ഞങ്ങൾ എംഎൽഎയുടെ ആൾക്കാർ; പാസും ഹെൽമറ്റുമൊന്നും വേണ്ട! ഞങ്ങളെ തടയാൻ താനാര്? പൊലീസിനോട് തട്ടിക്കയറി യുവാക്കൾ: പൊലീസുകാരൻ ഇൻസ്പെക്ടർക്ക് റിപ്പോർട്ട് നൽകിയപ്പോൾ കേസെടുക്കാൻ പേടി; കോന്നി പൊലീസ് ഇൻസ്പെക്ടർ അർഷദിനെ നിർത്തിപ്പൊരിച്ച് പത്തനംതിട്ട എസ്പി കൂടത്തായി സൈമൺ; സഹപ്രവർത്തകരെ സംരക്ഷിക്കാൻ പറ്റില്ലെന്ന് ഈ പണിക്ക് വന്നത് എന്തിനെന്നും ചോദ്യം?
ശ്രീലാൽ വാസുദേവൻ
പത്തനംതിട്ട: ലോക്ഡൗണിനോട് അനുബന്ധിച്ചുള്ള പൊലീസുകാരന്റെ ജോലി തടസപ്പെടുത്തിയ യുവാക്കൾക്കെതിരേ നിസാര വകുപ്പിട്ട് കേസ് എടുത്ത കോന്നി പൊലീസ് ഇൻസ്പെക്ടർ അർഷദിനെ ജില്ലാ പൊലീസ് മേധാവി കെജി സൈമൺ നിർത്തിപ്പൊരിച്ചു. ജില്ലയിലെ മുഴുവൻ ഇൻസ്പെക്ടർമാരും കേൾക്കേ വയർലസ് സെറ്റിലൂടെയായിരുന്നു എസ്പിയുടെ താക്കീത്. ബൈക്കിൽ ഹെൽമറ്റ് ഇല്ലാതെയും സത്യവാങ്മൂലം കാണിക്കാതെയും വന്ന രണ്ടു യുവാക്കളെ ഇന്നലെ വൈകിട്ട് കോന്നി പൊലീസ് സ്റ്റേഷനിലെ കൃഷ്ണകുമാർ എന്ന പൊലീസുകാരൻ തടഞ്ഞിരുന്നു. തങ്ങൾ കെയു ജനീഷ് കുമാർ എംഎൽഎയുടെ ആളുകളാണെന്നും സന്നദ്ധ പ്രവർത്തനത്തിന് ഇറങ്ങിയതാണെന്നും തങ്ങളെ തടയാൻ താനാര് എന്നുമായിരുന്നു യുവാക്കളുടെ ചോദ്യം.
എംഎൽഎ പറഞ്ഞിട്ടാണ് തങ്ങൾ പോകുന്നതെന്നും ഇവർ പറഞ്ഞു. ആരു പറഞ്ഞിട്ടായാലും ഹെൽമറ്റ് വച്ച് പൊയ്ക്കൂടേ എന്നും ലോക്ഡൗൺ ആയതിനാൽ സത്യവാങ് മൂലം കാണിക്കണ്ടേ എന്നും പൊലീസുകാരൻ ചോദിച്ചു. അതിന് ശേഷം ഇവരെ പോകാൻ അനുവദിച്ചു. അൽപസമയം കഴിഞ്ഞ തിരിച്ചു വന്ന ഇവരിൽ എബിൻ ബേബി എന്നയാൾ രണ്ടു മൂന്നു തവണ അവിടെ റൗണ്ട് അടിച്ചു. പിന്നെ ബൈക്ക് സ്റ്റാൻഡിൽ വച്ചിട്ട് വിശ്രമപ്പനതലിൽ ഇരുന്ന കൃഷ്ണകുമാറിനോട് തട്ടിക്കയറുകയായിരുന്നു. എടാ, പോടാ എന്നാണ് പൊലീസുകാരനെ ഇയാൾ അഭിസംബോധന ചെയ്തത്. എംഎൽഎ പറഞ്ഞിട്ടാണ്് തങ്ങൾ പൊതിച്ചോറുമായി പോയതെന്നും തടയാൻ നീയാരാ എന്നുമായിരുന്നു ചോദ്യം. കോന്നിയിലെ കാര്യം ഞങ്ങൾ നോക്കിക്കോളാം.
നീയൊക്കെ നിന്റെ പണി ചെയ്യൂ എന്നും ആക്രോശിച്ചാണ് എബിൻ മടങ്ങിയത്. സഹപ്രവർത്തകർക്ക് മുന്നിൽ അപമാനിതനായ പൊലീസുകാരൻ അവരുടെ കൂടി നിർദ്ദേശ പ്രകാരം പൊലീസ് ഇൻസ്പെക്ടർക്ക് റിപ്പോർട്ട് നൽകി. തന്റെ ഡ്യൂട്ടി തടസപ്പെടുത്തി, അസഭ്യം വിളിച്ചു എന്നതടക്കം ചൂണ്ടിക്കാട്ടി ജാമ്യമില്ലാ വകുപ്പിട്ട് കേസ് എടുക്കണം എന്നു കാണിച്ചായിരുന്നു റിപ്പോർട്ട്. വണ്ടി നമ്പരും പരാമർശിച്ചിരുന്നു. റിപ്പോർട്ട് കിട്ടിയ ഇൻസ്പെക്ടർ ആദ്യം ഈ വിവരം എംഎൽഎയെ അറിയിക്കുകയായിരുന്നുവെന്ന് പറയുന്നു. തുടർന്ന് അടൂർ ഡിവൈഎസ്പിയെ വിളിച്ച് എന്തു ചെയ്യണമെന്ന് ചോദിച്ചു. എസ്പിയോട് ചോദിക്കൂവെന്ന് പറഞ്ഞ് അദ്ദേഹം തലയൂരി. ഇൻസ്പെക്ടർ പിന്നീട എസ്പിയെ നേരിട്ടു വിളിച്ചു. പരാതിയുടെ കാര്യം ലഘൂകരിച്ച് പറഞ്ഞു.
എന്താണ് ചെയ്യേണ്ടത് എന്ന അഭിപ്രായവും ആരാഞ്ഞു. താൻ തന്റെ പണി എന്താണെന്നു വച്ചാൽ ചെയ്യുക എന്നായിരുന്നു എസ്പിയുടെ നിർദ്ദേശം. ഇൻസ്പെക്ടർ ഉടൻ തന്നെ പ്രതിയെ വിളിച്ചു വരുത്തി മൊഴി എടുത്ത് നിസാര വകുപ്പിട്ട് കേസ് എടുക്കുകയായിരുന്നു. എന്നാൽ, ഇതിന് പൊലീസുകാരൻ വഴങ്ങിയില്ല. ഒടുവിൽ കെയു ജനീഷ്കുമാർ എംഎൽഎ നേരിട്ട് പൊലീസുകാരുടെ സമീപം എത്തി. അയാൾ ചെയ്ത തെറ്റിന് എംഎൽഎ മാപ്പു ചോദിച്ചു. ഈയവസരത്തിൽ കേസുമായി മുന്നോട്ടു പോയാൽ ജനപ്രതിനിധി എന്ന നിലയിൽ തന്നെ ബാധിക്കുമെന്ന് കണ്ടാണ് ക്ഷമ ചോദിക്കുന്നത് എന്നും എംഎൽഎ പറഞ്ഞു. താൻ ആകെ അഞ്ചു പേരെ മാത്രമാണ് പൊതിച്ചോറും മറ്റു സേവനങ്ങളും നൽകാൻ ചുമതലപ്പെടുത്തിയിരിക്കുന്നത് എന്ന് അദ്ദേഹം പൊലീസുകാരോട് പറഞ്ഞു.
അവർക്ക് തിരിച്ചറിയൽ രേഖയും നൽകിയിട്ടുണ്ട്. അവർ അല്ലാതെ ആര് തന്റെ പേര് പറഞ്ഞാലും കടത്തി വിടേണ്ടെന്ന് പൊലീസുകാർക്ക് എംഎൽഎ നിർദ്ദേശം നൽകി. കുറഞ്ഞത് 20 പേരെങ്കിലും എംഎൽഎയുടെ പേര് പറഞ്ഞ് കറങ്ങാൻ ഇറങ്ങുന്നുണ്ടെന്ന് പൊലീസുകാർ അറിയിച്ചു. എംഎൽഎയുടെ ക്ഷമാപണത്തിന് മുന്നിൽ പൊലീസുകാർ ഒത്തു തീർപ്പിന് തയാറായി. ഇൻസ്പെക്ടർ ജാമ്യം ലഭിക്കാവുന്ന വകുപ്പ് മാത്രം ഇട്ട് എടുത്ത കേസ് നിലനിൽക്കുകയും ചെയ്യുന്നുണ്ട്. അതിനിടെ വിവരം സ്പെഷൽ ബ്രാഞ്ച് മുഖേനെ മനസിലാക്കിയ എസ്പി കൂടത്തായി സൈമൺ ഇന്ന് രാവിലെ വയർലസിലൂടെയാണ് കോന്നി ഇൻസ്പെക്ടറെ കുടഞ്ഞത്.
സ്വന്തം കീഴുദ്യോഗസ്ഥനെ സഹായിക്കാനും സംരക്ഷിക്കാനും കഴിയാത്ത താങ്കൾ എന്തിനാണ് ഈ പണിക്ക് ഇറങ്ങിയിരിക്കുന്നത് എന്നായിരുന്നു എസ്പിയുടെ ചോദ്യം. ഇപ്പോഴത്തെ സാഹചര്യത്തിൽ നമ്മൾ രാഷ്ട്രീയമോ മറ്റ് സമ്മർദങ്ങളോ അല്ല നോക്കേണ്ടത്. പൊതുജനങ്ങളുടെയും അവരെ സംരക്ഷിക്കാൻ നിൽക്കുന്ന പൊലീസുകാരുടെയും സുരക്ഷയാണ്. എന്തിന്റെ പേരിൽ ആയാലും ആരും പൊലീസുകാരുടെ മേൽ കുതിര കയറാൻ അനുവദിക്കരുതെന്ന വ്യക്തമായ സന്ദേശം എസ്പി നൽകി. ഒരു പൊലീസുകാരന്റെ റിപ്പോർട്ട് കിട്ടിയപ്പോൾ എന്തു ചെയ്യണമെന്ന് ചോദിക്കുന്നതിന് പകരം കേസെടുത്തിട്ട് വിളിക്കുകയായിരുന്നു വേണ്ടതെന്നും എസ്പി ഓർമിപ്പിച്ചു.
എസ്പിയുടെ വാക്കുകൾ ഡ്യൂട്ടിയിലുള്ള മറ്റു പൊലീസുകാർക്കും ഊർജമാവുകയായിരുന്നു. കോന്നി ഇൻസ്പെക്ടറെ പൊലീസിന്റെ ചുമതലകളും കർത്തവ്യവൂം പഠിപ്പിച്ച ശേഷമാണ് എസ്പി ഫയറിങ് അവസാനിപ്പിച്ചത്. ഒരു രാഷ്ട്രീയ പാർട്ടിക്കും വിടുപണി ചെയ്യേണ്ട സാഹചര്യം ഇപ്പോൾ പൊലീസിന് ഇല്ലെന്ന വ്യക്തമായ സന്ദേശം കൂടിയാണ് എസ്പി നൽകിയത്. ഇന്നലത്തെ സംഭവത്തോടെ ഇന്ന് കോന്നിയിൽ എംഎൽഎയുടെ ആൾക്കാരെ ഒന്നും കാണാനില്ലെന്ന് പൊലീസുകാർ പറയുന്നു. ഒരാൾ പോലും എം,എൽഎയുടെ ആളായി ഇന്ന് ഇതു വരെ എത്തിയിട്ടില്ല.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍