സ്വന്തം ഭാര്യയെ കെട്ടിത്തൂക്കി കൊന്ന ശേഷം ഭർത്താവ് അതേ റൂമിൽ തന്നെ കിടന്നുറങ്ങുമോ? രാകേന്ദുവിനെ കൊന്നു കെട്ടിത്തൂക്കാൻ വീട്ടുകാരും സഹായിച്ചിരിക്കണം; മകളെ ഇല്ലാതാക്കിയ ശേഷം തെളിവ് നശിപ്പിക്കാനാണ് കെട്ടഴിച്ച് ആശുപത്രിയിൽ കൊണ്ടുപോയത്; കൊലപാതകം മറച്ചുവയ്ക്കാനും കേസിൽ നിന്നും തടിയൂരാനുമുള്ള ശ്രമങ്ങളാണ് ഭർതൃവീട്ടുകാർ നടത്തിയതെന്ന് രാകേന്ദുവിന്റെ അമ്മ മറുനാടനോട്; ആദർശിനെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യലിന് ഒരുങ്ങി പൊലീസും; ടീനേജ് കൊലയിൽ ചുരുളഴിയാൻ ഇനിയും രഹസ്യങ്ങളോ?
എം മനോജ് കുമാർ
വട്ടപ്പാറ: ടീനേജ് പ്രണയം ദുരന്തമായ കഥയാണ് പോത്തൻകോടെ രാകേന്ദു (19)വിന്റെ ജീവിതം പറയുന്നത്. വീട്ടുകാരെ ധിക്കരിച്ച് സ്നേഹിച്ച പുരുഷനൊപ്പം ഇറങ്ങിപ്പോയ രാകേന്ദു ജീവിതം തുടങ്ങി എഴുപത്തിയൊന്നു ദിവസത്തിനുള്ളിൽ തന്നെ കൊല്ലപ്പെട്ടു. ടിപ്പർ ഡ്രൈവറായ ആദർശാണ് താലി ചാർത്തിയ കൈകൾക്കൊണ്ട് തന്നെ രാകേന്ദുവിനെ ജീവനോടെ കെട്ടിത്തൂക്കി കൊന്നത്. കഴിഞ്ഞ ഇരുപത്തിമൂന്നിനാണ് രാകേന്ദുവിനെ തൂങ്ങിമരിച്ച നിലയിൽ ഭർതൃവീട്ടിലെ മുറിയിൽ കണ്ടത്. തുടർന്നു പോത്തൻകോട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മരണം കൊലപാതകമെന്നു തെളിയുന്നത്. ഇരുപത്തിരണ്ടിന് രാത്രി റൂമിലിട്ട് ഇരുമ്പ് വടികൊണ്ട് തല്ലിച്ചതച്ച ശേഷം കഴുത്ത് ഞെരിച്ച് മദ്യം വായിൽ ഒഴിച്ച് കൊടുത്ത് ബോധം കെടുത്തിയശേഷം കെട്ടിത്തുക്കി കൊല്ലുകയായിരുന്നുവെന്നാണ് യാതൊരു മനസാക്ഷിക്കുത്തുമില്ലാതെ ആദർശ് പൊലീസിനോട് പറഞ്ഞത്.
ടീനേജുകാരിയായ ഭാര്യയെ കെട്ടിത്തൂക്കി കൊന്ന ശേഷം അതേ റൂമിൽ രാവിലെ പത്തുമണി വരെ കിടന്നുറങ്ങി എന്നാണ് ആദർശ് പൊലീസിനോട് പറഞ്ഞത്. നാളെ ആദർശിനെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യാൻ ഒരുങ്ങുകയാണ് പോത്തൻകോട് പൊലീസ്. രാകേന്ദുവിന്റെ മരണം കൊലപാതകമെന്നു സംശയലേശമന്യേ തെളിഞ്ഞെങ്കിലും പന്ത്രണ്ട് മണിയോടെ രാകേന്ദുവിനെ കൊലപ്പെടുത്തി അതേ റൂമിൽ തന്നെ കിടന്നുറങ്ങി എന്ന ആദർശിന്റെ വാദം രാകേന്ദുവിന്റെ വീട്ടുകാർ മുഖവിലയ്ക്ക് എടുക്കുന്നില്ല. ആദർശിന് സ്വന്തം വീട്ടുകാരുടെ സഹായം ലഭിച്ചിട്ടുണ്ട് എന്നാണ് ഞങ്ങൾ കരുതുന്നത്. രാകേന്ദുവിന്റെ അമ്മ ലീന മറുനാടൻ മലയാളിയോട് പറഞ്ഞു. കേട്ടുകേൾവി പോലും ഇല്ലാത്ത കാര്യമാണ് ആദർശ് പറയുന്നത്. ഭാര്യയെ ജീവനോടെ കെട്ടിത്തൂക്കി കൊന്ന ശേഷം മദ്യപിച്ച് അതേ റൂമിൽ കിടന്നുറങ്ങി പോലും. അത് ഒരിക്കലും നടക്കാൻ ഇടയില്ല. രാവിലെ പത്തുമണിക്ക് തട്ടിവിളിച്ചപ്പോഴാണ് വിവരം അറിയുന്നത് എന്നതും കളവ്. തൂങ്ങിമരിച്ചാൽ പൊലീസ് വരാതെ എങ്ങിനെ ബോഡി താഴെയിറക്കും. കൊലപാതകം മറച്ച് വയ്ക്കാനും കേസിൽ നിന്നും തടിയൂരാനുള്ള ശ്രമങ്ങളാണ് ഭർതൃവീട്ടുകാർ നടത്തിയത്. ആദർശിന്റെ മാതാപിതാക്കൾക്ക് ഈ കൊലപാതകത്തിലെ പങ്കിനെക്കുറിച്ച് വിവരം വെളിയിൽ വരണം-ലീന പറയുന്നു.
മകളെ ആദർശിനൊപ്പം അയക്കാൻ ഞങ്ങൾ എതിരായിരുന്നു. ഇതേ എതിർപ്പ് ആദർശിന്റെ മാതാപിതാക്കൾക്കുമുണ്ടായിരുന്നു. മകളെ അവർക്ക് ഇഷ്ടവുമായിരുന്നില്ല. അവൾ വീട്ടിൽ നിന്ന് ഇറങ്ങിപ്പോയി എഴുപത്തിയൊന്നു ദിവസം കഴിയുമ്പോൾ തന്നെ അവൾ കൊല്ലപ്പെടുകയും ചെയ്തു. മാതാപിതാക്കൾക്ക് പങ്കുണ്ടെങ്കിൽ ഈ വിവരം പൊലീസ് വെളിയിൽ കൊണ്ടുവരണം-ലീന ആവശ്യപ്പെടുന്നു. ഈ ബന്ധത്തിൽ നിന്ന് അവളെ പിന്തിരിപ്പിക്കാൻ ഞങ്ങൾ എല്ലാ ശ്രമവും നടത്തിയതാണ്. ഞങ്ങളുടെ കുടുംബത്തിലേ അംഗങ്ങൾ, ഞങ്ങൾക്ക് അടുപ്പമുള്ളവർ, അദ്ധ്യാപകർ എല്ലാം രാകേന്ദുവിനോട് ഈ ബന്ധം ശരിയാകില്ല എന്ന് പറഞ്ഞിരുന്നു. പക്ഷെ ഉപദേശിച്ചവരെ അവൾ ശത്രുവായി കണ്ടു. ആർക്കും തിരുത്താൻ കഴിയും മുൻപ് അവൾ അവന്റെ കൂടെയും പിന്നെ മരണത്തിലേക്കും ഇറങ്ങിപ്പോയി. ആദർശുമായുള്ള ബന്ധം തുടരുന്നു എന്ന സൂചന അവൾ നൽകിയില്ല. ഹൈസ്കൂൾ ക്ലാസിൽ ട്യൂഷൻ നൽകിയ അദ്ധ്യാപകൻ ആയിരുന്നു ആദർശ്. നോട്ടുകൾ എല്ലാം അവൾക്ക് അവൻ തയ്യാറാക്കി നൽകുമായിരുന്നു. പക്ഷെ ഇത് ഈ രീതിയിലുള്ള ഒരു ബന്ധത്തിലേക്ക് പോകുമെന്ന് കരുതിയില്ല. സെന്റ് ജോൺസ് സ്കൂളിൽ പ്ലസ് ടുവിന് പഠിക്കുമ്പോൾ അവൾ ആദർശുമായുള്ള ബന്ധം വീട്ടിൽ പറഞ്ഞു. ഇതൊഴിവാക്കാനാണ് ഞങ്ങൾ പറഞ്ഞത്. പഠിക്കാൻ മിടുക്കിയായതിനാൽ എല്ലാം ഒഴിവാക്കി പഠിത്തത്തിൽ മുഴുകാൻ ഞങ്ങൾ പറഞ്ഞു. പിന്നീട് അവൾ അതെക്കുറിച്ച് ഒന്നും പറഞ്ഞില്ല. ഇത് ടീനേജ് ലവ് ആയി ഞങ്ങളും കരുതി. നിറമൺകരയിലാണ് അവൾ ബിഎയ്ക്ക് ചേർന്നത്. അവിടെ ഫോൺ ക്ലാസിൽ കൊണ്ടുപോകാൻ കഴിയില്ല. വേറെ ഒരു റൂമിൽ ഫോൺ വയ്ക്കണം. അത് അവർ ആദ്യമേ തന്നെ എഴുതി തന്നെ ഞങ്ങളുടെ അനുവാദം വാങ്ങിയിട്ടുണ്ട്. ഇത് തെറ്റിച്ച് അവൾ ക്ലാസിൽ ഫോൺ കൊണ്ടുപോയി. പ്രിൻസിപ്പാൾ ഫോൺ പിടിച്ചു.
ഫോണിലെ സംഭാഷണങ്ങൾ എല്ലാം റെക്കോർഡ് ആയിരുന്നു. ആദർശുമായുള്ള ബന്ധം കോളേജിൽ അറിഞ്ഞു. കോളേജ് അധികൃതർ എന്നെ വിളിപ്പിച്ചു. ഇതോടെയാണ് ബന്ധത്തിന്റെ കാര്യം സംസാര വിഷയമാകുന്നത്. തങ്ങൾക്ക് ഇതേക്കുറിച്ച് അറിയില്ലെന്ന് ഞങ്ങൾ പറഞ്ഞു. അവളെ പിന്തിരിപ്പിക്കാൻ കഴിഞ്ഞില്ല. ഈ ബന്ധം അവളുടെ അച്ഛൻ അറിഞ്ഞതോടെ അവൾ ഇറങ്ങിപ്പോയി. ഒരു രാത്രി ആദർശ് പുറത്ത് കാത്തുനിന്നു. അവൻ ആദർശിനൊപ്പം പോയി. പിന്നെ ഞങ്ങൾ അവളെ കണ്ടിട്ടില്ല. വല്ലപ്പോഴും എന്നെ വിളിക്കും. കൊല്ലപ്പെടുന്നതിന് തൊട്ടു മുൻപും എന്നെ വിളിച്ചു. പക്ഷെ ഒന്നും പറഞ്ഞില്ല. നാളെ വിളിക്കാം എന്നാണ് പറഞ്ഞത്. നാളെയുള്ള ആ വിളിയുണ്ടായില്ല. അവൻ അന്ന് രാത്രി തന്നെ രാകേന്ദുവിനെ കൊന്നു. ഞങ്ങൾക്ക് മൂത്ത മകളെ അവളുടെ പത്തൊൻപതാം വയസിൽ തന്നെ നഷ്ടമായി. ഇനി അറിയാനുള്ളത് ആദർശിന്റെ മാതാപിതാക്കൾക്ക് ഈ കൊലയുമായുള്ള ബന്ധമാണ്. കൊലപാതകമാണെന്ന് തെളിയിച്ച പോത്തൻകോട് പൊലീസിന് മാതാപിതാക്കളുടെ പങ്കും വെളിയിൽ കൊണ്ടുവരാൻ കഴിയും. ആ രീതിയിൽ ഒരു ബന്ധം രാകേന്ദുവിന്റെ മരണവുമായി ആദർശിന്റെ മാതാപിതാക്കൾക്ക് ഉണ്ടെങ്കിൽ ആ വിവരം വെളിയിൽ വരണം. കുറ്റക്കാർ ശിക്ഷിക്കപ്പെടണം-ലീന പറയുന്നു.
വിവാഹം കഴിഞ്ഞു മൂന്നു മാസം തികയും മുൻപാണ് രാകേന്ദു കൊല ചെയ്യപ്പെടുന്നത്. ആദർശിന്റെ പരസ്ത്രീ ബന്ധം രാകേന്ദു ചോദ്യം ചെയ്തതിൽ രോഷാകുലനായാണ് ഭാര്യയെ കെട്ടിത്തൂക്കി കൊന്നത് എന്നാണ് ആദർശ് മൊഴി നൽകിയത്. ക്രൂരമായ വിധത്തിലാണ് രാകേന്ദു കൊല ചെയ്യപ്പെട്ടത്. മറ്റൊരു പെൺകുട്ടിയുമായുള്ള ആദർശിന്റെ ബന്ധം രാകേന്ദു ചൂണ്ടിക്കാട്ടി. ഇത് തർക്കത്തിന് വഴിവെച്ചു. കുപിതനായ ആദർശ് അന്ന് രാത്രി വാതിലടച്ച് രാകേന്ദുവിനെ മർദ്ദിക്കുകയായിരുന്നു. കമ്പി വടി കൊണ്ട് മർദ്ദിച്ച് അവശയാക്കിയ ശേഷം മദ്യം വായിലൊഴിച്ച് അർദ്ധബോധാവസ്ഥയിലാക്കി. അതിനു ശേഷം പുതപ്പെടുത്ത് കുരുക്കുണ്ടാക്കി ഭാര്യയെ കെട്ടിത്തൂക്കി കൊല്ലുകയായിരുന്നു. രാവിലെ അച്ഛൻ പത്തുമണിക്ക് കതക് തട്ടിത്തുറന്നപ്പോഴാണ് മരണവിവരം പുറത്തറിയുന്നത്. അതിനുശേഷം അയൽവീട്ടുകാരെ വിവരമറിയിച്ച ശേഷം ആംബുലൻസിൽ മെഡിക്കൽ കോളേജിൽ എത്തിക്കുകയായിരുന്നു. അതിനു ശേഷമാണ് പൊലീസിൽ വിവരമറിയിക്കുന്നത്. സ്വാഭാവിക മരണത്തിനാണ് പോത്തൻകോട് പൊലീസ് കേസ് എടുത്തത്. തുടർന്നുള്ള അന്വേഷണത്തിലാണ് മരണം കൊലപാതകമാണെന്ന് തെളിയുന്നത്-പൊലീസ് മറുനാടനോട് അന്ന് പറഞ്ഞു.
അഞ്ചു വർഷം പ്രേമവുമായി പിറകെ നടന്ന ശേഷമാണ് ടിപ്പർ ലോറി ഡ്രൈവറായ ആദർശ് രാകേന്ദുവിനെ താലി ചാർത്തുന്നത്. 71 ദിവസം മാത്രം നീണ്ട ദാമ്പത്യത്തിന്നോടുവിലാണ് രാകേന്ദു കൊല ചെയ്യപ്പെടുന്നത്. രണ്ടു വീട്ടുകാരും ഇവരുടെ പ്രണയത്തിനു എതിരായിരുന്നു. നിറമൺകര എൻഎൻഎസ് കോളജിൽ ബി.എ ഹിസ്റ്ററി ഒന്നാം വർഷ വിദ്യാർത്ഥിനിയായിരുന്നു മരിച്ച രാകേന്ദു. ആദർശ് ടിപ്പർ ലോറി ഡ്രൈവറും ട്യൂട്ടോറിയൽ അദ്ധ്യാപകനുമായിരുന്നു. ഇങ്ങനെ ക്ലാസ് എടുക്കുന്ന വേളയിലാണ് രാകേന്ദു ആദര്ശുമായി അടുത്തത്. പ്രണയം വീട്ടിൽ അറിഞ്ഞതോടെ ഇരുവീട്ടുകാരും എതിരായി. പെൺകുട്ടി നായർ സമുദായവും ആദർശ് നാടാർ സമുദായവുമാണ്. അതുകൊണ്ട് തന്നെ കടുത്ത എതിർപ്പാണ് വീട്ടുകാർ പ്രകടിപ്പിച്ചത്. പക്ഷെ വീട്ടുകാരെ ധിക്കരിച്ച് രാകേന്ദു ആദർശിനൊപ്പം ഇറങ്ങിപ്പോവുകയായിരുന്നു. വിവാഹം കഴിഞ്ഞു മൂന്നു മാസത്തിന്നിടെ തന്നെ രാകേന്ദു കൊല ചെയ്യപ്പെടുകയും ചെയ്തു.
മകളുടെ മരണത്തിൽ വിശദ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പിതാവ് വേറ്റിനാട് ഐകുന്നത്തിൽ ശിവാലയത്തിൽ രാജേന്ദ്രൻ നായർ പോത്തൻകോട് പൊലീസിൽ പരാതി നൽകിയിരുന്നു. മരണത്തിനു തലേ ദിവസം രാത്രി 11 ന് രാകേന്ദു അമ്മ ലീനയെ ഫോണിൽ വിളിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ അത് തടസപ്പെടുത്തും പോലെ തോന്നി. പിന്നീട് പലവട്ടം അങ്ങോട്ടു ഫോൺ വിളിച്ചിട്ടും എടുത്തില്ല. ഇതാണ് സംശയങ്ങൾക്ക് കാരണമെന്ന് രാജേന്ദ്രൻ നായർ പൊലീസിൽ പറഞ്ഞത്. 20 മിനിട്ടിനു ശേഷം ഫോണിൽ വീണ്ടും വിളി വന്നു. രാവിലെ വിളിക്കാമെന്നു മാത്രമാണ് പറഞ്ഞത്.
അടുത്ത ദിവസം രാവിലെ അങ്ങോട്ടു വിളിച്ചപ്പോൾ രാകേന്ദുവിന്റെ ഫോൺ സ്വിച്ച് ഓഫായിരുന്നു. 10.30 ന് ഭർത്താവ് ആദർശിന്റെ ഫോണിൽ വിളിച്ചു. ഒരു ബന്ധുവാണ് ഫോൺ എടുത്തത്. അപ്പോഴാണ് ഞെട്ടിക്കുന്ന സത്യം അറിഞ്ഞത്. മകൾ അബദ്ധം കാട്ടിയെന്നും ആശുപത്രിയിൽ കൊണ്ടുപോയെന്നും പറഞ്ഞു. വിവരം അറിഞ്ഞയുടനെ സ്ഥലത്തെത്തിയെങ്കിലും അവിടെ ആദർശിന്റെ അമ്മ മാത്രമെ ഉണ്ടായിരുന്നുള്ളൂവെന്നാണ് രാകേന്ദുവിന്റെ അച്ഛന്റെ പരാതി. പോത്തൻകോട് പൊലീസ് സ്റ്റേഷനിൽ നിന്നാണ് കൂടുതൽ വിവരങ്ങൾ അറിഞ്ഞതെന്നും രാജേന്ദ്രൻ നായർ പറഞ്ഞു. പോസ്റ്റുമാർട്ടത്തിന് ശേഷം മൃതദ്ദേഹം വേറ്റിനാട്ടുള്ള വീട്ടുവളപ്പിലായിരുന്നു സംസ്കരിച്ചത്. നിറമൺകര എൻഎൻഎസ് കോളജിൽ ബി.എ ഹിസ്റ്ററി ഒന്നാം വർഷ വിദ്യാർത്ഥിനിയായിരുന്നു മരിച്ച രാകേന്ദു. ആദർശുമായി പ്രണയവിവാഹമായിരുന്നു. മാതാപിതാക്കളുടെ സമ്മതമില്ലാതെ വേങ്കമല ക്ഷേത്രത്തിൽ വച്ചായിരുന്നു ഇവരുടെ വിവാഹം. വിവാഹം കഴിച്ചു എന്നല്ലാതെ വിവാഹം നിയമപരമായി രജിസ്റ്റർ ചെയ്തിരുന്നില്ല എന്നാണ് വ്യക്തമാകുന്നത്.
- TODAY
- LAST WEEK
- LAST MONTH
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്