പൗരത്വ നിയമത്തിന്നെതിരെ നിയമസഭയിൽ പ്രമേയം വന്നപ്പോൾ എതിർക്കാതെ കണ്ണടച്ചിരുന്നു; ആരിഫ് മുഹമ്മദ്ഖാൻ സർക്കാരിനെതിരെ തിരിഞ്ഞപ്പോൾ നടപടി ശരിയല്ലെന്ന് തുറന്നടിച്ച് പാർട്ടിയെ പ്രതിരോധത്തിലാക്കി; സാലറി ചാലഞ്ച് ആവശ്യമില്ലെന്നു സംസ്ഥാന സംസ്ഥാന അധ്യക്ഷൻ പ്രസ്താവിച്ചപ്പോൾ ഒരു മാസത്തെ വരുമാനം കൊറോണ നിധിയിലേക്ക് നൽകി വീണ്ടും ഇരുട്ടടി; പാർട്ടിയെ ഒരുമിച്ച് കൊണ്ടുപോകാൻ സുരേന്ദ്രൻ ക്ലേശിക്കുമ്പോൾ തലവേദനയായി രാജഗോപാൽ; കേരളത്തിലെ ഏക ബിജെപി എംഎൽഎയുടെ സഞ്ചാരവഴികൾ ഇങ്ങനെ
എം മനോജ് കുമാർ
തിരുവനന്തപുരം: കേരളത്തിലെ ബിജെപിയുടെ ഏക എംഎൽഎയായ ഒ.രാജഗോപാലിന്റെയും പാർട്ടിയുടെയും സഞ്ചാരം സമാന്തര വഴികളിൽ. സാലറി ചാലഞ്ച് ആവശ്യമില്ലെന്നും സർക്കാർ ജീവനക്കാർ മുഖ്യമന്ത്രിയുടെ അടിമകളല്ലെന്നും ബിജെപിയുടെ സംസ്ഥാന അധ്യക്ഷൻ ഇന്നലെ പ്രഖ്യാപിച്ചിരിക്കെയാണ് അധ്യക്ഷന്റെ പ്രഖ്യാപനം വിഴുങ്ങി തന്റെ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ കൊറോണ ദുരിതാശ്വാസ നിധിയിലേക്ക് നല്കിയെ രാജഗോപാലിന്റെ മറുപടി വന്നത്. തഴക്കവും പഴക്കവുമുള്ള പാർട്ടിയുടെ നേതാക്കളെ ഒരു കുടക്കീഴിലാക്കി മുന്നോട്ടു കൊണ്ടുപോകാൻ കെ.സുരേന്ദ്രൻ ബുദ്ധിമുട്ടുന്നതിന്നിടയിലാണ് സാലറി ചാലഞ്ച് പ്രശ്നത്തിൽ ഏക എംഎൽഎയിൽ നിന്നും വന്ന തിരിച്ചടി. നിയമസഭയിൽ പൗരത്വ ഭേദഗതി നിയമത്തിന്നെതിരെ വോട്ടെടുപ്പ് ആവശ്യപ്പെടാത്തതും ഇതേ പ്രശ്നത്തിൽ സംസ്ഥാന സർക്കാരിനെതിരെ പരസ്യ പ്രസ്താവന നടത്തിയ ഗവർണർ ആരിഫ് മുഹമ്മദ്ഖാന്റെ നടപടി ശരിയല്ലെന്നും പറഞ്ഞ രാജഗോപാലിന്റെ നിലപാടുകൾ സംസ്ഥാന ബിജെപി നേതൃത്വത്തെ പ്രതിസന്ധിയിലാക്കിയിരുന്നു. ഇതെല്ലാം നിലനിൽക്കെ തന്നെയാണ് സാലറി ചാലഞ്ച് തീരുമാനത്തിന്നെതിരെ സംസ്ഥാന അധ്യക്ഷൻ നിലപാടെടുക്കുമ്പോൾ തന്റെ ശമ്പളം സാലറി ചാലഞ്ചിനു നൽകി രാജഗോപാലിന്റെ തീരുമാനം വരുന്നത്.
സാലറി ചാലഞ്ചിന്നെതിരെ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും ബിജെപി അധ്യക്ഷൻ കെ.സുരേന്ദ്രനും കൈകോർക്കുമ്പോൾ തന്നെയാണ് പാർട്ടിയിൽ സുരേന്ദ്രനുള്ള ഇരുട്ടടിയായി രാജഗോപാലിന്റെ തീരുമാനം വരുന്നത്. കൊറോണ വ്യാപനം തടയുന്നതിന് പ്രധാനമന്ത്രി പ്രഖ്യാപിച്ച ലോക്ക്ഡൗൺ ഉത്തരവ് ലംഘിച്ച് സുരേന്ദ്രൻ കോഴിക്കോട് നിന്നും തിരുവനന്തപുരത്തേക്ക് നടത്തിയ യാത്ര വിവാദമായി തുടരവേ അതിലും രാജഗോപാലിന്റെ പ്രസ്താവന വരുമോ എന്നാണ് സുരേന്ദ്രനോടു അടുപ്പമുള്ള നേതാക്കൾ ഭയക്കുന്നത്. പാർട്ടിയെ വെട്ടിലാക്കുന്ന തീരുമാനങ്ങളിൽ രാജഗോപാൽ മുൻപന്തിയിലാണെന്ന് ആരോപണം വന്നിരിക്കെ തന്നെയാണ് സാലറി ചാലഞ്ചിലും രാജഗോപാൽ സ്വന്തം നിലപാട് പ്രഖ്യാപിക്കുന്നത്. സാലറി ചാലഞ്ചിനു ജീവനക്കാർ നിന്ന് കൊടുക്കരുതെന്നാണ് സംസ്ഥാന അധ്യക്ഷൻ ആവശ്യപ്പെട്ടിരിക്കുന്നത്. ധൂർത്തും കെടുകാര്യസ്ഥതയുമാണ് കേരളത്തിൽ കേരളത്തിൽ നടക്കുന്നത് എന്നാണ് കെ.സുരേന്ദ്രൻ ആരോപിക്കുന്നത്. സാലറി ചലഞ്ചിൽ പങ്കെടുക്കാൻ താല്പര്യമില്ലാത്തവരോട് തെലുങ്കാനയുടെയും ആന്ധ്രയുടെയും രാജസ്ഥാന്റയുമൊക്കെ കാര്യം പറഞ്ഞ് വരുതിയിലാക്കാമെന്ന മോഹമാണ് ധനമന്ത്രി തോമസ് ഐസക്ക് വെച്ചു പുലർത്തുന്നത്. സുരേന്ദ്രൻ ആരോപിക്കുന്നു. പ്രളയകാലത്ത് സർക്കാർ ജീവനക്കാരിൽ നിന്നും പിരിച്ചെടുത്ത ശമ്പളം വിനിയോഗിക്കുന്നതിൽ പരാജയപ്പെട്ട സർക്കാരാണിത്.
ജീവനക്കാരുടെ പാത്രത്തിൽ വീണ്ടും കയ്യിട്ടു വാരരുത്. ഒഴിഞ്ഞ ഖജനാവ് നിറയ്ക്കെണ്ടത് ഭീഷണിപ്പെടുത്തിയും നിർബന്ധിച്ചുമല്ല-ഇതാണ് സുരേന്ദ്രന്റെ നിലപാട്. ഇതേ നിലപാട് വാർത്താക്കുറിപ്പായും മാധ്യമസമ്മേളനം വിളിച്ചുമെല്ലാം സുരേന്ദ്രൻ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതേ ഘട്ടത്തിൽ തന്നെയാണ് സുരേന്ദ്രന്റെ നീക്കത്തിന് കനത്ത തിരിച്ചടി നൽകി തന്റെ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ കൊറോണ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്. ഈ വിവരം സ്പീക്കർ ശ്രീരാമകൃഷ്ണനെ അറിയിച്ചിട്ടുമുണ്ട്. കെ.സുരേന്ദ്രന്റെ നിലപാട് പോലെ തന്നെ പ്രതിപക്ഷ ജീവനക്കാരുടെ സംഘടനകളും കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനുമൊക്കെ സാലറി ചാലഞ്ച് തീരുമാനത്തിനു എതിരായി നിലകൊള്ളുന്നുണ്ട്. കടുത്ത ആരോപണങ്ങളാണ് മുല്ലപ്പള്ളിയും സാലറി ചാലഞ്ചിനെതിരെ കെട്ടഴിച്ചത്. കുത്തഴിഞ്ഞ സാമ്പത്തിക സംവിധാനവും ധനകാര്യരംഗത്തെ കെടുകാര്യസ്ഥതയുമാണ് സർക്കാരിനെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിട്ടത്. ഇതിന് ഉത്തരവാദികൾ മുഖ്യമന്ത്രിയും ധനകാര്യമന്ത്രിയും മന്ത്രിമാരുമാണ്. ഇടതുസർക്കാർ അധികാരത്തിലെത്തിയത് മുതൽ അനാവശ്യചെലുകളാണ്. സാമ്പത്തിക പ്രതിസന്ധിയിൽ നിൽക്കുമ്പോഴും ആർഭാടത്തിനും ധൂർത്തിനും മന്ത്രിമാർ തമ്മിൽ മത്സരമായിരുന്നു.അതു ഉപേക്ഷിക്കാൻ അവർ തയ്യാറായതുമില്ല.
കോവിഡിന്റെ ഭീക്ഷണി നിറഞ്ഞു നിൽക്കുന്ന ഘട്ടത്തിൽ ഹെലികോപ്ടർ വാടകയ്ക്കെടുക്കാൻ ഒന്നര കോടിരൂപയാണ് കഴിഞ്ഞ ദിവസം നൽകിയത്. മുഖ്യമന്ത്രിക്ക് എട്ട് ഉപദേശകർ, മന്ത്രിമാർക്കു പുറമെ നാലു കാബിനറ്റ് പദവി, സ്പെഷ്യൽ ലെയ്സൺ ഓഫീസർ, ഒരു പ്രയോജനവുമില്ലാത്ത ഭരണപരിഷ്ക്കാര കമ്മീഷൻ എന്നിവയ്ക്കായി ഓരോ മാസവും ഖജനാവിൽ നിന്നും പൊടിക്കുന്നത് കോടികളാണ്. ഇതിനെല്ലാം പുറമെ മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും പ്രതിച്ഛായ ഉണ്ടാക്കുന്നതിന് വേണ്ടി കേരളത്തിന് അകത്തും പുറത്തും ശതകോടികളാണ് പരസ്യങ്ങൾക്കും മറ്റുമായി ചെലവാക്കുന്നത്. സാലറി ചാലഞ്ച് തീരുമാനത്തിന്നെതിരെ മുല്ലപ്പള്ളി പ്രതികരിക്കുന്നു. ഇതാണ് പ്രതിപക്ഷത്തിന്റെ പൊതു നിലപാട് എന്നിരിക്കെയാണ് സുരേന്ദ്രന് ഇരുട്ടടി നൽകി തന്റെ ശമ്പളം കൊറോണ നിധിയിലേക്ക് രാജഗോപാൽ നൽകിയത്.
നിയമസഭയിൽ പൗരത്വനിയമഭേദഗതിക്കെതിരെയുള്ള പ്രമേയത്തിൽ എതിർത്ത് കൈപൊക്കാതിരുന്നതിനും, വോട്ടെടുപ്പ് തേടാത്തതുമായ രാജഗോപാലിന്റെ പ്രവർത്തി സംസ്ഥാന ബിജെപി നേതൃത്വത്തെ അമ്പരപ്പിച്ചിരുന്നു. കേന്ദ്ര സർക്കാരിന്റെ പൗരത്വ ഭേദഗതി നിയമത്തിന്നെതിരെ നിയമസഭയിൽ പ്രമേയം വന്നപ്പോഴാണ് രാജഗോപാലിന്റെ ശ്രദ്ധേയ നിശബ്ദത വന്നത്. വിചിത്ര മറുപടിയുമാണ് രാജഗോപാൽ നൽകിയത്. മനഃപൂർവ്വമാണ് വോട്ടെടുപ്പ് ചോദിക്കാതിരുന്നത്. 139 പേരും അനുകൂലിക്കുമ്പോൾ ഒരാളുടെ എതിർപ്പിന് പ്രസക്തിയില്ലെന്നാണ് രാജഗോപാൽ പറഞ്ഞത്. ഇതോടെ 140 പേരുടെയും പിന്തുണയുള്ള ഏകകണ്ഠേനയുള്ള പ്രമേയമെന്ന രീതിയിലാണ് ഇത് രാഷ്ട്രപതിക്ക് മുന്നിൽ എത്തിയത്. പൗരത്വ ഭേദഗതി കത്തുമ്പോൾ തന്നെയാണ് രാജഗോപാൽ പ്രമേയത്തെ എതിർത്ത് വോട്ടു ചെയ്യാതിരുന്നത്. രാജഗോപാൽ എതിർത്തിരുന്നെങ്കിൽ ഏകകണ്ഠേനയുള്ള പ്രമേയമെന്നതിൽ മാറ്റം വരുമായിരുന്നില്ലേ എന്ന ചോദ്യത്തിനു ബിജെപി നേതൃത്വത്തിനു മറുപടിയുണ്ടായിരുന്നില്ല. പൗരത്വ ഭേദഗതി നിയമത്തിൽ കേന്ദ്ര സർക്കാരിനെ അനുകൂലിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പരസ്യ പ്രസ്താവന നടത്തിയപ്പോൾ ഗവർണർക്ക് കൊട്ട് നൽകാനും രാജഗോപാൽ മുന്നിലുണ്ടായിരുന്നു. ഗവർണറുടെ നടപടി ശരിയായില്ലെന്നാണ് രാജഗോപാൽ തുറന്നടിച്ചത്. ഈ നിലപാടും പൗരത്വ ഭേദഗതി പ്രശ്നത്തിൽ ഗവർണറെ പിന്തുണച്ച് സംസ്ഥാന സർക്കാരിനെതിരെ ഏറ്റുമുട്ടൽ നടത്തിയ ബിജെപി നേതൃത്വത്തെ വെട്ടിലാക്കിയിരുന്നു.
പാർട്ടി ഗ്രൂപ്പുകൾക്കകത്ത് നിന്നും നേരിടുന്ന കടുത്ത സമ്മർദ്ദത്തിലാണ് പ്രസിഡന്റ് എന്ന നിലയിലുള്ള സുരേന്ദ്രന്റെ യാത്ര പുരോഗമിക്കുന്നത്. വളരെ വിഷമിച്ചാണ് സംസ്ഥാന ബിജെപിയുടെ ഭാരവാഹി പട്ടിക സുരേന്ദ്രൻ പ്രഖ്യാപിച്ചത്. സുരേന്ദ്രന് കീഴിൽ സംഘടനാ പദവികൾ ഏറ്റെടുക്കില്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുന്ന എഎൻ രാധാകൃഷ്ണുനേയും ശോഭ സുരേന്ദ്രനേയും വൈസ് പ്രസിഡന്റുമാരാക്കിയാണ് സുരേന്ദ്രൻ തണുപ്പിച്ച് നിർത്തിയിരിക്കുന്നത്. എംടി രമേശ് ജനറൽ സെക്രട്ടറി സ്ഥാനത്ത് തന്നെ നിലനിർത്തുകയും ചെയ്തിരുന്നു. കേരളത്തിലെ ബിജെപിയിൽ വിമത സ്വരം വേണ്ടെന്ന കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനമാണ് സുരേന്ദ്രന് ആശ്വാസമാകുന്നത്. പരാതിയുമായി ഡൽഹിയിലേക്ക് ആരും വരേണ്ടെന്ന് ബിജെപി കേന്ദ്ര നേതൃത്വം നിലപാട് എടുത്തിരുന്നു. ഈ നിലപാടിന്റെ ഭാഗമായി തന്നെയാണ് സുരേന്ദ്രനെ പ്രസിഡന്റ് ആക്കിയതും. പാർട്ടി തീരുമാനങ്ങൾക്ക് വിരുദ്ധമായി ഏതെങ്കിലും അച്ചടക്ക ലംഘനമോ പരസ്യ പ്രതികരണമോ ഉണ്ടായാൽ കർശന നടപടി വരും എന്നാണ് ഡൽഹി അറിയിച്ചിരിക്കുന്നത്. ഇതിന്റെ ബലത്തിലാണ് സംസ്ഥാന ബിജെപിയെ സുരേന്ദ്രൻ നയിക്കുന്നത്.
കേരളത്തിലെ ചുമതല സംഘടനാ ജനറൽ സെക്രട്ടറി ബി എൽ സന്തോഷിനാണ് നൽകിയിരിക്കുന്നത് എന്നതും സുരേന്ദ്രന് ആശ്വാസകരമായിരുന്നു. കേന്ദ്രമന്ത്രി വി.മുരളീധരനോട് അടുപ്പമുള്ള നേതാവാണ് സന്തോഷ്. പാർട്ടിയിലെ മുതിർന്ന നേതാക്കളെ ഒരുമിച്ച് കൊണ്ട് പോകുന്ന സമീപനമാണ് സുരേന്ദ്രൻ അനുവർത്തിക്കുന്നതും. സംസ്ഥാന അധ്യക്ഷനായുള്ള സ്ഥാനരോഹണ ചടങ്ങിൽ മുതിർന്ന നേതാവ് പി.പി.മുകുന്ദനെ മുന്നിൽ ഇരുത്തിയുള്ള സുരേന്ദ്രന്റെ നീക്കം ശ്രദ്ധേയമായിരുന്നു. പക്ഷെ മുകുന്ദനോട് ഇടഞ്ഞു നിൽക്കുകയും മുകുന്ദന്റെ ബിജെപിയിൽ നിന്നുള്ള പുറത്താകലിന് കാർമ്മികത്വം വഹിക്കുകയും ചെയ്ത രാജഗോപാൽ തന്നെയാണ് ചടങ്ങിൽ മുകുന്ദന് തൊട്ടടുത്തിരുന്നത്. മുകുന്ദന് പ്രാമുഖ്യം നൽകി സുരേന്ദ്രൻ മുന്നോട്ടു പോകവേ തന്നെയാണ് ഈ പ്രയാണത്തിനു രാജഗോപാലിന്റെതായ തടസങ്ങൾ വരുന്നത്. രാജഗോപാലിന്റെ സാലറി ചാലഞ്ച് തീരുമാനവും ഇതിന്റെ ഭാഗം തന്നെയാണ് എന്നാണ് സുരേന്ദ്രൻ പക്ഷ നേതാക്കളിൽ നിന്നുള്ള വിലയിരുത്തലും.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്