തെരുവിൽ നടന്നുകൊണ്ടിരുന്നവർ മൂക്കിലൂടെയും ചെവിയിലൂടെയുമൊക്കെ രക്തം ഒലിപ്പിച്ച് കുഴഞ്ഞുവീണു; രോഗം വ്യാപിച്ചതോടെ ശവങ്ങൾ കുന്നുകൂടി; മരിച്ചവരുടെ കണക്ക് സൂക്ഷിക്കാൻപോലും ആളില്ലാതെയായി; ഇരകളിൽ പ്രധാനി യു.എസ് പ്രസിഡന്റ് വുഡ്രോ വിൽസൺ ആയിരുന്നു; ഗാന്ധിജിപോലും ഫ്ളൂവന്ന് മരിച്ചുപോകേണ്ടതായിരുന്നു; 1918-20 ലെ സ്പാനിഷ് ഫ്ളൂ മൂലം 5 കോടി മനുഷ്യരാണ് മരിച്ചത്; വൈറസുകൾ ലോകം മാറ്റുന്നു; സി രവിചന്ദ്രൻ എഴുതുന്നു
സി രവിചന്ദ്രൻ
(1) 1918-20 ലെ സ്പാനിഷ് ഫ്ളൂ ഒന്നാംലോകയുദ്ധത്തിന്റെ അവസാന ഘട്ടത്തിലാണ് ലോകം കീഴടക്കുന്നത്. H1N1 influenza virus മൂലം അന്നത്തെ ലോക ജനസംഖ്യയുടെ (180-190 കോടി) നാലിലൊന്ന് (ഏകദേശം 27%) രോഗബാധിതരായി, 5 കോടി മരണമടഞ്ഞു. മരണസംഖ്യ അതിലിരട്ടിയുണ്ടാകുമെന്നും വാദമുണ്ട്. അമേരിക്കയിലൊക്കെ മരണനിരക്ക് 20% വരെയായി. ചികിത്സയുടെ ഭാഗമായി നൽകിയ ആസ്പിരിൻ ഓവർഡോസായത് മൂലമാണ് മരണനിരക്ക് കൂടിയത് എന്നൊരു സിദ്ധാന്തമുണ്ട്.
ശ്വാസതടസ്സവും നെഞ്ചുവേദനയും ന്യുമോണിയയും ആന്തരിക രക്തസ്രാവവുമായിരുന്നു മരണകാരണങ്ങൾ. 1347-1353 കാലഘട്ടത്തിൽ യൂറോപ്യൻ ജനസംഖ്യയുടെ പകുതി തുടച്ചുനീക്കിയ 'ബ്ലാക്ക്ഡെത്ത് 'എന്നറിയപെടുന്ന പ്ലേഗ് ഉണ്ടാക്കിയ മരണങ്ങൾ 2.5 കോടി മുതൽ 3.4 കോടി വരെയാണെന്ന് ഓർക്കുക. 1933 ലാണ് സ്പാനിഷ് ഫ്ളൂവിന്റെ വൈറസിനെ ജനിതകമായി വേർതിരിച്ചെടുക്കുന്നത്. അലാസ്കയിലെ മഞ്ഞിൽ പുതഞ്ഞുകിടന്ന ഒരു രോഗബാധിതന്റെ ശവശരീരവും അമേരിക്കൻ സൈനികരുടെ സാമ്പിളുകളുമാണ് ഇതിനായി ഉപയോഗപെടുത്തിയത്. താരതമ്യംനോക്കിയാൽ, 1981 ൽ തിരിച്ചറിഞ്ഞ HIV രോഗത്തിന്റെ വൈറസുകളെ 2 വർഷങ്ങൾകൊണ്ട് നാം വേർതിരിച്ചെടുത്തു;കോവിഡ് വൈറസുകളെ ദിവസങ്ങൾകൊണ്ടും.
(2) സ്പാനിഷ് ഫ്ളൂ എവിടെയാണ് ഉദ്ഭവിച്ചതെന്ന് തീർച്ചയില്ല. 1917 ൽതന്നെ ഫ്രാൻസിൽ തുടങ്ങി എന്നു പറയപ്പെടുന്നു. ചൈന, ബ്രിട്ടൺ, അമേരിക്ക എന്നീ രാജ്യങ്ങളും പ്രാരംഭസ്രോതസ്സുകളായി ആരോപിക്കപെടുന്നുണ്ട്. ഒന്നാംവരവിനെക്കാൾ ഭീകരമായിരുന്നു രണ്ടും മൂന്നും. ഒന്നാംലോക യുദ്ധത്തിൽ നിഷ്പക്ഷത പാലിച്ചിരുന്ന സ്പെയിനിലെ മരണങ്ങളെക്കുറിച്ച് മാത്രമാണ് ലോകം കാര്യമായി അറിഞ്ഞത്. രോഗം 'സ്പാനിഷ് ഫ്ളൂ' എന്നറിയപ്പെടാനുള്ള ഏക കാരണവും അതാണ്. സ്പെയിൻകാരാകട്ടെ, 'ഫ്രഞ്ച് ഫ്ളൂ' എന്നാണ് വിളിച്ചിരുന്നത്. സ്പെയിനിലെന്തോ മാരകരോഗം എന്നാണ് അന്നൊക്കെ ലോകജനത ധരിച്ചിരുന്നത്. യുദ്ധകാലത്ത് തങ്ങൾ പകർച്ചവ്യാധിക്കും ഇരയാകുന്നുണ്ട് എന്ന് പുറംലോകത്തെ അറിയിക്കാൻ മറ്റ് യൂറോപ്യൻ രാജ്യങ്ങൾ ഇഷ്ടപെട്ടില്ല. മാധ്യമഅടിച്ചമർത്തൽ മൂലം യുദ്ധംകഴിഞ്ഞാണ് പലരും ഭീകരാവസ്ഥ തിരിച്ചറിയുന്നത്.
(3) രോഗബാധിതരാകുന്നവർ 12 മണിക്കൂറിനുള്ളിൽ മരിച്ചുവീഴുന്ന അവസ്ഥയുണ്ടായി. 40 ന് താഴെയുള്ളവരാണ് കൂടുതലും കൊല്ലപെട്ടത്. കാരണം ഇന്നും കൃത്യമായി അറിയില്ല. മുതിർന്നവർക്ക് മുമ്പ് പലതരം ഫ്ളൂവൈറസുകളെ നേരിട്ടതിലൂടെ നേടിയ സ്വാഭാവിക പ്രതിരോധം ഉണ്ടായിരുന്നിരിക്കാം. സ്പാനിഷ് ഫ്ളൂവിന്റെ ഞചഅ കുരങ്ങുകളിൽ കുത്തിവെച്ചപ്പോൾ അവയുടെ പ്രതിരോധവ്യവസ്ഥ വൈറസുകളോട് അമിതമായി പ്രതികരിക്കുന്നതായി (over reaction of immune system) പഠനറിപ്പോർട്ടുകളുണ്ട്. Cytokine Storm എന്നാണ് ഈ അവസ്ഥ അറിയപ്പെടുന്നത്. ആരോഗ്യമുള്ള യുവാക്കളുടെ കാര്യത്തിലും ഈ അമിതപ്രതിരോധം കാരണമായിട്ടുണ്ടാവാം. കോവിഡിന്റെ കാര്യത്തിലും ഇത് പ്രസക്തമാണ്. 'പ്രതിരോധശേഷി കൂട്ടണം'എന്നു പറഞ്ഞുനടക്കുന്നവർ ശ്രദ്ധിക്കുക.
(4) തെരുവിൽ നടന്നുകൊണ്ടിരുന്നവർ ആന്തരിക രക്തസ്രാവം മൂലം മൂക്കിലൂടെയും ചെവിയിലൂടെയുമൊക്കെ രക്തം ഒലിപ്പിച്ച് കുഴഞ്ഞുവീണു. സൈനികരുടെ കാര്യമായിരുന്നു ഏറെ ദയനീയം. കിടങ്ങുകളിലെ യുദ്ധം അവരെ പരീക്ഷീണരാക്കിയ ഘട്ടത്തിലാണ് പകർച്ചവ്യാധി കടന്നുവരുന്നത്. രോഗംമൂത്തതോടെ ശവങ്ങൾ കുന്നുകൂടി. അമേരിക്ക മുതൽ ചൈനവരെ, മലേഷ്യമുതൽ ന്യൂസിലാൻഡ് വരെ....വൈദ്യസഹായം, ആശുപത്രി, ആരോഗ്യപ്രവർത്തകർ, മോർച്ചറി, ശവസംസ്ക്കാരം...എല്ലാം അപ്രസക്തമായി. മരിച്ചവരുടെ കണക്ക് സൂക്ഷിക്കാൻപോലും ആളില്ലാതെയായി. ഇന്ത്യയിൽ 1.2-1.7 കോടി മനുഷ്യരാണ് മരിച്ചത്; അമേരിക്കയിൽ 6.75 ലക്ഷവും.
ഇരകളിൽ പ്രധാനി യു.എസ് പ്രസിഡന്റ് വുഡ്രോവിൽസൺ ആയിരുന്നു. 1919 ൽ വേഴ്സായ് കരാറിന്റെ ചർച്ചകളിൽ പങ്കെടുക്കുമ്പോൾ ഫ്രാൻസിൽ വച്ചാണ് വിൽസൺ രോഗബാധിതനായത്. അറിയപ്പെടുന്ന ചരിത്രത്തിൽ ഏറ്റവുമധികം മനുഷ്യരെ കൊന്ന പകർച്ചവ്യാധി സ്പാനിഷ് ഫ്ളൂ തന്നെയാണ്. ഏറ്റവുംകൂടുതൽ ആളുകൾ മരിച്ചത് ബ്രിട്ടീഷ് ഇന്ത്യയിലാണ്. ആ നിലയ്ക്ക് ശരിക്കും 'ഇന്ത്യൻ ഫ്ളൂ'! ഗാന്ധിജി ഫ്ളൂവന്ന് മരിച്ചുപോകേണ്ടതായിരുന്നു. ജപ്പാൻകാർ മാസ്ക് ധരിക്കുന്ന ശീലം തുടങ്ങിയത് സ്പാനിഷ് ഫ്ളൂവിനെ നേരിടാനാണ്. അമേരിക്കയിൽ കുട്ടികളുടെ റൈമുകൾ സ്പാനിഷ് ഫ്ളൂവിനെ വിശേഷിപ്പിക്കുന്നത് 'അനുവാദമില്ലാതെ വീട്ടിലേക്ക് ഇരച്ചുകയറുന്ന ക്ഷണിക്കപെടാത്ത അതിഥി'എന്നാണ്. രോഗംതാണ്ഡവമാടുന്ന കാലത്തും സാമൂഹിക അകലംപാലിക്കലും ക്വാറന്റീനും മുഖമൂടി ധരിക്കലും ഒക്കെയുണ്ടായിരുന്നു. പക്ഷെ ഇന്നത്തേതുപോലെ ആരോഗ്യ-വൈദ്യരംഗം വികസിച്ചിരുന്നില്ല, ആന്റിബയോട്ടിക്കുകളോ വാക്സിനുകളോ ഉണ്ടായിരുന്നില്ല.
(5) പകർച്ചവ്യാധി സംബന്ധിച്ച സുവർണ്ണനിയമങ്ങൾക്ക് അടിവരയിട്ടാണ് സ്പാനിഷ് ഫ്ളൂ പിന്മാറിയത്. (a) രോഗംതടയുന്നതാണ് നേരിടുന്നതിലും നല്ലത്. (b) രോഗം പകർന്നു വാങ്ങുന്നെങ്കിൽ പകർച്ചവ്യാധിയുടെ ആദ്യഘട്ടത്തിലാകട്ടെ. മെച്ചപെട്ട ചികിത്സയും സംരക്ഷണവും ലഭിക്കും, സൗഖ്യപെടാൻ സാധ്യത വർദ്ധിക്കും, രണ്ടാമതും മൂന്നാമതും വൈറസ് ആഞ്ഞടിച്ചാലും സുരക്ഷിതരായിരിക്കും. (c) പടർച്ചയുടെ മൂർദ്ധ്യന്യത്തിലും അന്ത്യഘട്ടത്തിലും രോഗംവന്നാൽ പരിചരണവും ചികിത്സയും കിട്ടില്ലെന്ന് മാത്രമല്ല, ശവം മറവ് ചെയ്യാൻപോലും ആളുണ്ടായേക്കില്ല.
(6) അകാലത്തിലുള്ള വിജയഭാവവും അകാരണമായ ആത്മവിശ്വാസവും അഭികാമ്യമല്ല. കോവിഡ് മാപ്പ് പരിശോധിച്ചാൽ മാർച്ച് 18 ന് അമേരിക്ക ചിത്രത്തിലേ ഇല്ല(രോഗബാധിതർ-9197, മരണം-150). കഴിഞ്ഞ 18 ദിവസംകൊണ്ട് 3.11 ലക്ഷം രോഗബാധിതരുമായി അവർ ബഹുദൂരം മുന്നിലായി. 18 ദിവസംകൊണ്ട് 3 ലക്ഷത്തിലേറെ രോഗികൾ! ഇത്തരമൊരു കുത്തനെയുള്ള വർദ്ധന ഏതൊരു രാജ്യത്തിന്റെയും നടുവൊടിക്കും. അമേരിക്കയിലെ മരണസംഖ്യ 8454 ആണ്(2.7%). ഇറ്റലിയിലെ മരണനിരക്ക് ഇപ്പോഴും 12%. സ്പെയിൻ, ഫ്രാൻസ്, യു.കെ തുടങ്ങിയ രാജ്യങ്ങളിൽ പത്ത് ശതമാനം മരണത്തിന് കീഴ്പെടുന്നു.
രോഗംകൊണ്ട് കഷ്ടപെടുന്ന രാജ്യങ്ങളുടെ പരാജയങ്ങളും വീഴ്ചകളും വ്യാപകമായി ചർച്ചചെയ്യപെട്ടു കഴിഞ്ഞു. മത-പ്രത്യയശാസ്ത്ര അടിസ്ഥാനത്തിൽവരെ വിജയാഘോഷങ്ങൾ വരുന്നുണ്ട്. സാമൂഹികവ്യാപനം ഇല്ലാത്തതിൽ തീർച്ചയായും നമുക്ക് ആശ്വസിക്കാം. എന്നാൽ മുൻകൂറായി വിജയം ആഘോഷിക്കുന്നതും സ്വയംമഹത്വപെടുന്നതും ശരിയല്ല. സ്പാനിഷ് ഫ്ളൂവിന്റെ ആക്രമണം പരിശോധിച്ചാൽ വൈറസുകൾ പ്രവചനാതീതമാണ്. രണ്ടാംവരവും മൂന്നാംവരവുമൊക്കെ പ്രതീക്ഷിക്കണം. ചിലപ്പോൾ എല്ലാ വർഷവും. കരയ്ക്ക് ഇരിക്കുന്നവരൊക്കെ വെള്ളത്തിലിറങ്ങേണ്ടി വന്നേക്കാം. വന്നുപോയിടത്ത് വീണ്ടും വരാം.
(7) ഇന്ത്യയിലെ ലോക്ക്ഡൗണിന് സമാനതകളില്ല. 136 കോടി ജനതയാണ് അടിച്ചിട്ടിരിക്കുന്നത്. പ്രതീക്ഷതിലും മെച്ചപെട്ട ഫലമാണ് ഇതിനകം ഉണ്ടാക്കിയിട്ടുള്ളത്. കുറഞ്ഞത് രണ്ട് വർഷമെങ്കിലും പകർച്ചഭീഷണി പ്രതീക്ഷിക്കാം. അതിനകം ലോകജനസംഖ്യയുടെ 2/3 നും രോഗബാധ ഉണ്ടാകുമെന്ന് വിദഗ്ധാഭിപ്രായം ഉണ്ട്. വാക്സിനുണ്ടെങ്കിലും ഇല്ലെങ്കിലും സ്വാഭാവിക പ്രതിരോധമായിരിക്കും ആത്യന്തികമായി തുണയ്ക്കുക. സാമൂഹികവ്യാപനം നേരിടുന്ന യൂറോപ്യൻരാജ്യങ്ങളിലൊക്കെ നിലവിലുള്ള ലോക്ക്ഡൗൺ, കാലാവധി കഴിഞ്ഞാലും തുടർന്നേക്കും. ഇന്ത്യൻ ലോക്ക്ഡൗൺ 64 ദിവസംവരെ(21 days-5 days relaxation-28 days-5 days relaxation-15 days) നീളാം എന്നൊരു വാർത്ത പ്രചാരത്തിലുണ്ട്. അപ്പപ്പോഴത്തെ സാഹചര്യമായിരിക്കും കാലാവധിനിർണ്ണയത്തിൽ പ്രസക്തമാകുക.
ലോക്ക്ഡൗൺ കഴിഞ്ഞാലും ഇതുവരെ ഉണ്ടാക്കിയ നേട്ടം ഇല്ലാതാക്കുന്ന പെരുമാറ്റവും ജീവിതരീതിയും അനുവദിക്കാനാവില്ല. കൂട്ടംകൂടലുകൾ ഇല്ലാത്ത, മാസ്കും ഗ്ലൗസും ധരിച്ച്, സാമൂഹിക അകലം പാലിച്ചുകൊണ്ട്, ജാഗ്രതയോടും കരുതലോടുംകൂടിയ ഒരു ലോക്ഡൗൺഅനന്തരകാലമാണ് വരാനിരിക്കുന്നത്. ലോകം പഴയക്രമത്തിലേക്ക് തിരിച്ചുപോകാനിടയില്ല. തൊഴിൽബന്ധങ്ങളും ഘടനയും ഉടച്ചുവാർക്കപ്പെടും. ബാങ്കിംഗും സാമ്പത്തികഇടപാടുകളും പരിഷ്കരണങ്ങൾക്ക് വിധേയമാകും. മനുഷ്യ ജീവിതം കൂടുതൽ വിർച്വലും ഡിജിറ്റലും ആയി മാറും. വെറസുകൾ നമ്മുടെ ലോകത്തെതന്നെ മാറ്റി പണിയുകയാണ്. അവ അറിഞ്ഞുകൊണ്ടാണിതെല്ലാം ചെയ്യുന്നതെന്ന് സങ്കൽപ്പിച്ചാൽ നിങ്ങളൊരു മതചിന്തകനായി.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്