നാല് ദിവസം കൊണ്ട് രോഗ ബാധിതർ ഇരട്ടിയായി 2000 കടന്നു; നിസാമുദ്ദീൻ ഇഫക്ടിൽ രണ്ട് ദിവസം കൊണ്ട് രോഗികൾ 4000 കടക്കുമെന്ന് ആശങ്ക; തബ്ലീഗ് ജമാഅത്തിന്റെ മർക്കസ് സമ്മേളനത്തിൽ പങ്കെടുത്ത 389 പേരിൽ വൈറസ് കണ്ടെത്തിയത് ആശങ്ക കൂട്ടുന്നു; പ്രാർത്ഥനയിൽ പങ്കെടുത്ത മലയാളികളെ എല്ലാം തിരിച്ചറിഞ്ഞ ആശ്വാസത്തിൽ കേരളം; കൊറോണയുടെ ഡൽഹി എപ്പിസെന്റർ തിരിച്ചറിഞ്ഞതോടെ കൂടുതൽ കരുതലിലേക്ക് രാജ്യം; ധാരാവിയെന്ന ചേരിയിലെ മരണവും ഉത്തരമില്ലാ ചോദ്യം; ലോക് ഡൗൺ നീട്ടുമോ?
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: ഡൽഹിയിലെ നിസാമുദ്ദീനിലെ തബ്ലീഗ് ജമാഅത്തിന്റെ മർക്കസിൽ പ്രാർത്ഥനാസമ്മേളനത്തിൽ പങ്കെടുത്തു മടങ്ങിയവരിൽ 389 പേർക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത് വലിയ പ്രതിസന്ധിയായി മാറുന്നു. തമിഴ്നാട്ടിലാണ് ഏറ്റവും കൂടുതൽ രോഗബാധിതർ-234 പേർ. ഇത് രാജ്യത്തെ വലിയ ഭീതിയിലാക്കുകയാണ്. സമൂഹ വ്യാപനം ഉണ്ടായെന്നാണ് വിലയിരുത്തൽ. അതിനിടെ ഇന്ത്യയിലെ രോഗ ബാധിതരുടെ എണ്ണവും കൂടുകയാണ്. ഇതിന് കാരണം മർക്കസിൽ നിന്നുള്ള രോഗ വ്യാപനമാണ്. ഇങ്ങനെ പോയാൽ രണ്ട് ദിവസം കൊണ്ട് ഇന്ത്യയിലെ രോഗ ബാധിതരുടെ എണ്ണം ഇനിയും ഇരട്ടിയാകുമെന്നാണ് വിലയിരുത്തൽ. നാല് ദിവസം മുമ്പ് ആയിരത്തിൽ താഴെ രോഗികളാണ് ഉണ്ടായിരുന്നത്. ഇതാണ് അതിവേഗം 2000 കടന്നത്. ധാരാവിയെന്ന മുംബൈയിലെ ചേരിയിലും കോവിഡ് മരണമെത്തി. ഇവിടെ മരിച്ച 56കാരന് വൈറസ് ബാധിച്ചത് എങ്ങനെയെന്ന് അറിയാത്തത് ആശങ്ക കൂട്ടുന്നു. ധാരാവിയിലെ ഈ മരണവും ഇന്ത്യയുടെ ഭയാശങ്ക കൂട്ടുന്നു.
നിലവിൽ 2014 രോഗികളെയാണ് ഇന്ത്യയിൽ തിരിച്ചറിഞ്ഞത്. 1789 ആക്ടീവ് രോഗികളും ഉണ്ട്. ഈ കണക്ക് നാലായിരത്തിലേക്ക് കുതിച്ചുയരുമെന്നാണ് ആശങ്ക. അതുണ്ടായാൽ ചികിൽസാ സൗകര്യങ്ങളുടെ അപര്യാപ്തതയിലേക്കും കാര്യങ്ങളെത്തും. അങ്ങനെ വലിയ പ്രതിസന്ധിയിലേക്ക് രാജ്യം കടക്കാനുള്ള സാധ്യതയുണ്ട്. ഏതായാലും ഇനിയുള്ള രണ്ട് ദിവസം ഇന്ത്യയ്ക്ക് അതീവ നിർണ്ണായകമാണ്. മസ്ജിദിൽ നിന്ന് ആരൊക്കെ ഇവിടെയെല്ലാം പോയി എന്നതാണ് നിർണ്ണായകം. അതിനിടെ നിസാമുദ്ദീനിൽ നിന്നും മടങ്ങിപ്പോയവരെ കണ്ടെത്തുന്നതിനും കോവിഡ് സാഹചര്യങ്ങൾ വിലയിരുത്തുന്നതിനും കേന്ദ്ര ആഭ്യന്തര സെക്രട്ടറി സംസ്ഥാന ആഭ്യന്തര വകുപ്പ് സെക്രട്ടറിമാരുടെയും പൊലീസ് മേധാവികളുടെയും യോഗം വിളിച്ചേക്കുമെന്ന് സൂചന. രാജ്യത്ത് കഴിഞ്ഞ ദിവസങ്ങളിൽ കോവിഡ് കേസുകളിലുണ്ടായ വർധനയും നിസാമുദ്ദീൻ തബ്ലീഗി മർകസിൽ നടന്ന യോഗങ്ങളും തമ്മിൽ ബന്ധമുണ്ടെന്ന സൂചനയുടെ അടിസഥാനത്തിലാണ് യോഗം.
ഏപ്രിൽ 14 വരെയാണ് രാജ്യത്തെ ലോക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ രോഗികളുടെ എണ്ണം കൂടുമ്പോൾ അതിന്റെ വ്യാപനം തടയാൻ കൂടുതൽ കടുത്ത നടപടി വേണ്ടി വരും. ഇതിന് വേണ്ടി ലോക് ഡൗൺ നീട്ടേണ്ട സാഹചര്യമുണ്ട്. നിസാമുദ്ദീനിൽ നിന്ന് രാജ്യത്തിന്റെ പല ഭാഗത്തും ആളുകൾ എത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ വൈറസ് വ്യാപനം ഉറപ്പാണ്. കൃത്യ സമയത്ത് ലോക് ഡൗൺ പ്രഖ്യാപിച്ചതു കൊണ്ട് മാത്രമാണ് സ്ഥിതി ഗതികൾ രൂക്ഷമാകാത്തത്. അതുകൊണ്ട് തന്നെ നിയന്ത്രണങ്ങൾ തുടർന്ന് വൈറസിനെ നേരിടുകയാണ് മുമ്പിലുള്ള വഴിയെന്നാണ് ഉയരുന്ന വിലയിരുത്തൽ. മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന ചർച്ചയും നിർണ്ണായകമാകും. ഈ വീഡിയോ കോൺഫറൻസ് ചർച്ചയിൽ വ്യക്തമായ തീരുമാനങ്ങളുണ്ടാകുമെന്നാണ് സൂചന.
ഡൽഹി നിസാമുദ്ദീനിലെ തബ്ലീഗ് ജമാഅത്തിന്റെ മർക്കസിൽ നിന്നും 2346 പേരെ നിരീക്ഷണ കേന്ദ്രങ്ങളിലേക്കും ആശുപത്രിയിലേക്കുമായി മാറ്റിയത്. 536 പേരാണ് ആശുപത്രിയിലുള്ളത്. അതേസമയം പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ലോക്ക്ഡൗണിനെ തുടർന്ന് അടച്ചു പൂട്ടുന്നതിനു മുമ്പെ തബ്ലീഗ് ജമാഅത്ത് ആസ്ഥാനത്തു നിന്നും നിരവധി പേർ സംസ്ഥാനങ്ങളിലേക്ക് തിരികെ പോയിട്ടുണ്ട്. ഇവരുടെ കൃത്യമായ എണ്ണമോ വിശദാംശങ്ങളോ മർക്കസ് അധികൃതർക്ക് നൽകാൻ കഴിയാതിരുന്ന സാഹചര്യത്തിലാണ് സംസ്ഥാന പൊലീസ് മേധാവികളുടെ സഹായത്തോടെ ഡൽഹി മർക്കസിൽ നിന്നും മടങ്ങിയവരെ കണ്ടെത്താനുള്ള നീക്കം. എന്നാൽ കേരളത്തിൽ ഇക്കാര്യത്തിൽ പുരോഗതിയുണ്ടാക്കാനായി. ബാക്കി മിക്ക സംസ്ഥാനങ്ങളിലും നിസാമുദ്ദീൻ ഭീതി തുടരുകയാണ്.
അതിനിടെ സംസ്ഥാനം നിലവിൽ സമൂഹ വ്യാപനത്തിലേക്ക് പോയിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചർ അറിയിച്ചു. കേരളം ശക്തമായ മുൻകരുതൽ സ്വീകരിച്ചതാണ് വ്യാപനം തടയാൻ സഹായിച്ചതെന്നും മന്ത്രി പറഞ്ഞു. നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്ത എല്ലാവരേയും തിരിച്ചറിഞ്ഞു. അവരിൽ നിന്നും നിലവിൽ സമൂഹ വ്യാപന സാധ്യത ഉണ്ടെന്ന് തോന്നുന്നില്ല. സമ്മേളനത്തിൽ പങ്കെടുത്തവരെ പെട്ടെന്ന് കണ്ടെത്താൻ കഴിഞ്ഞു. മലയാളികളെ ഡൽഹിയിൽ തന്നെ നിരീക്ഷിക്കുമെന്നാണ് കേന്ദ്ര മന്ത്രി ഹർഷ വർദ്ധൻ അറിയിച്ചിരിക്കുന്നതെന്നും ആരോഗ്യമന്ത്രി പറഞ്ഞു. പത്തനംതിട്ടയിൽ രോഗവ്യാപനം തടയാൻ മികച്ച ആസൂത്രണവും ഇടപെടലും തന്നെയാണ് വിജയമായതെന്ന് ആരോഗ്യമന്ത്രി. കലക്ടർ പിബി നൂഹും ഡിഎംഒയും ജനപ്രതിനിധികളും നല്ല രീതിയിൽ ഇടപെട്ടു. ത്യാഗപൂർണമായ പ്രവർത്തനത്തിന്റെ ഫലമായാണ് പത്തനംതിട്ടയിൽ ഈ നേട്ടം ഉണ്ടായതെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു.
നിസാമുദ്ദീനിൽ സമ്മേളനത്തിൽ പങ്കെടുത്ത 23 പേർ മലപ്പുറം ജില്ലയിൽ പ്രത്യേക നിരീക്ഷണത്തിലാണ്. ഇവരിൽ രണ്ടുപേർ മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ ഐസൊലേഷൻ വാർഡിലും 21 പേർ വീടുകളിൽ സ്വയം നിരീക്ഷണത്തിലുമാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ കെ സക്കീന അറിയിച്ചു. മാർച്ച് ഏഴ് മുതൽ 10 വരെ നടന്ന പരിപാടിയിൽ പങ്കെടുത്തവരാണിവർ. മാർച്ച് 15 മുതൽ 18 വരെ നിസാമുദ്ദീനിൽ നടന്ന പരിപാടിയിൽ ജില്ലയിൽ നിന്ന് നാലു പേരാണ് പങ്കെടുത്തത്. ഇവർ ഡൽഹിയിൽ തന്നെ നിരീക്ഷണത്തിൽ തുടരുകയാണെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. സമ്മേളനത്തിൽ പങ്കെടുത്തുമടങ്ങിയ ഒരു മലയാളിയെ യു.പി.യിൽ നിരീക്ഷണത്തിൽ വെച്ചതായും അറിയുന്നു. ഇയാൾക്കൊപ്പം സഞ്ചരിച്ച ഏഴ് ഇൻഡൊനീഷ്യക്കാരും പശ്ചിമബംഗാളിൽ നിന്നുള്ള ഒരാളും നിരീക്ഷണത്തിലുണ്ട്. അവരുമായി സമ്പർക്കം പുലർത്തിയ 28 പേരും നിരീക്ഷണത്തിലാണ്.
സമ്മേളനത്തിൽ പങ്കെടുത്ത 11 പേരെ ഝാർഖണ്ഡിലെ റാഞ്ചിയിൽ ആശുപത്രിയിലാക്കി. പുണെയിൽനിന്ന് പങ്കെടുത്ത 130 പേരിൽ 60 പേർ നിരീക്ഷണത്തിലാണ്. ഇൻഡൊനീഷ്യ, മലേഷ്യ എന്നിവിടങ്ങളിലെ 62 പേർ കർണാടക സന്ദർശിച്ചതിനെത്തുടർന്ന് 12 പേരെ നിരീക്ഷണത്തിലാക്കി. ബിഹാറിൽനിന്നുള്ള 81 പേരുടെ പട്ടിക ലഭിച്ചതായി സംസ്ഥാന ആരോഗ്യവകുപ്പ് അറിയിച്ചു. ഇവരിൽ മിക്കവരും തിരിച്ചുചെന്നിട്ടില്ല. ഉത്തരാഖണ്ഡിൽ 26 പേരാണ് നിരീക്ഷണത്തിൽ. നിരവധി വിദേശികൾ രാജ്യത്തിന്റെ വിവിധയിടങ്ങളിൽ തബ്ലീഗി പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതായും ഇവരിൽ ചിലർ കോവിഡ് ബാധിതരാണെന്നും കേന്ദ്രത്തിന് വിവരമുണ്ട്. മഹാരാഷ്ട്രയിൽ നിന്നും 29 പേരടങ്ങുന്ന സംഘത്തെയും ബീഹാറിൽ നിന്നും 69 വിദേശികളെയുമാണ് ഇതുവരെ കണ്ടെത്തിയത്.
ഇത്തരത്തിൽ രാജ്യത്തുള്ള 850ഓളം വിദേശികളായ തബ്ലീഗ് പ്രവ4ത്തകരെ അവരുടെ രാജ്യങ്ങളിലേക്ക് മടക്കി അയക്കാനാണ് കേന്ദ്രം ആലോചിക്കുന്നത്. വിസ ചട്ടങ്ങൾ ലംഘിച്ചതിനാൽ ഇവ4ക്ക് തുട4ന്ന് പ്രവേശന വിലക്കും ഏ4പ്പെടുത്തിയേക്കും. ഡൽഹിയിൽ കോവിഡ് 19 സ്ഥിരീകരിച്ചവരിൽ 32ൽ 29 പേരും നിസാമുദ്ദീനിൽ പരിപാടിയിൽ പങ്കെടുത്തവരായിരുന്നുവെന്ന് ഡൽഹി സ4ക്കാർ വ്യക്തമാക്കി. അതേസമയം പരിപാടി കഴിഞ്ഞെത്തിയ 25 പേരിൽ 20 പേർ കോവിഡ് ബാധിതരല്ലെന്ന് ഒഡീഷ സർക്കാർ സ്ഥിരീകരിച്ചു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്