Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രോഗ ബാധിതനായിട്ടും പത്തു ദിവസം ആശുപത്രിയിലക്കാതെ മുറിയിൽ അടച്ചിട്ടു വെള്ളം കുടിപ്പിച്ചു; ഒടുവിൽ ഗുരുതരാവസ്ഥയിൽ ഐ സി യു വിൽ കയറ്റിയിട്ട് ചങ്കിനട്ടടിച്ചിട്ടെന്തു കാര്യം? കൊറോണ ബാധിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ നില അതീവ ഗുരുതരമെന്നു റിപ്പോർട്ടുകൾ; ബ്രിട്ടൻ എന്തുകൊണ്ടു പ്രേത ഭൂമിയാകുന്നു എന്നതിന് തെളിവായി ബോറിസ് ജോൺസന്റെ അനുഭവം; ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക് ആയുർആരോഗ്യ സൗഖ്യം നേർന്ന് ട്രംപും മോദിയും അടക്കമുള്ള ലോകനേതാക്കൾ

രോഗ ബാധിതനായിട്ടും പത്തു ദിവസം ആശുപത്രിയിലക്കാതെ മുറിയിൽ അടച്ചിട്ടു വെള്ളം കുടിപ്പിച്ചു; ഒടുവിൽ ഗുരുതരാവസ്ഥയിൽ ഐ സി യു വിൽ കയറ്റിയിട്ട് ചങ്കിനട്ടടിച്ചിട്ടെന്തു കാര്യം? കൊറോണ ബാധിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ നില അതീവ ഗുരുതരമെന്നു റിപ്പോർട്ടുകൾ; ബ്രിട്ടൻ എന്തുകൊണ്ടു പ്രേത ഭൂമിയാകുന്നു എന്നതിന് തെളിവായി ബോറിസ് ജോൺസന്റെ അനുഭവം; ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക് ആയുർആരോഗ്യ സൗഖ്യം നേർന്ന് ട്രംപും മോദിയും അടക്കമുള്ള ലോകനേതാക്കൾ

മറുനാടൻ മലയാളി ബ്യൂറോ

ലണ്ടൻ: കൊറോണയോട് കളിക്കാൻ നിൽക്കുന്നത് ബുദ്ധിയല്ല എന്ന് വീണ്ടും ഒരിക്കൽ കൂടി തെളിയുകയാണ്. കോവിഡ് രോഗബാധിതനായി വീട്ടിൽ തന്നെ ചികിത്സയിലായിരുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസനെ രോഗം മൂർച്ഛിച്ചതിനെ തുടർന്ന് ഇന്റൻസീവ് കെയർ യൂണിറ്റിലേക്ക് മാറ്റി. സെൻട്രൽ ലണ്ടനിലെ സെയിന്റ് തോമസ് എൻ എച്ച് എഷ് ആശുപത്രിയിലേക്കാണ് ഞായറാഴ്ച രാത്രി എട്ടരയോടെ അദ്ദേഹത്തെ മാറ്റിയത്. വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബിനായിരിക്കും താത്ക്കാലികമായി പ്രധാനമന്ത്രിയുടെ ചുമതല.

മാർച്ച് 24 നു രോഗബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് ഡൗണിങ് സ്ട്രീറ്റിലെപതിനൊന്നാം നമ്പർ ഫ്ലാറ്റിൽ അസൊലേഷനിലായിരുന്ന അദ്ദേഹം ആരോഗ്യം മെച്ചപ്പെട്ടു വരുന്നതായി ഞായറാഴ്ച ഉച്ചക്ക് ട്വീറ്റ് ചെയ്തിരുന്നു. അതിനുശേഷം രാത്രിയോടെയാണ് രോഗം മൂർച്ഛിച്ചത്. അതിനിടെ ബോറിസ് ജോൺസണ് സൗഖ്യം നേർന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ട്വീറ്റ് ചെയ്തു. പല ലോക നേതാക്കളും ബോറീസ് ജോൺസണ് ആയുർ ആരോഗ്യ സൗഖ്യം നേർന്ന് രംഗത്ത് വന്നിട്ടുണ്ട്.

രാവിലത്തെ പതിവ് ക്രൈസിസ് മീറ്റിംഗിൽ അദ്ധ്യക്ഷം വഹിച്ചിരുന്നത് വിദേശ സെക്രട്ടറി ഡൊമിനിക് റാബ് ആയിരുന്നെങ്കിലും കൊറോണാ പ്രതിരോധ നടപടികളുടെ ചുക്കാൻ പിടിക്കുന്നത് ബോറിസ് ജോൺസൺ തന്നെയാണെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചതിനു ശേഷം രണ്ടു മണിക്കൂർ കഴിഞ്ഞപ്പോഴാണ് അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയത്. ശ്വാസതടസ്സം ഉണ്ടായതിനെ തുടർന്ന് വീട്ടിൽ വെച്ചും അദ്ദേഹത്തിന് ഓക്സിജൻ നല്കേണ്ടിവന്നതായി അറിയുന്നു. ബ്രിട്ടണിലെ കൊറോണാ ചികിൽസ എത്രത്തോളം നിലവാരമില്ലാത്തതാണെന്ന് വ്യക്തമാകുന്നതാണ് ബോറീസ് ജോൺസണിന്റെ ചികിൽസയുടെ പുറത്തു വരുന്ന ഫലം.

ഞായറാഴ്ച കാബിനറ്റ് മീറ്റിങ് കഴിഞ്ഞതിനു ശേഷം തന്റെ ഫ്ലാറ്റിലെത്തിയ ബോറിസ് ജോൺസന്റെ ആര്യോഗ്യനില വഷളാകുകയായിരുന്നു. തുടർന്ന് തന്നെ ചികിത്സിക്കുന്ന ഡോക്ടറുമായി വീഡിയോ കോൺഫ്രൻസ് നടത്തുകയുണ്ടായി. കഴിഞ്ഞ കലങ്ങളിൽ ബോറിസ് ജോൺസൺ ന്യുമോണിയക്ക് സമാനമായ ചില ആരോഗ്യ പ്രശ്നങ്ങൾ അനുഭവിച്ചിരുന്നു എന്നതാണ് ഡോക്ടറെ ആശങ്കപ്പെടുത്തിയത്. ചെറിയൊരു തർക്കത്തിനൊടുവിലായിരുന്നു അദ്ദേഹം ആശുപത്രിയിൽ പോകാൻ സമ്മതിച്ചത്. ഇന്റെൻസീവ് കെയറിലാണെങ്കിലും ഇതുവരെ വെന്റിലേറ്ററിലല്ല എന്നാണ് ആശുപത്രി വൃത്തങ്ങൾ അറിയിക്കുന്നത്.

കൊറോണ എന്ന മഹാമാരിയുടെ ശക്തി കുറച്ചുകണ്ടത് തന്നെയാണ് ബോറിസ് ജോണസന് ഈ അവസ്ഥയുണ്ടാകുവാൻ കാരണമായി പറയുന്നത്. ഒരു മാസം മുൻപ് കൊറോണയെ വെല്ലുവിളിച്ചുകൊണ്ട് ഒരു നീണ്ട ഹസ്ത്ദാന മാമാങ്കം തന്നെയായിരുന്നു ബോറിസ് ജോൺസൺ നടത്തിയിരുന്നത്. ഇക്കഴിഞ്ഞ മാർച്ച് 3 ന് കൊറോണയുടെ ഏറ്റവും വലിയ പ്രതിരോധ നടപടിയായ സാമൂഹ്യ അകലം പാലിക്കലിനെ പുച്ഛിച്ച് രംഗത്ത് എത്തിയ അദ്ദേഹം പറഞ്ഞത് താൻ മറ്റുള്ളവരുമായി ഹസ്തദാനം ചെയ്യുന്നത് ആസ്വദിക്കുന്നു എന്നായിരുന്നു. അതിനു ശേഷം നിരവദി വേദികളിൽ അദ്ദേഹം നിരവധിപേർക്ക് ഹസ്തദാനം നൽകുകയുണ്ടായി. പരമ്പരാഗത രീതിയിലുള്ള അഭിവാദന രീതിയാണ് എന്നും തനിക്ക് പ്രിയം എന്നായിരുന്നു അദ്ദേഹതിന്റെ വാദം. ഇതിൽ ബ്രിട്ടനിലെ ആദ്യ കോവിഡ് ബാധ സ്ഥിരീകരിച്ച എം പി യായ നാദിൻ ഡോറിസ്സുമായും അദ്ദേഹം ഹസ്തദാനം ചെയ്തിരുന്നു.

മാർച്ച് 10-ഓടെയാണ് സാമൂഹിക അകലം പാലിക്കേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം തിരിച്ചറിയുന്നതും അത് പ്രഖ്യാപിക്കുന്നതും. എന്നിട്ടും പൊതു ഇടങ്ങളിൽ ആളുകൾ കൂടുന്നതിനെ എതിർക്കാൻ അദ്ദേഹം തയ്യാറായില്ല. അതിന്റെ ആവശ്യമില്ലെന്ന് മാർച്ച് 12 ന് പ്രഖ്യാപിച്ച അദ്ദേഹം പിന്നീട് മാർച്ച് 16 നാണ് ഇത് തിരുത്തി രംഗത്ത് എത്തുന്നത്.

തീർച്ചയായും ഒരു സാധാരണ ബ്രിട്ടീഷുകാരന്റെ മനസ്സിന്റെ പ്രതിഫലനം തന്നെയാണ് ബോറിസ് ജോൺസന്റെ പ്രവർത്തികളിലും കാണുന്നത്. ലോകം മുഴുവൻ കൊറോണയെ ഭയക്കുമ്പോഴും, അതിന്റെ പ്രതിരോധിക്കുന്ന കാര്യങ്ങൾ ചർച്ചയാക്കുമ്പോഴും ഇതൊന്നും തന്നെ ബാധിക്കുകയില്ലെന്ന് വിശ്വസിച്ച് ഇളംവെയിൽ കായാൻ കൂട്ടമായി പുറത്തിറങ്ങുന്ന ബ്രിട്ടീഷുകാരന്റെ അമിത ആത്മവിശ്വാസംതന്നെയാണ് ബോറിസിനും വിനയായത്. ഈ അമിത വിശ്വാസം തന്നെയാണ് ഇന്ന് ബ്രിട്ടനിൽ കോവിഡ് 19 രോഗബാധിതരുടെ എണ്ണം ഇത്രകണ്ട് വർദ്ധിപ്പിച്ചതും.

ഇളംവെയിലും കടൽത്തിരയുമൊന്നും ഇന്നുകൊണ്ടവസാനിക്കില്ലെന്നും ഇതൊക്കെ ആസ്വദിക്കാൻ ജീവിതം ഇനിയും ബാക്കിവേണമെന്നുമുള്ള വീണ്ടുവിചാരം ഇനിയെങ്കിലും ബ്രിട്ടീഷുകാർക്ക് കൈവരിക്കാനായില്ലെങ്കിൽ, ദൈവം വിചാരിച്ചാൽ പോലും അവരെ രക്ഷിക്കാനാകില്ല. രോഗ ബാധിതരുടെ എണ്ണം വർദ്ധിച്ചു വരുന്നതിനൊപ്പം, ആശുപത്രി സൗകര്യങ്ങൾ വർദ്ധിക്കാത്തത് പലരേയും മരണത്തിന് വിട്ടുകൊടുക്കാൻ നിർബന്ധിതമാക്കുന്ന ഒരു സാഹചര്യമായിരിക്കും ഉണ്ടാക്കുക. അത് ഒഴിവാക്കാൻ ഇന്നേ കരുതൽ എടുത്ത് രോഗബാധ തടയുകയല്ലാതെ വേറെ വഴിയൊന്നുമില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP