കൊറോണ മടങ്ങുക പ്രവാസി മലയാളികളുടെ സ്വപ്നങ്ങൾ തകർത്ത ശേഷം; കഷ്ടപ്പെട്ടുണ്ടാക്കിയവയ്ക്കൊക്കെ കൊറോണയ്ക്കു ശേഷം നിറം മങ്ങുമെന്ന ഭയത്തില്‍ യുകെയിലെ മലയാളികൾ; വീടും പെൻഷനും സമ്പാദ്യവും എല്ലാം വിലയില്ലാതാകുന്ന കാലമായേക്കും മുന്നിൽ; അടുത്തിടെ എത്തിയവർക്ക് എരിതീയിൽ നിന്നും വറചട്ടിയിൽ വീണ പോലെയാകും
കെ ആർ ഷൈജുമോൻ, ലണ്ടൻ
ലണ്ടൻ: കൊറോണ സർവ്വതും നശിപ്പിച്ചേ അടങ്ങൂ. ജീവനും സ്വത്തും എല്ലാം അതുകൊണ്ട് പോകും. ഇതിനകം പതിനായിരക്കണക്കിന് പേരുടെ ജീവനും ദശലക്ഷക്കണക്കിനു കോടി രൂപയുടെ നാശവും ഉണ്ടാക്കി കഴിഞ്ഞു. ഇനിയും എത്രയോ ഉണ്ടാകാൻ ബാക്കി കിടക്കുന്നു. ഒരു പക്ഷെ മൂന്നാം ലോക മഹായുദ്ധം നടന്നിരുന്നെകിൽ പോലും ഇതിന്റെ പത്തിലൊന്നു നാശം ഉണ്ടാകുമായിരുന്നില്ല എന്നതാണ് സത്യം. ലോകം അപ്പാടെ മാറ്റിമറിക്കുകയാണ് ഈ നാശകാരിയായ സൂക്ഷ്മ ജീവി. മനുഷ്യ രാശിയോടാണ് കൊറാണയുടെ യുദ്ധം. രാജ്യമോ അതിർത്തികളോ ഒന്നും ഇല്ലാതെ അത് പായുകയാണ്.
ഓരോ മനുഷ്യനെയും കൊന്നൊടുക്കുമ്പോൾ കൊറോണ ആർത്തിയോടെ അട്ടഹസിക്കുന്നുണ്ടാകാം, വിറങ്ങലിച്ചു നിൽക്കുന്ന മാനവ കുലത്തെ ഓർത്തു. ശാസ്ത്രവും വൈദ്യവും സാങ്കേതികതയും ഒക്കെ പകച്ചു നിൽക്കുമ്പോൾ കുറച്ചു കാലം കൂടി കൊറോണ ലോകം അടക്കിവാഴും. എന്നാൽ തോൽക്കാൻ അറിയാത്ത മനുഷ്യൻ ഒരു നാൾ കൊറോണയെയും കീഴടക്കും. എന്നാൽ അതിനു ശേഷം ലോകം ഒരിക്കലും മുൻപത്തെ പോലെ ആയിരിക്കില്ല എന്ന സൂചന ഇതിനകം ലഭ്യമായിക്കഴിഞ്ഞു.
കൊറോണയെ മെരുക്കാൻ ലോകം രാപ്പകൽ പണി ചെയ്യുമ്പോൾ തന്നെ ഈ മഹാമാരിക്ക് ശേഷം ലോകം എങ്ങനെ ആയിരിക്കും എന്ന ചിന്തയും സജീവമായി കഴിഞ്ഞു. ഏതു ദുരന്തത്തിലും എന്ന പോലെ കൊറോണയും അപ്പാടെ തകർക്കുക മധ്യവർഗത്തിന്റെ സ്വപ്നങ്ങൾ തന്നെ ആയിരിക്കും. വൻപണക്കാർ എല്ലാ ദുരിതത്തിലും എന്നപോലെ അൽപസ്വൽപം നഷ്ടങ്ങൾ മറന്നു അതിജീവിക്കുമ്പോൾ തീരെ ദരിദ്രരായവരും തങ്ങളുടെ ജീവിതത്തിൽ കാര്യമായ മാറ്റം ഒന്നും വരാത്തത് പോലെ കൊറോണക്ക് ശേഷവും ജീവിതം തുടരും. എന്നാൽ ജീവിക്കാൻ വേണ്ടി ജോലി ചെയ്യുന്ന മധ്യവർഗ്ഗക്കാരായ ആളുകൾക്ക് അവരുടെ അൽപ സ്വത്തിന്റെയും വരുമാനത്തിന്റെയും മൂല്യം കുത്തനെ ചോരുന്നത് വെറുതെ കണ്ടു നിൽക്ക്നേടി വരും എന്നതാണ് യാഥാർഥ്യം. അതിൽ തന്നെ വിരമിക്കൽ പ്രായം ആയവരുടെ കാര്യം തീർത്തും ദുരിതം ആയി മാറുകയും ചെയ്യും. ലോകത്തെവിടെയും ഇത് തന്നെയാണ് സംഭവിക്കുക.
ഇതോടെ കൊറോണ കാലത്തിനു ശേഷം പ്രവാസി മലയാളികളുടെ ജീവിതവും ദുരിതപൂർണമാകും. യൂറോപ്യൻ മലയാൡകളുടെ കാര്യത്തിലാകും ഇത് കൂടുതൽ പ്രശ്നമായി മാറുക. യുകെയിലെ മലയാളികളുടെ ജീവിതവും ഏറെ പ്രയാസം നിറഞ്ഞതു ആയിരിക്കും എന്നാണ് വ്യക്തമാകുന്നത . രണ്ടാം കുടിയേറ്റത്തിൽ എത്തിയവർ ആദ്യകാലത്തെ പ്രയാസങ്ങൾ കഷ്ടപ്പെട്ട് ജോലി ചെയ്തു ഒരുവിധം സ്വന്തം കാലിൽ നിൽക്കുന്ന സമയമാണിപ്പോൾ. അവർക്കായി ഒട്ടും വിശ്രമത്തിനു അവസരം നൽകാതെയാണ് കൊറോണ എത്തിയിരിക്കുന്നത്. അടുത്തകാലത്ത് വന്ന യുകെ മലയാളികളുടെ കാര്യവും വ്യത്യസ്തമാകില്ല.
എരിതീയിൽ നിന്നും വറചട്ടിയിലേക്കു എടുത്തിട്ട പോലെയാകും അവരുടെ കാര്യങ്ങളും. യുകെയിൽ എത്തിയിട്ടു പലരും മാസങ്ങൾ ആകുന്നതേയുള്ളൂ. ചിലരാകട്ടെ കഴിഞ്ഞ ദിവസങ്ങളിൽ എത്തിയവരും ഉണ്ട്. ഇവരൊക്കെ ചവിട്ടി നിൽക്കാൻ തയ്യാറെടുക്കും മുന്നെയാണ് കൊറോണ വന്നു സീൻ മൊത്തം കോൺട്രാ ആക്കിയത് എന്നതും ഗൗരവം കൂട്ടുകയാണ്. ഈ മഹാമാരിയിൽ നിന്നും രക്ഷപ്പെട്ടെത്തുന്നവരുടെ ജീവിതം എപ്രകാരം ആയിരിക്കും.
അനേകായിരങ്ങൾ മരണത്തിലേക്ക് നടന്നു നീങ്ങുമ്പോഴും ലോകം ഇപ്രകാരം ചിന്തിക്കാൻ തുടങ്ങിയിരിക്കുന്നു. ഒരു ലോക യുദ്ധത്തിന് ബദൽ ആയി എത്തിയ കൊറോണ അനേകം രാഷ്ട്രങ്ങളുടെ നിലനിൽപിൽ പോലും വിള്ളൽ ഉണ്ടാക്കിക്കഴിഞ്ഞു. സ്പെയിനും ഇറ്റലിയും ഒക്കെ അനേക വർഷങ്ങൾ കൊറോണ തകർത്ത സമ്പദ് സ്ഥിതിയുമായി മുന്നോട്ടു പോകേണ്ടി വരും. കഴിഞ്ഞ ദിവസം ലോക ബാങ്ക് പുറത്തു വിട്ട കണക്കുകൾ പറയുന്നത് ഈ ദുരന്തത്തിൽ നിന്നും കാര്യമായ പോറൽ ഏൽക്കാതെ രക്ഷപ്പെടുക രണ്ടു ഏഷ്യൻ രാജ്യങ്ങൾ മാത്രമായിരിക്കും എന്നാണ്. കൊറോണാ സാമൂഹ്യ വ്യാപനമായി പടരുന്നതിൽ വളരെ വേഗം നിയന്ത്രങ്ങളുമായി നീങ്ങിയ ചൈനയും ഇന്ത്യയും ഈ കുരുക്കിൽ നിന്നും രക്ഷപ്പെടുന്നതാണ് ലോകം കാണാനിരിക്കുന്ന കൊറോണക്ക് ശേഷമുള്ള പ്രധാന കാഴ്ചയെന്നും ലോകബാങ്ക് പഠനം വ്യക്തമാക്കുന്നു.
പലരെയും കാത്തിരിക്കുന്നത് കടബാധ്യതകളുടെ വലിയൊരു മല തന്നെയായിരിക്കും എന്നാണ് സാമ്പത്തിക വിദഗ്ദ്ധർക്ക് പറയാനുള്ളത്. ജനങ്ങൾക്ക് മാത്രമല്ല സർക്കാരുകൾക്കും കൊറോണ സമ്മാനിക്കുക വലിയൊരു കടം തന്നെയാണ്. ഇത് മറികടക്കാൻ ബ്രിട്ടൻ പിന്നീട് ഒരു ബിൽ തന്നെ കൊണ്ട് വരാൻ ഉദ്ദേശിക്കുന്നുണ്ടെന്ന സൂചന ഇതിനകം കാബിനറ്റ് മിനിസ്റ്റർ കൂടിയായ മൈക്കേൽ ഗോവ് നൽകിക്കഴിഞ്ഞു.
കമ്പനികളുടെ ദേശ സൽക്കരണം, ബ്രിട്ടീഷ് അയർവെയ്സിനെ മറ്റു കമ്പനികളിൽ നിന്നുള്ള പങ്കാളിത്തത്തിൽ നിന്നുള്ള മോചിപ്പിക്കാൽ തുടങ്ങി അനവധി കാര്യങ്ങൾ സംഭവിക്കാൻ ഇടയുണ്ട്. ഷെയർ മാർക്കറ്റിലെ തകർച്ച സർക്കാർ പെൻഷൻ സ്കീമിനെ തന്നെ ബാധിക്കാനും സാധ്യത ഏറെയാണ്. 2008 മുതൽ ഏറെക്കാലം മാന്ദ്യം അനുഭവിച്ച ബ്രിട്ടൻ വീണ്ടും അതിനേക്കാൾ വലിയ മാന്ദ്യത്തിലേക്കാണ് കൊറോണ മൂലം നടന്നടുക്കുന്നത് എന്നും സർക്കാർ സൂചന നൽകിക്കഴിഞ്ഞു. കൊറോണയെ നേരിടാൻ രാജ്യം ചെലവിടുന്ന പണം സമ്പദ് രംഗത്തെ വലിയ ഇടിവിലേക്കാണ് എത്തിക്കുക.
ഇതിനേക്കാൾ ഒക്കെ ഉപരിയായി കുറയ്ക്കാവുന്നതിന്റെ ഏറ്റവും താണ പടിയായ 0.01 എന്ന പലിശ നിരക്കിൽ നിന്നും ബാങ്ക് ഓഫ് ഇംഗ്ലണ്ടിന് എത്രകാലം കൊണ്ട് പലിശ നിരക്ക് ഉയർത്തിക്കൊണ്ടു വരുവാൻ കഴിയും എന്ന ചോദ്യവും പ്രസക്തമാകുകയാണ്. പ്രായമാകുമ്പോൾ പ്രയോജനപ്പെടട്ടെ എന്ന് കരുതി ആളുകൾ ബാങ്കിൽ സൂക്ഷിക്കുന്ന പണത്തിനു തിരികെ പലിശയായി നൽകാൻ ബാങ്കിന്റെ കയ്യിൽ ഒന്നും ഉണ്ടാകില്ല എന്നതാണ് സ്ഥിതി.
കഴിഞ്ഞ പത്തു വർഷത്തിലേറെയായി ലോകത്തിലെ തന്നെ ഏറ്റവും കുറഞ്ഞ പലിശ നിരക്കിലാണ് ബാങ്ക് മുന്നോട്ട് പോകുന്നത്. ഏറെ വർഷങ്ങൾക്കു ശേഷം കഴിഞ്ഞ വർഷം അൽപം ഉയർത്തിയ നിരക്ക് ഈ വർഷം വീണ്ടും മെയ് മാസത്തിൽ വർദ്ധിപ്പിക്കാൻ ഇരിക്കെയാണ് ഇടിത്തീ പോലെ കൊറോണ എത്തുന്നതും നിരക്ക് ബാങ്കിന്റെ 345 വർഷത്തെ ചരിത്രത്തിൽ ആദ്യമായി ഏറ്റവും താണ നിലയിൽ എത്തുന്നതും. ഇതിനൊപ്പം തൊഴിൽ ഇല്ലായ്മ നാലു ശതമാനത്തിൽ നിന്നും എട്ടു ശതമാനമായി മാറുന്ന കാഴ്ചയും ബ്രിട്ടനെ തേടിയെത്തും.
വീടുകൾ ഭാരമാകുമോ?
കൊറോണക്കാലത്തു വീട് മാറ്റം പോലും പ്രയാസമായി മാറുകയാണ്. വാങ്ങലും വിൽപ്പനയും ഒകെ അനാവശ്യ കാലതാമസത്തിനു കാരണമാക്കും. ലോക് ഡൗൺ കാലത്തെങ്കിലും വീടുകൾ മാറിത്താമസിക്കാൻ കിട്ടില്ലെന്ന് ഏകദേശം ഉറപ്പായി കഴിഞ്ഞു. ആദ്യം മൂന്നാഴ്ച എന്ന് പറഞ്ഞ ലോക് ഡൗൺ കാലാവധി ഇനിയും നീളുമോ എന്ന കാര്യത്തിൽ അവ്യക്തത തുടരുകയാണ്. ചെയിൻ ലിസ്റ്റിൽ ഉള്ള വീടുകൾ ആണ് വാങ്ങുവാൻ ഉദ്ദേശിക്കുന്നതെങ്കിൽ കാലതാമസം പിന്നെയും കൂടും. ഓഫർ അംഗീകരിച്ച വിൽപ്പനകളിൽ സർവേയും വാലുവേഷനും ഒക്കെ മുടങ്ങിക്കിടക്കുന്ന സ്ഥിതിയും ഉടലെടുക്കുകയാണ്. മറ്റൊരു പ്രധാന വസ്തുത സകലരുടെ മനസിലും ഉള്ളത് തന്നെയാണ്. വിലയുടെ കാര്യത്തിൽ എന്തുണ്ടാകും? താൽക്കാലികമായി അഞ്ചു മുതൽ പത്തു ശതമാനം ഇടിവാണ് പ്രതീക്ഷിക്കപ്പെടുന്നത്.
പെൻഷൻ രംഗം തുലാസിൽ
കൊറോണ വ്യാപനം ഉണ്ടായതോടെ ഓഹരി വിപണിയിക്കു ഏറ്റവും ചുരുങ്ങിയത് 30 ശതമാനം ഇടിവാണ് കണക്കാക്കുന്നത്. സർക്കാർ ബോണ്ടുകളിലും മറ്റുമുള്ള നിക്ഷേപങ്ങളെയും കൊറോണ ക്ഷതം ഏൽപ്പിക്കും. ഓഹരി വിപണിയുടെ തകർച്ചയിൽ നിക്ഷേപകർ പരിഭ്രാന്തരായാൽ പെൻഷൻ പദ്ധതികൾ പോലും അവതാളത്തിൽ ആകുന്ന സ്ഥിതിയാകും. ഉടൻ വിരമിക്കാൻ തയ്യാറെടുക്കുന്നവർക്കും ഇക്കാലം നല്ലതല്ലെന്ന് വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു. കമ്പനി ഡിവിഡന്റിൽ നിന്നും ആദായം ലഭിക്കേണ്ടവർക്കൊക്കെ ഇത് തനി കഷ്ടകാല സമയം കൂടിയാണ്. തകർച്ച നേരിടുന്ന കമ്പനികൾക്ക് ജീവനക്കാരുടെ പെൻഷൻ ആനുകൂല്യം സംബന്ധിച്ച ഉറപ്പുകൾ പോലും പാലിക്കാൻ കഴിഞ്ഞെന്നു വരില്ല.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഹത്രാസിലെ ബിജെപി എം പി രജ്വീർ ദില്ലർ അന്തരിച്ചു
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍