വടക്കേ ഇന്ത്യക്കാരെ പരിചയപ്പെട്ടപ്പോഴാണ് നമ്മുടെ നഴ്സുമാരുടെ വില മനസ്സിലാക്കുന്നത്; വടക്കേ ഇന്ത്യൻ ഗ്രാമങ്ങളിലെ പ്രധാന ആരോഗ്യ സംവിധാനം എന്ന് പറയുന്നത് ഒരു മലയാളി നഴ്സ് ആണ്; എവിടെയും മുൻനിരയിൽ നമ്മുടെ നഴ്സുമാരുണ്ട്; ഇനി വരുന്നത് വൻ പോരാട്ടങ്ങളുടെ ദിവസങ്ങളാണ്; മുരളി തുമ്മാരുകുടി എഴുതുന്നു
മുരളി തുമ്മാരുകുടി
അയ്യായിരത്തിനടുത്ത് ഫേസ്ബുക്ക് സുഹൃത്തുക്കൾ എനിക്കുണ്ട്. അതിൽ സമൂഹത്തിലെ എല്ലാ തുറയിലും ജോലി ചെയ്യുന്നവരുണ്ട്. പക്ഷെ ഒരു ഗ്രൂപ്പ് എന്ന നിലയിൽ എനിക്ക് ഏറ്റവും കൂടുതൽ സുഹൃത്തുക്കളുള്ളത് നേഴ്സുമാരിൽ നിന്നാണ്.
ഇത് യാദൃശ്ചികമായി സംഭവിച്ചതല്ല. ഫേസ്ബുക്ക് സുഹൃത്തുക്കളുടെ എണ്ണം ആയിരത്തിന് താഴെ ആയിരുന്നപ്പോഴും, ആയിരക്കണക്കിന് ഫ്രണ്ട് റിക്വസ്റ്റ് വന്നു കിടക്കുന്ന കാലത്തും, ഓരോ ഫ്രണ്ട് റിക്വസ്റ്റ് വരുന്പോഴും ഞാൻ അവരുടെ പ്രൊഫൈലിൽ പോയി നോക്കും, പ്രൊഫൈലിൽ അവരുടെ ചിത്രം ഉണ്ടാവുകയും അവർ നേഴ്സുമാർ ആണെന്ന സൂചന കിട്ടുകയും ചെയ്താൽ ഉടൻ തന്നെ ആ റിക്വസ്റ്റ് ഞാൻ സ്വീകരിക്കും. ഇപ്പോൾ ഫ്രണ്ട് ലിസ്റ്റ് ഫുള്ളായതിനാൽ അതത്ര എളുപ്പമല്ല. എന്നാലും ഒരു നേഴ്സിന്റെ റിക്വസ്റ്റ് വന്നാലുടൻ ഫ്രണ്ട് ലിസ്റ്റിൽ ഒരിക്കൽ പോലും കമന്റോ ലൈക്കോ ഷെയറോ ചെയ്യാതെ സ്ഥലം മിനക്കെടുത്തി ഇരിക്കുന്നവർ ഉണ്ടോ എന്ന് നോക്കി, അവരെ അടിച്ചു പുറത്താക്കി നേഴ്സുമാരുടെ ഫ്രണ്ട് റിക്വസ്റ്റ് സ്വീകരിക്കും.
നേഴ്സുമാരോടുള്ള ഈ ഇഷ്ടം ഒരു ദിവസം കൊണ്ട് ഉണ്ടായതല്ല. നേഴ്സുമാരെ മാലാഖമാരായി ചിത്രീകരിച്ച പോസ്റ്റുകളോ ലേഖനങ്ങളോ വായിച്ച് ഉണ്ടായതുമല്ല. ജീവിതത്തിന്റെ ഭാഗമായി നൂറുകണക്കിന് നേഴ്സുമാരെ പരിചയപ്പെടുകയും അവരുടെ തൊഴിലും ജീവിത സാഹചര്യവും മനസ്സിലാക്കുകയും ചെയ്തതിൽ നിന്നുണ്ടായതാണ്. ഇതുകൊറോണക്കാലത്ത് ഞാൻ ആദ്യമായിട്ടല്ല പറയുന്നതും. മുൻപും പലവട്ടം പറഞ്ഞിട്ടുണ്ട്.
എന്റെ കുടുംബാംഗങ്ങളോ ബന്ധുക്കളോ ഒരാൾ പോലും നേഴ്സല്ല. ഞാൻ വളരുന്ന കാലത്ത് പൊതുവെ ലോവർ മിഡിൽ ക്ളാസ്സിൽ നിന്നുള്ളവരും അതിൽ താഴെയുള്ളവരുമാണ് നേഴ്സിങ്ങിന് പോകാറുള്ളത്. ബഹുഭൂരിപക്ഷവും ക്രിസ്ത്യൻ കുടുംബങ്ങളിൽ നിന്നുള്ളവർ. സമൂഹം അവരെ അത്ര നല്ല രീതിയിലല്ല നോക്കിക്കണ്ടിരുന്നത്. സാന്പത്തിക നിലയുള്ളവരും സാന്പത്തിക നിലയില്ലെങ്കിലും 'കുടുംബക്കാർ' എന്ന് അഭിമാനിക്കുന്നവരും ക്രിസ്ത്യൻ കുടുംബങ്ങളിൽ നിന്ന് പോലും നേഴ്സിങ്ങ് തിരഞ്ഞെടുക്കാത്ത കാലമായിരുന്നു അത്. ഇന്നിപ്പോൾ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്, നല്ല കാര്യം.
കാൺപൂരിൽ പഠിക്കാനായി കൊച്ചിൻ - ഗോരഖ്പൂർ ട്രെയിനിൽ അന്പത് മണിക്കൂർ നീണ്ട യാത്ര ചെയ്യുന്ന കാലത്താണ് ഞാൻ ആദ്യമായി നേഴ്സുമാരെ അടുത്ത് പരിചയപ്പെടുന്നത്. ഓരോ കന്പാർട്ട്മെന്റിലും ധാരാളം നേഴ്സുമാരും നേഴ്സിങ്ങ് വിദ്യാർത്ഥികളും ഉണ്ടായിരിക്കും. മിക്കവാറും പേർ കേരളത്തിലെ ഗ്രാമങ്ങളിൽ നിന്നുള്ളവർ, ഏറെപ്പേർ ഹൈറേഞ്ചിൽ നിന്നുള്ളവർ. എപ്പോഴും കൂട്ടമായിട്ടാണ് അവർ സഞ്ചരിക്കുന്നത്. അവരുടെ ഒരു കൂട്ടം അടുത്തുണ്ടെങ്കിൽ പിന്നെ യാത്ര സുഖമാണ്, കാരണം നമ്മുടെ കാര്യത്തിൽ ഒരു പ്രത്യേക കരുതൽ അവർക്ക് ഉണ്ടാകും. കൊച്ചിൻ - ഗോരഖ്പൂർ ട്രെയിനിൽ അന്ന് പാൻട്രി കാർ ഇല്ല. എട്ടോ പത്തോ മണിക്കൂർ ശരിയായി ഭക്ഷണമോ വെള്ളമോ പോലും കിട്ടാതെ ആന്ധ്രയുടെ പല ഭാഗങ്ങളിലും ട്രെയിനുകൾ പിടിച്ചിടുന്നതും അപൂർവമല്ല. ഈ അവസരങ്ങളിൽ ഈ കുട്ടികൾ കൂടെയുണ്ടെങ്കിൽ അവർ എപ്പോഴും വീട്ടിൽ നിന്നുള്ള ഭക്ഷണം കരുതിയിട്ടുണ്ടാകും, അത് മറ്റുള്ളവർക്കും കൂടി പങ്കുവെച്ചേ അവർ കഴിക്കാറുള്ളൂ.
വടക്കേ ഇന്ത്യക്കാരെ പരിചയപ്പെട്ടപ്പോഴാണ് നമ്മുടെ നേഴ്സുമാരുടെ വില ഞാൻ ആദ്യമായി മനസ്സിലാക്കുന്നത്. അക്കാലത്ത് വടക്കേ ഇന്ത്യൻ ഗ്രാമങ്ങളിലെ പ്രധാന ആരോഗ്യ സംവിധാനം എന്ന് പറയുന്നത് ഒരു മലയാളി നഴ്സ് ആണ്. ഏതൊരു ചെറിയ കുഗ്രാമത്തിലും ഒരു മലയാളി നഴ്സ് കാണും. പനി മുതൽ പ്രസവം വരെയുള്ള ഏതു വിഷയവും അവരാണ് കൈകാര്യം ചെയ്യുന്നത്. കുട്ടികളുടെ ആരോഗ്യം മുതൽ കുടുംബകാര്യങ്ങൾ വരെ ആ നാട്ടിലെ സ്ത്രീകൾ ഇവരുമായി ചർച്ച ചെയ്യും. വൈദുതി പോയിട്ട് ടോയ്ലറ്റ് പോലും ഇല്ലാത്ത ഗ്രാമങ്ങളാണ്. കള്ളന്മാരും കൊള്ളക്കാരും ഉള്ള, പൊലീസുകാർ പോലും പോകാൻ മടിക്കുന്ന ഗ്രാമങ്ങളിലും അവരുണ്ടാകും. സമൂഹത്തിന്റെ സുരക്ഷാകവചം എന്നും അവരുടെ മേലുണ്ട്, അതുകൊണ്ട് ഒറ്റക്ക് താമസിക്കുന്ന ചെറുപ്പക്കാരായ പെൺകുട്ടികൾ ആണെങ്കിൽ പോലും പൊതുവെ നേഴ്സുമാർ അവിടെ സുരക്ഷിതരായിരുന്നു. കാരണം പലയിടത്തും ജീവിതവും മരണവും തമ്മിലുള്ള വ്യത്യാസം ഇവരുടെ സാന്നിധ്യമാണ്. ഈ കഥയൊന്നും പക്ഷെ, കുടുംബമഹിമയും സാന്പത്തികശേഷിയും വെച്ച് മാത്രം ആളുകളെ അളക്കുന്ന കേരളത്തിൽ അറിയാറില്ല.
ഇന്ത്യ വിട്ട് ലോകസഞ്ചാരം തുടങ്ങിയപ്പോൾ കൂടുതൽ മലയാളി നേഴ്സുമാരെ പരിചയപ്പെട്ടു. അവരോടുള്ള ഇഷ്ടം, ബഹുമാനം, ആരാധന വർദ്ധിച്ചു. ഇരുന്നൂറു കിലോമീറ്റർ മണലാരണ്യത്തിലൂടെ വാഹനം ഓടിച്ചാൽ മാത്രം എത്തുന്ന, വേനൽക്കാല താപനില 50 ഡിഗ്രിക്ക് മുകളിൽ പോകുന്ന മണലാരണ്യ ഗ്രാമങ്ങൾ ഒമാനിലുണ്ട്. അവിടെയും ഒരു മലയാളി നഴ്സ് ഉണ്ടാകും, ആ നാട്ടിലെ എല്ലാവരുടേയും ആദരവ് നേടിക്കൊണ്ട്.
യൂറോപ്പിൽ എത്തിയപ്പോഴാണ് മലയാളി നേഴ്സുമാരുടെ മറ്റൊരു മുഖം കാണുന്നത്. ഇന്ത്യയിലെയും മധ്യേഷ്യയിലെയും പോലെയല്ല, യൂറോപ്യൻ രാജ്യങ്ങളിൽ നേഴ്സുമാർക്ക് ചികിത്സയിൽ വലിയ അധികാരങ്ങളും ഉത്തരവാദിത്തങ്ങളുമുണ്ട്. ആശുപത്രി ജോലികളിൽ രണ്ടു വ്യത്യസ്ത തരം ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്ന ആളുകൾ എന്നതിലുപരി, ഡോക്ടർമാരുടെ പിന്നിലും താഴെയും നിൽക്കുന്നവർ എന്ന രീതിയിൽ നേഴ്സുമാരോട് പെരുമാറുന്ന ഡോക്ടർമാർ ഇന്ത്യയിൽ ഇപ്പോഴും ധാരാളമുണ്ട്.
പക്ഷെ യൂറോപ്പിൽ അങ്ങനെയല്ല കാര്യങ്ങൾ എന്നതിനാൽ നമ്മുടെ നേഴ്സുമാർ ഏറ്റവും തിളങ്ങി നിൽക്കുന്നത് അവിടെയാണ്. യൂറോപ്പിലെവിടെയും അവർ ബഹുമാനിക്കപ്പെടുന്നു. രണ്ടു പതിറ്റാണ്ടായി ജനീവയിൽ താമസിക്കുന്ന ഞാൻ ഫ്രഞ്ച് പറയാൻ ബബ്ബബ്ബ അടിക്കുന്പോൾ രണ്ടാം വർഷം ജർമ്മൻ ഭാഷയിൽ നാട്ടുകാരോട് സംസാരിക്കുന്ന മലയാളി നേഴ്സുമാർ എന്നെ അതിശയിപ്പിക്കാറുണ്ട്. ജർമ്മൻ സംസാരിക്കുന്ന സ്വിസ് പ്രദേശത്തെ ഗ്രാമങ്ങളിൽ പോലും മലയാളി നേഴ്സുമാരുണ്ട്, അവർക്ക് സമൂഹത്തിന്റെ ആദരവുമുണ്ട്. സ്വിസ് പൗരത്വം വേണമെങ്കിൽ ആ രാജ്യത്തെ ഭാഷ പഠിക്കുക, നിയമങ്ങൾ അനുസരിച്ചു ജീവിക്കുക, ആ ഗ്രാമത്തിലെ ആളുകളുടെ പിന്തുണ ഉണ്ടായിരിക്കുക എന്നതൊക്കെ നിബന്ധനയിലുണ്ട്. പുറത്തു നിന്നും വന്നു താമസിക്കുന്നവർക്ക് ഇതൊക്കെ വെല്ലുവിളികളാണ്. പക്ഷെ നമ്മുടെ നേഴ്സുമാർ എപ്പോഴെങ്കിലും സ്വിസ് പൗരത്വം സ്വീകരിക്കാൻ അപേക്ഷ കൊടുത്താൽ സമൂഹം ഒറ്റയടിക്കാണ് അവരെ പിന്തുണക്കുന്നത്. ഏറ്റവും പ്രൊഫഷണൽ ആയിട്ടാണ് അവർ അവിടെ ജോലി ചെയ്യുന്നത്, ഏറ്റവും മാതൃകാപരമായിട്ടാണ് സമൂഹവുമായി ഇണങ്ങിച്ചേരുന്നത്. അതിന്റെ പ്രതിഫലനമാണ് സമൂഹം അവരിൽ അർപ്പിച്ചിരിക്കുന്ന വിശ്വാസവും നൽകുന്ന ആദരവും.
ഇതൊക്കെയാണെങ്കിലും കേരളത്തിൽ നേഴ്സുമാരോടുള്ള സമൂഹത്തിന്റെ മനോഭാവം ഇപ്പോഴും ബഹുമാനം കലർന്ന ഒന്നല്ല. അധ്വാനിച്ചു പണം ഉണ്ടാക്കിയവരോടുള്ള കുശുന്പ് ഒരു വശത്ത്, അവരെ എങ്ങനെയെങ്കിലും താഴ്ത്തിക്കെട്ടാനുള്ള വ്യഗ്രത മറുവശത്ത്. ലോകത്തെവിടെയും ആദരവ് പിടിച്ചുപറ്റിയ നമ്മുടെ നേഴ്സുമാർക്ക് വേണ്ടത്ര അംഗീകാരം ഔദ്യോഗികമായും സാമൂഹികമായും കൊടുക്കാനുള്ള പക്വത നമ്മുടെ സമൂഹം കാണിച്ചിട്ടില്ല എന്ന് പറയാൻ എനിക്ക് ഒരു മടിയുമില്ല. മുൻപൊരിക്കൽ പറഞ്ഞതാണ്. നോബൽ പ്രൈസ് കമ്മിറ്റി ചില വർഷങ്ങളിൽ വ്യക്തികൾക്കല്ലാതെ പ്രസ്ഥാനങ്ങൾക്ക് നോബൽ പ്രൈസ് നൽകാറുണ്ട്. ഐക്യരാഷ്ട്ര സഭക്കും റെഡ് ക്രോസിനും അങ്ങനെ നോബൽ പ്രൈസ് കിട്ടിയിട്ടുണ്ട്. ഇത്തരത്തിൽ ഒരു കൂട്ടം ആളുകൾക്ക് ഭാരതരത്നം നൽകുന്ന ഒരു കാലം വന്നാൽ അതിൽ ഒന്നാമത് നിൽക്കുന്നത് നമ്മുടെ നേഴ്സുമാരാകും, സംശയമില്ല.
ഈ കൊറോണക്കാലത്ത് നമ്മുടെ നേഴ്സുമാർ ലോകമെന്പാടും യുദ്ധത്തിലാണ്. എന്റെ സുഹൃത്തുക്കളിൽ നിന്നും അനവധി കഥകൾ എനിക്ക് ദിനംപ്രതി ലഭിക്കുന്നുണ്ട്. വികസിതരാജ്യങ്ങൾ ഉൾപ്പടെയുള്ള ഇടങ്ങളിൽ പോലും വേണ്ടത്ര വ്യക്തി സുരക്ഷാ ഉപകരണങ്ങൾ ഇല്ലാതെ, വേണ്ടത്ര വിശ്രമം ഇല്ലാതെ, വേണ്ടത്ര ടെസ്റ്റുകൾ ചെയ്യാതെ, അനവധി സഹപ്രവർത്തകർ രോഗം ബാധിക്കുകയും മരിക്കുകയും ചെയ്യുന്നത് കണ്ടുകൊണ്ട് അവർ ഓരോ ദിവസവും ജോലിക്കിറങ്ങുകയാണ്. അവർക്ക് ആശങ്കകളുണ്ട്, സ്വന്തം കുടുംബത്തെ പറ്റി, വീട്ടുകാരെ പറ്റി, നാടിനെ പറ്റി. എന്നിട്ടും എല്ലാവരും ധൈര്യത്തോടെ യുദ്ധമുഖത്തേക്ക് പോവുകയാണ്. അവരുടെ ധൈര്യവും അർപ്പണബോധവും എന്നെ ആവേശഭരിതനാക്കുന്നു. ഒരു ആയുസ്സ് മുഴുവൻ നമ്മുടെ നേഴ്സുമാർ പരിശീലിച്ചത് ഈ തരത്തിലുള്ള സാഹചര്യങ്ങൾ നേരിടാനാണ്. അവർ യുദ്ധമുഖത്തുള്ളപ്പോൾ ഈ യുദ്ധം നമ്മൾ ജയിക്കുമെന്ന് എനിക്കൊരു സംശയവുമില്ല. കേരളത്തിനകത്തും പരിമിതമായ തോതിൽ ആ യുദ്ധം ഇപ്പോൾ നടക്കുകയാണ്. എവിടെയും മുൻനിരയിൽ നമ്മുടെ നേഴ്സുമാരുണ്ട്. ഇനി വരുന്നത് വൻ പോരാട്ടങ്ങളുടെ ദിവസങ്ങളാണ്. ലോകം നേരിടുന്ന ഏതൊരു വെല്ലുവിളിക്കും തുല്യരാണ് അവർ എന്ന് നമ്മെ ഓരോ ദിവസവും ഓർമ്മിപ്പിക്കുന്ന ലോകത്തെന്പാടുമുള്ള നമ്മുടെ നേഴ്സിങ്ങ് സഹോദരിമാരും സഹോദരന്മാരും അവരുടെ ലോകത്തെവിടെയുമുള്ള നേഴ്സിങ്ങ് സഹപ്രവർത്തകരും. അവരാണ് ഈ യുദ്ധത്തിന്റെ നടുവിലും എന്നെ വിശ്വാസഭരിതനാക്കുന്നത്, അവരോടുള്ള നന്ദി എഴുതിയാൽ തീരുന്നതല്ല.
(നേഴ്സുമാർ മാത്രമല്ല ഈ യുദ്ധരംഗത്ത് ഉള്ളത്. ഡോക്ടർമാർ മുതൽ ക്ളീനിങ്ങ് സ്റ്റാഫ് വരെ, പാരാമെഡിക്കൽ ജോലിക്കാർ മുതൽ ആംബുലൻസ് ഡ്രൈവർമാർ വരെ വലിയൊരു സൈന്യമാണ് ഇപ്പോൾ ഈ യുദ്ധം നമുക്ക് വേണ്ടി നേരിട്ടു കൊണ്ടിരിക്കുന്നത്. ഇന്നത്തെ ലേഖനം നേഴ്സുമാരെപ്പറ്റിയാണ് എന്ന് മാത്രമേയുള്ളൂ. ഈ യുദ്ധം തീരുന്നതിന് മുൻപ് മറ്റുള്ളവരെപ്പറ്റിയും എഴുതാം. ഈ വർഷത്തെ നോബൽ പ്രൈസ് ആരോഗ്യപ്രവർത്തകർക്കല്ലെങ്കിൽ പിന്നെ മറ്റാർക്കാണ് നൽകേണ്ടത്?)
Stories you may Like
- യുകെയിൽ നഴ്സുമാരുടെ ശമ്പള വിഷയത്തിൽ ആർസിഎന്നും യൂനിസണും രണ്ടു തട്ടിൽ
- തട്ടിപ്പിൽ പങ്കാളികളായ യുകെ നഴ്സുമാരെ നാട് കടത്തുമോ?
- യുകെയിൽ കെയറർമാർക്ക് പിന്നാലെ മലയാളി നഴ്സുമാരുടെയും വഴിയടയുന്ന സാഹചര്യം
- നഴ്സിങ് ജോലിയിൽ ഉയരാൻ ആഗ്രഹമുള്ളവർക്ക് യുകെ പോലെ മറ്റൊരു സ്ഥലമില്ല
- ബ്രിട്ടന്റെ വാതിൽ നഴ്സുമാർക്കായി തുറന്നു തന്നെ കിടക്കും
- TODAY
- LAST WEEK
- LAST MONTH
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്