ഒരു വശത്ത് മദ്യം ഒഴിച്ചു വച്ചിട്ട്, കൊതി കാട്ടിയിട്ട്, കഴിക്കരുതെന്ന് വെറുതെ പറഞ്ഞിട്ട് കൈക്കൊട്ടി വിളിച്ചു കൊടുക്കുന്നത് ഒരു ഉത്തരവാദപ്പെട്ട സർക്കാർ ചെയ്യേണ്ട നടപടിയാണോ? ചെങ്കോൽ സിനിമയിൽ മകളെ കൊണ്ടു നടന്ന് പിഴപ്പിച്ചിട്ട് നിത്യവൃത്തി കഴിക്കുന്ന തിലകന്റെ ഗതികെട്ട കഥാപാത്രം പോലെ ആകരുത് ജനാധിപത്യ സർക്കാർ: അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു
അഞ്ജു പാർവതി പ്രഭീഷ്
ഗ്ളാസിനും ചുണ്ടിനുമിടയിൽ എത്തിയൊരു ഹൈക്കോടതി സ്റ്റേ. മദ്യപാനമെന്നത് ഒരു തെറ്റോ കുറ്റമോ അല്ലെങ്കിലും അതിനടിമപ്പെട്ടുപോകുക അഥവാ അഡിക്ടായിത്തീരുകയെന്നത് സാമൂഹ്യവിപത്ത് തന്നെയാണ്. ഡീഅഡിക്ഷൻ സെന്ററുകളെക്കുറിച്ചും ചികിത്സയെക്കുറിച്ചും ഇപ്പോഴും പലയാളുകൾക്കും ശരിയായ ധാരണയില്ലായെങ്കിൽ അതിൽ തെറ്റു ചൂണ്ടികാണിക്കപ്പെടേണ്ടത് പൊതുസമൂഹത്തിനു നേർക്കാണ്,അല്ലാതെ മദ്യപന്മാർക്കു നേരെയല്ല. കൃത്യമായ ബോധവൽക്കരണത്തോടെ അഡിക്ഷൻ ബാധിച്ചവരെ എല്ലാം കണ്ടത്തി ശരിയായ ചികിത്സ കൊടുക്കേണ്ട സമയമാണ് ഇപ്പോളിവിടെ ഉള്ളത്. അല്ലാതെ ആസക്തി ഉള്ളവർക്ക് വീണ്ടും മദ്യം തന്നെ മരുന്നായി നല്കുകയെന്ന വിചിത്രവാദമല്ല.
മരുന്നുകളുടെ സഹായത്തോടെ സ്ഥിരമായി മദ്യപിക്കുന്ന വ്യക്തികളിൽ ഉണ്ടായേക്കാവുന്ന എല്ലാ പ്രശ്നങ്ങളെയും നിയന്ത്രിച്ചു നിർത്താൻ കഴിയും. കേരളത്തെ ലഹരി മുക്തമാക്കാനുള്ള ജനകീയ സംരംഭമായ വിമുക്തി എന്ന കർമ്മപദ്ധതി ഉൾപ്പെടെ കുറെയധികം പദ്ധതികളും ക്യാമ്പെയിനുകളും കേരളത്തിൽ അടുത്ത കുറച്ചു കാലങ്ങളായി നടന്നിട്ടുണ്ടെങ്കിലും ഇതിനൊന്നും പ്രചാരമോ വലുതായ ഗുണഫലമോ ലഭിച്ചതായി കാണാൻ സാധിച്ചില്ല. അതിന്റെ പ്രധാന കാരണം ഒരുവശത്തു ഇത്തരം ഉപദേശ-ബോധവൽക്കരണങ്ങൾ നടക്കുമ്പോഴും മറുവശത്തു സുലഭമായി ലഭ്യമായിരുന്ന മദ്യം തന്നെയായിരുന്നു.
'മദ്യപരെ ബോധവൽക്കരിക്കാൻ സമഗ്ര പദ്ധതികളുമുണ്ട്. അതുകൊണ്ട് നുണ പറയുന്നവരെ തിരിച്ചറിയുക. എൽഡിഎഫ് വന്നാൽ മദ്യവർജ്ജനത്തിന് ജനകീയ പ്രസ്ഥാനം ആരംഭിക്കും. മദ്യത്തിന്റെ ഉപഭോഗവും ലഭ്യതയും കുറയ്ക്കാൻ കർശനമായ നടപടികളെടുക്കും. മദ്യനയം സുതാര്യമായിരിക്കും. അഴിമതി ഇല്ലാത്തതായിരിക്കും.. മദ്യവിൽപ്പന നിയന്ത്രിക്കാൻ ഐക്യജനാധിപത്യമുന്നണി ഗവൺമെന്റ് കൊണ്ടുവന്ന നടപടികളെ പരിഹസിച്ച് കഴിഞ്ഞ തെരഞ്ഞെടുപ്പു കാലത്ത് ഇടതുപക്ഷ മുന്നണി ചലച്ചിത്ര നടി കെ പി എ സി ലളിതയെയും നടനും എംപിയുമായ ഇന്നസെന്റിനെയും കൊണ്ട് ഇടതടവില്ലാതെ നടത്തിയ പ്രചാരണത്തിന്റെ ചില സാമ്പിളുകളാണ് മേൽ ഉദ്ധരിച്ചത്. കേരളത്തെ മദ്യവിമുക്തമാക്കുവാൻ പ്രതിജ്ഞാബദ്ധരാണ് എൽ ഡി എഫ് മുന്നണിയെന്നു ഉറക്കെ പ്രഖ്യാപിച്ചുക്കൊണ്ട് തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങി വിജയിച്ച സർക്കാരാണ് ഇപ്പോൾ കേരളം ഭരിക്കുന്നത്.
യു ഡി എഫിന്റെ കാലത്ത് അടച്ചുപൂട്ടിയ മദ്യശാലകൾ ഇനി തുറക്കുമോ എന്ന ചോദ്യത്തിന് സി പി എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അന്ന് പറഞ്ഞത് ഇങ്ങനെയായിരുന്നു- 'ഒരിക്കലും തുറക്കില്ല'. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞതിങ്ങനെയാണ്- 'മദ്യത്തിന്റെ ലഭ്യത ഇന്നുള്ളതിനേക്കാൾ കുറച്ചുകൊണ്ടുവരുന്ന, മദ്യവർജ്ജനത്തിൽ അധിഷ്ഠിതമായ ഒരു നയമായിരിക്കും ഇടതുപക്ഷ ജനാധിപത്യമുന്നണി സ്വീകരിക്കാൻ പോകുന്നത്. ഇന്ന് ലഭിക്കുന്ന മദ്യത്തിൽ ഒരു തുള്ളി പോലും അധികം ലഭ്യമാകാത്ത വിധത്തിൽ, അതിനേക്കാൾ കുറയ്ക്കുന്ന വിധത്തിലുള്ള നടപടികളാണ് സ്വീകരിക്കുക. എന്നാൽ സംഭവിച്ചതും ഇപ്പോൾ സംഭവിക്കുന്നതും നേരെ മറിച്ചാണ്. ലോക് ഡൗൺ കാലത്ത് പോലും മദ്യം ഒരു മരുന്നായി നല്കാൻ മടിക്കാത്ത തരത്തിലേയ്ക്ക് ഒരു ജനാധിപത്യ സർക്കാർ തരം താഴ്ന്നിരിക്കുന്നു.
ഇടതു സർക്കാർ അധികാരത്തിൽ വന്നശേഷം ആദ്യം ചെയ്തത് യു ഡി എഫ് പ്രഖ്യാപിച്ച, സുപ്രീംകോടതി അംഗീകരിച്ച മദ്യനയം അട്ടിമറിക്കലായിരുന്നു. അതിന്റെ ഭാഗമായി വർഷംതോറും 10 ശതമാനം ബീവറേജ് ഔട്ട്ലെറ്റുകൾ പൂട്ടിക്കൊണ്ടിരുന്ന തീരുമാനം റദ്ദ് ചെയ്തു. തുടർന്ന് തങ്ങളുടെ പ്രദേശത്ത് മദ്യശാലകൾ വേണമോ വേണ്ടയോ എന്നു തീരുമാനിക്കാൻ അധികാരം നൽകുന്ന പഞ്ചായത്ത് രാജ്-നഗരപാലിക ബില്ലിലെ 232, 447 വകുപ്പുകൾ റദ്ദാക്കി. സുപ്രീംകോടതി വിധിയെ തുടർന്ന് ദേശീയപാതയോരങ്ങളിലെ മദ്യശാലകൾ ജനവാസകേന്ദ്രങ്ങളിലേക്ക് മാറ്റിസ്ഥാപിക്കാനുള്ള നീക്കത്തെ പൊതുജനം ചെറുത്തു തോൽപ്പിച്ചപ്പോഴാണ് ഈ ജനാധികാരം എടുത്തുകളഞ്ഞത്. അധികാരവികേന്ദ്രീകരണത്തെക്കുറിച്ച് പറയുന്നവർ തന്നെ ജനഹിതം അട്ടിമറിച്ച് അധികാര കേന്ദ്രീകരണം നടത്തിയത് ഈ സർക്കാരല്ലേ?.
ഹൈക്കോടതി വിധിയെ തെറ്റായി വ്യാഖ്യാനിച്ച് ദേശീയ, സംസ്ഥാന പാതകളിൽ മദ്യശാലകൾ തുറക്കാൻ അനുമതി കൊടുത്തത് ആരാണ്? ത്രീ സ്റ്റാറിന് മുകളിലുള്ള ഹോട്ടലുകൾക്കെല്ലാം ബാർ കൊടുത്തത് ആരാണ്? എന്തിനു വേണ്ടി?വിദേശമദ്യ ചട്ടമനുസരിച്ച് ബിയർ, വൈൻ യോഗ്യതയുള്ളവർക്ക് തുടർന്നു നൽകാൻ തീരുമാനിച്ചത് ഏത് സർക്കാരാണ്? വിമാനത്താവളങ്ങളിലെ അന്താരാഷ്ട്ര ലോഞ്ചുകൾക്ക് ഒപ്പം ആഭ്യന്തര ലോഞ്ചുകളിലും വിദേശമദ്യം ലഭ്യമാക്കിയത് എന്ത് ഉദ്ദേശത്തിലായിരുന്നു? മാത്രമോ പൊലീസ് കാന്റീനുകൾക്കും മദ്യവിൽപ്പനയ്ക്ക് അനുമതി നൽകിയത് ആരാണ്?
ബാറുടമകൾക്കു വേണ്ടി ദേശീയ-സംസ്ഥാന പാതകൾ ഡി നോട്ടിഫൈ ചെയ്യാൻ തീരുമാനമെടുത്തത് ഏത് മന്ത്രിസഭയായിരുന്നു? ദൂരപരിധി നിയമം 200 എന്നത് 50 മീറ്ററാക്കി കുറച്ചതും വിദ്യാലയങ്ങൾക്കും ആരാധനാലയങ്ങൾക്കും സമീപം ബാർ തുറക്കാമെന്നു തീരുമാനിച്ചതും ഈ സർക്കാരല്ലേ?
മുൻ സർക്കാർ പൂട്ടിച്ച ബാറുകൾ ഒന്നൊന്നായി തുറക്കുന്നതിന് നിയമയുദ്ധം ഏറ്റെടുത്തു നടത്തിയ സർക്കാർ, നിയന്ത്രണങ്ങളുടെ കുരുക്കുകൾ ഓരോന്നായി അഴിച്ച് മദ്യം സർവ്വത്ര വിളമ്പാൻ വഴിയൊരുക്കുകയല്ലേ ചെയ്തത്? ഒരേ സമയം മദ്യത്തിന്റെ ലഭ്യത വർധിപ്പിക്കുകയും മദ്യവർജ്ജനം നയമാണെന്ന് പറയുകയും ചെയ്യുന്നതിന്റെ പേരല്ലേ ഇരട്ടത്താപ്പ്? മദ്യലഭ്യത വർധിപ്പിച്ചശേഷം ഉപദേശിച്ചുമാറ്റാമെന്ന ഉട്ടോപ്യൻ വിചിത്ര ന്യായമാണ് സർക്കാർ സ്വീകരിക്കുന്നത്.
ഒരു വശത്ത് മദ്യം ഒഴിച്ചു വച്ചിട്ട്, കൊതി കാട്ടിയിട്ട്, കഴിക്കരുതെന്ന് വെറുതെ പറഞ്ഞിട്ട് കൈക്കൊട്ടി വിളിച്ചു കൊടുക്കുന്നത് ഒരു ഉത്തരവാദപ്പെട്ട സർക്കാർ ചെയ്യേണ്ട നടപടിയാണോ? ചെങ്കോൽ സിനിമയിൽ മകളെ കൊണ്ടു നടന്ന് പിഴപ്പിച്ചിട്ട് നിത്യവൃത്തി കഴിക്കുന്ന തിലകന്റെ ഗതികെട്ട കഥാപാത്രം പോലെ ആകരുത് ജനാധിപത്യ സർക്കാർ. മദ്യത്തെ പ്രോൽസാഹിപ്പിക്കുന്നവരെ തിന്മയുടെ അവതാരങ്ങളായി മാത്രമേ കാണാൻ കഴിയൂ. അല്ലാതെ അതിൽ മദ്യപന്മാരോടുള്ള കരുതൽ കാണാൻ കഴിയില്ല.
ഒരു തൊഴിലാളി മദ്യം കൊണ്ട് ഉപജീവനം നടത്തുമ്പോൾ ആയിരങ്ങൾ മദ്യം കുടിച്ച് നശിക്കുന്നുണ്ട്. മദ്യാസക്തിയുള്ള ഒരാളുടെ വീട്ടിൽ അസ്വസ്ഥമായ മനസോടെ കഴിയുന്ന ഒരു കുടുംബമുണ്ട്. അവരുടെ ദുരിതം കണ്ടറിഞ്ഞ് പരിഹാരമുണ്ടാക്കുന്നതിലാണ് കരുതൽ വേണ്ടത്. ജനങ്ങൾ മദ്യം വർജ്ജിച്ചാൽ മതി, ഫലപ്രദമായ മദ്യനിയന്ത്രണവും മദ്യനിരോധനവും അപ്രായോഗികമാണെന്ന് വാദിക്കുന്നത് വഞ്ചനാപരമായ നിലപാടാണ്. ജനങ്ങൾ ആഗ്രഹിക്കുന്നിടത്തോളം മദ്യം ലഭ്യമാക്കുകയെന്നത് മദ്യ രാജാക്കന്മാരുടെ താൽപര്യമാണ്. ഒരിക്കലും ഉത്തരവാദിത്വമുള്ള സർക്കാർ അത് മാനദണ്ഡമാക്കരുത്.
ഈ കൊറോണക്കാലം ഇതെല്ലാം നടപ്പാക്കാൻ ഉള്ള അവസരം കൂടെയാണ് എന്നത് നമ്മൾ പോസിറ്റിവ് ആയി കാണേണ്ട സമയമാണ്. കേരളസമൂഹത്തെ മദ്യക്കെടുതികളിൽ നിന്ന് മോചിപ്പിക്കുകയാണ് വേണ്ടത്. അല്ലാതെ മദ്യത്തിൽ മുക്കിക്കൊല്ലുകയല്ല വേണ്ടത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്