പ്രതീക്ഷിക്കാതെയായിരുന്നു ചെക്കന്റെ ആക്രമണം; കുത്തു കൊണ്ടതും കണ്ണിൽ ഇരുട്ട് കയറി; മക്കളെ ഇനി കാണാൻ കഴിയില്ലല്ലോ എന്നുള്ള വിഷമം വന്നപ്പോൾ പൊട്ടിക്കരഞ്ഞു; വേറെ കുഴപ്പമൊന്നുമില്ലാത്തത് എന്റെ ഭാര്യയുടെയും മക്കളുടെയും പ്രാർത്ഥന കൊണ്ട്; കുത്തിക്കയറിയ കമ്പി തലയോട്ടിയിലെ അസ്ഥിക്ക് പരിക്കേൽപ്പിച്ചു; കണ്ണിലെ ഗ്രന്ധികൾക്ക് പരിക്കുണ്ടെങ്കിൽ ശസ്ത്രക്രിയ; പതിനഞ്ചുകാരൻ കണ്ണിൽ കമ്പി കുത്തി പരിക്കേൽപ്പിച്ച നടുക്കം മാറാതെ പൊലീസ് ഉദ്യോഗസ്ഥൻ; സന്തോഷ് മറുനാടനോട് അനുഭവം പറയുമ്പോൾ
ആർ പീയൂഷ്
കൊല്ലം: കൃത്യ നിർവ്വഹണത്തിനിടെ പതിനഞ്ചുകാരൻ കണ്ണിൽ കമ്പി കുത്തി പരിക്കേൽപ്പിച്ച പൊലീസ് ഉദ്യോഗസ്ഥൻ ആശുപത്രി വിട്ടെങ്കിലും അന്നുണ്ടായ സംഭവത്തിന്റെ നടുക്കത്തിൽ നിന്നും പൂർണ്ണമായും മുക്തനല്ല. കൊട്ടാരക്കര വാളകം എയ്ഡ് പോസ്റ്റിലെ സീനിയർ സിവിൽ പൊലീസ് ഉദ്യോഗസ്ഥനും കുണ്ടറ സ്വദേശിയുമായ സന്തോഷ് വർഗ്ഗീസ് കഴിഞ്ഞ ദിവസം ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം വീട്ടിലേക്ക് മടങ്ങിയെത്തിയത്. കണ്ണിനുള്ളിലേക്ക് കുത്തിക്കയറിയ കമ്പി തലയോട്ടിയിലെ അസ്ഥിക്ക് പരിക്കേൽപ്പിച്ചിരുന്നു.
ഇതിനായി ഒരു ശസ്ത്രക്രിയ ചെയ്യണമെന്ന് ഡോക്ടർ പറഞ്ഞിരുന്നെങ്കിലും തൽക്കാലം മരുന്ന് തുടരാനാണ് നിർദ്ദേശിച്ചത്. പരിക്കേറ്റ കണ്ണിൽ അസ്ഥിക്ക് ക്ഷതം സംഭവിച്ചതിനാൽ നീരുവച്ചിരിക്കുകയാണ്. നീരു കുറയാനുള്ള മരുന്നാണ് ഇപ്പോൾ നൽകിയിരിക്കുന്നത്. നീരു കുറഞ്ഞതിന് ശേഷം ഏപ്രിൽ ആറിന് വീണ്ടും പരിശോധനയ്ക്കായി തിരുവനന്തപുരത്തെ ആശുപത്രിയിലെത്തണം. കണ്ണിലെ ഗ്രന്ധികൾക്ക് പരിക്കില്ലാ എങ്കിൽ ശസ്ത്രക്രിയ വേണ്ടി വരില്ല എന്നാണ് ഡോക്ടർ പറയുന്നത്.
അന്ന് ഭാഗ്യം കൊണ്ടാണ് രക്ഷപെട്ടത് എന്ന് സന്തോഷ് മറുനാടനോട് പറഞ്ഞു. ഒരിക്കലും പ്രതീക്ഷിക്കാതെയായിരുന്നു ചെക്കന്റെ ആക്രമണം. കുത്തു കൊണ്ടതും കണ്ണിൽ ഇരുട്ട് കയറുന്നത് പോലെയായിരുന്നു. വേദന സഹിക്കിനാവാതെ താഴേക്ക് വീഴുകയായിരുന്നു. വേദന കൊണ്ട് പുളഞ്ഞ എന്നെ ആരൊക്കെയോ ചേർന്ന് താങ്ങി എടുത്തു. എനിക്ക് കണ്ണ് തുറക്കാൻ കഴിയുന്നില്ലായിരുന്നു. കണ്ണ് പൊട്ടി പോയി എന്നാണ് കരുതിയത്. പെട്ടെന്ന് എന്റെ കാഴ്ച ശക്തി ഇല്ലാതായോ എന്നൊരു പേടി വന്നു. മക്കളെ ഇനി കാണാൻ കഴിയില്ലല്ലോ എന്നുള്ള വിഷമം വന്നപ്പോൾ പൊട്ടിക്കരഞ്ഞ് പോയി. ശബ്ദം ഇടറി സന്തോഷ് പറഞ്ഞു നിർത്തി. വേറെ കുഴപ്പമൊന്നുമില്ലാത്തത് എന്റെ ഭാര്യയുടെയും മക്കളുടെയും പ്രാർത്ഥന കൊണ്ടാണ്.
വീട്ടിലെത്തിയ ശേഷം പൂർണ്ണ വിശ്രമത്തിൽ തന്നെയാണ് സന്തോഷ്. ഭാര്യ ഷീനയുടെ സഹായത്താലാണ് എല്ലാ കാര്യങ്ങളും ചെയ്യുന്നത്. പരിക്കേറ്റ കണ്ണ് തുറക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. ഇടയ്ക്ക് നല്ല വേദനയുണ്ടാവാറുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വേദനാ സംഹാരികളും നീരു കുറയാനുള്ള മരുന്നുമാണ് കഴിക്കുന്നത്. ആശുപത്രിയിൽ ഏകദേശം അൻപതിനായിരം രൂപയോളം ചെലവ് വന്ന് എന്ന് ഭാര്യ ഷീന പറഞ്ഞു. ഇൻഷുറൻസ് മുടങ്ങി കിടക്കുന്നതിനാൽ ആ തുക സ്വന്തം കയ്യിൽ നിന്നാണ് കൊടുക്കേണ്ടി വന്നത്. ഡിപ്പാർട്ട്മെന്റ് സഹായത്തിനായി അപേക്ഷ കൊടുക്കണം എന്നും ഇവർ പറഞ്ഞു. രണ്ട് മക്കളാണ് ഇവർക്ക്. അശ്വിനും(എട്ടാം ക്ലാസ്സ്) അന്നാമറിയവും(മൂന്നാം ക്ലാസ്സ്).
കഴിഞ്ഞ 26 ന് രാത്രി ഒൻപതു മണിയോടെയായിരുന്നു സന്തോഷിനെ മാനസിക അസ്വാസ്ഥ്യമുള്ള പതിനഞ്ചുകാരൻ അക്രമിച്ചത്. പനവേലി ഇരണൂരിലെ ഒരു വീട്ടിൽ നിന്നും പെൺകുട്ടികളെ ശല്യം ചെയ്യുകയും കുളിമുറിയിൽ എത്തി നോക്കുകയും ചെയ്തു എന്ന പരാതിയെ തുടർന്ന് അന്വേഷണത്തിനായി പോയതായിരുന്നു പൊലീസ് സംഘം. പൊലീസ് ആദ്യം പരാതിക്കാരുടെ വീട്ടിലെത്തി കാര്യങ്ങൾ ചോദിച്ചറിഞ്ഞു. മൂന്ന് പെൺകുട്ടികളുള്ള വീടാണ് പരാതിക്കാരുടേത്. സ്ഥിരമായി പെൺകുട്ടികളെ ശല്യം ചെയ്യുകയാണ് അയൽക്കാരനായ പതിനഞ്ചുകാരന്റെ പതിവ്. അന്ന് വൈകിട്ട് പെൺകുട്ടികളിൽ ഒരാൾ കുളിക്കുമ്പോൾ പതിനഞ്ചുകാരൻ ഒളിഞ്ഞു നോക്കുന്നത് വീട്ടുകാർ കണ്ടു. ഇതോടെയാണ് പൊലീസിൽ ഫോണിൽ വിളിച്ച് പരാതി നൽകിയത്.
പരാതിക്കാർ കാട്ടിക്കൊടുത്ത വീട്ടിലേക്ക് പൊലീസ് എത്തി. എന്നാൽ പൊലീസിനെ കണ്ട് വീട്ടിലുള്ളവരെല്ലാം വീടിനുള്ളിൽ കയറി വാതിലടച്ച് ലൈറ്റെല്ലാം ഓഫാക്കിയിരുന്നു. പൊലീസ് വാതിലിൽ മുട്ടി വിളിച്ചിട്ടും അനക്കമൊന്നും കേട്ടില്ല. തുടർന്ന് വീടിന് പരിസരം വീക്ഷിക്കുന്നതിനിടെ ഒരു മുറിയിൽ ആളനക്കം കേട്ട് സന്തോഷ് വർഗ്ഗീസ് ജനാലയുടെ കർട്ടൻ നീക്കി അകത്തേക്ക് നീക്കുമ്പോൾ പതിനഞ്ചുകാരൻ കമ്പി ഉപയോഗിച്ച് കുത്തുകയായിരുന്നു. വലതുകണ്ണിലാണ് കുത്തേറ്റത്. കുത്തേറ്റ് പൊലീസ് ഉദ്യോഗസ്ഥൻ നിലവിളിയോടെ താഴെവീണു. ഇതോടെ നാട്ടുകാരുടെ സഹായത്തോടെ പൊലീസ് ഇദ്ധേഹത്തെ വേഗം തന്നെ പൊലീസ് വാഹനത്തിൽ കയറ്റി കൊട്ടാരക്കര താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിനിടയിൽ കൊട്ടാരക്കയിൽ നിന്നും മറ്റൊരു സംഘം പൊലീസ് എത്തി പതിനഞ്ചുകാരനെ കസ്റ്റഡിയിലെടുത്തുകൊട്ടാരക്കര താലൂക്കാശുപത്രിയിലാക്കി.
കണ്ണിനുള്ളിലെ അസ്ഥിക്കാണ് കമ്പി തുളഞ്ഞ് കയറിയത്. പരിക്ക് ഗുരുതരമായതിനാൽ ഉടൻ തന്നെ തിരുവനന്തപുരത്തെ കിംസ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. നാലു മൂന്ന് ദിവസത്തെ ചികിത്സയ്ക്ക് ശേഷം കഴിഞ്ഞ ദിവസം ഡിസ്ചാർജ്ജായ് എത്തുകയായിരുന്നു. കൊറോണ വൈറസ് ബാധയെ തുടർന്ന് ജുവനൈൽ ഹോം പ്രവർത്തിക്കാത്തതിനാൽ ലോക്ക് ഡൗൺ പിൻവലിച്ചതിന് ശേഷം പതിനഞ്ചുകാരനെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കുമെന്ന് കൊട്ടാരക്കര പൊലീസ് അറിയിച്ചു.
സന്തോഷ് വർഗ്ഗീസിന് പരിക്കേറ്റ വിവരം വീഡിയോ ദൃശ്യങ്ങളടക്കം സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. വലിയ വിമർശനങ്ങൾ പതിനഞ്ചുകാരനെതിരെ ഉയർന്നു. എല്ലാവരും പൊലീസുകാരന് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്തു. പലരും ഉദ്യോഗസ്ഥന് എങ്ങനെയുണ്ടെന്നറിയാനായി കൊട്ടാരക്കര പൊലീസ് സ്റ്റേഷനിലേക്കും വാളകം എയ്ഡ് പോസ്റ്റിലെ മൊബൈൽ നമ്പരിലേക്കും നിരന്തരം വിളിക്കുന്നുമുണ്ടായിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍