പാഞ്ഞുവന്ന ജീപ്പ് സഡൻബ്രേക്കിട്ട് നിർത്തി സിനിമാ സ്റ്റൈലിൽ ലാത്തിയും വീശി പാഞ്ഞടുത്തു; കൂടി നിൽക്കാതെ വീട്ടിൽ പോവിനെടാ...എന്നാക്രോശിച്ച് കൊണ്ട് ഷോപ്പിന് മുന്നിൽ നിന്നവർക്ക് പൊതിരെ തല്ല്; പടപ്പുറപ്പാട് കണ്ട് കണ്ടം വഴി ഓടി വനിതാ മുൻസിപ്പൽ ചെയർമാൻ; കടയ്ക്ക് അകത്ത് പൊട്ടിക്കാൻ കയറിയപ്പോൾ സീൻ വേറെയെന്ന് കൊണ്ടോട്ടി എസ്ഐയോട് മുൻസിപ്പൽ സെക്രട്ടറി; കട പരിശോധനയ്ക്ക വന്ന നഗരസഭാ സംഘത്തിന്റെ ലോക് ഡൗൺ അനുഭവം
എം മനോജ് കുമാർ
കൊണ്ടോട്ടി: വിലക്കയറ്റം തടയാൻ കടകളിൽ പരിശോധന നടത്തവേ കൊണ്ടോട്ടി മുനിസിപ്പാലിറ്റി ചെയർമാനെയും മുൻസിപ്പൽ സെക്രട്ടറിയെയും നടുറോഡിൽ കൊണ്ടോട്ടി എസ്ഐ മർദ്ദിച്ചത് വിവാദമാകുന്നു. വിലക്കയറ്റം തടയാൻ നിത്യേന വിലനിലവാരം പ്രദർശിപ്പിക്കണമെന്നു കടയുടമയ്ക്ക് നിർദ്ദേശം നൽകവേയാണ് വനിതയായ മുൻസിപ്പൽ ചെയർമാൻ ഷീബാ കെ.സിക്കും സെക്രട്ടറി ബാബു പി.ടി.യ്ക്കും ഉദ്യോഗസ്ഥർക്കും നടുറോഡിൽ വെച്ച് പൊലീസ് മർദ്ദനമേൽക്കുന്നത്. റോഡിനു അപ്പുറത്ത് പൊലീസ് ജീപ്പ് നിർത്തി എസ്ഐ വിനോദ് ഓടിവന്നു മുനിസിപ്പൽ സെക്രട്ടറിയെയും ഉദ്യോഗസ്ഥരേയും മർദ്ദിക്കുകയായിരുന്നു.
മുൻസിപ്പൽ സെക്രട്ടറിക്കും ഉദ്യോഗസ്ഥർക്കും എസ്ഐയിൽ നിന്നും പൊതിരെ മർദ്ദനമേൽക്കുന്നത് കണ്ടു ഭയന്ന വനിതാ മുൻസിപ്പൽ ചെയർമാൻ ഷീബാ കെ.സി. കടയ്ക്ക് ഉള്ളിലേക്ക് ഓടി മാറി. ഇവരെ മർദ്ദിച്ച ശേഷം മുൻസിപ്പൽ ചെയർമാന് രണ്ടു പൊട്ടിക്കാൻ എസ്ഐ കടയ്ക്ക് അകത്തേക്ക് കടക്കുമ്പോഴേക്കും സെക്രട്ടറിയും ഉദ്യോഗസ്ഥരും എസ്ഐയെ പിടിച്ച് നിർത്തി. തുടർന്നുള്ള സംസാരത്തിലാണ് മുൻസിപ്പൽ സെക്രട്ടറിയേയും ഉദ്യോഗസ്ഥരേയുമാണ് താൻ മർദ്ദിച്ചതെന്നും കടയ്ക്ക് ഉള്ളിൽ കയറി രണ്ടു പൊട്ടിക്കാൻ പോയത് മുൻസിപ്പൽ ചെയർമാന് നേർക്കാണെന്നും എസ്ഐയ്ക്ക് ബോധ്യം വരുന്നത്. ഇതോടെ വലിഞ്ഞ എസ്ഐ പോകും മുൻപ് മാപ്പ് പറഞ്ഞു എന്ന് വരുത്തി തലയൂരുകയായിരുന്നു. സംഭവം മലപ്പുറത്ത് വൻ പ്രതിഷേധത്തിനും വിവാദത്തിനും തിരികൊളുത്തിയിട്ടുണ്ട്. മുൻസിപ്പൽ ചെയർമാനും സെക്രട്ടറിയും മലപ്പുറം കളക്ടർക്കും എസ്പിക്കും പരാതി നൽകിയിട്ടുണ്ട്.
കൊണ്ടോട്ടി മുൻസിപ്പൽ ചെയർമാനെയും സെക്രട്ടറിയെയും കൊണ്ടോട്ടി എസ്ഐ മർദ്ദിച്ച ദൃശ്യങ്ങളിൽ സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ വൈറലായിട്ടുണ്ട്. ദൃശ്യങ്ങളിൽ തെളിയുന്നത് ഇങ്ങനെ: വനിതയായ കൊണ്ടോട്ടി മുൻസിപ്പൽ ചെയർമാനും സെക്രട്ടറിയും കാര്യങ്ങൾ കടയ്ക്ക് മുന്നിൽ നിന്നും അവലോകനം ചെയ്യുന്നു. ഇവർ വന്ന ഇന്നോവ കാർ കടയ്ക്ക് മുന്നിലുണ്ട്. ഇവർ സംസാരിച്ചുകൊണ്ടിരിക്കെ റോഡിനു മറുവശത്ത് പൊലീസ് ജീപ്പ് വന്നു നിൽക്കുന്നു. എസ്ഐ ലാത്തിയുമായി ഓടി വന്നു തലങ്ങും വിലങ്ങും മർദിക്കുന്നു. മർദ്ദനം തടയും മുൻപ് അടി വീണു കഴിഞ്ഞിരുന്നു. കടയ്ക്ക് ഉള്ളിലേക്ക് ഓടി മാറിയ മുൻസിപ്പൽ ചെയർമാനെ മർദ്ദിക്കാൻ എസ്ഐ കടയ്ക്ക് അകത്തേക്ക് കടക്കാൻ ശ്രമിക്കുന്നു.
ആവശ്യത്തിനു അടി കിട്ടിയ മുൻസിപ്പൽ സെക്രട്ടറിയും ഉദ്യോഗസ്ഥരും ചേർന്ന് എസ്ഐയെ തടഞ്ഞു നിർത്തുന്നു. വാഗ്വാദം മൂക്കുമ്പോഴാണ് തനിക്ക് അബദ്ധം പറ്റിയതായി എസ്ഐയ്ക്ക് മനസിലാകുന്നത്. കടയ്ക്ക് ഉള്ളിലേക്ക് ഓടി മാറിയ മുൻസിപ്പൽ ചെയർമാൻ ഷീബ മറ്റൊരു വഴിയിലൂടെ മെല്ലെ കാറിനകത്ത് കയറി സുരക്ഷിതമായിരിക്കുന്നു. എസ്ഐ തണുത്തു എന്ന് മനസിലായതോടെ പിന്നീട് മെല്ലെ കാറിൽ നിന്നും ഇറങ്ങി വരുന്നു. പിന്നീട് ഇവർ പൊലീസുകാരോട് ക്ഷുഭിതയാകുന്നു. എസ്ഐയും പൊലീസുകാരും മെല്ലെ വലിയുന്നു. പ്രതീക്ഷിക്കാത്ത സമയത്താണ് അടി വീണത് എന്നാണ് മുൻസിപ്പൽ സെക്രട്ടറി ബാബു.പി.ടി. മറുനാടനോട് പറഞ്ഞത്. ദേഹമാസകലം അടി വീണു. പിന്നീടാണ് എസ്ഐയ്ക്ക് കാര്യം മനസിലാകുന്നത്. ഇതോടെ എസ്ഐ അടി നിർത്തി-മുൻസിപ്പൽ സെക്രട്ടറി പറയുന്നു.
അടി വീണത് പ്രതീക്ഷിക്കാത്ത സമയത്ത്; പിന്നീട് കേട്ടത് കേറിപ്പോടാ എന്ന തെറിവിളിയും: മുൻസിപ്പൽ സെക്രട്ടറി ബാബു.പി.ടി.
രാവിലെ മുതൽ ഞങ്ങൾ തിരക്കിലായിരുന്നു. കൊറോണ പടരവേ അതിനു ആനുപാതികമായി വിലക്കയറ്റം കൂടിയുണ്ട്. പല വ്യാപാര സ്ഥാപനങ്ങളും വില കൂട്ടി വിൽക്കുന്നതായി ആക്ഷേപം വന്നിട്ടുണ്ട്. അതുകൊണ്ട് തന്നെ കടകളിൽ കയറി റെയിഡ് നടത്തുന്ന തിരക്കിലായിരുന്നു ഞങ്ങൾ. രാവിലെ പത്തരയോടെ മൊത്തവ്യാപാരക്കടയിൽ കൊണ്ടോട്ടി മുനിസിപ്പൽ ചെയർമാൻ അടക്കമുള്ളവരുമായാണ് ഈ ഷോപ്പിനു മുന്നിൽ നിൽക്കുന്നത്. തുരു തുരെ അടി വീഴുകയായിരുന്നു. എവിടെ നിന്ന് അടിവീണു എന്ന് പോലും ഞങ്ങൾക്ക് മനസിലായില്ല. കൊണ്ടോട്ടി എസ്ഐ വിനോദ് ആണ് ഇറങ്ങി വന്നു തല്ലിയത്. കൈക്കും പുറത്തുമൊക്കെ അടിവീണു. അദ്ദേഹത്തിനു ഞങ്ങളെ തിരിച്ചറിയാൻ പ്രയാസമായ അവസ്ഥയിലായിരുന്നില്ല. അവിടെ വലിയ വിഷയം നടക്കുന്നില്ല. മുൻസിപ്പൽ ചെയർമാൻ മർദ്ദനം കണ്ടു ഞെട്ടി പേടിച്ച് മാറുകയാണ് ചെയ്തത്. അപ്രതീക്ഷിതമായാണ് അടി വീണത്.
ഞങ്ങളും ചോദിച്ചത് കാര്യം അന്വേഷിക്കേണ്ടേ എന്നാണ്. ഇന്ന അവശ്യത്തിനു വേണ്ടി വന്നതാണ് എന്ന് പറഞ്ഞിട്ട് എസ്ഐ അത് കേട്ടില്ല. കേറിപ്പോടാ എന്ന് പറഞ്ഞു തെറിവിളിക്കുകയാണ് ചെയ്തത്. എന്തോ ഒച്ചയുണ്ടാക്കി ഓടി വരുകയാണ് ചെയ്തത്. തലങ്ങും വിലങ്ങും അടി വന്നു വീഴുക തന്നെ ചെയ്തു. പിന്നീട് എസ്ഐ ക്ഷമ ചോദിച്ചു. പിന്നെ അവിടെ നിൽക്കുകയും ചെയ്തില്ല. എസ്ഐ അവിടെ സൃഷ്ടിച്ച സീനിലാണ് ഞങ്ങളുടെ പ്രതിഷേധം. ഞങ്ങൾ ആരെന്നു മനസിലായപ്പോൾ പിന്നെ എസ്ഐ നിന്നില്ല. ഇതുപോലെ ഒരു ആക്ഷൻ ഞങ്ങൾ പ്രതീക്ഷിച്ചില്ല. അവിടെ ആൾക്കൂട്ടവുമുണ്ടായിരുന്നില്ല. പൊലീസുകാരെ പോലെ തന്നെ ഡ്യൂട്ടിയിലാണ് ഞങ്ങളും. ദിവസവും ഞങ്ങൾക്കും ഡ്യൂട്ടി കൂടി വരുകയാണ്. ദിനേന വില വിവരപ്പട്ടിക പരസ്യപ്പെടുത്തണം എന്ന് ആവശ്യപ്പെടാൻ കൂടിയാണ് ഷോപ്പുകളിൽ ഞങ്ങൾ കയറിയിറങ്ങിയത്. സാനിട്ടേഷൻ വേണം. എല്ലാ മുൻകരുതലും പാലിക്കണം എന്ന കാര്യത്തിൽ ബോധവത്ക്കരണം നടത്തുകയാണ്. ഇതിന്നിടയിലാണ് ഞങ്ങൾക്ക് തന്നെ അടി കിട്ടിയത്. ഞങ്ങൾ മലപ്പുറം കലക്ടർക്കും എസ്പിക്കും പരാതി നൽകിയിരുന്നു. അതിനെ തുടർന്നു ഡിവൈഎസ്പി തന്നെ ഞങ്ങളെ വന്നു കണ്ടിരുന്നു. എന്താണ് സംഭവിച്ചത് എന്ന് ഡിവൈഎസ്പിയോട് ഞങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്-ബാബു പറയുന്നു.
കൊറോണകാലത്ത് വളരെ ശക്തമായ നടപടികളാണ് പൊലീസ് പിന്തുടരുന്നത്. ആളുകൾ തടിച്ചു കൂടുന്നത് നോക്കാൻ പ്രതിജ്ഞാബദ്ധമായാണ് പൊലീസ് പെരുമാറുന്നത്. ഇങ്ങിനെയുള്ള നടപടികൾക്കിടയിൽ കടുത്ത മർദ്ദനമുറ തന്നെയാണ് പൊലീസ് പുറത്തെടുക്കുന്നത്. സംസ്ഥാനത്തിന്റെ പല ഭാഗത്തും ഇങ്ങനെ അടി വീണിട്ടുണ്ട്. ഒട്ടു വളരെ ആളുകൾക്ക് മർദ്ദനമേറ്റിട്ടുണ്ട്. കാസർകോട് ആളുകൾ ഇപ്പോഴും തെരുവിൽ ഇറങ്ങുന്നു. കടുത്ത നടപടി തന്നെ ഇനി പൊലീസ് സ്വീകരിക്കുമെന്നാണ് കാസർകോടിന്റെ ചുമതലയ്ക്ക് മാത്രം പ്രത്യേകമായി നിയോഗിക്കപ്പെട്ട ഐജി വിജയ് സാഖറെ പ്രഖ്യാപിച്ചത്. ഇത് തന്നെ പൊലീസ് നടപടികൾ കടുത്തതാക്കും എന്ന സൂചനകൾ തന്നെയാണ് നൽകുന്നത്. ലോക് ഡൗൺ ലംഘിച്ച് യാത്ര ചെയ്യുന്നവർക്കെതിരെയാണ് പൊലീസ് നടപടികൾ തുടരുന്നത്.
ഇതിനിടയിൽ തന്നെയാണു നഗരസഭാ ചെയർമാനും സെക്രട്ടറിയെ പോലുള്ളവർക്കും പൊലീസിന്റെ മർദ്ദനമേൽക്കുന്നത്. വ്യക്തമായ കാരണമില്ലാതെ യാത്ര ചെയ്യുന്നവരെ അറസ്റ്റു ചെയ്യാൻ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബഹറ തന്നെ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. വാഹനം പിടിച്ചെടുത്താൽ വിട്ടുനൽകുകഇനി ഏപ്രിൽ 14നുശേഷമായിരിക്കും. വാഹനയാത്രയ്ക്ക് കൃത്യമായ രേഖയില്ലെങ്കിൽ നടപടിയെടുക്കും. ലോക്ഡൗണിൽ ആളുകൾ പുറത്തിറങ്ങുന്നില്ലെന്ന് ഉറപ്പാക്കേണ്ട ഉത്തരവാദിത്തം ജില്ലാ പൊലീസ് മേധാവികൾക്കാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞിരിക്കുന്നത്. ഇന്നലെ മാത്രം സംസ്ഥാനത്ത് നിരോധനം ലംഘിച്ചതിന് 2535 പേരാണ് അറസ്റ്റിലായത്. 1636 വാഹനങ്ങൾ പിടിച്ചെടുത്തു. 1751 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്