Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

റോഡരുകിൽ കൂട്ടംകൂടി നിന്നവരോട് പിരിഞ്ഞുപോകാൻ പറഞ്ഞപ്പോൾ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചത് തെറിവിളിച്ചുകൊണ്ട്; കാലടി മറ്റൂർ സ്വദേശി സാജനെ അറസ്റ്റ് ചെയ്തത് ഹെൽത്ത് ഇൻസ്‌പെക്ടർ എ.കെ ഗിരീഷിന്റെ പരാതിയിൽ; പകർച്ച വ്യാധി ഓർഡിനൻസിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി നെടുമ്പോശ്ശേരി പൊലീസ്

റോഡരുകിൽ കൂട്ടംകൂടി നിന്നവരോട് പിരിഞ്ഞുപോകാൻ പറഞ്ഞപ്പോൾ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചത് തെറിവിളിച്ചുകൊണ്ട്; കാലടി മറ്റൂർ സ്വദേശി സാജനെ അറസ്റ്റ് ചെയ്തത് ഹെൽത്ത് ഇൻസ്‌പെക്ടർ എ.കെ ഗിരീഷിന്റെ പരാതിയിൽ; പകർച്ച വ്യാധി ഓർഡിനൻസിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി നെടുമ്പോശ്ശേരി പൊലീസ്

ആർ പീയൂഷ്

കൊച്ചി: ലോക്ക് ഡൗൺ ലംഘിച്ച് പുറത്തിറങ്ങി സംഘം ചേരുകയും പിരിഞ്ഞു പോകാൻ ആവിശ്യപ്പെട്ട ഹെൽത്ത് ഇൻസ്‌പെക്ടറെ കയ്യേറ്റം ചെയ്യുകയും ചെയ്ത സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. കാലടി ഗ്രാമപഞ്ചായത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ എ.കെ ഗിരീഷിന്റെ പരാതിയിൽ കാലടി മറ്റൂർ സ്വദേശി സാജനെയാണ് പകർച്ച വ്യാധി ഓർഡിനൻസിന്റെ അടിസ്ഥാനത്തിൽ നെടുമ്പോശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. ഓർഡിനൻസ് പ്രാബല്യത്തിൽ വന്നതിന് ശേഷമുള്ള സംസ്ഥാനത്തെ ആദ്യ അറസ്റ്റ് കൂടിയാണ്.

കഴിഞ്ഞ ദിവസം വൈകുന്നേരമാണ് സംഭവം. കാലടി പിരാരൂന് സമീപത്ത് വീടുകളിൽ ഐസൊലേഷനിൽ കഴിയുന്നവരെ സന്ദർശിച്ച് വേണ്ട നിർദ്ദേശങ്ങൾ നൽകുന്നതിനിടെയാണ് ഹെൽത്ത് ഇൻസ്‌പെക്ടർ ഗിരീഷും സംഘവും റോഡരികിൽ സംഘം ചേർന്ന് നിൽക്കുന്ന കുറച്ചു പേരെ കണ്ടത്. സംഘം ചേർന്ന് നിൽക്കരുതെന്നും വീട്ടിലേക്ക് എല്ലാവരും മടങ്ങി പോകാനും ഗിരീഷ് നിർദ്ദേശിച്ചു. ഇതോടെ എല്ലാവരും വീടുകളിലേക്ക് തിരികെ പോയി. എന്നാൽ സോജൻ അവിടെ തന്നെ നിൽക്കുകയും ഇവിടെ നിന്നാൽ എന്താ കുഴപ്പം എന്ന് ചോദിച്ച് ഇവരോട് തട്ടിക്കയറുകയായരുന്നു. അസഭ്യ വാക്കുകൾ പറഞ്ഞു കൊണ്ട് കയ്യേറ്റം ചെയ്യാനും ഇയാൾ ശ്രമിച്ചു. ഇതോടെ ഗിരീഷ് പൊലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ സോജനെ നെടുമ്പാശ്ശേരി എസ്‌ഐ ബിനോയിയുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ അറസ്റ്റ് ചെയ്തു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

കോവിഡ് ഭീഷണിയുടെ പശ്ചാത്തലത്തിലാണ് സർക്കാർ പുതിയ പകർച്ചവ്യാധി ഓർഡിനൻസ് (കേരള എപിഡമിക് ഡിസീസസ് ഓർഡിനൻസ്) പുറത്തിറക്കിയത്. പകർച്ചവ്യാധി വ്യാപനം തടയാൻ ആവശ്യമെന്നു തോന്നിയാൽ ജനങ്ങളുടെ കൂടിച്ചേരൽ, ആഘോഷങ്ങൾ, ആരാധനകൾ തുടങ്ങി ഏതു പ്രവൃത്തിയും സർക്കാരിനു നിരോധിക്കാം. വിമാനം, റെയിൽ, റോഡ്, കപ്പൽ മാർഗങ്ങളിലൂടെ സംസ്ഥാനത്ത് എത്തുന്നവർ, ക്വാറന്റീനിലോ ഐസലേഷനിലോ കഴിയുന്നവർ എന്നിവരെയെല്ലാം പരിശോധിക്കാൻ ഉദ്യോഗസ്ഥർക്ക് അധികാരമുണ്ടാകും. അത്യാവശ്യമെങ്കിൽ സംസ്ഥാന അതിർത്തികൾ അടച്ചിടാം.

പൊതു, സ്വകാര്യ ഗതാഗതത്തിനു കർശന നിയന്ത്രണം നടപ്പാക്കാം. സാമൂഹിക അകലം പാലിക്കണമെന്ന നിബന്ധന വയ്ക്കാം. പൊതുസ്ഥലങ്ങളിലും ആരാധനാലയങ്ങളിലും കൂട്ടം ചേരുന്നതു നിയന്ത്രിക്കുകയോ നിരോധിക്കുകയോ ചെയ്യാം. സർക്കാർ, സ്വകാര്യ ഓഫിസുകളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും പ്രവർത്തനം നിയന്ത്രിക്കുകയോ ക്രമീകരിക്കുകയോ ചെയ്യാം. കടകൾ, വാണിജ്യ സ്ഥാപനങ്ങൾ, ഫാക്ടറികൾ, വർക്ഷോപ്പുകൾ, ഗോഡൗണുകൾ എന്നിവയുടെ പ്രവർത്തനം നിരോധിക്കാനും നിയന്ത്രിക്കാനും അധികാരമുണ്ട്. പകർച്ചവ്യാധി തടയാനോ നിയന്ത്രിക്കാനോ അനിവാര്യമെന്നു തോന്നുന്ന മറ്റേതു നടപടികളും സ്വീകരിക്കാനും ഓർഡിനൻസ് വ്യവസ്ഥ ചെയ്യുന്നു.

വ്യവസ്ഥകൾ ലംഘിക്കുന്നവർക്കു 2 വർഷം വരെ തടവോ 10,000 രൂപ പിഴയോ രണ്ടും കൂടിയോ ആയിരിക്കും ശിക്ഷ. ഏതെങ്കിലും രോഗത്തെ പകർച്ചവ്യാധിയായി വിജ്ഞാപനം ചെയ്യുന്നതോടെ ആ രോഗം തടയുന്നതിന് ഈ അധികാരങ്ങൾ സർക്കാരിനു പ്രയോഗിക്കാം. അവശ്യസർവീസുകളായ ബാങ്കുകൾ, മാധ്യമങ്ങൾ, ആരോഗ്യപരിരക്ഷ, ഭക്ഷ്യവിതരണം, വൈദ്യുതി, വെള്ളം, ഇന്ധനം എന്നിവയുടെ സമയപരിധി നിയന്ത്രിക്കാനുള്ള അധികാരമാണ് സർക്കാരിനു നൽകിയിരിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP