പരിശീലനത്തിന് പോയ എക്സൈസ് ഉദ്യോഗസ്ഥൻ മടങ്ങി എത്തിയത് പനിയും ചുമയും ബാധിച്ച്; 21 ദിവസം ക്വാറന്റൈനിൽ തുടരാൻ ഡിഎംഒ നിർദേശിച്ചപ്പോൾ സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചത് അടുത്ത് ഇടപെട്ട് പത്തോളം ഉദ്യോഗസ്ഥരും; പിന്നാലെ എല്ലാവരും തിരികെ ഡ്യൂട്ടിയിൽ പ്രവേശിക്കണമെന്ന ഡെപ്യൂട്ടി കമ്മീഷണറുടെ ഉത്തരവ്; നിരീക്ഷണ കാലയളവിലെ തിരികെവിളിയിൽ പലർക്കും ആശങ്ക; അസുഖ ബാധിതന് കൊറോണയില്ലെന്ന ഫലം വന്നപ്പോൾ നെടുവീർപ്പിട്ടത് ഉദ്യോഗസ്ഥർ മുഴുവനും: കൊല്ലം എക്സൈസ് ഓഫീസിൽ നടന്നത്
എം മനോജ് കുമാർ
കൊല്ലം: കൊറോണ ഭീതിയിൽ ഡോക്ടർ ക്വാറന്റൈൻ നിർദേശിച്ച എക്സൈസ് ഉദ്യോഗസ്ഥരെ അപ്പാടെ തിരികെ വിളിച്ച് കൊല്ലം എക്സൈസ് ഡെപ്യൂട്ടി കമ്മിഷണറുടെ നടപടിയിൽ വിമർശനം. ഡെപ്യൂട്ടി കമ്മിഷണർ തിരികെ വിളിച്ചതോടെ സ്വയം ക്വാറന്റൈനിൽ പോയ വനിതകൾ അടക്കമുള്ള എക്സൈസ് ഉദ്യോഗസ്ഥർക്ക് തിരികെ എത്തേണ്ടി വന്നു. അതസമയം കോവിഡിനെ പേടിച്ച് സ്വയം ക്വാറന്റൈനിൽ പോയ ഉദ്യോഗസ്ഥരെ തിരികെ വിളിച്ച നടപടിയും വിവാദത്തിലായിട്ടുണ്ട്. സഹപ്രവർത്തകന് കോവിഡ് സംശയത്തിൽ ഇദ്ദേഹവുമായി അടുത്തു ഇടപഴകിയവരായിരുന്നു സ്വയം ക്വാറന്റൈനിൽ പോയത്. എന്നാൽ, ഇവരുടെ കാലയളവ് കഴിയും മുമ്പ് മേലധികാരി തിരിച്ചു വിളിച്ചു എന്നാണ് ഇവർ പറയുന്നത്. സർക്കാർ കരുതലെന്ന് പറയുമ്പോഴും ഇതെന്ത് കരുതൽ എന്നാണ് ഉദ്യോഗസ്ഥരുടെ ചോദ്യം.
കൊല്ലത്ത് എക്സൈസ് ഓഫീസിലാണ് നാടകീയമായ സംഭവങ്ങൾ നടന്നത്. ഒരു എക്സൈസ് ഉദ്യോഗസ്ഥൻ തൃശൂരിൽ പരിശീലനത്തിനു പോയി തിരികെ വന്നപ്പോൾ പനിയും ചുമയും വന്നു. ഈ ഉദ്യോഗസ്ഥനോട് 21 ദിവസം ക്വാരന്റൈനിൽ പോകാൻ മെഡിക്കൽ ഓഫീസർ നിർദ്ദേശിച്ചിരുന്നു. ഇതിന്റെ സർട്ടിഫിക്കറ്റും പുറത്തുവന്നിട്ടുണ്ട്. ഇതോടെ കൊറോണ ഭീതിയിൽ മറ്റു സഹപ്രവർത്തകരും ആശങ്കയിലായി. പനി ബാധിച്ച ഉദ്യോഗസ്ഥനുമായി അടുത്തു ഇടപഴകിയവരാണ് സംശയത്തിലായത്. ഇതോടെ എല്ലാവരും മെഡിക്കൽ ഓഫീസർമാരെ സന്ദർശിച്ച് സ്വയം ക്വാറന്റൈൻ എഴുതി വാങ്ങുകയായിരുന്നു. ഇവർ ക്വാറന്റൈനിൽ പോയതോടെ എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ ആശങ്കയിലായി. എല്ലാ എക്സൈസ് ഉദ്യോഗസ്ഥരും നിർബന്ധമായി ഡ്യൂട്ടിയിൽ ഉണ്ടായിരിക്കണമെന്നു സർക്കുലർ വന്നിരിക്കെയാണ് പത്തോളം പേർ ഒരുമിച്ച് അവധിയിൽ പോയത്. ഇതും പ്രതിസന്ധിക്കിടയായി.
ഉദ്യോഗസ്ഥർ ക്വാറന്റൈനിൽ പോയത് തലവേദന ആയതോടെയാണ് ഡെപ്യൂട്ടി കമ്മിഷണർ കൊല്ലം ഡിഎംഒയുടെ സഹായം തേടിയത്. ഇവർ ക്വാറന്റൈനിൽ പോകേണ്ടതുണ്ടോ എന്നാണ് ഉന്നതൻ തിരക്കിയത്. ഒരാൾ മാത്രം പോയാൽ മതി. മറ്റുള്ളവർ തിരികെ എത്തട്ടെ എന്ന ഉപദേശമാണ് ഡിഎംഒ നൽകിയതെന്നാണ് ഡെപ്യൂട്ടി കമ്മീഷണൻ പറഞ്ഞത്. ഇതിനൊപ്പം തന്നെ പനി ബാധിച്ച ഉദ്യോഗസ്ഥന്റെ ശ്രവം പരിശോധനയ്ക്ക് വൈറോളജി ലാബിലേക്ക് അയക്കുകയും ചെയ്തു. എക്സൈസ് ഉദ്യോഗസ്ഥർ തിരികെ എത്തിയപ്പോൾ അനുബന്ധമായി തന്നെ അസുഖബാധിതനു കൊറോണയില്ലെന്ന പരിശോധനാ ഫലവും എത്തി.
ഇതോടെയാണ് ഡെപ്യൂട്ടി കമ്മിഷണറുടെ ഉദ്വേഗത്തിനും അവസാനമായത്. അവധി എത്തിയവർ ഉത്തരവ് പ്രകാരം മടങ്ങി വന്നപ്പോൾ ഇവരുടെ മുഖങ്ങളിൽ കണ്ടെങ്കിലും ഉദ്യോഗസ്ഥർ ആരും ഇത് കാര്യമാക്കാതിരുന്നത് അവധിയെടുത്തവർക്ക് ആശ്വാസമായി. തൃശൂരിൽ പോയ ഉദ്യോഗസ്ഥനു ഒന്നാമതുകൊറോണയില്ല. ശ്രവ പരിശോധനയിൽ ഇത് തെളിഞ്ഞിട്ടുണ്ട്. പക്ഷെ അനുമതിയില്ലാതെ ഓരോരുത്തരും സ്വയം ക്വാറന്റൈനിൽ പോവുകയായിരുന്നു. ലീവ് എടുത്ത് എല്ലാവരും പോയതോടെയാണ് പ്രശ്നമായതെന്നാണ് മേലുദ്യോഗസ്ഥൻ പറഞ്ഞത്.
ജില്ലാ മെഡിക്കൽ ഓഫീസറുടെ അനുമതി തേടിയിരുന്നു. ഇവർ തിരികെ വരുന്നതിൽ കുഴപ്പമില്ലെന്നാണ് ഡിഎംഒ പറഞ്ഞത്-കൊല്ലം എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ ജേക്കബ് ജോൺ മറുനാടൻ മലയാളിയോട് പറഞ്ഞു. എല്ലാ കാര്യങ്ങളും അന്വേഷിച്ച് ഉറപ്പാക്കിയ ശേഷമാണ് ഉദ്യോഗസ്ഥരെ തിരികെ വിളിച്ചത്-ഡെപ്യൂട്ടി കമ്മിഷണർ പറയുന്നു. ഇന്നു എല്ലാവരും തിരികെ എത്തുകയും ചെയ്തു. ക്വാറന്റൈനിൽ പോയവരെ തിരികെ എത്തിക്കുന്ന ആദ്യ നടപടിയാണ് സംസ്ഥാനത്ത് ഇന്നലെ നടന്നത്. സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ചതുകൊല്ലം എക്സൈസ് സർക്കിളും.
എല്ലാ ഉദ്യോഗസ്ഥരും ഡ്യൂട്ടിയിൽ ഉണ്ടായിരിക്കണമെന്നാണ് എക്സൈസ് കമ്മിഷണർ ഉത്തരവ് പുറപ്പെടുവിച്ചത്. ഈ ഘട്ടത്തിൽ തന്നെയാണ് തൃശൂരിൽ പരിശീലനത്തിനു പോയ ഉദ്യോഗസ്ഥനു പനി ബാധിച്ചത്. അവസരം മുതലാക്കി ഇവർ മുങ്ങുകയാണോ എന്ന എക്സൈസ് ഉന്നതന്റെ സംശയമാണ് സംഭവങ്ങളിൽ വഴിത്തിരിവുണ്ടാക്കിയത്. ക്വാറന്റൈനിൽ പോയവരെ തിരികെ വിളിക്കുന്ന നടപടിയില്ലാത്തതിനാൽ അവധിയിൽ പോയ ഉദ്യോഗസ്ഥർക്ക് ഒരു സംശയവുമുണ്ടായില്ല. എല്ലാവരും ഡ്യൂട്ടിക്ക് ഉണ്ടായിരിക്കണമെന്ന ഉത്തരവിന്റെ ലംഘനമാകും ഉദ്യോഗസ്ഥരുടെ നടപടി എന്ന് തിരിച്ചറിഞ്ഞാണ് ക്വാറന്റൈന് പോയവരെ തിരികെ വിളിക്കാൻ ഉന്നതൻ തീരുമാനിച്ചത്. പക്ഷെ എല്ലാ പഴുതുകളും അടച്ച് നീങ്ങിയതിനാൽ സ്വയം ക്വാറന്റൈന് പോയവർക്ക് തിരികെ എത്തേണ്ടി വരുകയും ചെയ്തു. ജില്ലാ മെഡിക്കൽ ഓഫീസറെ ബന്ധപ്പെട്ട് ഇവരെ തിരികെ എത്തിക്കുമ്പോൾ പ്രശ്നം ഉണ്ടാകുമോ എന്നാണ് ഡെപ്യൂട്ടി കമ്മിഷണർ ആരാഞ്ഞത്. ഇവർ തിരികെ വരട്ടെ. അവർക്ക് കുഴപ്പമുണ്ടാകാൻ വഴിയില്ല എന്ന ഉപദേശം മെഡിക്കൽ ഓഫീസർ നൽകുകയും ചെയ്തു. ഇതോടെ എല്ലാവർക്കും തിരികെ ഡ്യൂട്ടിക്ക് ഹാജരാകാൻ നിർദ്ദേശം നൽകി. ഇവർ ഇന്നു തിരികെ എത്തുകയും ചെയ്തു.
തൃശൂരിൽ പരിശീലനത്തിനു പോയ ഉദ്യോഗസ്ഥന്റെ ശ്രവം വൈറോളജി ലാബിൽ പരിശോധനയ്ക്ക് അയച്ചിരുന്നു. ഇതിന്റെ പരിശോധനാ ഫലം നെഗറ്റീവ് ആയതോടെ ക്വാരന്റൈന് പോയവരെ തിരികെ വിളിച്ച ഡെപ്യൂട്ടി കമ്മിഷണറുടെ ശ്വാസം നേരെ വീഴുകയും ചെയ്തു. എക്സൈസ് ഉദ്യോഗസ്ഥർക്ക് പരിശീലനം നടക്കുന്നത് തൃശൂരിലാണ്. ഒട്ടനവധി ഉദ്യോഗസ്ഥർ തൃശൂരിൽ പരിശീലനത്തിലായിരുന്നു. പക്ഷെ കൊറോണ വന്നതോടെ എല്ലാവരെയും തിരികെ വിട്ടു. കൊല്ലത്തേക്ക് 32 പേരെയാണ് തിരികെ അയച്ചത്. ഇതിൽ കൊല്ലത്തെ യൂണിറ്റിൽ മടങ്ങിയെത്തിയ ഉദ്യോഗസ്ഥനാണ് പനിയും ചുമയും ബാധിച്ചത്. ഇതുകൊറോണയാണെന്ന സംശയം വന്നതോടെ ഈ ഉദ്യോഗസ്ഥനോട് ഇടപഴകിയ ഉദ്യോഗസ്ഥർ സ്വയം അവധിയിൽ പോവുകയായിരുന്നു.
Stories you may Like
- ബെനാമി കള്ളുഷാപ്പ് ഇടപാടിന് കൂട്ടു നിന്നത് യൂണിയൻ നേതാക്കൾ മുതൽ ഉദ്യോഗസ്ഥർ വരെ
- കണ്ണേറ്റുമുക്കിൽ 'കഞ്ചാവ് മാഫിയ' കുടുങ്ങുമ്പോൾ
- എക്സൈസ് സംഘത്തിന് നേരെ തോക്ക് ചൂണ്ടി, കത്തിവീശി പ്രതി രക്ഷപ്പെട്ടു
- പത്തനംതിട്ടയിൽ 1.11 കിലോ കഞ്ചാവുമായി യുവാവ് എക്സൈസ് പിടിയിൽ
- 'എൽഎസ്ഡി' പരിശോധനാ ഫലം എക്സൈസ് മൂടിവച്ചത് ഒന്നര മാസം
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- മലയാള സിനിമയിൽ വീണ്ടും താരമംഗല്യം! നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാഹിതരായി; താലികെട്ട് ഗുരുവായൂർ ക്ഷേത്രനടയിൽ; ചടങ്ങിൽ പങ്കെടുത്ത് അടുത്ത സുഹൃത്തുക്കൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍