രാഷ്ട്രീയവും പ്രത്യേശാസ്ത്രവും മറന്ന് മനുഷ്യനായി കൈകോർത്ത് രാഷ്ട്രീയപാർട്ടികളും യുവജന പ്രസ്ഥാനങ്ങളും; കളക്ടറുടെ ഉത്തുവിന് പിന്നാലെ കൊച്ചിയിലെ പി.വി എസ് ആശുപത്രിയുടെ 14 നിലക്കെട്ടിടം ക്ലീൻ ചെയ്തുകൊറോണ കെയറാക്കിയത് ഡിവൈഎഫ്ഐ- എ.ഐ.വൈ.എഫ് പ്രവർത്തകർ തോളോട് തോൾ ചേർന്ന്; കലക്ടറുടെ ഫേസ്ബുക്കിലൂടെ സഹായം വാഗ്ദാനം ചെയ്ത് ഇലക്ട്രീഷ്യന്മാരും ടെക്നീഷന്യന്മാരും ഡ്രൈവേഴ്സും; കൊറോണയെ ഓടിക്കാൻ ഒറ്റക്കെട്ടായി കേരളം; മലയാളി പൊളിയല്ലേ!
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: രാജ്യത്തെ കൊറോണ എന്ന മഹാമാരി കീഴടക്കുകയാണ്. 20 മരണങ്ങളും 876ലധികം രോഗബാധിതരുമാണ് രാജ്യത്ത് ഇപ്പോഴുള്ളത്. കേരളത്തിലും കൊറോണ മരണം സ്ഥീരീകരിച്ച പശ്ചാത്തലത്തിൽ അതീവ ജാഗ്രതയിലാണ് സംസ്ഥാനം മുന്നോട്ട് പോകുന്നത്. ഇപ്പോഴിതാ കൊറോണയിൽ രാഷ്ട്രീയമായോ ജാതി വ്യത്യാസമോ മറന്നുള്ള പ്രവർത്തനം കാഴ്ചവച്ച് മാതൃകയാകുകയാണ് കൊച്ചി.
നാടിന് ഒരാപത്തുണ്ടായപ്പോൾ തങ്ങളുടെ പ്രത്യേയശാസ്ത്രങ്ങളെല്ലാം മാറ്റിവച്ച് ഒരുമിച്ച് എത്തുകയാണ് സംസ്ഥാനത്തെ രാഷ്ട്രീയ പ്രസ്ഥാനങ്ങളും യുവജനങ്ങ പ്രസ്ഥാനങ്ങളും, സന്നദ്ധ സംഘടനകളുമെല്ലാം. കോവിഡിനെ പ്രതിരോധിക്കാൻ രാഷ്ട്രീയ വൈരം മറന്ന് രാഷ്ട്രീയ യുവസംഘടനകൾ കൈകോർക്കുന്ന കാഴ്ചയാണ് എറണാകുളം കലൂർ കണ്ടത്. സന്നദ്ധപ്രവർത്തനത്തിൽ യൂത്ത് കോൺഗ്രസ്, ഡിവൈഎഫ്ഐ, എഐവൈഎഫ് പ്രവർത്തകർ കൈകോർത്തതാണ് വേറിട്ട മാതൃക കാട്ടുന്നത്.
കലൂരിൽ ഒരു വർഷമായി പ്രവർത്തിക്കാതെ കിടക്കുന്ന പി.വി എസ് ആശുപത്രി കൊറോണ കെയർ ഹോമായി രൂപാന്തരം വരുത്താനുള്ള എറണാകുളം കലക്ടറുടെ പ്രഖ്യാപനത്തിനു പിന്തുണയുമായാണ് യുവജന സംഘടനാ നേതാക്കൾ രംഗത്തെത്തിയത്. ആശുപത്രി വൃത്തിയാക്കുക എന്ന ദൗത്യത്തിനായി സംഘടനാ വ്യത്യാസം മറന്ന് അവർ ഒരുമിച്ചു. രാവിലെ പത്തു മുതൽ ഉച്ചയ്ക്കു രണ്ടു മണി വരെ നീണ്ട പരിശ്രമത്തിനൊടുവിൽ 14 നിലക്കെട്ടിടം ക്ലീൻ. വൃത്തിയാക്കലിന് ആവശ്യമായ ഉപകരണങ്ങളും മറ്റു വസ്തുക്കളും ആശുപത്രിയിൽ തന്നെ ഉണ്ടായിരുന്നത് പണി കൂടുതൽ എളുപ്പമുള്ളതാക്കി.
തിങ്കളാഴ്ചയോടെ ആശുപത്രി പ്രവർത്തനം തുടങ്ങാനാണ് ഉദ്യോഗസ്ഥരുടെ തീരുമാനം. പക്ഷെ അതിനു മുമ്പ് തീർക്കാൻ ഇനിയും പണികൾ ഏറെ ബാക്കിയുണ്ട്. ഉപയോഗിക്കാതിരുന്നതിനാൽ ആശുപത്രിയിലെ സെൻട്രലൈസ്ഡ് എയർ കണ്ടീഷൻ സംവിധാനം പ്രവർത്തന രഹിതമാണ്. ജനറേറ്ററുകൾ, ഇലക്ട്രിക് സംവിധാനങ്ങൾ തുടങ്ങിയവയും പ്രവർത്തനരഹിതം. കൊറോണ കേന്ദ്രമായി പ്രവർത്തിക്കാൻ വേണ്ട അവശ്യ വസ്തുക്കൾ ഏതാണ്ട് എല്ലാം തന്നെ ആശുപത്രിയിൽ ലഭ്യമാണ്.
യുദ്ധകാലാടിസ്ഥാനത്തിൽ ഇവയെല്ലാം പ്രവർത്തന സജ്ജമാക്കാനുള്ള ദൗത്യമാണ് ഇനി ഉദ്യോഗസ്ഥർക്കു മുന്നിൽ. ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ മെഡിക്കൽ എക്യുപ്മെന്റ് ടെക്നിഷ്യന്മാർ പലരും നാടുകളിലേയ്ക്ക് മടങ്ങിയിട്ടുണ്ട്. ഇവരെ കണ്ടെത്തി പൊലീസിന്റെ സഹായത്തോടെ എത്തിക്കാനുള്ള ശ്രമത്തിലാണ് ഉദ്യോഗസ്ഥർ. വിദഗ്ധ കരങ്ങൾ കൂടിയെത്തുമ്പോൾ എന്തെങ്കിലും സഹായം വേണമെങ്കിൽ വിളിക്കാൻ മടിക്കേണ്ടെന്നു പറഞ്ഞാണ് രാഷ്ട്രീയത്തിലെ യുവപ്രതീക്ഷകൾ മടങ്ങിയതും.
ഇതിനിടെ കഴിഞ്ഞ ദിവസം കലക്ടറുടെ ഫേസ്ബുക്കിലൂടെ സഹായം വാഗ്ദാനം ചെയ്തവരുമുണ്ട്. ഡ്രൈവർമാർ, ഇലക്ട്രീഷ്യൻ, സ്പ്രേ പെയിന്റർ, ഫാർമസിസ്റ്റ്, കോൺട്രാക്ടർമാർ, നഴ്സുമാർ അങ്ങനെ നീണ്ട നിരയാണ് സേവന സന്നദ്ധരായി മുന്നോട്ടു വന്നത്. പലരും ഫേസ്ബുക്കിൽ തന്നെ ഫോൺ നമ്പരുകളും പങ്കുവച്ചു. ഇവരുടെ സേവനങ്ങളും ഉപയോഗപ്പെടുത്തും. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പ്രവർത്തനരഹിതമായി കിടക്കുന്ന ആശുപത്രികളും ഹോസ്റ്റലുകളും കല്യാണ മണ്ഡപങ്ങളും കെട്ടിടങ്ങളും ഇതുപോലെ സേവനങ്ങൾക്കായി പ്രവർത്തന സജ്ജമാക്കണമെന്ന അഭിപ്രായമാണ് ഉയർന്നിട്ടുള്ളത്.
ജില്ലാ കലക്ടർ എസ്. സുഹാസിന്റെ നിർദ്ദേശപ്രകാരം ഇൻസിഡന്റ് കമാണ്ടറായ സബ് കളക്ടർ സ്നേഹിൽകുമാർ സിംഗാണ് ആശുപത്രി ഏറ്റെടുത്ത് ഉത്തരവിട്ടത്. കണയന്നൂർ തഹസിൽദാർ ബീന പി ആനന്റ്, തഹസിൽദാർ മുഹമ്മദ് സാബിർ, ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. എം.ഹനീഷ് തുടങ്ങിയവർക്കാണ് സെന്ററിന്റെ ഏകോപന ചുമതല.
സാമൂഹ വ്യാപനം ഉണ്ടാകുന്നുണ്ടോ എന്നത് ഗൗരവമായി പരിശോധിക്കേണ്ട വിഷയമാണെന്നും അതിനായി റാപിഡ്ടെസ്റ്റ് നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഇതിലൂടെ പെട്ടെന്ന് ഫലം അറിയാൻ കഴിയും. വെന്റിലേറ്റർ, എൻ 95 മാസ്ക്, ഓക്സിജൻ സിലിണ്ടർ, കൈയുറകൾ, ബയോ മെഡിക്കൽ ഉപകരണം എന്നിവയുടെ നിർമ്മാണത്തിന് നടപടികൾ ആരംഭിച്ചു. കൊച്ചിയിലെ സൂപ്പർ ഫാബ് ലാബ്, വൻകിട ചെറുകിട സംരംഭങ്ങൾ, ഗവേഷണ സ്ഥാപനങ്ങൾ എന്നിവയെല്ലാം കോർത്തിണക്കുന്ന പദ്ധതിയാണ് ആവിഷ്ക്കരിച്ചത്. ഇതിനായി കഞ്ചിക്കോട്ട് വ്യവസായ സംരംഭകരുടെ ക്ലസ്റ്റർ സ്ഥാപിക്കും. മോഡലുകൾ വികസിപ്പിക്കുന്നതിന് ഫാബ് ലാബിനൊപ്പം വി എസ്എസ്ഇയുടെ സൗകര്യങ്ങളും പ്രയോജനപ്പെടുത്തും.
ആരംഭിച്ചത് 1059 കമ്യൂണിറ്റി കിച്ചണുകൾ
1059 കമ്മ്യൂണിറ്റി കിച്ചൺ ഇതുവരെ ആരംഭിച്ചു. ഞായറാഴ്ചയോടെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും കമ്മ്യൂണിറ്റി കിച്ചൺ ആരംഭിക്കും. ശനിയാഴ്ച 52,480പേർക്ക് കമ്മ്യൂണിറ്റി കിച്ചണിലൂടെ ഭക്ഷണം നൽകി. 41,826 പേർക്ക് സൗജന്യമായി ഭക്ഷണം നൽകി. ഇതിൽ 31,263 പേർക്ക് വീട്ടിൽ എത്തിച്ചു നൽകി.
കോവിഡ്-19നെതിരായ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് എംപി ഫണ്ടിൽ നിന്നും ഒരുകോടി രൂപ സംഭാവന നൽകിയതായി കേന്ദ്ര വിദേശകാര്യസഹമന്ത്രി വി. മുരളീധരൻ പ്രസ്താവനയിൽ അറിയിച്ചു. ഇതോടൊപ്പം കേന്ദ്രമന്ത്രി എന്ന നിലയിൽ ലഭിക്കുന്ന ഒരുമാസത്തെ ശമ്പളവും അദ്ദേഹം ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി.
കോവിഡ് ചികിൽസിക്കുന്ന ഡോക്ടർമാർക്കായി ടെലി കൺസൾട്ടേഷൻ സെന്റർ
കോവിഡ് രോഗികളെ ചികിത്സിക്കുന്ന ഡോക്ടർമാർക്കായി കേന്ദ്ര ആരോഗ്യമന്ത്രാലയം ടെലി കൺസൾട്ടേഷൻ സെന്റർ തുടങ്ങിയതായി കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷ വർദ്ധൻ അറിയിച്ചു. ഡോക്ടർമാർക്ക് ചികിത്സ സംബന്ധമായ സംശയം ചോദിക്കാൻ വേണ്ടിയാണിത്. നമ്പർ- 9115444155.
സഹായം നൽകാൻ മലയാളം മിഷൻ ഹെൽപ്ലൈൻ
കോവിഡ് 19 ഭീതിയിൽ കേരളത്തിനു വെളിയിലുള്ള സംസ്ഥാനങ്ങളിലും വിദേശരാജ്യങ്ങളിലും കഴിയുന്ന മലയാളികൾക്കു സഹായം നൽകാൻ സാംസ്കാരിക വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന മലയാളം മിഷൻ ഹെൽപ് സെന്ററുകൾ ആരംഭിച്ചു. ഇന്ത്യയ്ക്കു പുറത്തു 30 രാജ്യങ്ങളിലേക്കും ഇന്ത്യയ്ക്കകത്തു കൂടുതൽ സംസ്ഥാനങ്ങളിലേക്കും വരും ദിവസങ്ങളിൽ ഹെൽപ് ഡസ്കുകളുടെ പ്രവർത്തനം വ്യാപിപ്പിക്കുമെന്നും അധികൃതർ അറിയിച്ചു.
ഹെൽപ് സെന്ററുകളുടെ ഫോൺ നമ്പർ: തമിഴ്നാട്-9544151820 തെലങ്കാന-8499040909 കർണാടക-9497378808 ന്യൂ ഡൽഹി-9582195685 അരുണാചൽപ്രദേശ്- 9436068477 , പശ്ചിമ ബംഗാൾ- 9433630070 ന് മഹാരാഷ്ട്ര-9892451900 , ഗുജറാത്ത്-9328296191 ജാർഖണ്ഡ്-8809380464 മധ്യപ്രദേശ്-9826218796 , നാഗലാൻഡ്- 9436094465.
ഇന്ത്യയ്ക്കു വെളിയിൽ: ആഫ്രിക്ക- 2348150682701, യുഎസ്എ-6784515477 , ഫ്രാൻസ്- 33644385915 ബഹ്റിൻ-97336045442 , യുകെ-447882791150 , സൗദി അറേബ്യ- 966508716292 , കുവൈത്ത്-96599122984 നോർവേ- 4796810761, ഒമാൻ- 96892338105 , ദുബായ്- 971556209648, ഖത്തർ-0097470657331 , അബുദബി-971554220514
ചെങ്ങളത്ത് കോവിഡ് മുക്തരായ ദമ്പതികളെ ഡിസ്ചാർജ് ചെയ്തു
കോവിഡ് ബാധിച്ചു ചികിത്സയിൽ കോട്ടയം മെഡിക്കൽ കോളജിൽ കഴിഞ്ഞ ചെങ്ങളം സ്വദേശിയും ഭാര്യയും ഡിസ്ചാർജായി. ഇവർ രോഗമുക്തരായെന്നു കണ്ടെത്തിയിരുന്നു. ഇവരുടെ മകളും ഒപ്പമുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍