പോർക്കുളത്ത് ബ്ലാക്ക്മാനെ അന്വേഷിച്ച് പനയുടെ ചുവട്ടിൽ കൂടിയ ആൾക്കൂട്ടത്തിലേക്ക് മുകളിൽ നിന്നും ഇറങ്ങിവന്നത് മൂന്നു മരപ്പട്ടികൾ; പചരിപ്പിക്കുന്നത് നിലമ്പൂർ കരുളായിയിൽ നിന്ന മോഷണ ദൃശ്യം; ബ്ലാക്ക് മാനായി അവതരിപ്പിക്കുന്നത് വടംവലി താരത്തെ! കുന്ദംകുളത്തെ വ്യാജ പ്രചണം വെട്ടിലാക്കിയത് അന്തർദേശീയ താരമായ മഞ്ചേരിക്കാരനെ; അജ്ഞാത ജീവിക്ക് പിന്നിൽ തീവ്ര സ്വഭാവ സംഘടനകളോ? ഭായി ലഹളയ്ക്ക് ശേഷം സംശയം നീളുന്നത് എട്ടടി മനുഷ്യനിലേക്ക്; അപൂർവ്വജീവിയിൽ നിറയുന്നത് വ്യാജ പ്രചരണം
മറുനാടൻ മലയാളി ബ്യൂറോ
തൃശ്ശൂർ : 'ബ്ലാക്ക്മാൻ' എന്നും അജ്ഞാത ജീവി എന്നും എട്ടടി മനുഷ്യൻ എന്നുമെല്ലാമുള്ള പ്രചാരണം തീർത്തും വ്യാജം. തൃശൂരിൽ നിന്നുള്ള മന്ത്രി എ സി മൊയ്ദീൻ നേരിട്ടാണ് ഇക്കാര്യം സ്ഥിരീകരിക്കുന്നത്. തന്റെ മണ്ഡലത്തിൽ ബ്ലാക്ക്മാൻ ഭീതിയുള്ള ആറോ ഏഴോ സ്ഥലങ്ങളിൽ പോയി. നേരിട്ടുകണ്ട ആരുമില്ല. ഊഹാപോഹം പ്രചരിപ്പിച്ച് ആശയക്കുഴക്കം ഉണ്ടാക്കാൻ എതോ കുബുദ്ധി ചെയ്തതാണിത്. വസ്തുത ഒന്നുമില്ലെന്ന് മൊയ്ദീൻ പറയുന്നു. അതിനിടെ പൊലീസും പ്രചരണം നടത്തുന്നവർക്കെതിരെ ശക്തമായ നടപടി ഇനി എടുക്കും.
തെറ്റായപ്രചാരണം നടത്തുന്നവരെ സൈബർസെൽ നിരീക്ഷിക്കുന്നുണ്ട്. ഇത്തരക്കാർക്കെതിരേ ശക്തമായ നിയമനടപടി സ്വീകരിക്കും. ബ്ലാക്ക്മാൻ, അപൂർവജീവി എന്നിവ പരാമർശിച്ച് ഏതെങ്കിലും രീതിയിലുള്ള ചലഞ്ചുകളോ മൊബൈൽഗെയിമുകളോ സംഘടിപ്പിക്കുന്നതും പ്രചരിപ്പിക്കുന്നതും കുറ്റകരമാണെന്ന് തൃശൂർ സിറ്റി പൊലീസ് കമ്മീഷണർ ആർ ആദിത്യ അറിയിച്ചു. നിലമ്പൂർ കരുളായിയിൽ നടന്ന മോഷണത്തിന്റെ സി.സി.ടി.വി. ദൃശ്യങ്ങളാണ് ഇപ്പോൾ ബ്ലാക്മാന്റെ ദൃശ്യം എന്നരീതിയിൽ പ്രചരിക്കുന്നതെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. കള്ളനെ തിരിച്ചറിയാൻവേണ്ടി പൊലീസ് തന്നെ പുറത്തുവിട്ട ദൃശ്യങ്ങളാണ് എഡിറ്റ് ചെയ്തുപയോഗിക്കുന്നത്.
ബ്ലാക്ക്മാന്റെ ഉയരത്തെക്കുറിച്ചാണ് അബദ്ധപ്രചാരണങ്ങളിലൊന്ന്. 30 പേരുള്ള സംഘമാണ് വന്നതെന്ന പ്രചാരണവുമുണ്ട്. പക്ഷേ, ആരും പകൽവെളിച്ചത്തിൽ കണ്ടിട്ടില്ല. കാലിനുപകരം സ്പ്രിങ് ആണെന്നും മറ്റൊരുകൂട്ടർ പറയുന്നു. മോഷണം നടത്തില്ലെങ്കിലും ആളുകളെ ഉപദ്രവിക്കുന്നുണ്ടെന്നാണ് പ്രചാരണം. സ്ത്രീകളെയും കുട്ടികളെയുമാണ് ഉപദ്രവിക്കുന്നത് എന്നാണ് ചില വോയ്സ് മെസേജുകളിൽ പറയുന്നത്. ജനലിന് എറിയുക, പൈപ്പുതുറക്കുക, വീടിനുമുകളിലൂടെ നടക്കുക എന്നെല്ലാമാണ് ബ്ലാക്ക്മാന്റെ ലക്ഷണങ്ങൾ എന്നും വ്യാജമായി പ്രചരിപ്പിച്ചു. ഇതോടെയാണ് വീഡിയോയുടെ ആധികാരികത തേടി പൊലീസ് ഇറങ്ങിയത്. സൈബർ സെല്ലും ഇക്കാര്യത്തിൽ വിശദ അന്വേഷണം നടത്തുന്നുണ്ട്.
വിഡിയോയിൽ കാണിക്കുന്ന ആളിന്റെ ഉയരം കൂടുതൽ തോന്നിപ്പിക്കുന്നരീതിയിൽ ആണ് എഡിറ്റ് ചെയ്തത്. മഞ്ചേരിയിലെ ഒരു വടംവലി താരത്തിന്റെ ചിത്രവും ബ്ലാക്ക്മാൻ എന്ന രീതിയിൽ ഉപയോഗിക്കുന്നു. വെള്ള ലേസർ ലൈറ്റ് അടിച്ച് ഭീതി പരത്തുന്ന വീഡിയോയാണ് പ്രചരിക്കുന്ന മറ്റൊന്ന്. ഇതെല്ലാം പൊലീസ് വിശദമായി പരിശോധിക്കുന്നുണ്ട്. ഇതിന് പിന്നിൽ പ്രവർത്തിക്കുന്നവരെ ഉടൻ കണ്ടെത്തും. ഏതായാലും തൃശൂരിൽ ബ്ലാക് മാൻ ഭീതി തീരുകയാണ്. കെട്ടുകഥ വിശ്വസിച്ച് നൂറു കണക്കിനാളുകൾ രാത്രി വീടിനു പുറത്തിറങ്ങുന്ന സ്ഥിതിയാണ് കഴിഞ്ഞ ദിവസങ്ങളിൽ തൃശ്ശൂർ ജില്ലയിൽ ഉണ്ടായത്.
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായ വീട്ടിലിരിപ്പിനെ തകർക്കുന്ന തരത്തിലായിരുന്നു ഇത്. ഇതുകൊണ്ടുതന്നെ ഈ പ്രചാരണം നിഷ്കളങ്കമാണെന്നോ തെറ്റിദ്ധാരണകൊണ്ട് ഉണ്ടാവുന്നതോ ആകണമെന്നില്ലെന്നാണ് പൊലീസിന് കിട്ടിയ രഹസ്യവിവരം. ഇതരസംസ്ഥാന തൊഴിലാളികളെ റോഡിൽ ഇറക്കിയതിന് സമാനമാണ് കാര്യങ്ങൾ. പായിപ്പാട്ടെ സംഭവത്തിന് പിന്നിൽ തീവ്ര സ്വഭാവമുള്ള സംഘടനകളാണെന്ന് തിരിച്ചറിഞ്ഞിരുന്നു. ഇതിന് സമാനമായ ഇടപെടൽ തൃശൂരിലും നടന്നുവെന്നാണ് വിലയിരുത്തൽ. എല്ലാ വിശദമായി തന്നെ പരിശോധിക്കും. ഗൂഢാലോചന നടത്തിയവർക്കെതിരെ നടപടിയും എടുക്കും. ഇതിനുള്ള തെളിവുകൾ ശാസ്ത്രീയമായി ശേഖരിക്കുകയാണ് പൊലീസ്.
ആളുകളെ ഇളക്കിവിടുന്ന വിധമുള്ള ചില വാട്സാപ്പ് സന്ദേശങ്ങളെ ഈ സാഹചര്യത്തിൽ പരിശോധിക്കണമെന്ന് ആവശ്യം ഉയരുന്നുണ്ട്. ജനം പുറത്തിറങ്ങിയ സ്ഥലങ്ങളിൽ പൊലീസിന് ഏറെ നേരം പരിശോധനയ്ക്ക് ഇറങ്ങേണ്ടി വന്നിരുന്നു. ചില പ്രചാരണങ്ങൾ തെറ്റിദ്ധാരണ കൊണ്ടും ഉണ്ടായിട്ടുണ്ട്. പോർക്കുളം ഭാഗത്ത് ബ്ലാക്ക്മാനെ അന്വേഷിച്ച് പനയുടെ ചുവട്ടിൽ കൂടിയ ആൾക്കൂട്ടത്തിലേക്ക് മുകളിൽ നിന്നും ഇറങ്ങിവന്നത് മൂന്നു മരപ്പട്ടികളായിരുന്നു. ഇവ ഒരുമിച്ച് പനയിലേക്ക് കയറുന്നത് അകലെ വീടിന്റെ ടെറസിൽനിന്നും നോക്കുമ്പോൾ ആൾരൂപമായി തോന്നിയതാണ് സംശയത്തിന് കാരണം. ബ്ലാക്ക് മാനെ കുറിച്ചുള്ള പ്രചരണമാണ് ഇതിനെല്ലാം കാരണം.
തൃശ്ശൂരിൽ കുന്നംകുളം ഭാഗത്താണ് ഈ പ്രചാരണം തുടങ്ങിയത്. ഗുരുവായൂർ, ചാവക്കാട് പ്രദേശങ്ങളിലേക്കും ചേർപ്പ് ഭാഗത്തേക്കും എല്ലാം ഇതു വ്യാപിച്ചു. മലപ്പുറം, പാലക്കാട് ജില്ലകളിലെ ചിലഭാഗങ്ങളിലേക്കും ഇത് പരക്കുന്നു. ബ്ലാക്മാനെ നേരിട്ടുകണ്ടെന്ന ദൃക്സാക്ഷി വിവരണങ്ങൾ പൊലീസിന് ഇതുവരെ കിട്ടിയിട്ടില്ലെന്ന് കുന്നംകുളം എസ്.എച്ച്.ഒ. കെ.ജി. സുരേഷ് അറിയിച്ചു. അതിനിടെ ഈ പ്രചരണം കൊണ്ട് ബുദ്ധിമുട്ടിയ ഒരു യുവാവുണ്ട് മഞ്ചേരിയിൽ. മഞ്ചേരി പുല്ലാര സ്വദേശിയും അന്തർദേശീയ വടംവലി താരവുമായ ബനാത്താണ് സമൂഹമാധ്യമങ്ങളിൽ വ്യാജപ്രചരണം നടത്തുന്നവരുടെ പുതിയ ഇര. ഇദ്ദേഹത്തിന്റെ ഫോട്ടോ ഉപയോഗിച്ച് കുന്നംകുളത്തെ സ്പ്രിങ്മാൻ, ബ്ലാക്ക്മാൻ എന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയാണ് ചിലർ. എടപ്പാൾ ആഹാ ഫ്രണ്ട്സ് വടംവലി ടീമിലെ താരമാണ് ബനാത്ത്.
കഴിഞ്ഞ എട്ട് വർഷമായി സംസ്ഥാനത്തിനകത്തും പുറത്തുമായി നിരവധി വടംവലി മത്സരങ്ങളിൽ പങ്കെടുത്ത താരമാണ് ബനാത്ത്. താരത്തിന്റെ മത്സരത്തിനിടയിലെടുത്ത പഴയ ചിത്രമാണ് ഇപ്പോൾ സ്പ്രിങ്മാൻ, ബ്ലാക്ക്മാൻ തുടങ്ങിയ പേരുകളിൽ പ്രചരിക്കുന്നത്. തന്റെ ഫോട്ടോയും വ്യാജസന്ദേശവും കണ്ട് സുഹൃത്തുക്കൾ ഫോൺ വിളിച്ചപ്പോഴാണ് സംഭവം അറിഞ്ഞതെന്ന് ബനാത്ത് പുല്ലാറ പറഞ്ഞു. ചിത്രം പ്രചരിപ്പിച്ചവർക്കെതിരെ നടപടിയെടുക്കണമെന്ന് ബനാത്ത് ആവശ്യപ്പെട്ടു. സംഭവത്തിൽ മഞ്ചേരി പൊലീസിൽ പരാതി നൽകിയിരിക്കുകയാണ് ബനാത്ത്.
തൃശ്ശൂർ ജില്ലയിലെ കുന്ദംകുളത്തും പരിസരങ്ങളിലുമാണ് ഈ സംഭവം ആദ്യം റിപ്പോർട്ട് ചെയ്തത്. പഴഞ്ഞി, കാട്ടകാമ്പാൽ, പെങ്ങാമുക്ക് എന്നിവടങ്ങളിൽ ബ്ലാക്ക്മാനെ കണ്ടതായി പറയുന്നു. രാത്രിയിൽ അതിവേഗത്തിൽ നീങ്ങുന്ന ഈ മനുഷ്യനെ പിടികൂടാൻ നാട്ടുകാർ രംഗത്തിറങ്ങിയതോടെ പൊലീസിനും തലവേദനയായി. ലോക്ഡൗൺ സമയമായതിനാൽ ആളുകൾ കൂട്ടം കൂടുന്നതും ബഹളം വക്കുന്നതുമൊക്കെ നിയമവരുദ്ധമായതിനാൽ ബ്ലാക്ക് മാൻ നാടിന്റെ ക്രമസമാധാനപ്രശ്നമായി. വളരെ ഉയരത്തിൽ ചാടി നടക്കാൻ കഴിയുന്ന ഈ പ്രതിഭാസം മരങ്ങളിൽ നിന്നും മരങ്ങളിലേക്ക് ചാടി മറയുകയുണ്ടായതായി ഉറക്കമിളച്ച് ബ്ലാക്ക് മാനെ പിടികൂടാൻ ഇറങ്ങിയവർ പറയുന്നു. പക്ഷേ ഇതൊന്നും പൊലീസ് വിശ്വാസത്തിലെടുക്കുന്നില്ല. പിന്നീട് നടന്ന അന്വേഷണത്തിലാണ് പ്രചരണത്തിലെ കള്ളങ്ങൾ പിടികിട്ടിയത്.
പുരുഷന്മാർ ഇല്ലാത്ത വീടുകളിൽ കഴിയുന്ന സ്ത്രീകൾ വലിയ ഭീതിയിലാണ് രാത്രി കഴിച്ചു കൂട്ടുന്നത്. സംഭവങ്ങളുടെ വോയ്സും ഗൂഗിളിൽ നിന്നെടുക്കുന്ന ഫോട്ടോയും വീഡിയോയും ഉപോയോഗിച്ച് ജനങ്ങളെ തെറ്റ് ധരിപ്പിക്കുന്ന സന്ദേശങ്ങളും വ്യാപകമായി പ്രചരിക്കുന്നുണ്ട്. ലോക്ഡൗൺ ആയതിനാൽ നേരത്തെ തന്നെ ജനങ്ങൾ ഉറക്കം ആരംഭിക്കുന്നതിനാൽ അവസരം മുതലെടുത്ത് ഭീതി പടർത്താൻ ചില സാമൂഹ്യവുരുദ്ധരാണ് അദൃശ്യമനുഷ്യനാകുന്നതെന്നാണ് നിഗമനം.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- ജോലിക്കുള്ള ഇന്റർവ്യൂ കാർഡ് കൈമാറാൻ വൈകി; അന്ധനായ യുവാവിന് ജോലി പോയെന്ന് പരാതി; പോസ്റ്റ് ഓഫിസ് പടിക്കൽ ഭിക്ഷ യാചിച്ചു ലിന്റോ
- നിർമ്മാണം തുടങ്ങിയിട്ട് എട്ടു വർഷം; തെലങ്കാനയിൽ 49 കോടി മുടക്കി നിർമ്മിക്കുന്ന പാലം തകർന്നു വീണു: അപകടം ഉണ്ടായത് ബസ് പാലത്തിന് അടിയിലൂടെ കടന്നുപോയതിന് തൊട്ടുപിന്നാലെ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍