പായിപ്പാട്ടെ സംഭവങ്ങൾക്ക് സംഘടിത സ്വഭാവം ഉണ്ടെന്ന് വാർത്തകളിൽ നിന്നു വ്യക്തമാണ്; എന്തിലും ഏതിലും രാഷ്ട്രീയം കൊണ്ടുവരുന്ന രാഷ്ട്രീയ അണികളെപ്പോലെയല്ല രാഷ്ട്രീയനേതൃസ്ഥാനം അലങ്കരിക്കുന്നവർ ഇത്തരം പ്രശ്നങ്ങളെ നോക്കിക്കാണേണ്ടത് എന്ന് തോമസ് ഐസക്ക് എന്ന താങ്കൾ എന്ന് മനസ്സിലാക്കും? കേരളം ഒരു മിനി അഫ്ഗാനിസ്ഥാനായി മാറുന്നുവെന്ന് മനസ്സിലാകുമ്പോഴും ഉത്തരേന്ത്യ മാത്രം നോക്കിക്കാണുന്ന താങ്കളുടെ തൊലിക്കട്ടിയെ നീളൻ ജൂബക്കൊണ്ട് മറയ്ക്കാൻ കഴിയട്ടെ!
അഞ്ജു പാർവ്വതി പ്രബീഷ്
ചോദിക്കാനുള്ളത് കേരളത്തിലെ സാമ്പത്തിക ശാസ്ത്രജ്ഞനോടാണ്. ഇന്നലെ പായിപ്പാട്ട് നടന്ന സംഭവം കണ്ണു തുറന്ന് കണ്ടിരുന്നുവോ താങ്കൾ? അത് സംഭവിച്ചത് ഉത്തരേന്ത്യയിലായിരുന്നില്ല. മറിച്ച് നമ്പർ 1 കേരളത്തിലെ പായിപ്പാട്ടാണ്. ബഹുമാന്യനായ നമ്മുടെ മുഖ്യമന്ത്രി അതിഥി തൊഴിലാളികൾക്കായി ഏറ്റവും മികച്ച സുരക്ഷാവാഗ്ദാനങ്ങൾ ഒരുക്കിയ കൊച്ചു കേരളത്തിലെ പായിപ്പാട്ടിൽ. കമ്മ്യൂണിറ്റി കിച്ചൻ വഴി അവർക്ക് ഭക്ഷണം കൃത്യമായി എത്തിക്കാനുള്ള ഏർപ്പാടുകളും ചെയ്തിരുന്നുവെന്നതും സത്യമാണ്.ഇത്രയേറെ സൗകര്യങ്ങൾ അവർക്കായി ഒരുക്കിയിട്ടും അവർ എന്തിനു സ്വന്തം നാട്ടിലേയ്ക്കു പോകാൻ വാശിപ്പിടിച്ചുവെന്ന് താങ്കളിലെ ബുദ്ധിരാക്ഷസനു കണ്ടുപിടിക്കാൻ കഴിയാത്തതിനു ഉത്തരം ഒന്നേയുള്ളൂ- കോവിഡ് -19 വൈറസിനേക്കാൾ മാരകമായ രാഷ്ട്രീയവൈറസ് ബാധിച്ച ഒരു രോഗിയാണ് താങ്കൾ.
ഒരു ഉന്നത രാഷ്ട്രീയപദവി അലങ്കരിക്കുന്ന ശ്രീ. തോമസ് ഐസക്ക് എന്ന താങ്കൾ ഡൽഹിയിൽ പലായനം ചെയ്യുന്ന ഉത്തരേന്ത്യൻ തൊഴിലാളികളെ പ്രതി ഖണ്ഡകാവ്യമായി ഒരു പോസ്റ്റിട്ടിരുന്നത് വായിച്ചിരുന്നു. അതിൽ കിട്ടിയ അവസരം ഒട്ടുംപാഴാക്കാതെ രാഷ്ട്രീയം കൊണ്ടുവന്ന് പ്രധാനമന്ത്രിയെയും ഉത്തർപ്രദേശ് മുഖ്യനെയും കുറ്റപ്പെടുത്തി ആത്മസായൂജ്യം അടയുന്നതും കണ്ടിരുന്നു. പക്ഷേ ഒന്ന് ഇരുട്ടി വെളുത്തപ്പോഴേക്കും അന്യദേശതൊഴിലാളികൾ അവരുടെ യഥാർത്ഥസ്വഭാവം കേരളത്തിലും കാണിച്ചു. ഇതിനെ അഭിനവ ആദംസ്മിത്തായ താങ്കൾ എങ്ങനെ നോക്കിക്കാണുന്നു?
എന്തിലും ഏതിലും രാഷ്ട്രീയം കൊണ്ടുവരുന്ന രാഷ്ട്രീയ അണികളെപ്പോലെയല്ല രാഷ്ട്രീയനേതൃസ്ഥാനം അലങ്കരിക്കുന്നവർ ഇത്തരം പ്രശ്നങ്ങളെ നോക്കിക്കാണേണ്ടത് എന്ന് തോമസ് ഐസക്ക് എന്ന താങ്കൾ എന്ന് മനസ്സിലാക്കും? അന്യദേശത്തൊഴിലാളികൾക്ക് വേണ്ടിയിരുന്നത് ഭക്ഷണവും പാർപ്പിടവുമായിരുന്നില്ല,മറിച്ച് യാത്രാസൗകര്യമായിരുന്നു.അതാണ് ഉത്തരേന്ത്യയിലും നമ്മൾ കണ്ടത്. അവർ കൂട്ട പലായനം നടത്തിയത് സ്വന്തം ഗ്രാമങ്ങളിലേയ്ക്ക് എത്താനുള്ള വ്യഗ്രത കൊണ്ടായിരുന്നു.
ഇനി ഈ സംഭവത്തിനു പിന്നിലെ യഥാർത്ഥ കാരണവും ചെയ്തതാരെന്നുള്ള വിവരങ്ങളും അരിയാഹാരം കഴിക്കുന്നവർക്ക് മനസ്സിലായിട്ടുണ്ടെങ്കിലും താങ്കളെന്ന കപട കമ്മ്യൂണിസ്റ്റിനു തല്ക്കാലം മനസ്സിലാവില്ല. കാരണം വോട്ടുബാങ്ക് രാഷ്ട്രീയമാണ്. പായിപ്പാട്ടെ സംഭവങ്ങൾക്ക് ഒരു സംഘടിത സ്വഭാവം ഉണ്ടായിരുന്നു എന്നത് പിന്നീട് വന്ന വാർത്തകളിൽ നിന്നു വ്യക്തമാണ്. അത് ബഹുമാനപ്പെട്ട മുഖ്യമന്ത്രിയും വ്യക്തമാക്കിയതാണ്. ഏതാനും മണിക്കൂർ കൊണ്ട് സോഷ്യൽ മീഡിയ ഉപയോഗിച്ച് കേരളം പോലൊരു സംസ്ഥാനത്തിന്റെ എല്ലാ സുരക്ഷാമാനദണ്ഡങ്ങളെയും കാറ്റിൽപ്പറത്താൻ സംഘടിതരായ അതിഥിത്തൊഴിലാളികൾക്ക് കഴിഞ്ഞുവെങ്കിൽ പിഴവ് പറ്റിയത് ആർക്കാണ്? ഉള്ളിൽ തിളയ്ക്കുന്നൊരു അഗ്നിപർവ്വതത്തിന്റെ പുറത്തുവരുന്ന പുക മാത്രമാണ് പായിപ്പാട്ട് കണ്ടത്.കേരളത്തിൽ 30 ലക്ഷം ഇതര സംസ്ഥാനക്കാർ ഉണ്ടെന്നാണ് കണക്ക്.ഇവരെ ഇളക്കിവിടുന്നവർ വിചാരിച്ചാൽ നിമിഷനേരം കൊണ്ട് ഇവിടെ ഒരു കലാപഭൂമിയാക്കാൻ കഴിയും. അതേ കുറിച്ച് ഒരു പോസ്റ്റിടാൻ താങ്കൾക്കു കഴിയുമോ?
അഫ്ഗാനിസ്ഥാനിലും സിറിയയിലുമൊക്കെ തീവ്രവാദ സംഘടനകളിൽ ചേർന്നു പ്രവർത്തിക്കുന്ന മലയാളികൾ പുതുമയല്ലാത്ത കാലത്ത് പായിപ്പാട്ട് സംഭവത്തിനു പിന്നിൽ ആരെന്നുള്ള കാര്യം താങ്കൾക്കു വളരെ വ്യക്തമാണ്.പക്ഷേ പുറത്തുപറയില്ല .ഇവിടെ ഇസ്ലാം മതത്തിന്റെ പേരിലുള്ള തീവ്രവാദം അനിയന്ത്രിതമായി ശക്തിപ്പെടുന്നു എന്നതിന്റെ വ്യക്തമായ സൂചനകൾ ഇക്കഴിഞ്ഞ വർഷങ്ങളിൽ പല സന്ദർഭങ്ങളിലായി ലഭിച്ചിരുന്നു. തീവ്രവാദ ഗ്രൂപ്പുകളുടെ വളർച്ചയിൽ മുഖ്യധാരാരാഷ്ട്രീയ പാർട്ടികൾ വഹിക്കുന്ന പങ്കിനെക്കാൾ കാലികപ്രസക്തമായതാണ് കേരളത്തിൽ ഇക്കഴിഞ്ഞ ഏതാനും വർഷമായി ഉയർന്നുവന്നുകൊണ്ടിരിക്കുന്ന താങ്കളെപ്പോലുള്ള പുരോഗമന സോഷ്യൽ മീഡിയ 'ആക്റ്റിവിസ്റ്റുകൾ' വഹിക്കുന്ന പങ്ക്. യഥാർത്ഥ മുസൽമാൻ ഒരിക്കലും ഇത്തരം പ്രവർത്തികളെ പ്രോത്സാഹിപ്പിക്കില്ലെങ്കിലും അവരുടെ ഉള്ളിലൊരു അസുരക്ഷിതത്വം ഉണ്ടാക്കാൻ ഇവിടുത്തെ താങ്കളടങ്ങുന്ന വോട്ടുബാങ്ക് രാഷ്ട്രീയക്കാർ ശ്രമിക്കുന്നുണ്ട്.ജിഹാദികൾ മതേതരപ്പാർട്ടികളിൽ കയറിപ്പറ്റിയതിന്റെ തെളിവ് പായിപ്പാട് സംഭവത്തിലും തെളിഞ്ഞതല്ലേ മിസ്റ്റർ തോമസ് ഐസക്ക് നിർദ്ദേശം ലഭിച്ചാൽ ഏതു നിമിഷവും സജീവമായി പ്രവർത്തിക്കാൻ സജ്ജരായി നിൽക്കുന്ന തീവ്രവാദ സ്ലീപ്പർ സെല്ലുകൾ എത്രത്തോളം ഈ കേരള സമൂഹത്തിൽ, നമുക്കിടയിൽ സജീവമായി നിൽക്കുന്നു എന്നതിന്റെ ഞെട്ടിപ്പിക്കുന്നൊരു തെളിവ് ആണ് പായിപ്പാട്ട് കണ്ടത്.അത് തുറന്നുകാണിക്കാൻ തോമസ് ഐസക്ക് എന്തിനു മടിക്കുന്നു.
ലോക്ഡൗൺ തുടങ്ങിയ ആദ്യദിനം തന്നെ കേന്ദ്രത്തിനെതിരെ ആഞ്ഞടിക്കാൻ മടിക്കാത്ത താങ്കളെന്ന സാമ്പത്തിക ശാസ്ത്രജ്ഞൻ ചുക്കിനും ചുണ്ണാമ്പിനും കൊള്ളില്ലെന്നു എന്നേ മനസ്സിലാക്കിയതാണ് മലയാളികൾ. ആ നീളൻ ജൂബയ്ക്കുള്ളിലെ ധനകാര്യ വിചക്ഷണൻ കേന്ദ്രത്തിനു വേണ്ടി മാത്രം വാതുറക്കുമ്പോൾ സ്വന്തം നാട്ടിലെ കാര്യത്തിൽ കാണിക്കുന്നതോ കമ്പിളി പുതപ്പ് നയം മാത്രം.ഇവിടെ നടക്കുന്ന വികസനം യഥാർത്ഥത്തിൽ എന്താണ്? മദ്യനയം ഇല്ലെങ്കിൽ വരുമാനമാർഗ്ഗമേ ഇല്ലെന്നുള്ള യാഥാർത്ഥ്യത്തെ എത്രനാൾ താങ്കൾക്ക് മറച്ചുപ്പിടിക്കാൻ കഴിയും? ആളോഹരി കടത്തിൽ ഏറ്റവും മുന്നിൽ നില്ക്കുന്ന സംസ്ഥാനം നമ്മളാണെന്നത് എത്ര നാൾ മറച്ചുപ്പിടിക്കാൻ സാധിക്കും ഐസക്ക് സാറേ? ബജറ്റിന്റെ മറവിൽ കടമെടുക്കുന്നതും ഹൈ സ്പീഡ് റെയിൽ പ്പോലുള്ള പദ്ധതികളും മാത്രം കൊണ്ട് തീരുന്നതല്ല തോമസ് ഐസക്കെന്ന ധനകാര്യവിദഗ്ദന്റെ കടമ. പുതിയ നിക്ഷേപ സംസ്കാരത്തിനു തുടക്കമിടാൻ കഴിയുന്നതാകണം അങ്ങയിലെ സാമ്പത്തികവിദഗ്ദന്റെ കർമ്മ കുശലത.അല്ലാതെ കുത്തിത്തിരുപ്പിന്റെ രാഷ്ട്രീയം കൊണ്ടുവന്ന് സമൂഹത്തിൽ അരാജകത്വം ഉണ്ടാക്കുന്നത് ആവരുത്.
പലകാര്യങ്ങളിലും താങ്കൾ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടുപഠിക്കേണ്ടതുണ്ട്. പ്രളയസമയത്തും ഈ കൊറോണക്കാലത്തും കേന്ദ്രസഹായം ലഭിക്കുന്നില്ലായെന്ന് അദ്ദേഹം ഒരിക്കലും പറഞ്ഞിട്ടില്ല. മുൻകേന്ദ്രഭരണകൂടത്തേക്കാൾ സംസ്ഥാനത്തിനു ധനസഹായം മോദി സർക്കാരിൽ നിന്നും ലഭിക്കുന്നുവെന്ന് തുറന്നുസമ്മതിച്ച ആളുണ്ട് സഖാവ്.സുധാകരൻ. പക്ഷെ ഇതൊന്നും താങ്കളെന്ന രാഷ്ട്രീയക്കമ്മിയെ തൃപ്തിപ്പെടുത്തില്ല. കേരളത്തിലെ ശരാശരി തൊഴുത്തിൽ കുത്തി കമ്മികളുടെ അപ്പോസ്തലനായി മാറുന്നതെങ്ങനെയെന്ന് താങ്കൾ ദിനംപ്രതി റിസർച്ച് ചെയ്യുന്നു. അതിനായി എന്തിനുമേതിനും കേന്ദ്രസർക്കാരിനെ കുറ്റപ്പെടുത്തുന്നതിൽ ആനന്ദം കണ്ടെത്തുന്നു. ഒരു രാഷ്ട്രീയ സൈക്കോപ്പാത്തായി മാറി ഇവിടെ അരാജകത്വം സൃഷ്ടിക്കുന്നു. പായിപ്പാട് ഒരു തുടക്കം മാത്രം. കേരളം ഒരു മിനി അഫ്ഗാനിസ്ഥാൻ ആയി മാറുന്നുവെന്ന് മനസ്സിലാകുമ്പോഴും ഉത്തരേന്ത്യ മാത്രം നോക്കിക്കാണുന്ന താങ്കളുടെ തൊലിക്കട്ടിയെ നീളൻ ജൂബക്കൊണ്ട് മറയ്ക്കാൻ കഴിയട്ടെ!
Stories you may Like
- ഫേസ്ബുക്ക് കാമുകനെ തേടി പാക്കിസ്ഥാനിലെത്തിയ ഇന്ത്യൻ യുവതിക്ക് വിവാഹം
- ഇന്ത്യൻ യുവതിയുമായി പ്രണയത്തിലല്ലെന്ന് പാക്കിസ്ഥാൻ യുവാവ്
- പാക്കിസ്ഥാനിൽ പോയി ഇന്ത്യയിൽ മടങ്ങിയെത്തിയ അഞ്ജുവിനെ കാണാനില്ല
- പാക്കിസ്ഥാന്റെ സൗന്ദര്യത്തെ പുകഴ്ത്തി വീണ്ടും അഞ്ജുവിന്റെ വീഡിയോ
- രാജസ്ഥാനിൽ നിന്നുള്ള യുവാവ് പാക് യുവതിയെ ഓൺലൈനിലൂടെ വിവാഹം കഴിച്ചു
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്