എണ്ണയിലെ കൊള്ളയടി തുടരുന്നു; സാധാരണക്കാർക്കായി ശബ്ദമുയർത്താൻ ആരുമില്ല; ആഗോള വിപണയിൽ വില കുറയുമ്പോൾ മിണ്ടാതിരിക്കുന്ന പൊതുമേഖലാ കമ്പനികൾ ചെറിയ വർദ്ധനവുണ്ടാകുമ്പോഴും വില ഉയർത്തുന്നു; എല്ലാം റിലയൻസിന് വേണ്ടിയെന്ന് പറയുന്നവരും പ്രതികരിക്കാത്തത് എന്ത്?
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: പൊതുമേഖലാ എണ്ണക്കമ്പനികളുടെ കൊള്ളയടി തടയാൻ ആരുമില്ല. റോഡുകളിൽ പൊലിയുന്ന ജീവന്റെ എണ്ണം കുറയ്ക്കാനായി സർക്കാർ കൊണ്ടു വരുന്ന റോഡ് സുരക്ഷാ ബില്ലിനെതിരെ രാജ്യം സ്തംഭിക്കുന്ന വിധത്തിൽ വാഹനപണിമുടക്ക് നടക്കുന്നവർക്കും ഇതൊന്നും പ്രശ്നമില്ല. അതുകൊണ്ട് തന്നെ എണ്ണ വില ഇനിയും ഉയരും. ഒരു മാനദ്ണ്ഡവുമില്ലാതെ. അന്താരാഷ്ട്ര വിപണിയിൽ എണ്ണവില കുത്തന ഇടിയുമ്പോൾ ഇന്ത്യാക്കാരും സന്തോഷിച്ചു. പക്ഷേ ഇപ്പോൾ അത് വിനയാവുകയാണ്. ക്രൂഡ് ഓയിലിന് അന്താരാഷ്ട്ര വിപണയിൽ 110 ഡോളർ ഉണ്ടായിരുന്നപ്പോൾ തിരുവനന്തപുരത്തെ പെട്രോൾ വില ലിറ്ററിന് 75 രൂപയോളമായിരുന്നു. എണ്ണ വിലയിടിഞ്ഞ് അന്താരാഷ്ട്ര വിപണയിൽ 40 ഡോളർ വരെയായി. ഇപ്പോൾ അത് പതിയെ കൂടിക്കൂടി വീപ്പയ്ക്ക് 57 ഡോളറും. ഈ സമയത്ത് തിരുവനന്തപുരത്തെ പെട്രോൾ വില 70 രൂപയും. ഇങ്ങനെ പോയാൽ ക്രൂഡോയിലിന് അന്താരാഷ്ട്ര വിപണി വില നൂറ് ഡോളർ കവിഞ്ഞാൽ ഇന്ത്യാക്കാർ പെട്രോൾ ലിറ്ററിന് നൂറ്റിയമ്പത് രൂപ നൽകേണ്ടി വരും.
എന്തുകൊണ്ടാണ് ഇത് സംഭവിച്ചതെന്ന് എല്ലാവർക്കും അറിയാം. പക്ഷേ ആരും മിണ്ടില്ല. എണ്ണ വില കുത്തനെ കുറഞ്ഞപ്പോൾ അതിന് അനുസരിച്ച് വിലകുറച്ചില്ല. അറുപത് ഡോളറിന്റെ വിലയിടിവ് ഉണ്ടായപ്പോഴും പത്ത് രൂപ മാത്രമാണ് ഇന്ത്യയിൽ വിലകുറഞ്ഞത്. സർക്കാർ ഖജനാവിലേക്കുള്ള നഷ്ടം കുറയ്ക്കാൻ നികുതി കുറച്ചതുമില്ല. ഒപ്പം കേരളം അധിക സെസും പെട്രോളിൽ ചുമത്തി. ഇരുപത് ഡോളർ ഇടിയുമ്പോൾ മുന്ന് രൂപയായിരുന്നു വില കുറച്ചത്. എന്നാൽ വില ഉയരുമ്പോൾ അതല്ല സ്ഥിതി മൂന്ന് ഡോളർ കൂടിയാൽ മൂന്ന് രൂപ കൂടും. അതിന് വിലയിലെ വർദ്ധനവിന് അനുസരിച്ചുള്ള മാറ്റമെന്ന വാദവുമുയർത്തും. ഇത് പറയുന്നവർ എന്തുകൊണ്ട് വിലകുറയുമ്പോൾ ആനുപാതിക വർദ്ധന ഏർപ്പെടുത്തിയില്ലെന്ന് വ്യക്തമാക്കുന്നുമില്ല. രാജ്യത്ത് പെട്രോൾ ഡീസൽ വിതരണത്തിന് റിലയൻസുമുണ്ടായിരുന്നു. എന്നാൽ പെട്രോളിനും ഡീസലിനും സർക്കാർ സബ്സിഡി നൽകുന്നതിനാൽ റിലയൻസിന് പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല. അവർ പിന്മാറി. വീണ്ടും അവർ പമ്പുകൾ തുറക്കാനുള്ള തയ്യാറെടുപ്പിലാണ്. അതുകൊണ്ട് അവർക്ക് വേണ്ടിയാണ് പൊതുമേഖലാ എണ്ണക്കമ്പനികൾ വില ഉയർത്തി നിർത്തുന്നതെന്നാണ് വിമർശനം.
ഏതായാലും പെട്രോൾ-ഡീസൽ വിലവർദ്ധനവ് എല്ലാ പരിധിയും ലംഘിക്കുന്നതാണ്. പെട്രോൾ ലിറ്ററിന് 3.96 രൂപയും ഡീസലിന് 2.37 രൂപയും രണ്ട് ദിവസം മുമ്പ് കൂട്ടി. ഡൽഹിയിൽ പെട്രോൾ വില 59.20 ൽ നിന്ന് 63.16 ൽ എത്തി. ഡീസൽ വില 47.20 ൽ നിന്ന് 49.57 രൂപയായും ഉയർന്നു. രണ്ടുതവണ വില നേരിയ തോതിൽ കുറച്ചതിനു പിന്നാലെയാണു വൻ വിലവർധന. ഇതോടെ കേരളത്തിൽ പെട്രോൾ വില ലിറ്ററിന് 70 രൂപയായി. കഴിഞ്ഞ 16 നു പെട്രോളിന് 80 പൈസയും ഡീസലിന് 1.30 രൂപയും കുറച്ചിരുന്നു. എല്ലാ മാസവും ഒന്ന്, 16 തീയതികളിലാണു പൊതുമേഖലാ എണ്ണക്കമ്പനികൾ വിലനിർണയം പുനഃപരിശോധിക്കുന്നത്. ഇറക്കുമതി വിലയിലെ മാറ്റത്തിനും ഡോളറുമായുള്ള വിനിമയ നിരക്കിലെ ഏറ്റക്കുറച്ചിലുകൾക്കും ആനുപാതികമായാണിത്. എന്നാൽ അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോ ഓയിൽ ബാരലലിന് 110 രൂപ ഉണ്ടായിരുന്നപ്പോൾ കേരളത്തിലെ വില 75 രൂപയായിരുന്നു.
രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് തിരിച്ചുവരവിനുള്ള സാധ്യതകൾ പരിശോധിക്കുകയാണ്. കൃഷിക്കാരുടെ പ്രശ്നങ്ങളുയർത്തി പദയാത്ര നടത്തുന്നു. പക്ഷേ രണ്ട് ദിവസമായിട്ടും ഇന്ധന വിലകൂട്ടിയതിൽ വലിയൊരു പ്രതിഷേധത്തിന്റെ സൂചന രാഹൂൽ നൽകിയില്ല. പാർലമെന്റിൽ ഇത് രാഹുൽ ഉയർത്തുമെന്നാണ് പ്രതീക്ഷ. അങ്ങനെ വന്നാൽ കേന്ദ്ര സർക്കാരിന് വാ തൂറക്കേണ്ടി വരും. വില നിയന്ത്രണാധികാരം എണ്ണ കമ്പനികളിൽ നിന്ന് എടുത്തു മാറ്റണമെന്ന ആവശ്യം ശക്തമാണ്. അത് അവർക്ക് നൽകിയത് കോൺഗ്രസാണ്. അതുകൊണ്ട് തന്നെ അതിനെതിരായ നിലപാട് കോൺഗ്രസിന് എടുക്കാനാകില്ല. അതുകൊണ്ട് ജനപക്ഷത്താണെന്ന് ആവർത്തിച്ച് അധികാരത്തിലെത്തിയ പ്രധാനമന്ത്രി മോദിക്ക് ആ പ്രശ്നത്തിൽ ആരേയും ഭയക്കാനില്ല. ഇടതു പക്ഷത്തിന് പഴയ കരുത്തുമില്ല. അതുകൊണ്ട് തന്നെ എണ്ണ വില കൂടിയാലും ആരും പ്രതിഷേധിക്കാൻ വരില്ല.
2014 ജൂണിലെ എണ്ണ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ഇപ്പോൾ ആഗോള വിപണിയിൽ 50 ശതമാനം വില കുറവാണ്. രാജ്യാന്തര വിപണിയിലെ ക്രൂഡ് ഓയിൽ വിലയ്ക്ക് അനുസരിച്ച് ഇന്ത്യയിൽ പെട്രോൾ ഡീസൽ വിലയിൽ മാറ്റം വരേണ്ടതാണെങ്കിലും അങ്ങനെ സംഭവിക്കുന്നില്ല. ഇനി സംഭവിക്കുകയുമില്ല. എന്തുകൊണ്ടെന്ന് കേന്ദ്ര സർക്കാരിനോട് ചോദിച്ചാൽ ഉത്തരം കിട്ടുകയുമില്ല. എണ്ണ വില കുറഞ്ഞ് നിക്കുന്നത് ഇന്ത്യയുടെ എണ്ണ ഇറക്കുമതി വാർഷിക ബിൽ കുറയ്ക്കാൻ സാധിക്കുമെന്നാണ് ആർബിഐ നിലപാട്. 160 ബില്യൺ ഡോളറായിരുന്ന വാർഷിക ബിൽ ഈ വർഷം 100 മുതൽ 110 ബില്യൺ ഡോളറായിരിക്കുമെന്നാണ് കരുതുന്നത്. എന്നാൽ ഇതുകൊണ്ടൊന്നും ലോക ശക്തിയായി മാറാൻ ഇന്ത്യയ്ക്ക് കഴിയില്ലത്രേ. സ്വന്തം നാട്ടുകാരെ പിഴിഞ്ഞാലേ അതിന് കഴിയൂ. പെട്രോളും ഡിസലും വിതരണം ചെയ്യുന്ന ഇന്ത്യൻ ഓയിൽ കോർപ്പറേഷനും ഹിന്ദുസ്ഥാൻ പെട്രോളിയവുമെല്ലാം പൊതു മേഖലാ സ്ഥാപനങ്ങളാണ്. ഇവയുടെ ലാഭം ഉയർത്തിയാൽ സർക്കാരിന്റെ ആസ്തി മൂല്യം കൂടും. ഇതിലൂടെ ലോകത്തിന് മുന്നിൽ മേനി നടിക്കാൻ ഇന്ത്യയ്ക്കാകുമെന്ന സാമ്പത്തിക വിശകലനങ്ങളാണ് സർക്കാർ മുന്നോട്ട് വയ്ക്കുന്നത്.
'അച്ഛേ ദിൻ ആനേ വാലാഹേ'.. തെരഞ്ഞെടുപ്പ് പ്രചരണച്ചൂടിൽ നരേന്ദ്ര മോദിയുടെ ഉയർത്തിയ പ്രധാന മുദ്രാവാക്യമായിരുന്നു ഇത്. എന്തായാലും മോദി പറഞ്ഞ ആ നല്ലനാളുകൾ ഇപ്പോൾ വന്നിരിക്കയാണ്.. എന്നാൽ അത് റിലയൻസ് അടക്കമുള്ള എണ്ണക്കമ്പനികൾക്കാണെന്ന് മാത്രം. അന്താരാഷ്ട്ര വിപണിയിൽ എണ്ണവില കുറയുമ്പോൾ സന്തോഷം ഉള്ളിലടക്കാൻ കഴിയാത്ത അവസ്ഥയിലാണ് ഇന്ത്യയിലെ എണ്ണക്കമ്പനികൾ. ചുളുവിലയ്ക്ക് കിട്ടുന്ന ഇരട്ടിയോളം ലാഭത്തിന് വിൽക്കാൻ കഴിയുന്ന മറ്റേത് രാജ്യമുണ്ട് ലോകത്ത്? എണ്ണക്കമ്പനികൾക്ക് സന്തോഷിക്കാൻ മറ്റെന്ത് കാര്യം വേണം. എണ്ണവില ആദ്യഘട്ടത്തിൽ ഇടിഞ്ഞപ്പോൾ പാക്കിസ്ഥാൻ പോലും 29 രൂപ കുറവു വരുത്തിയപ്പോൾ മോദി ഭരിക്കുന്ന ഇന്ത്യയിൽ കാര്യം മറ്റൊന്നായി. പകരം വില കൂടുമ്പോൾ അതിന് അനുസരിച്ച് പാവങ്ങളുടെ പോക്കറ്റ് കൊള്ളയടിക്കുകയും ചെയ്യുന്നു.
എന്നാൽ അന്താരാഷ്ട്ര വില നിർണ്ണയപ്രകാരം ഇന്ത്യയിലെ എണ്ണക്കമ്പനികൾ വരുത്തിയിരിക്കുന്ന ഇടിവ് വെറും നാമമാത്രമാണെന്ന് വ്യക്തമാകുമ്പോഴാണ് എണ്ണക്കമ്പനികളുടെ പകൽകൊള്ള വ്യക്തമാകുന്നത്. ആറ് വർഷത്തെ ഏറ്റവും താഴ്ന്ന നിരക്കിൽ എണ്ണവില എത്തിയതോടെ ജനുവരി 15ന്് മാത്രം ചുരുങ്ങിയത് പത്ത് രൂപയെങ്കിലും കമ്പനികൾ കുറക്കേണ്ടിയിരുന്നു. എന്നാൽ കേന്ദ്രസർക്കാർ കൂടി കണ്ണടച്ചതോടെ എണ്ണക്കമ്പനികൾക്ക് കൊള്ളയടിക്കാൻ അവസരം ഒരുങ്ങുകയും ചെയ്തു. വിലനിയന്ത്രണം എടുത്തുകളഞ്ഞതിനുശേഷം ലിറ്ററിന് 50 രൂപയ്ക്ക് പെട്രോളും 40 രൂപയ്ക്ക് ഡീസലും നൽകാമെന്നിരിക്കെ ആ സമയത്ത് ഈടാക്കിയത് യഥാക്രമം ശരാശരി 64 രൂപയും 54 രൂപയും. അതായത് ലിറ്ററിന് 25 രൂപയ്ക്കുപകരം അതിന്റെ പകുതിയോളം മാത്രമാണ് കുറച്ചത്. ജനങ്ങൾക്ക് ന്യായമായും ലഭിക്കേണ്ട വിഹിതം സർക്കാരും എണ്ണക്കമ്പനികളും പങ്കുവച്ചു. വിലക്കയറ്റം തടയാമെന്നിരിക്കെയാണ് ഈ കൊള്ള. ചുരുക്കത്തിൽ എണ്ണക്കമ്പനികളും സർക്കാറും തമ്മിൽ നടന്ന നഗ്നമായ ഒത്തുകളിയാണ് ഇപ്പോൾ നടക്കുന്നത്. അതിന്റെ അവസാന ഉദാഹരണമാണ് രണ്ട് ദിവസം മുമ്പും ഉണ്ടായത്.
അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ്ഓയിൽ വില കുറയുന്നതിനനുസരിച്ച് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ നികുതിയും കമ്പനികൾ ലാഭവിഹിതവും വർദ്ധിപ്പിക്കുന്നതാണ് പെട്രോൾ, ഡീസൽ വില ആനുപാതികമായി കുറയാതിരിക്കാൻ കാരണം. റിഫൈനറിയിൽ നിന്ന് ലിറ്ററിന് 27.62 രൂപയ്ക്ക് എണ്ണക്കമ്പനികൾക്ക് ലഭിക്കുന്ന പെട്രോളാണ് ജനം ജനുവരി 15 വരെ വരെ 65.74 രൂപ നൽകി വാങ്ങിയിരുന്നത്. 2010ലെ 110 ഡോളറിൽ നിന്ന് ക്രൂഡ്ഓയിൽവില 46 ഡോളർ വരെ എത്തിയപ്പോഴായിരുന്നു ഈ സ്ഥിതി. ബാരലിന് 136 ഡോളർ വരെ വിലയുണ്ടായിരുന്ന 2008 ജൂണിൽ പെട്രോൾ വില ലിറ്ററിന് 55 രൂപ മാത്രമായിരുന്നു. ഡോളർരൂപ വിനിമയ നിരക്കും, കമ്പനി ചെലവും, ക്രൂഡ് ഓയിൽ നിലവാരവും എല്ലാം ഏറ്റവും മോശം സ്ഥിതിയിൽ ആണെങ്കിൽ പോലും 110 ഡോളറിന് ക്രൂഡ്ഓയിൽ ലഭിക്കുമ്പോൾ ഓയിൽ കമ്പനികൾക്ക് പെട്രോൾ ലിറ്ററിന് 49 രൂപയ്ക്ക് വിൽക്കാമായിരുന്നു.
ഇപ്പോഴത്തെ സാഹചര്യത്തിൽ എണ്ണക്കമ്പികളും സർക്കാറും ജനങ്ങളെ പിഴിഞ്ഞുണ്ടാക്കുന്നത് എണ്ണിത്തിട്ടപ്പെടുത്താൻ സാധിക്കാത്ത വിധത്തിലുള്ള കോടികളാണ്. കഴിഞ്ഞ ആറു വർഷത്തെ പെട്രോളിയം സബ്സിഡി ബാദ്ധ്യത 3.1 ലക്ഷം കോടി രൂപയാണ് സർക്കാറിനുള്ളത്. ഇക്കാലത്ത് പെട്രോളിയം ഉൽപ്പന്നങ്ങളിൽ നിന്ന് നികുതി, നികുതിയേതര ഇനത്തിൽ ലഭിച്ചത് 15 ലക്ഷം കോടി രൂപയും. കസ്റ്റംസ്, എക്സൈസ് നികുതി വരുമാനം 6,21,520 കോടി സംസ്ഥാനങ്ങൾക്ക് വിൽപ്പന നികുതി 6,04,307 കോടി കമ്പനികൾക്ക് എണ്ണപ്പാടങ്ങൾ നൽകിയതിന്റെ റോയൽറ്റി ഒരു ലക്ഷം കോടിയും നേടി. പൊതു മേഖലാ എണ്ണ കമ്പനികളുടെ ലാഭവിഹിതം 90,000 കോടിയിലെത്തുകയും ചെയ്തു. കഴിഞ്ഞവർഷം ഇതാണ് സ്ഥിതിയെങ്കിൽ ഇപ്പോഴത്തെ കഥ പറയേണ്ടതില്ലല്ലോ?
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ആശിച്ച് മോഹിച്ച് വാങ്ങിയ വീടിന് ബാങ്ക് വായ്പ കുടിശിക പെരുകി; തിരിച്ചടവ് മുടങ്ങിയതോടെ 15 ലക്ഷം 35 ലക്ഷമായി; വീടും സ്ഥലവും ജപ്തി ചെയ്യാൻ ബാങ്ക് അധികൃതർ; നെടുങ്കണ്ടത്ത് ജപ്തിക്കിടെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്