കിലെ മരണങ്ങളുടെ എണ്ണമാണിതെന്നും സൂചനയുണ്ട്.
വെയിൽസിൽ ഇതുവരെയായി 628 പേർ രോഗികളായപ്പോൾ 22 പേരാണ് മരിച്ചത്. സ്കോട്ട്ലൻഡിൽ മൊത്തം രോബാധിതർ 719 പേരും മരിച്ചിരിക്കുന്നത് 22 പേരുമാണ്. നോർത്തേൺ അയർലണ്ടിൽ 209 പേർ രോഗബാധിതരായപ്പോൾ 7 മരണമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നോർത്ത് വെസ്റ്റിൽ 703 കേസുകളും 53 മരണവുമാണ് സ്ഥിരീകരിച്ചിരിക്കുന്നത്.യോർക്ക്ഷെയർ ആൻഡ് നോർത്ത് ഈസ്റ്റിൽ 24 മരണവും 698 കേസുകളും മിഡ്ലാൻഡ്സിൽ 1296 കേസുകളും 67 മരണവും ഈസ്റ്റ് ആംഗ്ലിയയിൽ 480 കേസുകളും 29 മരണവും ലണ്ടനിൽ 3247 കേസുകളും 155 മരണവും സൗത്ത് ഈസ്റ്റിൽ 876 കേസുകളും 63 മരണവും ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്.ഇതിന് പുറമെ സ്ഥലം തിരിച്ചറിയാത്ത രോഗികളുടെ എണ്ണം 276ആണ്.
എന്നാൽ ഇപ്പോൾ പുറത്ത് വന്നിരിക്കുന്ന ഔദ്യോഗിക കണക്കുകൾ യാഥാർത്ഥ്യത്തിൽ നിന്നും വളരെ അകലെയാണെന്നും ഏതാണ്ട് നാല് ലക്ഷത്തിനടുത്തോളം പേർക്ക് യുകെയിൽ കോവിഡ്-19 വൈറസ് ബാധിച്ചിട്ടുണ്ടെന്നുമാണ് എക്സ്പർട്ടുകൾ കടുത്ത മുന്നറിയിപ്പേകുന്നത്. നിലവിൽ ഹോസ്പിറ്റലുകളിൽ പ്രവേശിപ്പിക്കപ്പെട്ടവരെ മാത്രമാണ് ഗവൺമെന്റ് പരിശോധനക്ക് വിധേരാക്കുന്നതെന്നും അതിനാൽ രോഗം ബാധിച്ച നിരവധി പേർ സമൂഹത്തിൽ മറ്റുള്ളവരുമായി ഇടപഴകി കഴിയുന്നുണ്ടെന്നും അവർ മുന്നറിയിപ്പേകുന്നു. ഏതാനും ദിവസങ്ങൾ കൊണ്ടാണ് യുകെയിലെ കൊറോണ മരണനിരക്ക് കുത്തനെ ഉയർന്നിരിക്കുന്നതെന്ന് ഇത് സംബന്ധിച്ച കണക്കുകൾ വ്യക്തമാക്കുന്നു.
രാജ്യത്തുകൊറോണ വൈറസ് പടരുന്നതിനെ ചെറുക്കുന്നതിനായി പ്രധാനമന്ത്രി ബോറിസ് ജോൺസൻ ലോക്ക്ഡൗൺ പ്രഖ്യാപിച്ച് രണ്ടാം ദിവസമായ ഇന്നലെയും നിരവധി പേർ ബീച്ചുകളിൽ സൺബാത്ത് നടത്താനും മറ്റും കൂട്ടം ചേർന്ന് കറങ്ങി നടക്കുന്നുണ്ടായിരുന്നു. സോഷ്യൽ ഡിസ്റ്റൻസ് പാലിച്ച് രോഗം പടരുന്നത് കുറയ്ക്കണമെന്നും ഇല്ലെങ്കിൽ കൂടുതൽ കർക്കശമായ നിയമങ്ങൾ കൊണ്ടു വന്ന് ആരെയും പുറത്തിറങ്ങാൻ സമ്മതിക്കില്ലെന്നും ബോറിസ് ആവർത്തിച്ച് മുന്നറിയിപ്പേകിയിട്ടും ചിലർ യാതൊരു കുലുക്കവുമില്ലാത്ത മനോഭാവം പുലർത്തുന്നത് രോഗം പടരുന്നത് വർധിപ്പിക്കുന്നുവെന്ന ആരോപണവും ശക്തമാണ്.
പാർക്കുകളിലും മറ്റ് പൊതു ഇടങ്ങളിലും രണ്ട് പേരിൽ കൂടുതൽ പേർ ഒരുമിച്ച് നടക്കരുതെന്ന നിയമം കർക്കശമാണെങ്കിലും നിരവധി പേർ കൂട്ടം ചേർന്ന് നടക്കുന്നത് പലയിടങ്ങളിലും ദൃശ്യമായിരുന്നു. ഇത്തരക്കാരെ ഓടിച്ച് വിടാൻ പൊലീസും സജീവമായി രംഗത്തെത്തിയിരുന്നു. വെസ്റ്റ്ലണ്ടനിലെ ഷെപ്പേർഡ് ബുഷിൽ നിരവധി പേരാണ് വെയിലു കായാനെത്തിയിരുന്നത്. ഇവരോട് എത്രയും വേഗം വീട്ടിൽ പോകാൻ പൊലീസ് ആവശ്യപ്പെടുകയും ചെയ്തിരുന്നു. സൗത്ത് വെസ്റ്റ് ലണ്ടനിലെ ബാറ്റേർസ പാർക്കിലും നിരവധി പേർ കൂട്ടം ചേർന്നെത്തിയിരുന്നു. പോർട്സ്മൗത്തിലെ ബീച്ചിലും ഈസ്റ്റ്ബോണിലെ കടൽത്തീരത്തും നിരവധി പേർ നിയമം ലംഘിച്ചെത്തിയിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍