മകളുടെ പേരിലുള്ള ജയ് വെഞ്ച്വേഴ്സിന് ഫ്ളാറ്റ് സമുച്ചയം പോക്കുവരവ് ചെയ്യണം എന്നാവശ്യപ്പെട്ടു ഹൈക്കോടതിയെ സമീപിച്ചത് ആർടെക്ക് അശോകൻ; കള്ളക്കളി പൊളിച്ച് ജോയ് കൈതാരവും; വാദം മുറുകിയപ്പോൾ വെളിയിൽ വന്നത് സർക്കാർ ഭൂമി കയ്യേറി നിർമ്മിച്ച പിന്നാമ്പുറ കഥകൾ; പുറമ്പോക്ക് കയ്യേറി നിർമ്മിച്ച ഫ്ളാറ്റ് സമുച്ചയത്തിൽ നിന്ന് അഞ്ച് സെന്റ് ഉടനടി തിരികെ നൽകാൻ ആർടെക്കിനെ ഞെട്ടിച്ച് ഹൈക്കോടതി വിധിയും; മരടിനു പിന്നാലെ പാറ്റൂരിലെ വിവാദ ഫ്ളാറ്റും ഷോപ്പിങ് മാളും പൊളിച്ചു മാറ്റൽ ഭീതിയിൽ
എം മനോജ് കുമാർ
തിരുവനന്തപുരം: മരട് ഫ്ളാറ്റിനു പിന്നാലെ പാറ്റൂരിലെ വിവാദ ഫ്ളാറ്റ് സമുച്ചയത്തിലെ ഷോപ്പിങ് കോംപ്ലക്സ് കൂടി പൊളിച്ചു നീക്കേണ്ടി വരുമോ? ഈ കൊറോണ കാലത്ത് വൻകിട ബിൽഡർ ആർടെക് അശോകന് കനത്ത തിരിച്ചടി നൽകിയാണ് വിവാദ ഫ്ളാറ്റ് സമുച്ചയവുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധി വന്നിരിക്കുന്നത്. മുൻപ് സർക്കാരിനു തിരികെ നൽകാൻ ലോകായുക്ത വിധിച്ച ഭൂമിയിൽ ഇപ്പോഴും ആർടെക് കൈവശം വയ്ക്കുന്ന 4.356 സെന്റ് ഭൂമി ഉടനടി സർക്കാരിനു തിരികെ നൽകാനാണ് ഹൈക്കോടതി വിധിച്ചിരിക്കുന്നത്. ലോകായുക്ത വിധിയുടെ ചുവടു പിടിച്ചാണ് ഈ ഹൈക്കോടതി വിധിയും വന്നിരിക്കുന്നത്.
സർക്കാർ പുറമ്പോക്ക് കയ്യേറി ഫ്ളാറ്റ് നിർമ്മിക്കുന്നുവെന്ന് ആരോപിച്ച് 2014ൽ ജോയ് കൈതാരം ലോകായുക്ത വഴി കൊളുത്തിയ തീ തന്നെയാണ് ഇപ്പോൾ ഹൈക്കോടതി വിധിയുടെ രൂപത്തിൽ ആർടെക്കിനു തിരിച്ചടിയായി വന്നിരിക്കുന്നത്. മകളുടെ പേരിലുള്ള ജയ് വെഞ്ച്വേഴ്സിന് പാറ്റൂരിലെ വിവാദഭൂമി പോക്കുവരവ് ചെയ്ത് നൽകണമെന്ന ആർടെക്കിന്റെ ഹർജിയിലാണ് ആർടെക്കിന് തിരിച്ചടിയായി വിധി വന്നിരിക്കുന്നത്. ഈ വിവരം അറിഞ്ഞു ആർടെക്ക് വിവാദം കുത്തിപ്പൊന്തിച്ച ജോയ് കൈതാരം കേസിൽ കക്ഷി ചേർന്നിരുന്നു. ഈ കേസിലാണ് ഇപ്പോൾ ഹൈക്കോടതി വിധി വന്നിരിക്കുന്നത്. ഫ്ളാറ്റ് സമുച്ചയവും ഷോപ്പിങ് മാളും അടങ്ങുന്ന ഭൂമി ഇനി മകളുടെ പേരിലുള്ള കമ്പനിക്ക് പോക്ക് വരവ് ചെയ്യണമെങ്കിൽ അഞ്ചു സെന്ററിൽ താഴെയുള്ള സർക്കാർ ഭൂമി ആർടെക്കിന് വിട്ടു നൽകേണ്ടി വരും.
ഹൈക്കോടതി വിധി പ്രകാരം 4.356 സെന്റ് ഭൂമി സർക്കാരിനു തിരികെ നൽകാൻ ആർടെക് അശോകന്റെ കൈവശമില്ല. ഉള്ള ഭൂമിയിൽ ഫ്ളാറ്റ് സമുച്ചയവും ഷോപ്പിങ് മാളും ഒക്കെ കെട്ടിയുയർത്തിക്കഴിഞ്ഞു. നാലര സെന്റ് സ്ഥലം കൂടി തിരികെ നൽകാൻ വിധി വന്നതോടെ ഫ്ളാറ്റ് പൊളിച്ചായാലും ഷോപ്പിങ് മാൾ പൊളിച്ചായാലും സർക്കാർ ഭൂമി തിരികെ നൽകിയെ തീരൂ. വന്നിരിക്കുന്നത് ഹൈക്കോടതി വിധിയും. സർക്കാരിനു തിരികെ നൽകാൻ ഭൂമി ഇല്ലാതിരിക്കെയാണ് വിധി ആർടെക് ഗ്രൂപ്പിന് മുന്നിൽ വെല്ലുവിളി ഉയർത്തുന്നത്.
ഫ്ളാറ്റ് സമുച്ചയം പൊളിച്ച് അഞ്ചു സെന്ററിൽ താഴെയുള്ള ഭൂമി തിരികെ നൽകാൻ കഴിയില്ല. ഫ്ളാറ്റിനു മുന്നിലുള്ളത് ഷോപ്പിങ് മാളാണ്. ഷോപ്പിങ് മാളിന് ചുറ്റുമുള്ളത് സെറ്റ് ബാക്ക് സ്ഥലമാണ്. വഴിയും ഫയർ പാസേജും കൂടി ഉൾപ്പെടുന്ന സ്ഥലമാണത്. ഈ സെറ്റ് ബാക്ക് സ്ഥലം സർക്കാരിനു തിരികെ നൽകാൻ കഴിയില്ല. ഈ ഘട്ടത്തിൽ സ്ഥലം തിരികെ നൽകണമെന്നുണ്ടെങ്കിൽ ഷോപ്പിങ് മാളിന്റെ ഒരു വശം പൊളിക്കേണ്ട അവസ്ഥയും നേരിടുന്നുണ്ട്. ഇനി ഷോപ്പിങ് മാൾ പൊളിച്ചില്ലെങ്കിൽ കൂടി സർക്കാരിനു സ്ഥലം തിരികെ നൽകേണ്ടി വരും.
മാൾ പൊളിക്കാതെ ഈ സ്ഥലം എങ്ങനെ തിരികെ നൽകുമെന്നാണ് ആർടെക്കിനു മുന്നിൽ ഉയരുന്ന ചോദ്യം. ഏതാണ് നൽകേണ്ട സ്ഥലം എന്ന് ഹൈക്കോടതി വിധിയിൽ പരാമർശിച്ചിട്ടില്ല. അഞ്ചു സെന്റിൽ താഴെ പുറമ്പോക്ക് ഭൂമിയുണ്ട്. ഇത് ലോകായുക്ത വിധിയിൽ പരാമർശിക്കുന്നുണ്ട്. ഈ ഭൂമി ആർടെക്കിന്റെ കൈവശമാണ്. അപ്പോൾ അഞ്ച് സെന്ററിൽ താഴെയുള്ള ഈ ഭൂമി ഉടനടി ആർടെക്ക് സർക്കാരിനു കൈമാറണം.
പുറമ്പോക്ക് ഏതെന്നു കോടതികൾ അന്വേഷിക്കുമ്പോൾ പുറമ്പോക്ക് ഏതെന്നു മാർക്ക് ചെയ്യാതെയാണ് താലൂക്ക് അധികൃതർ ഭൂമി എഴുതിവിട്ടത്. ഭൂമി ഏതെന്നു കണ്ടുപിടിക്കാൻ കഴിഞ്ഞില്ലെന്നാണ് താലൂക്ക് അധികൃതരുടെ പക്ഷം. പക്ഷെ ഭൂമി ഇത് ആർടെക്കിന്റെ കൈവശമാണ്. ഈ രീതിയിൽ ഫയൽ ആർടെക്കിനു അനുകൂലമായി അനുകൂലമായി താലൂക്ക് അധികൃതർ എഴുതി വിട്ടത്കൊണ്ടാണ് ഭൂമി ഏതെന്നു ഹൈക്കോടതി വിധിയിൽ പരാമർശിക്കാതിരുന്നത്. അടിമുതൽ മുടിവരെ അഴിമതിയും ഒത്തുകളിയും വിഴുങ്ങിയ ഫ്ളാറ്റ് കേസിലാണ് വിധി വന്നിരിക്കുന്നത്.
നിലവിലെ ഫ്ളാറ്റ് സമുച്ചയം പണയപ്പെടുത്തി എൽഐസി ഹൗസിങ്ഫിനാൻസിൽ നിന്നും ആർടെക്ക് അശോകൻ ലോൺ എടുത്തിട്ടുണ്ട് എന്നാണ് അറിയാൻ കഴിഞ്ഞത്. ഫ്ളാറ്റ് ഉടമകൾക്ക് കൈമാറിയ ഫ്ളാറ്റ് സമുച്ചയം പണയപ്പെടുത്തി എടുത്ത ലോണും ഫ്ളാറ്റ് ഉടമകൾക്ക് തലവേദനയായി മാറിയേക്കും. വിവാദ ഫ്ളാറ്റ് ഉൾപ്പെടുന്ന സ്ഥലമുടമകളിൽ ഒരാളായ രാജേന്ദ്രൻ പാറ്റൂർ ഫ്ളാറ്റിനൊപ്പമുള്ള ഷോപ്പിങ് സമുച്ചയം വിൽക്കുന്നതിന്നെതിരെ വഞ്ചിയൂർ കോടതിയിൽ നിന്ന് സ്റ്റേ വാങ്ങിയിട്ടുണ്ട്. ഈ കേസുമായി രാജേന്ദ്രൻ മുന്നോട്ട് നീങ്ങുമ്പോഴാണ് ഫ്ളാറ്റ് സമുച്ചയം പണയപ്പെടുത്തി ആർടെക്ക് ലോൺ എടുത്ത കാര്യം വെളിയിൽ വരുന്നത്.
കേസ് കോടതിയിൽ വന്നപ്പോൾ ജോയിന്റ് വെഞ്ച്വർ ഉടമ്പടി ഹാജരാക്കാൻ ആർടെക്ക് അശോകൻ രാജേന്ദ്രനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇത് കൈവശമില്ലാത്തതിനാൽ ആർടെക്കിനോട് തന്നെ ജെവി എഗ്രിമെന്റ്റ് ഹാജരാക്കാൻ രാജേന്ദ്രൻ ആവശ്യപ്പെട്ടു. ജെവി എഗ്രിമെന്ന്റിനു പകരം ആർടെക്ക് കോടതിയിൽ സത്യവാങ്മൂലം നൽകുകയാണ് ചെയ്തത്. ഈ സത്യവാങ്മൂലം കണ്ടപ്പോഴാണ് സ്ഥലം ഉടമകളിൽ ഒരാളായ താൻ അറിയാതെ ആർടെക്ക് അശോകൻ ഫ്ളാറ്റ് സമുച്ചയം പണയപ്പെടുത്തി എൽഐസിയിൽ നിന്നും ലോൺ എടുത്ത കാര്യം രാജേന്ദ്രൻ മനസിലാക്കുന്നത്. സ്റ്റേ വാങ്ങിയ രാജേന്ദ്രൻ തന്നെയാണ് ഈ കാര്യം മറുനാടനോട് പറഞ്ഞത്.
ആർടെക്കിന്നെതിരെ ഞെട്ടിക്കുന്ന കാര്യങ്ങൾ തന്നെയാണ് രാജേന്ദ്രൻ മറുനാടനോട് പറഞ്ഞത്. ഫ്ളാറ്റിന്റെ സ്ഥലം കൂടി എടുത്താണ് മാൾ നിർമ്മിച്ചിരിക്കുന്നത്. നിലവിൽ പാറ്റൂരിലെ ഈ ഫ്ളാറ്റ് സമുച്ചയം നിർമ്മിക്കാൻ 158 സെന്റ് ഭൂമി വേണം. ഇത്രയും സ്ഥലത്ത് മാത്രമേ ഇപ്പോൾ നിലനിൽക്കുന്ന 276000 സ്ക്വയർ ഫീറ്റ് ഫ്ളാറ്റ് സമുച്ചയം കെട്ടിപ്പൊക്കാൻ കഴിയൂ. എന്നാൽ പാറ്റൂരിലെ ഫ്ളാറ്റ് 97 സെന്റിലാണ് നിർമ്മിച്ചിരിക്കുന്നത്. നിലവിലെ കെട്ടിട നിർമ്മാണ റൂൾ പ്രകാരം ഈ രീതിയിൽ 1,60,000 സ്ക്വയർ ഫീറ്റ് മാത്രമേ കെട്ടാൻ കഴിയൂ. പക്ഷെ പാറ്റൂരിലേത് 276000 സ്ക്വയർ ഫീറ്റും. ഇത് തന്നെ നിയമങ്ങളുടെ പച്ചയായ ലംഘനമാണ്. ഈ രീതിയിൽ മിച്ചം പിടിച്ച സ്ഥലമായ അറുപത് സെന്റ് വച്ചാണ് ഷോപ്പിങ് മാൾ നിർമ്മിച്ചത്.
ഫ്ളാറ്റ് ഉടമകൾക്ക് അനുവദിക്കുന്ന അൺ ഡിവൈഡഡ് ഷെയറിൽ തിരിമറി നടത്തിയാണ് മാൾ കെട്ടിയത്. ഈ സ്ഥലം ഫ്ളാറ്റ് ഉടമകൾക്ക് അവകാശപ്പെട്ടതാണ്. പക്ഷെ ആ സ്ഥലം കാണാനേയില്ല. അവിടെ ഷോപ്പിങ് മാൾ വന്നു കഴിഞ്ഞിരിക്കുന്നു. ഈ സ്ഥലം നൽകിയെങ്കിൽ മാത്രമേ ഫ്ളാറ്റ് ഉടമകൾക്ക് അവകാശപ്പെട്ട സെറ്റ് ബാക്ക് ലഭിക്കൂ. ഫ്ളാറ്റിന്റെ മൂന്നു സൈഡിൽ സെറ്റ് ബാക്ക് ഇല്ല. ഫയറും വഴിയും ഒക്കെ ഉൾപ്പെടുന്നതാണ് ഈ സെറ്റ് ബാക്ക് എന്ന് ഓർക്കണം. പക്ഷെ ഷോപ്പിങ് മാൾ പ്രശ്നം വന്നപ്പോൾ സ്ഥലം കയറ്റിക്കെട്ടി സെറ്റ് ബാക്ക് ക്ലിയർ ചെയ്തിട്ടുണ്ട്. പക്ഷെ ഫ്ളാറ്റിന്റെ കാര്യത്തിൽ ഇത് നടപ്പായിട്ടില്ല. ഫ്ളാറ്റ് ഉടമകൾക്ക് പത്ത് മീറ്റർ സ്ഥലം സെറ്റ് ബാക്കിനു വേണം. അവിടെ എട്ടേമുക്കാൽ മീറ്റർ മാത്രമേയുള്ളൂ. മുന്നിൽ സെറ്റ്ബാക്ക് ഏഴു മീറ്റർ വേണം. അവിടെ മൂന്നു മീറ്റർ മാത്രമേയുള്ളൂ. ഒരു വണ്ടി വന്നാൽ മറ്റുള്ള വണ്ടികൾ ബ്ലോക്ക് ആകും. എല്ലാം ഫ്ളാറ്റ് ഉടമകൾക്ക് അവകാശപ്പെട്ട സ്ഥലം എടുത്ത് ഷോപ്പിങ്മാൾ കെട്ടിയത് കാരണമാണ്-രാജേന്ദ്രൻ പറയുന്നു.
2018 എപ്രിലിലാണ് പാറ്റൂർ കേസിൽ നിർണായക ഉത്തരവ് ലോകായുക്ത പുറപ്പെടുവിച്ചത്. ഇടക്കാല ഉത്തരവിലൂടെ 12.279 സെന്റ് ഭൂമി പിടിച്ചെടുക്കാൻ ഉത്തരവിട്ട ശേഷമാണ് 4.36 സെന്റുകൂടി പിടിച്ചെടുക്കാൻ ലോകായുക്ത ഉത്തരവിട്ടത്. വിശദമായ തെളിവെടുപ്പും ഹിയറിങ്ങും നടത്തിയാണ് 4.356 സെന്റ് പുറമ്പോക്ക് ഭൂമി കൂടി പിടിച്ചെടുക്കുവാൻ ഉത്തരവിട്ടത്. ആകെ 16.635 സെന്റ് ഭൂമിയാണ് പുറമ്പോക്കെന്നു കോടതി കണ്ടെത്തിയിരിക്കുന്നത്. അതിൽ ഇപ്പോഴും ആർടെക്കിന്റെ കൈവശമിരിക്കുന്ന സ്ഥലം കൂടി സർക്കാരിനു വിട്ടു നൽകാനാണ് ഹൈക്കോടതി വിധിച്ചിരിക്കുന്നത്. ഫ്ളാറ്റ് നിൽക്കുന്ന ഭൂമിയിലൂടെയാണ് ജല അഥോറിറ്റിയുടെ പൈപ്പ് ലൈൻ കടന്നുപോയിരുന്നത്. ഇതു മാറ്റി സ്ഥാപിച്ചതോടെയാണ് വിവാദം കുടം തുറന്നു പുറത്ത് വന്നത്.
സർക്കാർ പുറമ്പോക്ക് കയ്യേറി ഫ്ളാറ്റ് നിർമ്മിക്കുന്നുവെന്ന് ആരോപിച്ച് 2014 ലാണ് ജോയ് കൈതാരം ലോകായുക്തയെ സമീപിച്ചത്. പ്രാഥമിക അന്വേഷണം തുടങ്ങിയ ലോകായുക്ത നിർമ്മാണം സ്റ്റേ ചെയ്തു. ഇതിനെതിരെ ആർടെക്ക് ഹൈക്കോടതിയെ സമീപിച്ചു നിർമ്മാണം തുടരുവാനുള്ള അനുമതി നേടി. പ്രാഥമിക അന്വഷണത്തിന്റെ ഭാഗമായി അന്നത്തെ വിജിലൻസ് എഡിജിപി ജേക്കബ് തോമസിനെ അന്വേഷണ ഉദ്യോഗസ്ഥനായി ലോകായുക്ത നിയമിച്ചു. ജേക്കബ് തോമസിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇടക്കാല ഉത്തരവിലുടെ ലോകായുക്ത 12.279 സെന്റ് സ്ഥലം ഫ്ളാറ്റ് നിർമ്മാതാക്കളിൽനിന്നു പിടിച്ചെടുക്കുവാൻ ഉത്തരവിട്ടു.
തുടർന്ന് തിരുവനന്തപുരം ജില്ലാ കലക്ടർ ഈ സ്ഥലം പിടിച്ചെടുത്തു. ഇതിന് പുറമേയാണ് 4.356 സെന്റ് സ്ഥലം പിടിച്ചെടുക്കുവാൻ നിർദ്ദേശം നല്കിയിരിക്കുന്നത്. ഈ സ്ഥലം പക്ഷെ ആർടെക്കിന്റെ കൈവശം തന്നെ തുടരുകയായിരുന്നു. മകളുടെ കമ്പനിക്ക് ഈ സ്ഥലം പോക്കുവരവിനു അനുമതി തേടി ആർടെക്ക് അശോകൻ ഹൈക്കോടതിയെ സമീപിച്ചപ്പോഴാണ് ഇതിനു ആദ്യം സ്ഥലം വിട്ടു നൽകാൻ ഹൈക്കോടതി ഉത്തരവായിരിക്കുന്നത്.
Stories you may Like
- മരട് അനീഷിന്റെ കരുതൽ തടങ്കൽ കാപ്പാ ബോർഡ് ശരിവച്ചു
- മരട് അനീഷിനെതിരെയുണ്ടായത് പകവീട്ടൽ ആക്രമണം; കൊച്ചിയിൽ പക തുടരുമ്പോൾ
- ഗുണ്ടാത്തലവൻ മരട് അനീഷിനു നേരെ വിയ്യൂർ സെൻട്രൽ ജയിലിനുള്ളിൽ വധശ്രമം
- മരട് കൊട്ടാരം ക്ഷേത്രത്തിൽ വെടിക്കെട്ടിന് അനുമതിയില്ല
- മരട് ഫ്ളാറ്റ് പൊളിക്കൽ: ഫ്ളാറ്റ് ഉടമക്ക് നിർമ്മാണ കമ്പനി നഷ്ടപരിഹാരം നൽകണം
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്