ന്യൂയോർക്കിലടക്കം ജനം മരിച്ചുവീഴുന്നതോടെ ലോക പൊലീസായ അമേരിക്ക മാസ്‌ക്ക് 'കൊള്ള ചെയ്യുന്നു'; ജർമ്മനി ഓർഡർ ചെയ്ത രണ്ടു ലക്ഷം മാസ്‌ക്കുകൾ അമേരിക്ക തട്ടിയെടുത്ത് വലിയ വാർത്തയാക്കി ലോക മാധ്യമങ്ങൾ; ട്രംപിന്റെ തലതരിഞ്ഞ നയങ്ങൾ വില കുത്തനെ ഉയർത്തുന്നു; തക്കം മുതലാക്കി 'കോവിഡ് ആക്സസറീസ്' വിറ്റ് കോടികൾ കൊയ്യാൻ ചൈനയും; മിക്ക ചൈനീസ് ഫാക്ടറികളിലും മാസ്‌ക്ക് നിർമ്മാണം പൊടിപൊടിക്കുന്നു; മാസ്‌ക്കിനു വേണ്ടി ലോകയുദ്ധമോ?
എം മാധവദാസ്
മാർഷൽ മക്ലൂഹനെപ്പോലുള്ള സാമൂഹിക നിരീക്ഷകരും എഴുത്തുകാരും 'ജലയുദ്ധ'ങ്ങളെക്കുറിച്ചാണ് പ്രവചിച്ചിട്ടുള്ളത്. മൂന്നാംലോക മഹായുദ്ധം ഉണ്ടാവുകയാണെങ്കിൽ അത് ജലത്തിന്റെ പേരിൽ ആയിരിക്കുമെന്നാണ് ആധുനികോത്തര സാമൂഹിക ശാസ്ത്രജ്ഞന്മ്മാരുടെയൊക്കെ പ്രചവനം. എന്നാൽ കഴിഞ്ഞ ദിവസം പ്രമുഖ മാധ്യമമായ ഗാർഡിയൻ റിപ്പോർട്ട് ചെയതിരിക്കുന്നത് ഇപ്പോൾ മാസ്‌ക്കിനുവേണ്ടിയാണ് 'യുദ്ധ'ങ്ങളും കൊള്ളകളും നടക്കുന്നതെന്നാണ്! ജർമ്മനി ഓർഡർ ചെയ്ത രണ്ടു ലക്ഷം മാസ്‌ക്കുകൾ അമേരിക്ക തട്ടിയെടുത്തെന്ന ആരോപണം മുൻ നിർത്തിയായിരുന്നു ഈ വിശകലം.
ഗ്ലൗസ,് മാസ്‌ക്ക്, വെന്റിലേറ്റുകൾ സർജിക്കൽ ഉപകരണങ്ങൾ എന്നിവയാവും ഇനി പ്രാണവായുപോലെ വിലപിടിപ്പുള്ളവയെന്നും പൊതുനിരീക്ഷണമുണ്ട്. പ്രശസ്ത ശാസ്ത്രകാരനായ യുവാൽ നോഹ ഹരാരി ചൂണ്ടിക്കാട്ടിയപോലെ കോവിഡ് മഹാമാരി നമ്മുടെ അത്യാവശ്യങ്ങളയും മുൻഗണനാക്രമങ്ങളെയും മാറ്റിമറിച്ചിരിക്കയാണ്. കോവിഡാനന്തര ലോകത്ത് മെഡിക്കൽ ഉപകരണങ്ങളുടെ വിൽപ്പന തന്നെയായിരിക്കും ഏറ്റവും വലിയ വ്യവസായമെന്നും അദ്ദേഹം നിരീക്ഷിക്കുന്നു. അത് കണ്ടറിഞ്ഞ് കൊണ്ടുതന്നെയാവണം ചൈന ഇപ്പോൾ തങ്ങളുടെ വ്യവസായമേഖലയെ തിരിച്ചുവിട്ടിരിക്കുന്നത് മെഡിക്കൽ ഉപകരണങ്ങളുടെ നിർമ്മാണ മേഖലയിലേക്കാണ്. കോവിഡ് ബാധയെ തുടർന്ന് രാജ്യത്തുണ്ടായ സാമ്പത്തിക മാന്ദ്യം, ലോകത്തിന്റെ നാനാഭാഗങ്ങളിലേക്ക് മാസ്‌ക്കും ഗ്ലൗസും സർജിക്കൽ ഉപകരണങ്ങളും കയറ്റുമതിചെയ്ത് പരിഹരിക്കാമെന്നുമാണ് ചൈന കരുതുന്നത്. റെഡ് മെഡിക്കൽ കാപ്പിറ്റലിസം എന്ന ഒരു ടേംതന്നെ ഇതോടെ ഉരുത്തിരിഞ്ഞിട്ടുണ്ട്.
മാസ്‌ക്കുകൾ കിട്ടാനുള്ള മത്സരം ഒരു 'നിധി വേട്ട'
കൊറോണ വൈറസിന്റെ ആക്രമണത്തിൽ ന്യൂയോർക്ക് സിറ്റിയിലടക്കം നൂറുകണക്കിന് ആളുകൾ പിടഞ്ഞു മരിക്കെ അടിയന്തരമായി മാസ്‌ക്കും വെന്റിലേറ്ററും എത്തിക്കാനുള്ള നെട്ടോട്ടത്തിലാണ് അമേരിക്ക. ഇതിന്റെ ഭാഗമായാണ് മോഡേൺ പൈറസിയെന്ന് ഗാർഡിയർ പത്രം വിശേഷിപ്പിച്ച മാസ്‌ക്ക് കൊള്ളാ വാർത്തയെത്തുന്നത്. ജർമ്മൻ പൊലീസിനായി ഓർഡർ ചെയ്ത എൻ 95 മാസ്‌ക് അമേരിക്ക 'കൊള്ള'യടിച്ചതായി ആരോപണം. ബെർലിൻ അധികൃതരാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. തായ്ലൻഡിൽ നിന്നും കപ്പൽ വഴി കൊണ്ടുവരികയായിരുന്ന 2,00,000 ലക്ഷം മാസ്‌ക്കുകളാണ് അമേരിക്ക തട്ടിയെടുത്തതെന്ന് ജർമ്മനി ആരോപിക്കുന്നു. ഇത് 'ആധുനിക കൊള്ള'യാണ് എന്നാണ് ബെർലിൻ സംസ്ഥാന ആഭ്യന്തര മന്ത്രി അൻഡ്രിയാസ് ഗെയ്സൽ പറഞ്ഞത്. വിലകൂടുതൽ കൊടുത്താണ് അമേരിക്ക ജർമ്മനിക്ക് കിട്ടേണ്ട മാസ്‌ക്കുകൾ മറിച്ചതെന്നാണ് അറിയുന്നത്.
കൊറോണ വൈറസ് സുരക്ഷാ വസ്തുക്കൾ വാങ്ങിക്കാൻ ആഗോള മാർക്കറ്റിൽ രാജ്യങ്ങൾ തമ്മിൽ വലിയ മത്സരം നടക്കുമ്പോഴാണ് അമേരിക്കയുടെ ഈ നടപടി. അന്താരാഷ്ട്ര വാണിജ്യ നിയമങ്ങളുടെ ലംഘനമാണ് നടന്നിരിക്കുന്നതെന്നും ലോകം ഒരു പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോൾ 'വൈൽഡ് വെസ്റ്റ്' രീതികൾ ഉപയോഗിക്കുന്നത് ശരിയല്ല എന്നും ബെർലിൻ പറഞ്ഞു. ഈ സംഭവത്തിൽ ഇടപെടാൻ ജർമ്മൻ ഗവൺമെന്റിനോട് ബെർലിൻ ആവശ്യപ്പെട്ടു.അമേരിക്കൻ കമ്പനിയായ 3എമ്മിന് വേണ്ടി ചൈനീസ് നിർമ്മാതാക്കളാണ് മാസ്‌ക് നിർമ്മിച്ചതെന്ന് ജർമ്മനിയിൽ നിന്നുള്ള റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ മാസ്‌ക്കുകൾ തട്ടിപ്പറിക്കപ്പെട്ടതായി തങ്ങൾക്ക് യാതൊരു വിവരവുമില്ലെന്നാണ് കമ്പനി വെള്ളിയാഴ്ച രാത്രി ഇറക്കിയ പ്രസ്താവനയിൽ പറഞ്ഞത്. തങ്ങളുടെ ചൈനീസ് നിർമ്മാതാക്കൽക്ക് ബെർലിൻ പൊലീസിൽ നിന്നും ഓർഡർ കിട്ടിയതിന് രേഖകൾ ഇല്ലെന്നും 3എം പറഞ്ഞു.
അതേസമയം ജർമ്മനിയുടെ ആരോപണത്തിന് ചുവടുപിടിച്ചുകൊണ്ട് നിരവധി രാജ്യങ്ങളും രംഗത്തെത്തിയിട്ടുണ്ട്. ആരോഗ്യ സുരക്ഷാ ഉപകരണങ്ങളുടെ ദൗർലഭ്യം നിലനിൽക്കെ ആഗോള മാർക്കറ്റിൽ തങ്ങളുടെ സ്വാധീനം ട്രംപ് ഭരണകൂടം ഉപയോഗിക്കുകയാണ് എന്നാണ് ഉയർന്നുവന്ന ആരോപണം. മാസ്‌ക്കുകൾ കിട്ടാനുള്ള മത്സരം ഒരു 'നിധി വേട്ട' പോലെയാണ് എന്നാണ് ഒരു പാരീസ് പ്രതിനിധി പറഞ്ഞത്. അമേരിക്ക മൂന്നു മടങ്ങ് വില കൂട്ടി മെഡിക്കൽ സാധനങ്ങൾ വാങ്ങിക്കുകയാണെന്നും ഫ്രെഞ്ച് പ്രതിനിധി വലേരി പെക്രീസെ പറഞ്ഞു. വിപണി വിലയുടെ മൂന്നിരട്ടി വാഗ്ധാനം ചെയതാണ് അമേരിക്ക മാസ്‌ക്കുകൾ വാങ്ങിക്കൂട്ടുന്നത്. ഇതോടെ വിലയും കുത്തനെ ഉയരുകയാണ്.
വിലക്കയറ്റത്തിന് കാരണം ട്രംപിന്റെ തലതിരിഞ്ഞ നയങ്ങൾ
അമേരിക്കയിലെ കോവിഡ് വ്യാപനത്തിന്റെ കാര്യത്തിൽ തുടക്കംമുതലേ ആരോപണ വിധയേനായ വ്യക്തിയാണ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. രോഗത്തെ നിസ്സാരവത്ക്കരിച്ച് കാണുകയും തടയാൻ സമയം കിട്ടിയിട്ടും ഫലപ്രദമായി ഒന്നും ചെയ്തില്ലയെന്നും ട്രംപിന് നേർക്കുയരുന്ന വിമർശനങ്ങളാണ്. ഇപ്പോൾ മാസ്്്ക് സംസ്ഥാനങ്ങളോട്് വാങ്ങാൻ ആവശ്യപ്പെടുന്ന ട്രംപിന്റെ തെറ്റായ നയമാണ്വിലക്കയറ്റത്തിന് ഇടയാക്കിയതെന്ന് യുഎസ് മാധ്യമങ്ങൾ രോഷം കൊള്ളുന്നു. കൂടാതെ മാസ്‌കിന്റെ പ്രാധാന്യം കുറച്ചുകാണുന്ന രീതിയിൽ ട്രംപ് പ്രസ്താവന നടത്തിയെന്നും ന്യയോർക്ക് ടൈംസ് വിമർശ്്ിക്കുന്നു.
വൈറസ് വ്യാപനം കുറയ്ക്കാൻ മാസ്‌ക് ധരിക്കണമെന്ന് യുഎസിലെ ജനങ്ങളോട് ആവശ്യപ്പെട്ട ട്രംപ്, മാസ്‌ക് ധരിക്കാൻ ആരേയും നിർബന്ധിക്കുന്നില്ലെന്നും കൂട്ടിച്ചേർത്തു. മാസ്‌ക് ധരിക്കണോ വേണ്ടയോ എന്നുള്ളത് ജനങ്ങൾക്ക് സ്വയം തീരുമാനിക്കാമെന്നും താനത് ഉപയോഗിക്കുമോ എന്ന കാര്യം ഉറപ്പില്ലെന്നും ട്രംപ് വ്യക്തമാക്കി. ദിനംപ്രതിയുള്ള കോവിഡ്-19 അവലോകന വാർത്താസമ്മേളനത്തിലാണ് ട്രംപ് ഇക്കാര്യം വിശദമാക്കിയത്. സെന്റേഴ്‌സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ പുറത്തിറക്കാനിരിക്കുന്ന രോഗനിയന്ത്രണ മാർഗനിർദേശങ്ങളെ കുറിച്ച് സംസാരിക്കുകയായിരുന്നു ട്രംപ്. തുണി കൊണ്ടുള്ള മാസ്‌ക് ആണ് കൂടുതൽ നല്ലതെന്നും ട്രംപ് അഭിപ്രായപ്പെട്ടു. ഇതും അശാസത്രീയമാണ്. തുണികൊണ്ടുള്ള മാസ്‌കിന് പ്രത്യേകിച്ച് ഫലം ഒന്നും ഇല്ലെന്നാണ് യാഥാർഥ്യം.
മാസ്‌ക്കുകൾ ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കളും സംസ്ഥാനങ്ങൾ തന്നെ വാങ്ങണമെന്നാണ് ട്രംപ് നിർദ്ദേശിക്കുന്നത്. ട്രംപിന്റെ ഈ തല തിരിഞ്ഞ തീരുമാനം സംസ്ഥാനങ്ങൾ തമ്മിലുള്ള മത്സരത്തിനു കാരണമായി. ഇതോടെ ആശുപത്രികളിലെ അവശ്യ സാധനങ്ങൾ നിർമ്മിക്കുന്ന കമ്പനികൾ ഓരോ സംസ്ഥാനങ്ങളുടെയും ആവശ്യം കൂടുന്നതനുസരിച്ചു താങ്ങാൻ പറ്റാത്തത്ര വിലയും കൂട്ടി.കഴിഞ്ഞ ദിവസം ന്യൂയോർക്ക് ഗവർണർ ഈ നിലപാടിനെ പരസ്യമായി വിമർശിച്ചിരുന്നു. 99 സെന്റ് മാത്രം വിലയുണ്ടായിരുന്ന എൻ. 95 മാസ്‌ക്കിന്റെ വില 11 ഡോളർ വരെ ഉയരാൻ കാരണം സംസ്ഥാനങ്ങൾ തമ്മിലുള്ള മൽസരമാണെന്ന് ഗവർണ്ണർ ചൂണ്ടിക്കാട്ടി. ആശുപത്രികൾക്ക് ആവശ്യമായ മാസ്‌ക്കുകൾ ഫെഡറൽ ഗവർമെന്റ് ഒരുമിച്ചു വാങ്ങി സംസ്ഥാങ്ങൾക്കു ആവശ്യാനുസരണം വിതരണം ചെയ്താൽ വിലക്കയറ്റം തടയാമെന്നും അദ്ദേഹം പറഞ്ഞു.
മൂന്നാംലോക രാജ്യമോ അതോ ന്യയോർക്കോ?
അടിസ്ഥാന സൗകര്യങ്ങൾപോലുമില്ലാത്ത ന്യയോർക്കിലെ ഒരു ഐസിയു കണ്ട് ഒരു ബ്രിട്ടീഷ് ഡോക്ടർ എഴുതിയ വാക്കുകൾ ഇങ്ങനെയായിരുന്നു. 'ഇത് മൂന്നാംലോക രാജ്യമോ അതോ ന്യയോർക്കോ?' വെന്റിലേറ്റർ പകുത്തു നൽകേണ്ട ഗതികേടിലാണ് ഡോക്ടർമാർ. ഇനിയും രോഗികൾ വർധിച്ചാൽ ഇറ്റലിക്ക് സമാനമായി രോഗികളെ മരണത്തിലേക്ക് വിട്ട് കൈയും കെട്ടി നിൽക്കേണ്ട അവസഥ വരുമെന്നാണ് ഡോക്ടർമാർ പറയുന്നത്. ന്യയോർക്കിലെ ആശുപത്രികളിൽ ഐ സി യു. സൗകര്യങ്ങളും പരിമിതമാണ്. രോഗികളുടെ എണ്ണം ദിനം പ്രതി പെരുകുന്നതോടെ രോഗത്തിന്റെ തീവ്രത കണക്കിലെടുത്താണ് അഡ്‌മിറ്റ് ചെയ്യുന്നത്. എല്ലാവരെയും കിടത്താൻ ആശുപത്രി കിടക്കകൾ കുറവായതിനാൽ മറ്റു രോഗികളെ വീട്ടിൽ പറഞ്ഞയക്കുന്ന സ്ഥിതി വരെയെത്തി. ഐ.സി.യുകളിലെ വെന്റിലേറ്ററുകൾകൾക്കു പുറമെ ഓപ്പറേഷൻ തീയറ്ററുകളിലെ അനസ്‌തേഷ്യ വെന്റ്റിലേറ്ററുകളും താൽക്കാലികമായി ഉപയോഗിക്കാൻ തുടങ്ങി.
ന്യൂയോർക്ക് നഗരത്തിൽ മാത്രം അടിയന്തിരമായി 40,000 വെന്റിലേറ്ററുകൾ ആവശ്യമെന്നാണ് ന്യൂയോർക്ക് മേയർ കഴിഞ്ഞ ദിവസം സൂചിപ്പിച്ചത്. 40,000 ആവശ്യപ്പെട്ടപ്പോൾ വെറും 4,000 മാത്രമാണ് ലഭ്യമാക്കിയിട്ടുള്ളത്. നിലവിൽ ന്യൂയോർക്ക് സ്റ്റേറ്റിൽ എല്ലാ ആശുപത്രികളിലും കൂടി മൊത്തം 55,000 ബഡ്ഡുകൾ മാത്രമാണുള്ളത്. മൂന്നാഴ്ചയ്ക്കകംകുറഞ്ഞത് 140,000 ബെഡ്ഡുകളെങ്കിലും ലഭ്യമാക്കേണ്ടി വരുമെന്നാണ് ഗവർണ്ണർ ആൻഡ്രൂ കുവോമൊ പറയുന്നത്. ഇത് നിലവിലുള്ള ബെഡ്ഡുകളുടെ മൂന്ന് ഇരട്ടിയോളം വരും.എട്ടു മില്യണിൽപ്പരം ആളുകൾ തിങ്ങിപ്പാർക്കുന്ന ന്യൂയോർക്ക് സിറ്റിയിലെ ഹോസ്പിറ്റലുകളിൽ ബെഡുകളുടെ എണ്ണം കൂട്ടാനും കൂടുതൽ ആശുപത്രി സൗകര്യങ്ങൾ വർധിപ്പിക്കാനും അധികൃതർ നെട്ടോട്ടമോടുകയാണ്.ആശുപത്രികളുടെ പാർക്കിങ്ങ് ലോട്ടുകൾ മുതൽ കോറിഡോറുകൾ വരെയും ബഡ്ഡുകൾ കൊറോണ രോഗികൾക്കായി ഒരുക്കിക്കഴിഞ്ഞു, വിവിധ ഹോട്ടലുകൾ താൽക്കാലിക ആശുപത്രിയാക്കാനും നിർദ്ദേശമുണ്ട്. കൂടാതെ മിലിട്ടറിയുടെ ഹോസ്പിറ്റൽ ഷിപ്പുകൾ കൊറോണ ഭീഷണി നേരിടുന്ന സംസ്ഥാങ്ങളിലേക്കു അയക്കുമെന്നും ട്രമ്പ് പ്രഖ്യാപിച്ചിരുന്നു.
ന്യയോർക്കിനെപോലെ കാലിഫോർണിയിലും രോഗവ്യാപനം ശക്തമാണ്. ഈ നിലയിൽ പോയാൽ കാലിഫോർണിയയിലെ 25 മില്യൺ വരുന്ന ജനസംഖ്യയിൽ 50 ശതമാനം പേർക്കും രണ്ടു മാസത്തിനകം രോഗം പകരുമെന്നാണ് കാലിഫോർണിയ ഗവർണർ ഗാവിൻ ന്യൂസം പറയുന്നത്. കാലിഫോർണിയയിലും മാസ്‌ക്കുകളുടെയും വെന്റിലേറ്ററുകളുടെ രൂക്ഷമായ ക്ഷാമം നേരിടുകയാണ്. ടെസ്ല കോ ഫൗണ്ടർഎലോൺ മസ്‌ക്ക് 1000 വെന്റിലേറ്ററുകൾ നൽകാമെന്ന് വാഗ്ദാനം ചെയ്തുവെങ്കിലും അതിനു പുറമെ 3000 വെന്റ്റിലേറ്ററുകൾ കൂടി ഓൺലൈൻ ആയി ഓർഡർ നൽകിയിട്ടുണ്ടെന്നും ഗവർണർ ന്യൂസം പറഞ്ഞു. അതുകൊണ്ടുതന്നെ മാസ്‌കിനും മരുന്നിനുമൊക്കെയായി നെട്ടോട്ടം ഓടുകയാണ് അമേരിക്ക. സാമ്പത്തിക ശക്തിയായതിനാൽ എത്ര വിലകൊടുത്തും അവർക്ക് അത് വാങ്ങാൻ കഴിയും. ഈ സാഹചര്യം മുതലെടുത്ത് കാറ്റുള്ളപ്പോൾ തൂറ്റുകയാണ് ചൈനയും ചെയ്യുന്നത്.
കോടികൾ കൊയ്യുന്ന ചൈന
ലോകത്തെ ഡിമാൻഡിനുസരിച്ച് രാജ്യത്തിന്റെ വ്യവസായത്തെ വഴിതിരിച്ചുവിടുന്ന അമേരിക്കയുടെ അതേ തന്ത്രം ഇപ്പോൾ ചൈന പയറ്റുകയാണ്. മൊബൈൽ ടെക്്നോളജി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നിവയൊക്കെ വിട്ട് മാസ്‌ക്ക്, മരുന്ന് എന്നിങ്ങനെ 'കോവിഡ് ആക്സ്സസറീസിന്റെ' നിർമ്മാണത്തിലൂടെ ചൈനയിപ്പോൾ കോടികൾ കൊയ്യുകയാണ്. ലോക രാജ്യങ്ങളെ വിഴുങ്ങിയ കൊറോണ വൈറസ് സൃഷ്ടിച്ച ചൈനയിൽ ജനജീവിതം സാധാരണ നിലയിലേക്ക് നീങ്ങി ദിവസങ്ങൾക്കകം തന്നെ ്ചൈന വൻകിട വ്യവസായങ്ങൾ അടക്കം പുനഃരാരംഭിച്ചു കഴിഞ്ഞു. ചൈനയിലെ പ്രമുഖ ഫാക്ടറികളിൽ 98 ശതമാനവും പ്രവർത്തിച്ചു തുടങ്ങിയെന്നും 90 ശതമാനത്തോളം തൊഴിലാളികൾ ജോലി ചെയ്തു തുടങ്ങിയെന്നും റിപ്പോർട്ടുകൾ പറയുന്നു.
രോഗം പൊട്ടിപ്പുറപ്പെട്ട വുഹാനിലെ 95 ശതമാനം കമ്പനികളും പ്രവർത്തനം തുടങ്ങിയെന്ന് ചൈനീസ് വാർത്താ ഏജൻസായ സിൻഹുവ റിപ്പോർട്ട് ചെയ്യുന്നു. വുഹാനിൽ തീവണ്ടി സർവീസ് അടക്കം വീണ്ടും ആരംഭിച്ചിട്ടുണ്ട്. ഇവിടുത്തെ വാഹന നിർമ്മാണ കമ്പികൾ അടക്കമുള്ളവയുടെ ഗോഡൗൺ പിടിച്ചെടുത്താണ് ചൈന മാസ്‌ക്ക് നിർമ്മാണം തുടങ്ങിയത്. മരുന്നുനിർമ്മാണ കമ്പനികളും കോവിഡ് കയറ്റുമതി ലക്ഷ്യമിട്ട് ഉത്പാദനം വർധിപ്പിച്ചിട്ടുണ്ട്. വൈറ്റമിനുകൾ ആന്റിബയോട്ടിക്കുകൾ, ആന്റി പൈററ്റിക്, ആന്റി അനാൾജസിക് തുടങ്ങിയവയുടെ നിർമ്മാണമാണ് ഇപ്പോൾ നടക്കുന്നത്. ഈ വർഷത്തെ ആദ്യ രണ്ടു മാസത്തിനുള്ളിൽ തന്നെ 9000 പുതിയ കമ്പനികൾ ചൈനയിൽ മാസ്‌ക്ക് ഉണ്ടാക്കുന്ന വ്യവസായത്തിലേക്ക് കടന്നിരുന്നു. ചൈനയുടെ ദൈനം ദിന മാസ്‌ക്ക് ഉൽപ്പാദനം ഇപ്പോൾ 116 ദശലക്ഷമാണ്. രാജ്യത്തെ പോളിമർ വ്യവസായത്തിന്റെ 40 ശതമാനം കൈകാര്യം ചെയ്യുന്ന ഡോൺ പോളിമർ എന്ന കമ്പനിയുടെ ആസ്തി ഈ വർഷം ജനുവരിക്കു ശേഷം 417 ശതമാനം കണ്ടാണ് വളർന്നത്. ഡോൺ പോളിമറിന്റെ ഓഹരി ഉടമകളുടെ ആകെ ആസ്തി ഇപ്പോൾ 1900 കോടി അമേരിക്കൻ ഡോളറാണ്.
ലാഭം കൊയ്യാൻ ചൈനീസ് ഡ്യൂപ്ലിക്കേറ്റും
അതേസമയം ചൈനയുടെ പേരിൽ ആക്ഷേപിക്കപ്പെടുന്ന ഡ്യൂപ്പിക്കേറ്റ് തട്ടിപ്പും കോവിഡ് വിപണിയിലും നടക്കുന്നുണ്ട്. നേരത്തെ, കോവിഡ് പരിശോധനയ്ക്കുള്ള മെഡിക്കൽ ഉപകരണങ്ങൾ ചൈനയിൽ നിന്നും സ്പെയിൻ വാങ്ങിയിരുന്നു. ഇവ പരിശോധനയ്ക്കായി ഉപയോഗിച്ചു തുടങ്ങിയപ്പോഴാണ് ഉപകരണങ്ങളിൽ ഭൂരിഭാഗവും പ്രവർത്തിക്കാത്തതാണെന്ന് തിരിച്ചറിയുന്നത്. കോറോണ പരിശോധനയ്ക്കായി ചൈന നൽകിയ സാധനങ്ങളിൽ 30 ശതമാനത്തിൽ താഴെ ഉപകരണങ്ങൾ മാത്രമാണ് നിലവിൽ പ്രവർത്തിക്കുന്നത്. ബാക്കിയൊന്നും ഉപയോഗിക്കാനാവില്ല. ഇതോടെ ഉപകരണങ്ങളെല്ലാം തിരിച്ചയയ്ക്കാനാണ് സ്പെയിനിന്റെ തീരുമാനം. ഉപകരണങ്ങളുടെ ആദ്യ ബാച്ച് തിരിച്ചയച്ചു കഴിഞ്ഞു. ചൈന- സ്പെയിൻ പുതിയ വ്യാപര ബന്ധത്തിൽ ഏർപ്പെട്ടതിനെ തുടർന്ന് 5.5 മില്യൺ കോവിഡ് പരിശോധന കിറ്റുകൾ കയറ്റി അയയ്ക്കാനാണ് തീരുമാനിച്ചത്.
എന്നാൽ ഉപകരണങ്ങൾ പ്രവർത്തിക്കുന്നില്ലെന്ന് സ്പെയിനിലെ ചൈനീസ് എംബസ്സിയിൽ പരാതി അറിയിച്ചതോടെ കരാർ പ്രകാരമുള്ള ഉപകരണങ്ങളല്ല ഇവയെന്നാണ് ചൈന വിശദീകരണം നൽകിയത്. ലൈസൻസില്ലാത്ത സംരംഭകരിൽ ആരുടേയോ ഉൽപ്പന്നങ്ങളാണിതെന്നും കരാർ പ്രകാരമുള്ളവ ഉടൻ തന്നെ വിതരണം ചെയ്യുന്നതാണെന്ന് ചൈന വിശദീകരണം നൽകി. സ്പെയിനിലെ കൊറോണ ബാധിതരുടെ എണ്ണം ദിനം പ്രതി വർധിക്കാൻ തുടങ്ങിയ സാഹചര്യത്തിലാണ് പരിശോധനാകിറ്റുകൾ ചൈനയിൽ നിന്നും ഇറക്കുമതി ചെയ്യാൻ തീരുമാനിച്ചത്. അതേസമയം രോഗബാധിതർക്കു പോലും പോസിറ്റിവായി ചൈനീസ് ഉപകരണങ്ങളിൽ കാണിക്കുന്നില്ലന്ന് മാഡ്രിഡിലെ മൈക്രോബയോളജി ലാബ് അധികൃതർ വ്യക്തമാക്കുന്നത്. ഇതോടെ ചൈനക്കെതിരെ വൻ പ്രതിഷേധമാണ് സ്‌പെയിനിൽ ഉയരുന്നത്. എന്നാൽ ഇത് ഒരു ഒറ്റപ്പെട്ട സംഭവം മാത്രമാണെന്നും തങ്ങൾ നിർമ്മിക്കുന്ന മെഡിക്കൽ ഉപകരണങ്ങൾ അന്താരാഷ്ട്ര നിലവാരം ഉള്ളവയാണെന്നുമാണ് ചൈന പറയുന്നത്.
അമേരിക്കയെ വെട്ടി, ലോകത്തിലെ നമ്പർ വൺ സാമ്പത്തിക അടുത്ത ദശകത്തിൽ ചൈന മാറുന്ന വിലയിരുത്തൽ പൊതുവെ ഉണ്ടായിരുന്ന കാലത്താണ് പൊടുന്നനെ ഒരു സൂക്ഷ്മ ജീവി ചൈനയുടെ സാമ്പത്തിക ജാതകം മാറ്റി എഴുതുന്നത്. കോവിഡിനെ തുടർന്ന് ശതകോടികളുടെ സാമ്പത്തിക നഷ്ടമാണ് ചൈനക്ക് ഉണ്ടായിരിക്കുന്നത്. അതിന്റെ നല്ലൊരുഭാഗം കോവിഡ് ആക്സസറീസിന്റെ വിൽപ്പനയിലൂടെ തിരിച്ചുപിടിക്കാൻ കഴിയുമെന്നാണ് ചൈന കരുതുന്നതെന്നാണ് പാശ്ചാത്യ മാധ്യമങ്ങൾ ച്ൂണ്ടിക്കാട്ടുന്നത്.
- TODAY
- LAST WEEK
- LAST MONTH
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- എന്റെ 90 സെക്കന്റ് പ്രസംഗം കേട്ടപാടേ കോൺഗ്രസും ഇന്ത്യ സഖ്യവും വിറളി പിടിച്ചിരിക്കുകയാണ്; എസ്സി എസ്ടി സംവരണം അട്ടിമറിച്ച് മുസ്ലീങ്ങൾക്ക് സംവരണം നൽകാൻ കോൺഗ്രസ് ശ്രമിച്ചു; കോൺഗ്രസ് ഗൂഢാലോചനയുടെ സത്യമാണ് താൻ പുറത്തുകൊണ്ടുവന്നതെന്ന് നരേന്ദ്ര മോദി
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ചെപ്പോക്കിൽ നെഞ്ച് വിരിച്ച് തല ഉയർത്തി മാർക്കസ് സ്റ്റോയ്നിസ്; തകർപ്പൻ സെഞ്ചുറിയുമായി ചെന്നൈയെ ഒറ്റയ്ക്ക് കീഴടക്കി ഓസിസ് താരം; ഋതുരാജിന്റെ സെഞ്ചുറിക്ക് മറുപടിയും; റൺമല ഉയർത്തിയിട്ടും തുടർച്ചയായ രണ്ട് തവണയും ചെന്നൈയെ വീഴ്ത്തി രാഹുലും സംഘവും
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഒന്നര മാസത്തിലധികം നീണ്ട പ്രചാരണം അവസാന ലാപ്പിലേക്ക്; കേരളത്തിൽ നാളെ കൊട്ടിക്കലാശം; രണ്ട് കോടി 77 ലക്ഷം വോട്ടർമാരെ ബൂത്തിലെത്തിക്കാൻ നെട്ടോട്ടത്തിൽ പാർട്ടി പ്രവർത്തകർ; വോട്ടുറപ്പിക്കാൻ അവസാനവട്ട നീക്കവുമായി മുന്നണികൾ; വെള്ളിയാഴ്ച വിധിയെഴുതുക കേരളത്തിലേതടക്കം 88 മണ്ഡലങ്ങൾ
- ജോലിക്കുള്ള ഇന്റർവ്യൂ കാർഡ് കൈമാറാൻ വൈകി; അന്ധനായ യുവാവിന് ജോലി പോയെന്ന് പരാതി; പോസ്റ്റ് ഓഫിസ് പടിക്കൽ ഭിക്ഷ യാചിച്ചു ലിന്റോ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍