Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്രണയ വിവാഹവും 71 ദിവസത്തെ ദാമ്പത്യവും; പരസ്ത്രീ ബന്ധത്തെ ചോദ്യം ചെയ്തപ്പോൾ കലി കയറി; പ്രതികാരം തീർക്കാൻ വാതിലടച്ച് ക്രൂരമായി മർദ്ദിച്ചു; കമ്പി വടി കൊണ്ട് തല്ലി അവശയാക്കി മദ്യം വായിലൊഴിച്ച് അർദ്ധ അബോധാവസ്ഥയിലാക്കി; പുതപ്പെടുത്ത് കുരുക്കുണ്ടാക്കി ഭാര്യയെ ജീവനോടെ കെട്ടിത്തൂക്കി കൊന്നത് പ്രിയതമൻ; ഏറെ പ്രതീക്ഷയുമായി വീട്ടുകാരെ പിണക്കി ഇറങ്ങിയ രാകേന്ദുവിനെ കൊന്നത് ഭർത്താവായ ആദർശ് തന്നെ; പോത്തൻകോടിനെ നടുക്കി 19കാരിയുടെ കൊലപാക രഹസ്യം പുറത്ത്

പ്രണയ വിവാഹവും 71 ദിവസത്തെ ദാമ്പത്യവും; പരസ്ത്രീ ബന്ധത്തെ ചോദ്യം ചെയ്തപ്പോൾ കലി കയറി; പ്രതികാരം തീർക്കാൻ വാതിലടച്ച് ക്രൂരമായി മർദ്ദിച്ചു; കമ്പി വടി കൊണ്ട് തല്ലി അവശയാക്കി മദ്യം വായിലൊഴിച്ച് അർദ്ധ അബോധാവസ്ഥയിലാക്കി; പുതപ്പെടുത്ത് കുരുക്കുണ്ടാക്കി ഭാര്യയെ ജീവനോടെ കെട്ടിത്തൂക്കി കൊന്നത് പ്രിയതമൻ; ഏറെ പ്രതീക്ഷയുമായി വീട്ടുകാരെ പിണക്കി ഇറങ്ങിയ രാകേന്ദുവിനെ കൊന്നത് ഭർത്താവായ ആദർശ് തന്നെ; പോത്തൻകോടിനെ നടുക്കി 19കാരിയുടെ കൊലപാക രഹസ്യം പുറത്ത്

എം മനോജ് കുമാർ

പോത്തൻകോട്: പോത്തൻകോടെ രാകേന്ദു (19)വിന്റെ മരണം കൊലപാതകം. പ്രേമിച്ച് വിവാഹം കഴിച്ച രാകേന്ദുവിനെ ഭർത്താവ് ആദർശ് ജീവനോടെ കെട്ടിത്തൂക്കി കൊല്ലുകയായിരുന്നു. പോത്തൻകോടിനെ നടുക്കിയ ദാരുണമായ കൊലപാതകത്തിന്റെ കഥയാണ് ഇപ്പോൾ ചുരുൾ നിവരുന്നത്. വെറും 71 ദിവസം മാത്രം നീണ്ട ദാമ്പത്യത്തിന്നൊടുവിലാണ് കഴിഞ്ഞ 23 നു ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ രാകേന്ദുവിനെ കണ്ടത്. തുടർന്നുള്ള പൊലീസ് അന്വേഷണത്തിലാണ് മരണം കൊലപാതകമാണെന്ന് തെളിയുന്നത്. രാകേന്ദുവിനെ ജീവനോടെ കെട്ടിത്തൂക്കി കൊല്ലുകയായിരുന്നു എന്നാണ് ചോദ്യം ചെയ്യൽ വേളയിൽ ഭർത്താവ് ആദർശ് വെളിപ്പെടുത്തിയത്. രാകേന്ദുവിന്റെ കൊലപാതകത്തെ തുടർന്നു അറസ്റ്റിലായ ആദർശിനെ പോത്തൻകോട് പൊലീസ് ഇന്നു റിമാൻഡ് ചെയ്യും.

ആദർശിന്റെ പരസ്ത്രീ ബന്ധം രാകേന്ദു ചോദ്യം ചെയ്തതിൽ രോഷാകുലനായാണ് ഭാര്യയെ കെട്ടിത്തൂക്കി കൊന്നത് എന്നാണ് ആദർശ് മൊഴി നൽകിയത്. ക്രൂരമായ വിധത്തിലാണ് രാകേന്ദു കൊല ചെയ്യപ്പെട്ടത്. മറ്റൊരു പെൺകുട്ടിയുമായുള്ള ആദർശിന്റെ ബന്ധം രാകേന്ദു ചൂണ്ടിക്കാട്ടി. ഇത് തർക്കത്തിന് വഴിവെച്ചു. കുപിതനായ ആദർശ് അന്ന് രാത്രി വാതിലടച്ച് രാകേന്ദുവിനെ മർദ്ദിക്കുകയായിരുന്നു. കമ്പി വടി കൊണ്ട് മർദ്ദിച്ച് അവശയാക്കിയ ശേഷം മദ്യം വായിലൊഴിച്ച് അർദ്ധബോധാവസ്ഥയിലാക്കി. അതിനു ശേഷം പുതപ്പെടുത്ത് കുരുക്കുണ്ടാക്കി ഭാര്യയെ കെട്ടിത്തൂക്കി കൊല്ലുകയായിരുന്നു. രാവിലെ അച്ഛൻ പത്തുമണിക്ക് കതക് തട്ടിത്തുറന്നപ്പോഴാണ് മരണവിവരം പുറത്തറിയുന്നത്. അതിനുശേഷം അയൽവീട്ടുകാരെ വിവരമറിയിച്ച ശേഷം ആംബുലൻസിൽ മെഡിക്കൽ കോളേജിൽ എത്തിക്കുകയായിരുന്നു. അതിനു ശേഷമാണ് പൊലീസിൽ വിവരമറിയിക്കുന്നത്. സ്വാഭാവിക മരണത്തിനാണ് പോത്തൻകോട് പൊലീസ് കേസ് എടുത്തത്. തുടർന്നുള്ള അന്വേഷണത്തിലാണ് മരണം കൊലപാതകമാണെന്ന് തെളിയുന്നത്-പൊലീസ് മറുനാടനോട് പറഞ്ഞു.

അഞ്ചു വർഷം പ്രേമവുമായി പിറകെ നടന്ന ശേഷമാണ് ടിപ്പർ ലോറി ഡ്രൈവറായ ആദർശ് രാകേന്ദുവിനെ താലി ചാർത്തുന്നത്. 71 ദിവസം മാത്രം നീണ്ട ദാമ്പത്യത്തിന്നോടുവിലാണ് രാകേന്ദു കൊല ചെയ്യപ്പെടുന്നത്. രണ്ടു വീട്ടുകാരും ഇവരുടെ പ്രണയത്തിനു എതിരായിരുന്നു. നിറമൺകര എൻഎൻഎസ് കോളജിൽ ബി.എ ഹിസ്റ്ററി ഒന്നാം വർഷ വിദ്യാർത്ഥിനിയായിരുന്നു മരിച്ച രാകേന്ദു. ആദർശ് ടിപ്പർ ലോറി ഡ്രൈവറും ട്യൂട്ടോറിയൽ അദ്ധ്യാപകനുമായിരുന്നു. ഇങ്ങനെ ക്ലാസ് എടുക്കുന്ന വേളയിലാണ് രാകേന്ദു ആദര്ശുമായി അടുത്തത്. പ്രണയം വീട്ടിൽ അറിഞ്ഞതോടെ ഇരുവീട്ടുകാരും എതിരായി. പെൺകുട്ടി നായർ സമുദായവും ആദർശ് നാടാർ സമുദായവുമാണ്. അതുകൊണ്ട് തന്നെ കടുത്ത എതിർപ്പാണ് വീട്ടുകാർ പ്രകടിപ്പിച്ചത്. പക്ഷെ വീട്ടുകാരെ ധിക്കരിച്ച് രാകേന്ദു ആദർശിനൊപ്പം ഇറങ്ങിപ്പോവുകയായിരുന്നു. വിവാഹം കഴിഞ്ഞു മൂന്നു മാസത്തിന്നിടെ തന്നെ രാകേന്ദു കൊല ചെയ്യപ്പെടുകയും ചെയ്തു.

മകളുടെ മരണത്തിൽ വിശദ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പിതാവ് വേറ്റിനാട് ഐകുന്നത്തിൽ ശിവാലയത്തിൽ രാജേന്ദ്രൻ നായർ പോത്തൻകോട് പൊലീസിൽ പരാതി നൽകിയിരുന്നു. മരണത്തിനു തലേ ദിവസം രാത്രി 11 ന് രാകേന്ദു അമ്മ ലീനയെ ഫോണിൽ വിളിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ അത് തടസപ്പെടുത്തും പോലെ തോന്നി. പിന്നീട് പലവട്ടം അങ്ങോട്ടു ഫോൺ വിളിച്ചിട്ടും എടുത്തില്ല. ഇതാണ് സംശയങ്ങൾക്ക് കാരണമെന്ന് രാജേന്ദ്രൻ നായർ പൊലീസിൽ പറഞ്ഞത്. 20 മിനിട്ടിനു ശേഷം ഫോണിൽ വീണ്ടും വിളി വന്നു. രാവിലെ വിളിക്കാമെന്നു മാത്രമാണ് പറഞ്ഞത്.

അടുത്ത ദിവസം രാവിലെ അങ്ങോട്ടു വിളിച്ചപ്പോൾ രാകേന്ദുവിന്റെ ഫോൺ സ്വിച്ച് ഓഫായിരുന്നു. 10.30 ന് ഭർത്താവ് ആദർശിന്റെ ഫോണിൽ വിളിച്ചു. ഒരു ബന്ധുവാണ് ഫോൺ എടുത്തത്. അപ്പോഴാണ് ഞെട്ടിക്കുന്ന സത്യം അറിഞ്ഞത്. മകൾ അബദ്ധം കാട്ടിയെന്നും ആശുപത്രിയിൽ കൊണ്ടുപോയെന്നും പറഞ്ഞു. വിവരം അറിഞ്ഞയുടനെ സ്ഥലത്തെത്തിയെങ്കിലും അവിടെ ആദർശിന്റെ അമ്മ മാത്രമെ ഉണ്ടായിരുന്നുള്ളൂവെന്നാണ് രാകേന്ദുവിന്റെ അച്ഛന്റെ പരാതി.

പോത്തൻകോട് പൊലീസ് സ്റ്റേഷനിൽ നിന്നാണ് കൂടുതൽ വിവരങ്ങൾ അറിഞ്ഞതെന്നും രാജേന്ദ്രൻ നായർ പറഞ്ഞു. പോസ്റ്റുമാർട്ടത്തിന് ശേഷം മൃതദ്ദേഹം വേറ്റിനാട്ടുള്ള വീട്ടുവളപ്പിലായിരുന്നു സംസ്‌കരിച്ചത്. നിറമൺകര എൻഎൻഎസ് കോളജിൽ ബി.എ ഹിസ്റ്ററി ഒന്നാം വർഷ വിദ്യാർത്ഥിനിയായിരുന്നു മരിച്ച രാകേന്ദു. ആദർശുമായി പ്രണയവിവാഹമായിരുന്നു. മാതാപിതാക്കളുടെ സമ്മതമില്ലാതെ വേങ്കമല ക്ഷേത്രത്തിൽ വച്ചായിരുന്നു ഇവരുടെ വിവാഹം.

അതിനുശേഷം രാകേന്ദു മാതാപിതാക്കളെ കാണാൻ വന്നിട്ടില്ലെന്നും അമ്മയെയും സഹോദരിയെയും ഇടയ്ക്കിടയ്ക്ക് ഫോണിൽ വിളിക്കാറുണ്ടായിരുന്നെന്നും പിതാവ് പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP