ഇക്കാര്യത്തിൽ കിട്ടുന്ന രഹസ്യ വിവരങ്ങൾ തെറ്റാറില്ല; റെയ്ഡ് തീരുമാനിച്ചത് അർദ്ധരാത്രി 12 മണിക്ക്; കോട കലക്കി വ്യാജവാറ്റ് തുടങ്ങവേ അർത്തുങ്കൽ പൊലീസിന്റെ പിടിയിലായത് അഞ്ച് ചെറുപ്പക്കാർ; ഒപ്പം മുപ്പത് ലിറ്റർ കോടയും വാറ്റുപകരണങ്ങളും; ബീവറേജസും ബാറുകളും അടച്ചതോടെ ലാഭക്കൊതിയിൽ സുലഭമായി വ്യാജ മദ്യം; എക്സൈസും പൊലീസും പിടികൂടുന്നത് ലിറ്റർ കണക്കിന് വാഷും ഉപകരണങ്ങളും; കൊറോണയുടെ മറവിൽ സംസ്ഥാനത്തുകൊഴുക്കുന്നത് വ്യാജവാറ്റ് കേന്ദ്രങ്ങൾ
എം മനോജ് കുമാർ
ചേർത്തല: വ്യാജവാറ്റ് ശ്രമങ്ങൾ സംസ്ഥാനത്ത് ശക്തമാകുന്നു. കൊറോണ പേടിച്ച് ബീവറേജസ് ഔട്ട്ലെറ്റുകളും ബാറുകളും അടച്ചതോടെയാണ് വ്യാജമദ്യത്തിനുള്ള ശ്രമങ്ങൾ ശക്തമാകുന്നത്. വ്യാജവാറ്റിനുള്ള ശ്രമങ്ങൾ തടയാനുള്ള ശ്രമങ്ങൾ ഊർജ്ജിതമാക്കുന്നതിന്നിടെയാണ് ചേർത്തല അർത്തുങ്കലിൽ നിന്നും വ്യാജവാറ്റ് പിടികൂടിയത്. എക്സ്സൈസ് സംഘമല്ല പൊലീസാണ് വ്യാജ വാറ്റ് പിടിച്ചത്. ഇന്നു പുലർച്ചെയാണ് ചേർത്തല അർത്തുങ്കലിൽ വ്യാജവാറ്റിനുള്ള ശ്രമം അർത്തുങ്കൽ പൊലീസ് തകർത്തത്. രഹസ്യവിവരം അറിഞ്ഞു അർദ്ധരാത്രി റെയ്ഡ് നടത്തിയാണ് വ്യാജവാറ്റ് ശ്രമം പൊലീസ് തടഞ്ഞത്. അർത്തുങ്കൽകാരായ അഞ്ച് ചെറുപ്പക്കാരാണ് അകത്തായത്. ആയിരം തൈ പൊള്ളയിൽ വീട്ടിൽ ഷിബു (38), പട്ടണക്കാട് പുരാപ്പള്ളിയിൽ വീട്ടിൽ വിഷ്ണു(27), തൈക്കൽ കൊച്ചു കടപ്പുറത്ത് വീട്ടിൽ നവറോജി (48), കൊച്ചു കടപ്പുറത്ത് ഓംകാർജി (25), തൈക്കൽ കോലപ്പശേരി അരുൺ സാബു(27) എന്നിവരാണ് പിടിയിലായത്. ഇവർ വ്യാജവാറ്റിനു ഒരുക്കങ്ങൾ നടത്തുന്നുവെന്ന രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അർദ്ധരാത്രി റെയ്ഡ് നടത്തി അഞ്ചു പേരെയും അറസ്റ്റ് ചെയ്തത്. ഇവരുടെ പക്കൽ നിന്ന് 30 ലിറ്റർ കോടയും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. തുടർന്നു ഇവരുടെ ഇവരുടെ പേരിൽ പൊലീസ് കേസ് ചാർജ് ചെയ്യുകയായിരുന്നു. വ്യാജവാറ്റിനെ തുടർന്നു പൊലീസ് പിടിയിലായ അഞ്ചുപേരെയും പൊലീസ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
പൊലീസിന്റെയും എക്സൈസിന്റെയും കണ്ണ് വെട്ടിച്ച് വ്യാജവാറ്റിനുള്ള ശ്രമങ്ങൾ ആണ് ഈ കൊറോണ കാലത്തും കേരളത്തിൽ നിന്നും പുറത്ത് വരുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വ്യാജവാറ്റ് നിർമ്മാണം പിടികൂടുന്നുണ്ട്. നിരവധി പേരെ പൊലീസ്-എക്സൈസ് വിഭാഗങ്ങൾ അറസ്റ്റ് ചെയ്തിട്ടുമുണ്ട്. മദ്യം പേരിനു പോലും കിട്ടാനില്ലാത്ത അവസ്ഥയിലാണ് വ്യാജവാറ്റ് നിർമ്മാണം പെരുകുന്നത്. മദ്യപർ മദ്യം തേടി പരക്കം പായുന്നു. വ്യാജവാറ്റ് നടത്തി ഈ ഘട്ടത്തിൽ ലാഭം കൊയ്യാമെന്ന ചിന്തയാണ് വ്യാജവാറ്റുകാർക്കുള്ളത്. ഇതേ ചിന്ത തന്നെയാണ് അർത്തുങ്കൽകാരായ അഞ്ചു ചെറുപ്പക്കാർക്ക് ജയിൽവാസത്തിനു വഴിവെച്ചത്.
കോടയുണ്ടാക്കി കലക്കി നിർമ്മാണം തുടരുന്നതിന്നിടെയാണ് പൊലീസ് എത്തുന്നത്. പിടിവീഴും എന്ന് മനസിലാക്കിയപ്പോൾ വേറെ നിവൃത്തിയില്ലാതെ ഇവർ കീഴടങ്ങുകയായിരുന്നു. അഞ്ചംഗ സംഘത്തിലെ ചിലർക്ക് വ്യാജവാറ്റ് കാര്യത്തിൽ മുൻ പരിചയമുണ്ടെന്നു സംശയിക്കുന്നുണ്ട്. ആലപ്പുഴയിൽ വ്യാജവാറ്റിനുള്ള ഒരുക്കങ്ങൾ പല സ്ഥലത്തും നടക്കുന്നതായി ഞങ്ങൾക്ക് വിവരം ലഭിച്ചിരുന്നു. ഈ വിവരങ്ങൾ ക്രോഡീകരിച്ച് അന്വേഷണങ്ങൾ നടത്തുകയും ചെയ്യുന്നുണ്ട്. ഇത്തരം വിവരങ്ങൾ ഒരിക്കലും തെറ്റാറില്ല. അതിനാൽ അർദ്ധരാത്രി തന്നെ അഞ്ചംഗ സംഘത്തെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു- അർത്തുങ്കൽ എസ്ഐ തോംസൺ ജോസഫ് മറുനാടനോട് പറഞ്ഞു. ഇവർ മുൻപ് വ്യാജവാറ്റ് നടത്തിയോ എന്ന കാര്യത്തിൽ അന്വേഷണം നടത്തിവരുകയാണെന്നാണ് പൊലീസ് പറഞ്ഞത്. പിടിയിലായ ഷിബുവിന്റെ ആൾതാമസമില്ലാത്ത വീട്ടിലാണ് വ്യാജവാറ്റ് നിർമ്മാണത്തിനു ഒരുങ്ങിയത്. പിടിയിലായ നവറോജിയും ഓംകാർജിയും ബന്ധുക്കളുമാണ്. ഇവരുടെ രാഷ്ട്രീയ പശ്ചാത്തലത്തെക്കുറിച്ച് അന്വേഷിച്ചിട്ടില്ലെന്നു പൊലീസ് പറഞ്ഞു. വ്യാജവാറ്റിൽ ലാഭം കൊയ്യാമെന്ന ഒരൊറ്റ ലക്ഷ്യമാണ് ഇവർക്കുള്ളത്. ഇതിനായാണ് സംഘം ചേർന്ന് ഇവർ ആസൂത്രണങ്ങൾ നടത്തിയത്. പക്ഷെ ഇവരുടെ ആദ്യ നീക്കം തന്നെ തങ്ങൾ തകർത്തു- പൊലീസ് പറയുന്നു. ഇൻസ്പെക്ടർ അൽ ജബാർ, എസ്ഐ തോംസൺ ജോസഫ്, സിപിഒമാരായ സേവ്യർ, ഗിരീഷ്, അഗസ്റ്റിൻ, സിജിമോൾ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് റെയ്ഡ് നടത്തിയത്.
അതേസമയം ചേർത്തല ആരീപ്പറമ്പ് വീടിനോട് ചേർന്നുള്ള കയർ ഷെഡിൽ സൂക്ഷിച്ചിരുന്ന ചാരായവും കോടയും വാറ്റുപകരണങ്ങളുമായി എക്സൈസ് സംഘം ഒരാളെ പിടികൂടിയിട്ടുണ്ട്. ചേർത്തല തെക്ക് പഞ്ചായത്ത് 14ാം വാർഡിൽ ചാണികാട്ടുവെളി വീട്ടിൽ രവീന്ദ്രന്റെ മകൻ രതീഷി (36)നെയാണ് പിടികൂടിയത്. 750 മില്ലിലിറ്റർ ചാരായവും 140 ലിറ്റർ കോടയും വാറ്റുപകരണങ്ങളുമാണ് പിടികൂടിയത്. രഹസ്യ സന്ദേശത്തെ തുടർന്ന് ചേർത്തല എക്സൈസ് റേഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസർ എ. കുഞ്ഞുമോന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.
വയനാട് ബത്തേരി ഓടപ്പള്ളത്ത് വ്യാജവാറ്റ് ഉപകരണങ്ങളും നൂറ്റമ്പത് ലിറ്റർ വാഷും ബത്തേരി എക്സൈസ് സംഘം ഇന്നലെ പിടിച്ചെടുത്തിരുന്നു. എത്തിപ്പെടാൻ ദുർഘടമായ പ്രദേശമാണിത്. ഓടപ്പള്ളത്തോട് ചേർന്ന വനമേഖലയിലായിരുന്നു വാറ്റ് കേന്ദ്രം രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. വാറ്റ് ഉപകരണങ്ങളും വാഷും പിടിച്ചെടുത്തു. നൂറ്റമ്പത് ലിറ്ററോളം വാഷ് നശിപ്പിച്ചു. കേസെടുത്തെങ്കിലും ആരെയും കസ്റ്റഡിലെടുക്കാനായില്ല. നേരത്തെയും ഇവിടെ സമാനസംഭവങ്ങൾ ഉണ്ടായിരുന്നു. കണ്ണൂരിൽ മാത്രം കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ മുപ്പതിലധികം വ്യാജവാറ്റ് കേന്ദ്രങ്ങളാണ് എക്സൈസ് ഉദ്യോഗസ്ഥർ തകർത്തത്.
കൂത്തുപറമ്പ് കണ്ടംകുന്ന് വനമേഖലയിലെ വാറ്റ് കേന്ദ്രം പുഴ നീന്തിക്കടന്ന് ചെന്നാണ് എക്സൈസ് ഉദ്യോഗസ്ഥർ തകർത്തത്. ആലക്കോട്, പേരാവൂർ തുടങ്ങി ജില്ലയുടെ മലയോര മേഖലകളിലെല്ലാം വാറ്റ് കേന്ദ്രങ്ങൾ വ്യാപകമാകുകയാണ്. വനത്തിനുള്ളിലും പുഴയോരങ്ങളിലും പാറക്കെട്ടുകൾക്കിടയിലുമൊക്കെയാണ് വാറ്റ് കേന്ദ്രങ്ങൾ പലരും സജ്ജീകരിച്ചിരിക്കുന്നത്. അഞ്ച് ദിവസത്തിനിടെ എട്ട് കേസുകൾ കണ്ണൂരിൽ എക്സൈസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. 1020 ലിറ്റർ വാഷും പിടിച്ചെടുത്തു. എന്നാൽ അറസ്റ്റ് നടന്നിട്ടില്ല.
മദ്യശാലകൾ അടഞ്ഞുകിടക്കുന്നതിനാൽ എക്സൈസ് വകുപ്പ് പരിശോധന ശക്തമാക്കിയിട്ടുണ്ട്. സംസ്ഥാന അതിർത്തികളിലും വനമേഖലകളിലും പരിശോധന കർശനമാക്കുകയാണ്. മാർച്ച് 24 മുതൽ 29 വരെയുള്ള റെയ്ഡ് സമയത്ത് എക്സൈസ് പിടികൂടിയത് 9,700 ലീറ്റർ വാഷാണ്. ജനുവരിയിൽ 10,831 ലീറ്റർ വാഷും ഫെബ്രുവരിയിൽ 11,232 ലീറ്ററുമാണ് പിടികൂടിയത്. എന്നാൽ ആറു ദിവസം കൊണ്ട് 9,700 ലീറ്റർ വാഷ് പിടികൂടുന്നത് വ്യാജവാറ്റ് വർധിക്കുന്നതിന്റെ സൂചനയാണെന്ന് എക്സൈസ് അധികൃതർ വ്യക്തമാക്കുന്നത്.
- TODAY
- LAST WEEK
- LAST MONTH
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍