ഭാര്യയുടെ ജാരൻ ഒളിച്ചിരുന്ന വാഴക്കൂട്ടം വെട്ടി നിരത്തി; വീടിന് തീപിടിച്ചെന്നലറി ഇറങ്ങിയോടിയതും പാതിരാത്രിയിൽ; ആന കുത്താൻ വരുന്നെന്നും ഭീതി; സംസ്ഥാനത്ത് മദ്യം കിട്ടാക്കനിയായതോടെ സ്ഥിരം കുടിയന്മാരുടെ വീടുകളിൽ ഇത് അശാന്തിയുടെ നാളുകൾ; നിറഞ്ഞ് കവിഞ്ഞ് ഡീ അഡിക്ഷൻ സെന്ററുകൾ; സുവർണാവസരം മുതലാക്കാൻ കള്ളവാറ്റുകാരും
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കൊവിഡ്19ന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ ലോക് ഡൗൺ പ്രഖ്യാപിച്ചപ്പോഴും ബിവറേജസ് കോർപ്പറേഷന്റെ ഔട്ട് ലെറ്റുകളെ തുറന്ന് പ്രവർത്തിക്കാൻ അനുവദിച്ചിരുന്നു. ഇത് വലിയ വിമർശനങ്ങൾക്കും വഴിതെളിച്ചിരുന്നു. ഒടുവിൽ സംസ്ഥാന സർക്കാർ ബിവറേജസ് ഔട്ട് ലെറ്റുകളും പൂട്ടിയിടാൻ തീരുമാനിക്കുകയായിരുന്നു. ബാറുകളും ബിവറേജുകളും അടച്ച് പൂട്ടപെട്ടാൽ സ്ഥിരം മദ്യപാനികൾക്ക് മദ്യം ലഭിക്കാത്തതിനെ തുടർന്ന് ഉണ്ടാകാവുന്ന ആരോഗ്യ പ്രശ്നങ്ങളും മാനസിക-സാമൂഹിക പ്രത്യാഘാതങ്ങളും ചൂണ്ടിക്കാട്ടിയാണ് സർക്കാർ മദ്യശാലകൾക്ക് വിലക്ക് ഏർപ്പെടുത്താതിരുന്നത്. ആ ആശങ്കകളെ സാധൂകരിക്കുന്ന വാർത്തകളാണ് സംസ്ഥാനത്തെ ഡീ അഡിക്ഷൻ സെന്ററുകളിൽ നിന്നും ഇപ്പോൾ പുറത്ത് വരുന്നത്.
ലോക്ക് ഡൗണിന്റെ ഭാഗമായി മദ്യം കിട്ടാതായതോടെ അമിത മദ്യാസക്തിയുള്ളവരിൽ പലർക്കും ചിത്തഭ്രമം ബാധിക്കുന്നു എന്നാണ് റിപ്പോർട്ടുകൾ. ഉറക്കമില്ലായ്മയും മനോവിഭ്രാന്തിയും പ്രകടിപ്പിക്കുന്നവരുടെ എണ്ണം കൂടിയതോടെ സംസ്ഥാന എക്സൈസ് വകുപ്പിന് കീഴിലുള്ള 14 ഡി അഡിക്ഷൻ സെന്ററുകളും നിറഞ്ഞു. ഇക്കഴിഞ്ഞ 23ന് ശേഷം ഇന്നലെ വരെ 542 പേരാണ്സംസ്ഥാനത്തെ ഡി അഡിക്ഷൻ സെന്ററുകളിൽ ചികിത്സ തേടിയത്. മദ്യം കിട്ടാതെ വിറയലും വിവിധ തരത്തിലുള്ള മനോവിഭ്രാന്തിയും പ്രകടിപ്പിക്കുന്ന ഇവരെ വിട്ടയയ്ക്കുന്നത് അപകടമായതിനാൽ സ്ഥല പരിമിതികൾ കൂട്ടാക്കാതെ മുഴുവൻ പേരെയും നിർബന്ധിത ചികിത്സയ്ക്ക് വിധേയരാക്കിയിരിക്കുകയാണ് വിമുക്തി ഡി അഡിക്ഷൻ സെന്ററുകളിലെ ഡോക്ടർമാർ.
അതേസമയം, ഡി അഡിക്ഷൻ സെന്ററുകളിൽ രോഗികളുടെ എണ്ണം കൂടിയെങ്കിലും ആവശ്യമായത്ര മനോരോഗ വിദഗ്ദരില്ലാത്തത് സെന്ററുകളുടെ പ്രവർത്തനത്തിന് വെല്ലുവിളിയായിട്ടുണ്ട്. ജില്ലാ ആശുപത്രികളിലെ സൈക്കാട്രിസ്റ്റുകളുടെ സേവനമാണ് വിമുക്തി പ്രവർത്തനത്തിന് ഉപയോഗപ്പെടുത്തിയിരുന്നത്. കൊറോണ പ്രതിരോധ നിയന്ത്രണത്തെ തുടർന്ന് വിഡ്രോവൽ സിൻഡ്രോത്തിനിരയായവരുടെ എണ്ണം പെരുകിയതോടെ വിമുക്തി സെന്ററുകളിലെ ചികിത്സയും വെല്ലുവിളിയായിട്ടുണ്ട്.
മദ്യാസക്തിയുള്ള ഇവരിൽ പലരും മറവി, അകാരണമായ ഭീതി, സംശയം, അക്രമവാസന തുടങ്ങിയ ലക്ഷണങ്ങളോടെയാണ് ആശുപത്രികളിൽ പ്രവേശിച്ചിരിക്കുന്നത്. മദ്യം കിട്ടാതായതിന് അടുത്ത ദിവസം മുതൽ ഉറക്കമില്ലാതെ പിച്ചും പേയും പറയുകയും അലറി വിളിക്കുകയും അക്രമങ്ങൾ കാട്ടുകയും ചെയ്തവരാണ് ഇവരിൽ പലരും. രാത്രിയിൽ ആനകുത്താൻ വരുന്നതായും വീടിന് തീപിടിച്ചതായും തോന്നി അലറിവിളിച്ചവരും വീടിന്റെ പരിസരത്ത് ഇല അനങ്ങിയതിന് വാഴച്ചുവട്ടിൽ ഭാര്യയുടെ ജാരൻ വന്നെന്ന് പറഞ്ഞ് വാഴക്കൂട്ടം വെട്ടി നിരത്തുകയും ഭാര്യയെ അക്രമിക്കുകയും ചെയ്തയാളുമുണ്ട്. സമ്പൂർണ ലോക്ക് ഡൗണിൽ ഗതാഗതം നിലച്ചതിനാൽ കഞ്ചാവ് ലഭിക്കാത്തതിന്റെ പരാക്രമം കാട്ടുന്നവരും നിരവധിയാണ്.
പതിനാറുകാരനുൾപ്പെടെ കഞ്ചാവിനടിമയായ നിരവധിപേരും ഡി അഡിക്ഷൻ സെന്ററുകളിലുണ്ട്. അക്രമം അതിരുവിടുമ്പോൾ സഹികെട്ട് വീട്ടുകാരാണ് ഇവരെപ്പറ്റിയുള്ള വിവരങ്ങൾ എക്സൈസിനെ അറിയിക്കുന്നത്. എക്സൈസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയാണ് ഇവരിൽ പലരെയും അടുത്തുള്ള വിമുക്തി ഡി അഡിക്ഷൻ സെന്ററുകളിലാക്കിയത്. മദ്യാസക്തിയുള്ളവരിൽ വിഡ്രോവൽ സിൻഡ്രം കാട്ടുന്നവരുടെ എണ്ണം കൂടി വരുന്നുണ്ട്. ആത്മഹത്യാപ്രവണത കാട്ടുന്നവരും ഏറെയാണ്.ഇത്തരക്കാരെ ചികിത്സിക്കുന്നതിന് താലൂക്ക് അടിസ്ഥാനത്തിൽ വിമുക്തി കേന്ദ്രങ്ങൾ ആരംഭിക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചെങ്കിലും പ്രവർത്തനം ഇനിയും ആരംഭിച്ചിട്ടില്ല. മരുന്നും ചികിത്സയും സൗജന്യമായതിനാൽ ലഹരിമുക്ത ചികിത്സയ്ക്ക് വിമുക്തി കേന്ദ്രങ്ങളെയാണ് ആളുകൾ ഇപ്പോൾ ആശ്രയിക്കുന്നത്. സ്വകാര്യ ആശുപത്രികളിൽ വൻ പണചെലവുള്ള ചികിത്സയാണിത്.
സ്ഥിരമായി മദ്യപാനം ശീലമാക്കിയ ഒരാൾ പെട്ടെന്ന് അത് നിർത്തുമ്പോൾ തലച്ചോർ അസാധാരണമായി പ്രവർത്തിക്കും. പെട്ടെന്ന് ആ ശീലത്തിൽ നിന്ന് വിട്ടുപോരാനുള്ള ശരീരത്തിന്റെ വൈമനസ്യമാണ് ഇത്തരം ബുദ്ധിമുട്ടുകൾ. കാണാത്തത് പലതും കാണുന്നതായും, കേൾക്കാത്തത് കേൾക്കുന്നതായും, ആക്രമണ സ്വഭാവവും, ഇൻസോമാനിയ, സംശയം എന്നിവയെല്ലാം ഇതിന്റെ ലക്ഷണങ്ങളാണ്. മദ്യപാനം ശീലമാക്കിയ എൺപത് ശതമാനം ആളുകളിലും തിയാമിന്റെ അളവ് കുറയുകയും വെർനിക് കോർസകോഫ് സിൻട്രോം എന്ന രോഗം തലച്ചോറിനെ ബാധിക്കുകയും ചെയ്യുന്നു. കണ്ണുകളുടെ നാഡീഞരമ്പുകളെയും ഇത് ബാധിക്കും. വിദഗ്ദ ഡോക്ടറെ കണ്ട് ചികിത്സ തേടുകയാണ് പരിഹാരം.
മദ്യം കിട്ടാതെ വിഷമിക്കുകയാണോ? സഹായവുമായി എക്സൈസ്
മദ്യം ലഭിക്കാത്താത് മൂലം ശാരീരിക , മാനസിക പ്രശ്നങ്ങൾ നേരിടുന്നവർക്കായി സഹായം ഒരുക്കി എക്സൈസ് വകുപ്പ്. ഇവരെക്കുറിച്ചുള്ള വിവരങ്ങൾ എക്സൈസിനെ അറിയിച്ചാൽ ചികിത്സയ്ക്ക് അടക്കമുള്ള സൗകര്യങ്ങൾ എക്സൈസ് ഒരുക്കും. എല്ലാ താലൂക്ക് ആശുപത്രികളിലും ഡി അഡിക്ഷൻ കേന്ദ്രങ്ങളുണ്ട്. ഇവയുടെ സേവനം കൂടാതെ എക്സൈസിന്റെ ഡി അഡിക്ഷൻ കേന്ദ്രത്തിൽ 13 അംഗ സംഘവും ചികിത്സയ്ക്കും സഹായത്തിനും ഉണ്ട്. ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്കോ , ബന്ധുക്കൾക്കോ വിവരം എക്സൈസിനെ അറിയിക്കാം.
വ്യാജവാറ്റും പെരുകി
മദ്യശാലകൾ അടച്ചതോടെ സംസ്ഥാനത്ത് വ്യാജവാറ്റ് പെരുകിയെന്ന് എക്സൈസ് വ്യക്തമാക്കുന്നത്. കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ട് അഞ്ചിനു ശേഷം സംസ്ഥാനത്തെ ബിവറേജസ് ഔട്ട്ലെറ്റുകൾ തുറന്നിട്ടില്ല. ബാറുകൾ അതിനു മുമ്പേ പൂട്ടി. 24 മുതൽ 29 വരെ സംസ്ഥാനത്ത് എക്സൈസ് പിടികൂടിയത് 9,700 ലിറ്റർ വാഷ്. ജനുവരിയിൽ 10,831 ലീറ്റർ വാഷും ഫെബ്രുവരിയിൽ 11,232 ലിറ്ററുമാണ് എക്സൈസ് പിടികൂടിയത്. കണക്കിലെ ഈ കുതിച്ചുചാട്ടം വ്യാജവാറ്റ് വർധിച്ചതിന്റ തെളിവാണെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറയുന്നു. മാർച്ച് 27 മുതൽ 29 വരെ 8,450 ലിറ്റർ വ്യാജ കള്ള് പിടിച്ചെടുത്തു.
ലോക്ഡോൺ തുടങ്ങിയതു മുതൽ ഇന്നലെ വരെ 12 മയക്കുമരുന്ന് കേസുകളും 86 അബ്കാരി കേസുകളും രജിസ്റ്റർ ചെയ്തു. 11.63 കിലോ കഞ്ചാവാണ് ഈ കാലയളവിൽ പിടിച്ചത്. 76 ലിറ്റർ ചാരായവും 49.47 ലീറ്റർ മദ്യവും പിടികൂടി. ഇതര സംസ്ഥാനങ്ങളിൽനിന്ന് കടത്തിയ 13 ലിറ്റർ മദ്യവും 251 ലീറ്റർ വൈനും 14 ലീറ്റർ അരിഷ്ടവും 493 കിലോ പുകയില ഉൽപ്പന്നങ്ങളും പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നു.
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- ഞാൻ പുകവലിക്കുന്ന ആളാണ്, മറ്റുള്ളവരെ ഉപദേശിക്കാൻ എനിക്കാവില്ല; ധൂമം സിനിമയുടെ പരാജയത്തെ കുറിച്ച് തുറന്നു പറഞ്ഞ് ഫഹദ് ഫാസിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- കാസർകോഡ് മോക്ക് പോളിൽ ചെയ്യാത്ത വോട്ട് ബിജെപിക്ക് കിട്ടിയെന്ന പേരിൽ വിവാദം; വിഷയം സുപ്രീം കോടതിയിലും; എൽഡിഎഫ്, യുഡിഎഫ് പരാതിയിൽ കഴമ്പില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ; ബിജെപിക്ക് അധിക വോട്ട് ലഭിച്ചെന്ന വാർത്ത തെറ്റെന്നും കമ്മീഷൻ; നാല് വോട്ടിങ് യന്ത്രങ്ങൾ ബിജെപിക്ക് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയെന്ന് പരാതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍