പൊട്ടി... പൊട്ടി... ഗ്രിഡ് പൊട്ടി.....: 2019 ലെ പവർ ഗ്രിഡ് തോമാച്ചൻ ...; പാവം വിട്ടുകള... വെറും കീരി അല്ല ചെങ്കീരി അല്ലെ...; ശാസ്ത്രജ്ഞൻ തോറ്റു രാജ്യം ജയിച്ചു.... എന്ന ട്രോളുമായി ബിജെപി സംസ്ഥാന ട്രഷററും; ഐക്യ ദീപത്തിലെ ഗ്രിഡ് തകരൽ വാദം ഉയർത്തിയ തോമസ് ഐസക്കിന് പൊങ്കാല തീരുന്നില്ല; പിണറായിയും ലൈറ്റ് അണച്ചതോടെ ധനമന്ത്രി സോഷ്യൽ മീഡിയയിൽ ഒറ്റപ്പെടുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം; കേരളത്തിന്റെ ധനമന്ത്രിയാണ് തോമസ് ഐസക്. ബിജെപിയുടെ സംസ്ഥാന ട്രഷററാണ് ജെ ആർ പത്മകുമാർ. പത്മകുമാറിന്റെ അവസാന പോസ്റ്റ് തോമസ് ഐസക്കിനുള്ള ട്രോളാണ്. ശാസ്ത്രജ്ഞൻ തോറ്റു രാജ്യം ജയിച്ചു.... ഇവിടെ ശാസ്ത്രജ്ഞനാകുന്നത് തോമസ് ഐസക്കാണ്. ഐക്യ ദീപത്തിന്റെ വിജയമാണ് രണ്ടാം ഭാഗത്ത്. ്പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഐക്യ ദീപത്തെ മുഖ്യമന്ത്രി പിണറായി വിജയൻ പോലും ഏറ്റെടുത്തു. ഇതോടെയാണ് പരിവാറുകാർ തോമസ് ഐസക്കിനെതിരെ അതിശക്തമായ ട്രോളുമായി രംഗത്ത് വരുന്നത്. ലൈറ്റണച്ചാൽ ഗ്രിഡ് തകരാറുകുമെന്ന വാദവുമായി ബന്ധപ്പെട്ടാണ് ട്രോളുകൾ. കൊറോണ പ്രതിരോധത്തിൽ കേന്ദ്ര സർക്കാരിനൊപ്പം കേരളവും നിലയുറപ്പിക്കുമ്പോഴാണ് തോമസ് ഐസക്കിനെതിരെ പരിവാറുകാരുടെ കടന്നാക്രമണം.
പിണറായി വിജയനും ഓദ്യോഗിക വസതിയുടെ ലൈറ്റ് അണച്ചതു കൊണ്ട് തോമസ് ഐസക്കിന് സൈബർ സഖാക്കളുടെ പ്രതിരോധ സഹായവും കിട്ടുന്നില്ല. 2019 ലെ പവർ ഗ്രിഡ് തോമാച്ചൻ ... @drthomasisaac... 2 കൈ കൊണ്ടും അകത്തി പിടിച്ചിരിക്കുകയായിരുന്നു അതാ അടിച്ചു പോകാഞ്ഞെ.... എന്തൊരു കരുതൽ ആണീ മനുഷ്യന്.... ഇതാണ് ട്വിറ്ററിലെ ഒരു ട്രോൾ. പാവം വിട്ടുകള. അദ്ദേഹം വൈദ്യുതി വിജ്ഞാനത്തിൽ ആണല്ലോ ഡോക്ടറേറ്റ് എടുത്തിരിക്കുന്നത്. സാമ്പത്തിക ശാസ്ത്രത്തിലും കയർ ശാസ്ത്രത്തിലും വേറെ വേറെ ഡോക്ടറേറ്റ് ഉണ്ടല്ലോ. വെറും കീരി അല്ല ചെങ്കീരി അല്ലെ... എന്ന് മറ്റൊരു കളിയാക്കൽ... ഒരിഞ്ച് അങ്ങോട്ടോ ഇങ്ങോട്ടോ മാറിയിരുന്നേൽ ഗ്രിഡ് തവിട് പൊടി-ഇതാണ് ഐക്യ ദീപം വിജയിച്ച ശേഷമുള്ള മറ്റൊരു കളിയാക്കൽ,
കോവിഡ് പ്രതിരോധത്തിനുള്ള ആത്മവിശ്വാസം കൂട്ടുന്നതിനായി പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ദീപം കത്തിക്കിലിനെ വിമർശിച്ച് 9 മിനിട്ട് തുടർച്ചയായി ലൈറ്റണച്ചാൽ ഗ്രിഡ് തകർന്നുപോകുമെന്ന ധനമന്ത്രി തോമസ് ഐസക്കിന്റെ വാദമാണ് സോഷ്യൽ മീഡിയ ഇപ്പോഴും ചർച്ചയാകുന്നത്. 2019 മാർച്ച് 30ന് ഭൗമമണിക്കൂർ ആചരിക്കാനായി രാത്രി 8.30 മുതൽ 9.30വരെ അന്ന് കേരള സർക്കാറിന്റെ ആഹ്വാനം പ്രകാരം ലൈറ്റണിച്ചിരുന്നു. അന്ന് തകരാത്ത ഗ്രിഡ് ഇപ്പോൾ എങ്ങനെയാണ് തകരുന്നത് എന്നാണ് ട്രോളന്മാർ ചോദിക്കുന്നത്. മാത്രമല്ല ഐസക്കിന്റെ പ്രതികരണം പ്രധാനമന്ത്രി പറഞ്ഞതിനെ വളച്ചൊടിക്കയായിരുന്നെന്നും വിമർശനം ഉണ്ട്. മുഴുവൻ ലൈറ്റുകളും അണക്കാൻ അദ്ദേഹം തന്റെ പ്രസംഗത്തിൽ പറഞ്ഞിട്ടില്ല. കേന്ദ്ര ഊർജമന്ത്രാലയവും ഇതുസംബന്ധിച്ച് വിശദീകരണവുമായി രംഗത്ത് എത്തി. പിന്നീട് ഐക്യ ദീപം വിജയിച്ചു. ഗ്രിഡിന് ഒന്നും സംഭവിച്ചില്ല. ഇതോടെയാണ് തോമസ് ഐസക്കിനെതിരെ വീണ്ടും പരിവാറുകാർ നിലപാട് കടുപ്പിച്ചത്.
വെള്ളിയാഴ്ച രാവിലെ ഒൻപതിനു പുറത്തുവിട്ട 11 മിനിറ്റ് ദൈർഘ്യമുള്ള വിഡിയോ സന്ദേശത്തിലാണ് കോവിഡ് സൃഷ്ടിച്ച ഇരുട്ടിനെ വെളിച്ചത്തിന്റെ ശക്തികൊണ്ടു നേരിടാൻ എല്ലാവരും ഞായറാഴ്ച രാത്രി 9 മണിക്ക് 9 മിനിറ്റ് നേരം വീട്ടിലെ ലൈറ്റണച്ച്, മെഴുകുതിരിയോ ചെരാതോ ടോർച്ചോ മൊബൈൽ ഫ്ളാഷോ തെളിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തത്.
പ്രധാനമന്ത്രിയുടെ ആഹ്വാനമനുസരിച്ച് ഞായറാഴ്ച ദീപം തെളിക്കാം, പക്ഷേ, ആ സമയത്ത് ഒമ്പതു മിനിട്ടു നേരത്തേക്ക് വൈദ്യുതി സമ്പൂർണമായി ഓഫാക്കിയാൽ പണി കിട്ടുമെന്ന് തോമസ് ഐസക് ഫേസ്ബുക്കിൽ കുറിച്ചിരുന്നു. ഇതാണ് കളിയാക്കലിന് കാരണമാകുന്നത്.
ഒമ്പത് മിനിറ്റ് കഴിഞ്ഞാൽ വൈദ്യുതി തിരിച്ചുവരില്ലെന്നും കുറച്ചു ദിവസത്തേക്ക് മെഴുകുതിരി മാത്രമായിരിക്കും ആശ്രയമെന്നും അദ്ദേഹം പറഞ്ഞു. കാളപെറ്റെന്നു കേൾക്കുമ്പോൾ കയറെടുക്കുന്നവരാണ് മോദിയുടെ അനുയായികൾ എന്ന് രാജ്യം കഴിഞ്ഞ ദിവസം കണ്ടെതാണ്. ഇത്തവണയും അത് ആവർത്തിച്ചാൽ നിർണായകമായ ഈ ഘട്ടത്തിൽ രാജ്യം ദിവസങ്ങളോളം ഇരുട്ടിലാകും. രാജ്യമാസകലം ഒരേസമയം വൈദ്യുതി ഉപയോഗം നിർത്തിവെച്ചുന്നത് രാജ്യത്തിന്റെ വൈദ്യുതി വിതരണ സംവിധാനമായ ദേശീയ ഗ്രിഡിനു ഭീഷണിയാണ്. അതിനാൽ അബദ്ധം മനസ്സിലാക്കി പ്രധാനമന്ത്രി തന്നെ നിലപാടു തിരുത്തണമെന്ന് മന്ത്രി പറഞ്ഞു. 2012ൽ സമാനമായ സംഭവം ഇന്ത്യയിൽ ഉണ്ടായിട്ടുണ്ടെന്നും അന്ന് ഇന്ത്യയുടെ വടക്കുകിഴക്കേ സംസ്ഥാനങ്ങൾ മുഴുവൻ സമ്പൂർണമായി രണ്ടു ദിവസത്തേയ്ക്ക് ഇരുട്ടിലായിപ്പോയെന്നും അദ്ദേഹം ഓർമിപ്പിച്ചു. പല സംസ്ഥാനങ്ങളിലെ വൈദ്യുതി മന്ത്രിമാരും ഇക്കാര്യത്തിൽ കർശനമായ നിലപാടു സ്വീകരിച്ചു കഴിഞ്ഞെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചത് ഇങ്ങനെയാണ്.
നേരത്തെ ആരോഗ്യ പ്രവർത്തകർക്ക് പ്രചോദനമാകാൻ കൈയടിക്കാനും പാത്രം തമ്മിൽ മുട്ടാനും പ്രധാനമന്ത്രി ആഹ്വാനം ചെയ്തതിനേയും തോമസ് ഐസക് കളിയാക്കിയിരുന്നു. പാട്ട കൊട്ടിയിട്ടും ഒന്നും കിട്ടിയില്ലെന്നതായിരുന്നു വിവാദ കമന്റ്. പിന്നീട് ഐക്യ ദീപം തെളിയിക്കാൻ പറഞ്ഞപ്പോഴും വിമർശനുമായി എത്തി. എന്നാൽ ഗ്രിഡിന് ഒന്നും സംഭവിച്ചതുമില്ല. കൊറോണയെന്ന മഹാമാരിക്കെതിരെ രാഷ്ട്രം ഒരേ മനസോടെയാണ് അണിനിരന്നത്.
ചെരാതുകളും മൊബൈലുകളും ടോർച്ചുകളും മെഴുകുതിരികളും തെളിച്ച് രാജ്യത്തെ പ്രഭാപൂരിതമാക്കിയ ജനത, തങ്ങൾ പതിനായിരങ്ങളുടെ ജീവനെടുത്ത വൈറസിനെതിരായ പോരാട്ടത്തിൽ ഒറ്റക്കെട്ടാണെന്നും തെളിയിച്ചു. യുദ്ധത്തിൽ സർക്കാരുകൾക്ക് ഒപ്പം തോേളാടുതോൾ ചേർന്ന് പൊരുതാൻ ഒരുക്കമാണെന്ന് അറിയിച്ച് അവർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനപ്രകാരം രാത്രി കൃത്യം 9ന് ദീപംതെളിച്ചു. ഒൻപതു മിനിറ്റ് നീണ്ട ദീപാരാധന അക്ഷരാർഥത്തിൽ മഹാമാരിക്കെതിരായ ദീപാഞ്ജലിയായി മാറി. ആരോഗ്യപ്രവർത്തകരുടെ പോരാട്ടത്തിനുള്ള ദീപാർപ്പണമായി. കശ്മീർ മുതൽ കന്യാകുമാരിവരെ, ആസാം മുതൽ സൗരാഷ്ട്ര വരെ, വയോവൃദ്ധർ മുതൽ ബാലകർ വരെ തെളിച്ച ദീപപ്രഭയിൽ രാജ്യം ജ്വലിച്ചു. 130 കോടി ജനങ്ങളും ഒപ്പമുണ്ടെന്ന് നാട് പ്രഖ്യാപിച്ചു. വീടുകളിലെ വൈദ്യുതി ലൈറ്റുകൾ അണച്ച് തെളിയിച്ച ചെരാതുകളും, മെഴുകുതിരികളും, മൊബൈലുകളും ടോർച്ചുകളും ഐക്യത്തിന്റെ പ്രതീകപ്രഭയായി. രാഷ്ട്രപതി, ഉപരാഷ്ട്രപതി, കേന്ദ്രമന്ത്രിമാർ, ഗവർണർമാർ തുടങ്ങിയവരെല്ലാം ഔദ്യോഗിക വസതികളിൽ ദീപം കൊളുത്തി.
പ്രധാനമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത് കേരളവും ഐക്യദീപത്തിൽ കണ്ണിയായി. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലും മറ്റു മന്ത്രിമന്ദിരങ്ങളിലും ഒൻപതു മണിക്ക് വൈദ്യുതി വിളക്കുകൾ അണച്ചു. അഭിപ്രായ ഭിന്നതകളും രാഷ്ട്രീയ വൈരവും ജാതീയമായ വിവേചനങ്ങളും മതപരമായ വേർതിരിവുകളും എല്ലാം ഉപേക്ഷിച്ച് ജനങ്ങൾ തങ്ങളുടെ വീടുകളിലെ വാതിൽപ്പടിയിലും ബാൽക്കണിയിലും മറ്റും നിന്ന് തെളിച്ച വെളിച്ചം ശക്തിപ്രകടനമായി മാറി. ഇതോടൊപ്പം പ്രധാനമന്ത്രിയുടെ നിർദ്ദേശത്തെ തുടർന്ന് ദീപം തെളിയിക്കുന്ന ചിത്രങ്ങളും എല്ലാവരും സമൂഹ മാധ്യമങ്ങളിലൂടെയും മറ്റും പങ്ക് വച്ചു. സമൂഹമാധ്യമങ്ങൾ ചിത്രങ്ങളാൽ നിറഞ്ഞു. വീടുകളിലും ആരാധനാലയങ്ങളിലും ഉൾപ്പെടെ നടന്ന ദീപം തെളിക്കലിന് വിവിധ സാംസ്കാരിക സാമൂഹ്യ സംഘടനകൾ പിന്തുണ അറിയിച്ചിരുന്നു.
വിവിധ മേഖലകളിലുള്ള പ്രമുഖർ ദീപം തെളിക്കുന്നതിന് പിന്തുണയുമായി രംഗത്തെത്തി. കേരളത്തിൽ നിന്ന് മോഹൻലാലും മമ്മൂട്ടിയും സുരേഷ് ഗോപിയും കെ.എസ്. ചിത്രയും അടക്കമുള്ള പ്രമുഖരും ദീപം തെളിക്കലിന് ആശസംകൾ നേർന്ന് രംഗത്തെത്തെിയിരുന്നു. മമ്മൂട്ടിയുടെ പ്രതികരണത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി നന്ദി അറിയിച്ചതും സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി.
- TODAY
- LAST WEEK
- LAST MONTH
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- ഫോർട്ട് കൊച്ചിയിൽ ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചു; ജൂത വംശജരായ രണ്ട് വിദേശ വനിതകൾക്കെതിരെ കേസ്; പോസ്റ്റർ പതിച്ചത് ജമാത്തെ ഇസ്ലാമിയുടെ വിദ്യാർത്ഥി വിഭാഗം; കേസെടുത്തത് എസ്ഐഒയുടെ പ്രതിഷേധത്തിന് ഒടുവിൽ
- പിണറായിയെ ജയിലിൽ അടയ്ക്കണമെന്ന് പറയുന്നത് രാഹുലിന്റെ ഇരട്ടത്താപ്പെന്ന പരിഹാസത്തോടെ മോദി; വോട്ടിങ് യന്ത്രത്തിൽ തിരിമറി നടക്കാതെ ബിജെപിക്ക് 180 സീറ്റിൽ അധികം നേടാനാവില്ലെന്ന് പ്രിയങ്ക; ആദ്യഘട്ട പ്രചാരണം അവസാനിക്കുന്നതിന് മുമ്പ് ചൂടേറിയ വാഗ്വാദം; ഇനി 48 മണിക്കൂർ നിശ്ശബ്ദ പ്രചാരണം; ഏപ്രിൽ 19ന് ആദ്യഘട്ട വോട്ടെടുപ്പ്
- കാണാതായ നഴ്സിങ് ഓഫീസർ കരുനാഗപ്പള്ളിയിലെ ലോഡ്ജിൽ മരിച്ച നിലയിൽ; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഓഫീസർ ബിജുകുമാറിനെ കാണാതായത് തിങ്കളാഴ്ച മുതൽ; പോസ്റ്റുമോർട്ടം നാളെ
- കാറിൽ നിന്ന് പുറത്തിറങ്ങിയ പാടേ കാൽ വഴുതി കാറിനിടയിൽ വീണു; വിവരമറിയാതെ സുഹൃത്ത് കാർ മുന്നോട്ടെടുത്തപ്പോൾ ഹെൽത്ത് ഇൻസ്പക്ടർക്ക് ദാരാണാന്ത്യം; സംഭവം സ്വന്തം വീടിന് മുന്നിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഭക്ഷണം കഴിക്കാനെത്തിയ അഭിഭാഷകരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പ്രതി കീഴടങ്ങി: ഹോട്ടൽ മാനേജരായ യുവതിയും അറസ്റ്റിൽ
- തോരാമഴയിലും കാറ്റിലും താറുമാറായി യുഎഇയിലെ ജനജീവിതം; കാറുകൾ വെള്ളത്തിൽ മുങ്ങി; 500 ഓളം വിമാനങ്ങൾ റദ്ദാക്കി; സ്കൂളുകൾ അടച്ചു; സർക്കാർ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം; യുഎഇയിൽ റെഡ് അലർട്ട്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍