ക്രൈസ്തവരുടെ വലിയ ആഴ്ച ബ്രിട്ടീഷുകാരുടെ ദുഃഖവാരമാകും; ഈസ്റ്റർ വരെയുള്ള ദിവസങ്ങളിൽ കേൾക്കാനിരിക്കുന്നത് മരണത്തെ കുറിച്ച് മാത്രം; ലോക്ക്ഡൗൺ അനിശ്ചിതമായി മുമ്പോട്ട് നീക്കും; ബ്രിട്ടനിൽ കൊറോണ കൂടുതലും ജീവൻ എടുക്കുന്നത് കുടിയേറ്റക്കാരുടെ; ഇതുവരെ രോഗികളായവരിൽ മൂന്നിൽ ഒന്നും ആഫ്രിക്കൻ-ഏഷ്യൻ വംശജർ
സ്വന്തം ലേഖകൻ
യുകെയിൽ ക്രൈസ്തവരുടെ വലിയ ആഴ്ച ബ്രിട്ടീഷുകാരുടെ ദുഃഖവാരമാകുമെന്ന വേദനാജനകമായ റിപ്പോർട്ട് പുറത്ത് വന്നു.രാജ്യത്തെ പ്രതിദിന കൊറോണ മരണങ്ങളിലും സ്ഥിരീകരിക്കപ്പെടുന്ന രോഗികളുടെ എണ്ണത്തിലും കുറവുണ്ടായിട്ടുണ്ടെങ്കിലും മഹാമാരി ബാധിച്ച് രാജ്യത്ത് വരും ദിവസങ്ങളിലും ഇനിയുമേറെ പേർ മരിച്ച് വീഴുമെന്നും അത് ക്രൈസ്തവരുടെ വലിയ ആഴ്ചക്കിടെ ആയതിനാൽ ഈസ്റ്റർ വരെയുള്ള ദിവസങ്ങൽ കേൾക്കാനിരിക്കുന്നത് മരണത്തെക്കുറിച്ച് മാത്രമായിരിക്കുമെന്നും മുന്നറിയിപ്പുണ്ട്. അതിനിടെ യുകെയിൽ കോവിഡ്-19 ന്റെ വിളയാട്ടത്തിന് ഏതാണ്ട് ശമനമുണ്ടായെന്ന് സ്ഥിരീകരിക്കപ്പെടുന്നത് വരെ ലോക്ക്ഡൗണിൽ ഇളവനുവദിക്കുമെന്ന് പ്രതീക്ഷിക്കേണ്ടെന്ന് മുന്നറിയിപ്പ് നൽകി ഇംഗ്ലണ്ടിലെ ചീഫ് മെഡിക്കൽ ഓഫീസറായ പ്രഫ. ക്രിസ് വിറ്റി രംഗത്തെത്തികയും ചെയ്തിട്ടുണ്ട്.
ആന്റിബൊഡി ടെസ്റ്റിന് ചിലരെ വിധേയരാക്കിയിട്ടുണ്ടെങ്കിലും അവ ഫലപ്രദമാണെന്ന് ഇതുവരെ സ്ഥിരീകരിക്കപ്പെട്ടിട്ടില്ലെന്നും വിറ്റി എടുത്ത് കാട്ടുന്നു.അടുത്തിടെയൊന്നും ലോക്ക്ഡൗണിൽ വലിയ ഇളവുകളുണ്ടാവുമെന്ന് ജനം പ്രതീക്ഷിക്കേണ്ടെന്ന മുന്നറിയപ്പുമായി ഫോറിൻ സെക്രട്ടറി ഡൊമിനിക് റാബും രംഗത്തെത്തിയിട്ടുണ്ട്.നിലവിൽ രാജ്യത്തുകൊറോണ വരുത്തിയ ദുരന്തം മൂർധന്യത്തിലെത്തി നിൽക്കുന്നുവെന്നാണ് വിശ്വസിക്കുന്നതെന്നും അതിനാൽ ഈ മഹാമാരിയെ നേരിടുന്നതിനുള്ള അടുത്ത ചുവട് വയ്പ് വളരെ കരുതലോടെ വെണമെന്നും റാബ് ഓർമിപ്പിക്കുന്നു.
യുകെയിൽ 24 മണിക്കൂറുകൾക്കിടെ ഇന്നലെ 439 പുതിയ കൊറോണ മരണങ്ങളുണ്ടാവുകയും 3802 പുതിയ പോസിറ്റീവ് കേസുകളുണ്ടാവുകയും രാജ്യത്തെ മൊത്തം കൊറോണ മരണസംഖ്യ 5373 ആയി ഉയരുകയും രോഗബാധിതരുടെ മൊത്തം എണ്ണം 51,608 ആവുകയും ചെയ്തിരിക്കെയാണ് കടുത്ത മുന്നറിയിപ്പുമായി റാബും വിറ്റിയും രംഗത്തെത്തിയിരിക്കുന്നത്. കൊറോണ ആരോഗ്യപരമായി നൽകിയ തിരിച്ചടികൾക്ക് പുറമെ അത് രാജ്യത്ത് സാമൂഹികപരമായവും സാമ്പത്തിക പരമായും കടുത്ത തിരിച്ചടിയേകിക്കൊണ്ടിരിക്കുന്നുവെന്നും എന്നാൽ നിലവിൽ ജനത്തിന്റെ ജീവന് മുൻഗണനയേകിക്കൊണ്ടുള്ള നിലപാട് സ്വീകരിച്ച് ലോക്ക് ഡൗൺ തുടരാൻ നിർബന്ധിതമായിരിക്കുന്നുവെന്നും റാബ് പറയുന്നു.
കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി രാജ്യത്തെ കൊറോണ മരണനിരക്കിലും പുതുതായി റിപ്പോർട്ട് ചെയ്യപ്പെടുന്ന രോഗികളുടെ എണ്ണത്തിലും കുറവുണ്ടാകുന്നത് ആശാവഹമാണെന്നും എന്നാൽ ഇനിയുമേറെ കോവിഡ്-19 മരണങ്ങളുണ്ടാകുമെന്നുറപ്പാണെന്നും അതിനാൽ ജാഗ്രത പാലിച്ചേ മതിയാകൂ എന്നും റാബ് മുന്നറിയിപ്പേകുന്നു. ആന്റിബൊഡി ടെസ്റ്റുകൾ ഇനിയും ഫലപ്രദമാക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.ടെസ്റ്റിങ് കിറ്റുകൾ ശരിയായി പ്രവർത്തിക്കുന്നില്ലെന്ന മുന്നറിയിപ്പുമായി ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിലെ പ്രഫ. സർ ജോൺ ബെല്ലും രംഗത്തെത്തിയിട്ടുണ്ട്.
ജനസംഖ്യയിൽ വളരെ ചെറിയ ശതമാനം പേർക്ക് മാത്രമേ നിലവിൽ ആന്റിബൊഡീസ് ലഭിക്കാൻ സാധ്യതയുള്ളുവെന്നാണ് വിറ്റി പറയുന്നത്.സർക്കാർ ഓർഡർ പ്രകാരം ലഭ്യമാക്കിയതും വേണ്ട വിധം പ്രവർത്തിക്കാത്തതും ഇതിനെ കുറിച്ച് മുന്നറിയിപ്പ് നൽകിയിട്ടും ആന്റിബൊഡി ടെസ്റ്റുകൾ മെച്ചപ്പെടുത്താത്ത കമ്പനികളിൽ നിന്നും പണം തിരിച്ച് ചോദിക്കുമെന്നാണ് ഡൗണിങ് സ്ട്രീറ്റ് ഇന്നലെ പ്രതികരിച്ചിരിക്കുന്നത്. ഇത്തരം ടെസ്റ്റുകളൊന്നും പര്യാപ്തമായ വിധത്തിൽ ഉപയോഗിക്കാൻ സാധിക്കുന്നവയല്ലെന്ന് തിരിച്ചറിഞ്ഞിരിക്കുന്നുവെന്നാണ് പ്രധാനമന്ത്രിയുടെ വക്താവ് പ്രതികരിച്ചിരിക്കുന്നത്. പൊതുജനത്തിന് ഉപയോഗിക്കാൻ പറ്റുന്നവയല്ല ഇത്തരം ടെസ്റ്റുകളെന്ന് തിരിച്ചറിഞ്ഞുവെന്നാണ് പബ്ലിക്ക് ഹെൽത്ത് ഇംഗ്ലണ്ട് തലവനായ പ്രഫ. ജോൺ ന്യൂട്ടൻ പ്രതികരിച്ചിരിക്കുന്നത്.
ഇതുവരെ രോഗികളായവരിൽ മൂന്നിൽ ഒന്നും ആഫ്രിക്കൻ-ഏഷ്യൻ വംശജർ
സായിപ്പന്മാർക്ക് പ്രതിരോധ ശേഷിയില്ലാത്തതുകൊണ്ടാണ് അവർ കൊറോണ ബാധിച്ച് കൂട്ടത്തോടെ മരിക്കുന്നതെന്നും നാം ഇന്ത്യക്കാരെ അത് അങ്ങനെ ബാധിക്കില്ലെന്നും സ്വയം ആശ്വസിച്ച് കൊണ്ട് അഭിപ്രായപ്പെടുന്ന നിരവധി പേർ സമീപദിവസങ്ങളിലായി രംഗത്തെത്തിക്കൊണ്ടിരിക്കുന്നുണ്ട്. എന്നാൽ യുകെയിലെ കൊറോണ ബാധയുടെ പ്രവണത വിലയിരുത്തുമ്പോൾ ഈ ആശ്വാസത്തിന് അടിസ്ഥാനമില്ലെന്ന് ഏറ്റവും പുതിയ കണക്കുകൾ വെളിപ്പെടുത്തുന്നു. യുകെയിൽ ഇതുവരെ കൊറോണ ബാധിച്ചവരിൽ മൂന്നിൽ ഒന്നും ആഫ്രിക്കൻ-ഏഷ്യൻ വംശജരാണെന്നാണ് എൻഎച്ച്എസ് കണക്കുകൾ മുന്നറിയിപ്പേകുന്നത്.
ഇത് പ്രകാരം യുകെയിൽ ആദ്യം കൊറോണ ജീവൻ എടുക്കുന്നത് കുടിയേറ്റക്കാരുടേതാണ്. അതിനാൽ ഇവിടെയുള്ള മലയാളികൾ കൂടുതൽ ജാഗ്രത എടുക്കണമെന്നും മുന്നറിയിപ്പുണ്ട്.യുകെയിലെ ബ്ലാക്ക് ആൻഡ് എത്നിക് മൈനോറിറ്റി (ബിഎംഇ)പശ്ചാത്തലങ്ങളിൽ നിന്നുള്ളവർക്കാണ് കൊറോണ കൂടുതൽ ഭീഷണി സൃഷ്ടിക്കുന്നതെന്ന് ഇതുവരെയുള്ള പ്രവണതകളിലൂടെ സ്ഥിരീകരിച്ചിട്ടുണ്ടെന്നാണ് എൻഎച്ച്എസ് റിപ്പോർട്ട് എടുത്ത് കാട്ടുന്നത്. ഇത്തരക്കാർ യുകെയിലെ കുടിയേറ്റക്കാർ ജനസംഖ്യയുടെ വെറും 13 ശതമാനം മാത്രമേയുള്ളുവെങ്കിലും രാജ്യത്തുകൊറോണ ബാധിച്ചവരിൽ മൂന്നിലൊന്നും മലയാളികൾ അടക്കമുള്ള ഈ വിഭാഗത്തിൽ പെട്ടവരാണെന്നാണ് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്.
ഇന്റൻസീവ് കെയർ നാഷണൽ ഓഡിറ്റ് ആൻഡ് റിസർച്ച് സെന്ററാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. രാജ്യത്തുകൊറോണ ബാധിച്ചിരിക്കുന്നവരിൽ 14 ശതമാനം പേർ ഏഷ്യക്കാരും 14 ശതമാനം പേർ ബ്ലാക്ക് വിഭാഗത്തിൽ പെട്ടവരും ഏഴ് ശതമാനം പേർ സ്വയം ' അതർ' വിഭാഗത്തിൽ പെട്ടവരെന്ന് വിശേഷിപ്പിച്ചിരിക്കുന്നവരുമാണ്. യുകെയിൽ ഇതുവരെയുണ്ടായിരിക്കുന്ന കൊറോണ മരണങ്ങളിൽ 2249 പേർ നോൺ-വൈറ്റ് കമ്മ്യൂണിറ്റികളിൽ നിന്നുള്ളവരാണെന്നാണ് വ്യക്തമായിരിക്കുന്നത്. യുകെയിലെ മറ്റ് സമൂഹങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ എത്നിക് മൈനോറിറ്റി വിഭാഗത്തിൽ പെടുന്നവർ ദരിദ്ര പശ്ചാത്തലത്തിലുള്ളവരായിരിക്കുമെന്നും അതിനാൽ അവരെ കൊറോണ കൂടുതൽ ബാധിക്കുന്നുവെന്നും ഈ റിപ്പോർട്ട് മുന്നറിയിപ്പേകുന്നു.
ദരിദ്രപശ്ചാത്തലത്തിൽ ജീവിക്കുന്നവർ പുകവലി, മദ്യപാനം മറ്റ് ദുശ്ശീലങ്ങൾ എന്നിവക്ക് അടിപ്പെടുന്നതിനുള്ള സാധ്യതയേറെ ആയതിനാൽ ഇവർക്ക് പ്രതിരോധ ശേഷി കുറയുമെന്നും തൽഫലമായി കൊറോണ പോലുള്ള രോഗങ്ങൾക്ക് കൂടുതൽ അടിപ്പെടുന്നുവെന്നും ഈ റിപ്പോർട്ട് വെളിപ്പെടുത്തുന്നു. കൂടാതെ ഇത്തരം ദുശ്ശീലങ്ങളുടെ ഫലമായി ഇവർക്ക് ക്യാൻസർ, ശ്വാസകോശ രോഗങ്ങൾ, ഹൃദ്രോഗങ്ങൾ തുടങ്ങിയവ പിടിപെടുന്നതിനുള്ള സാധ്യതയും കൂടുതലാണ്. ഈ വക രോഗങ്ങൾ നേരത്തെയുള്ളവർക്ക് കോവിഡ്-19 പിടിപെട്ടാൽ അത് വഷളായി മരണം സംഭവിക്കുന്നതിനുള്ള സാധ്യതയേറെയാണ്. ഏഷ്യൻ-ആഫ്രിക്കൻ വംശജർ യുകെയിൽ കോവിഡ്-19 ബാധിച്ച് കൂടുതലായി മരിക്കുന്നതിന് ഇതുമൊരു കാരണമായി വർത്തിച്ചിട്ടുണ്ട്.
പാവപ്പെട്ടവർ പൊതുഗതാഗത സംവിധാനം കൂടുതലായി ഉപയോഗിക്കാൻ നിർബന്ധിതരാകുന്നതും ഇവർക്ക് കൊറോണ പടരുന്നതിനും പടർത്തുന്നതിനും വഴിയൊരുക്കുന്നുവെന്നും ഈ റിപ്പോർട്ട് എടുത്ത് കാട്ടുന്നു.കൂടാതെ ഇത്തരക്കാർ ആളുകൾ തിങ്ങി നിറഞ്ഞ വീടുകളിലാണ് താമസിക്കുന്നതെന്നതും ഇത്തരക്കാർക്കിടയിൽ രോഗം വേഗത്തിൽ പടർന്ന് പിടിക്കുന്നതിന് വഴിയൊരുക്കുന്നുവെന്നും എൻഎച്ച്എസ് റിപ്പോർട്ട് വിലയിരുത്തുന്നു.സൗത്ത് ഏഷ്യക്കാർ കോവിഡ് 19 ബാധിച്ച് ഐസിയുവിൽ എത്തുന്നതേറുന്ന പ്രവണത നിലനിൽക്കുന്നുവെന്ന വെളിപ്പെടുത്തലുമായി ചാരിറ്റി സൗത്ത് ഏഷ്യൻ ഹെൽത്ത് ഫൗണ്ടേഷനിലെ പ്രഫ. കംലേഷ് ഖുന്റിയും വാസിം ഹനീഫും രംഗത്തെത്തിയിട്ടുണ്ട്. ഇത്തരക്കാർ കൂടുതലായി കൊറോണക്ക് ബലിയാടായിത്തീരുന്നത് ആശങ്കയുയർത്തുന്നുവെന്നാണ് യൂണിവേഴ്സിറ്റി ഓഫ് ലെയ്സെസ്റ്ററിലെ പ്രൈമറി കെയർ ഡയബറ്റിസ് ആൻഡ് വാസ്കുലാർ മെഡിസിനിലെ പ്രഫസറായ കംലേഷ് എടുത്ത് കാട്ടുന്നത്.
- TODAY
- LAST WEEK
- LAST MONTH
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- പിണറായിയെ ജയിലിൽ അടയ്ക്കണമെന്ന് പറയുന്നത് രാഹുലിന്റെ ഇരട്ടത്താപ്പെന്ന പരിഹാസത്തോടെ മോദി; വോട്ടിങ് യന്ത്രത്തിൽ തിരിമറി നടക്കാതെ ബിജെപിക്ക് 180 സീറ്റിൽ അധികം നേടാനാവില്ലെന്ന് പ്രിയങ്ക; ആദ്യഘട്ട പ്രചാരണം അവസാനിക്കുന്നതിന് മുമ്പ് ചൂടേറിയ വാഗ്വാദം; ഇനി 48 മണിക്കൂർ നിശ്ശബ്ദ പ്രചാരണം; ഏപ്രിൽ 19ന് ആദ്യഘട്ട വോട്ടെടുപ്പ്
- ഫോർട്ട് കൊച്ചിയിൽ ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചു; ജൂത വംശജരായ രണ്ട് വിദേശ വനിതകൾക്കെതിരെ കേസ്; പോസ്റ്റർ പതിച്ചത് ജമാത്തെ ഇസ്ലാമിയുടെ വിദ്യാർത്ഥി വിഭാഗം; കേസെടുത്തത് എസ്ഐഒയുടെ പ്രതിഷേധത്തിന് ഒടുവിൽ
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- കാണാതായ നഴ്സിങ് ഓഫീസർ കരുനാഗപ്പള്ളിയിലെ ലോഡ്ജിൽ മരിച്ച നിലയിൽ; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഓഫീസർ ബിജുകുമാറിനെ കാണാതായത് തിങ്കളാഴ്ച മുതൽ; പോസ്റ്റുമോർട്ടം നാളെ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- കാറിൽ നിന്ന് പുറത്തിറങ്ങിയ പാടേ കാൽ വഴുതി കാറിനിടയിൽ വീണു; വിവരമറിയാതെ സുഹൃത്ത് കാർ മുന്നോട്ടെടുത്തപ്പോൾ ഹെൽത്ത് ഇൻസ്പക്ടർക്ക് ദാരാണാന്ത്യം; സംഭവം സ്വന്തം വീടിന് മുന്നിൽ
- തോരാമഴയിലും കാറ്റിലും താറുമാറായി യുഎഇയിലെ ജനജീവിതം; കാറുകൾ വെള്ളത്തിൽ മുങ്ങി; 500 ഓളം വിമാനങ്ങൾ റദ്ദാക്കി; സ്കൂളുകൾ അടച്ചു; സർക്കാർ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം; യുഎഇയിൽ റെഡ് അലർട്ട്
- കാറിൽ മറ്റൊരാൾക്കൊപ്പം ഭാര്യയെ കണ്ടത് പ്രകോപനമായി; ചില്ല് തകർത്ത് യുവതിയെ കാറിൽനിന്ന് വലിച്ചിറക്കി ഭർത്താവിന്റെ ക്രൂരമർദനം; ബേസ് ബോൾ ബാറ്റ് ഉപയോഗിച്ച് തല്ലിച്ചതച്ചു; വീഡിയോ ദൃശ്യങ്ങൾ പുറത്ത്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍