പിണറായി വിജയന്റെ നേതൃപാടവവും മാധ്യമ ശിങ്കങ്ങങ്ങളുടെ വിധേയത്വവും ഒപ്പിയെടുത്ത് ചരിത്ര രേഖയാക്കാവുന്നവയാണ് മുഖ്യമന്ത്രിയുടെ 'ആറ് മണി പത്ര സമ്മേളനങ്ങൾ'; വിശദീകരണങ്ങളിന്മേൽ സംശയങ്ങളോ ചോദ്യങ്ങളോ ഉന്നയിക്കാതെ, തിരുവായ്ക്ക് എതിർ വാ ഇല്ലെന്ന മട്ടിൽ പൂർണ്ണമായും ശ്രോതാക്കളായി മാറിയ മാധ്യമ പ്രവർത്തകർ: ഒടിഞ്ഞു തൂങ്ങിയ നാലാം തൂണ് ! ഡോ എസ് ശിവപ്രസാദ് എഴുതുന്നു
ഡോ എസ് ശിവപ്രസാദ്
ഒടിഞ്ഞു തൂങ്ങിയ നാലാം തൂണ്
പിണറായി വിജയന്റെ നേതൃപാടവവും മാധ്യമ ശിങ്കങ്ങങ്ങളുടെ വിധേയത്വവും ഒപ്പിയെടുത്ത് ചരിത്ര രേഖയാക്കാവുന്നവയാണ് മുഖ്യമന്ത്രിയുടെ 'ആറ് മണി പത്ര സമ്മേളനങ്ങൾ'. വിശദീകരണങ്ങളിന്മേൽ സംശയങ്ങളോ ചോദ്യങ്ങളോ ഉന്നയിക്കാതെ, തിരുവായ്ക്ക് എതിർ വാ ഇല്ലെന്ന മട്ടിൽ പൂർണ്ണമായും ശ്രോതാക്കളായി മാറിയ മാധ്യമ പ്രവർത്തകർ. പറയാമോ ആവോ, അതു മാത്രമായിരുന്നു ഏക കുറവ്. നാം വീട്ടിലിരുന്നു കണ്ടത് ഇവർ നേരിൽ കണ്ടു അത്രമാത്രം. ' മാധ്യമ വിദ്യാർത്ഥികൾ ഇവരെ അനുകരിക്കരുത് 'എന്ന അടിക്കുറിപ്പോടെ വേണ്ടിയിരുന്നു ഇത്തരം പത്രസമ്മേളനങ്ങൾ പ്രക്ഷേപണം ചെയ്യേണ്ടിയിരുന്നത്.
മറ്റാരേയും കടിച്ചു കുടയുന്ന ഈ മര്യാദാ പുരുഷോത്തമന്മാർ അനിവാര്യമായ ചോദ്യങ്ങളോ ഉപചോദ്യങ്ങളോ ഉന്നയിക്കാതെ വിധേയത്വവും ഭവ്യതയും പ്രകടിപ്പിക്കുന്നതിൽ ഒന്നിനൊന്നു മത്സരിക്കുന്ന കാഴ്ച കണ്ട് സാക്ഷര കേരളം മൂക്കത്ത് വിരൽ വച്ചിട്ടുണ്ടാകും. ആളും തരവും അറിഞ്ഞു വേണം ചോദ്യങ്ങൾ ചോദിക്കാനെന്ന് ഇവർക്ക് നന്നായറിയാം. എന്നിരുന്നാലും നമ്മൾ ഒരുകൂട്ട് എന്ന മട്ടിൽ തൊടുത്തുവിട്ട ചില കുത്തിത്തിരിപ്പ് ചോദ്യങ്ങളാകട്ടെ എട്ടു നിലയിൽ പൊട്ടുകയും ചെയ്തു.
ഇടനിലക്കാരെന്ന നിലയിൽ ഭരണകൂടത്തിന്റെ പ്രചാരവേലയോടെ തീരുന്നതാകരുത് മാധ്യമങ്ങളുടെ ഉത്തരവാദിത്തം. അഭിപ്രായ രൂപീകരണത്തിനായുള്ള സദുദ്ദേശ സംവാദങ്ങൾ പോലും പഴങ്കഥയായി മാറുന്ന കാലമാണിത്. സ്വന്തം വർഗ്ഗത്തിൽപ്പെട്ട ഒരാളുടെ മരണത്തിൽ പ്രതിസ്ഥാനത്ത് നിർത്തപ്പെട്ട ഒരാളെ സർക്കാർ സേവനത്തിൽ തിരികെ പ്രവേശിപ്പിച്ചതുമായി ബന്ധപ്പെട്ട് ഒരൊറ്റ ചോദ്യമെങ്കിലും ചോദിക്കാൻ ആർക്കെങ്കിലും നട്ടെല്ലുണ്ടായിരുന്നോ. ഇവരെ ഓർത്ത് മുഖ്യൻ ഊറി ചിരിക്കുന്നുണ്ടാകും.
ദൈവ ചിന്തയെപ്പോലും വിമർശന വിധേയമാക്കുന്ന ദൈവത്തിന്റെ സ്വന്തം നാടാണിത്. മാധ്യമ സാക്ഷരത നേടിയ ലക്ഷങ്ങൾ തിങ്ങിപ്പാർക്കുന്ന ഒരിടം. അവരെ നയിക്കുന്നതാകട്ടെ മാധ്യമ നിഷ്പക്ഷതയെ പലകുറി ചോദ്യം ചെയ്ത നേതാവും. എത്ര തുള്ളിയിലും കാര്യങ്ങൾ അദ്ദേഹത്തിനു മനസ്സിലാകും. അതു മാത്രമാണ് അശ്വാസവും.
സർക്കാർ സാമ്പത്തികമായി ദീർഘശ്വാസം വലിക്കുന്ന വേളയിലും കോവിഡ് പരസ്യ ഇനത്തിൽ ഒരു ഉളുപ്പുമില്ലാതെ ലക്ഷങ്ങൾ കൈ നീട്ടി വാങ്ങിയതിന്റെ ഉപകാരസ്മരണയായിട്ടാകണം പ്രതിപക്ഷ പാർട്ടി പത്രങ്ങളിൽ പെട്ടവർ പോലും വായ് മൂടിക്കെട്ടിയിരുന്നത്. അല്ലാതെ കൊറോണയെ പേടിച്ചല്ല. ദുരിതത്തിന്റെ നാളുകളിലെങ്കിലും കൊറോണ ബോധവൽക്കരണ പരസ്യങ്ങൾ സൗജന്യമായി പ്രസിദ്ധീകരിച്ചിരുന്നെങ്കിൽ കേരളത്തിലെ മാധ്യമങ്ങൾ ലോക ശ്രദ്ധ നേടിയേനെ.
ആരെ, എന്ത്, എങ്ങിനെ,എപ്പോൾ അറിയിക്കണമെന്ന് തീരുമാനിക്കുന്നവർ ഇവരല്ലേ. ജനം കാത്തിരിക്കും. അവർക്ക് അതിനല്ലേ കഴിയൂ. ഒക്കെ പോട്ടെ. നയാ പൈസ വരുമാനമില്ലാതിരിക്കുന്ന ഇക്കാലത്തും പത്രങ്ങളുടെയും ദൃശ്യമാധ്യമങ്ങളുടേയും വരിസംഖ്യയിൽ ഒരു രൂപയുടെ കുറവെങ്കിലും പ്രഖ്യാപിക്കാൻ ഇവരിലാരെങ്കിലും ഇതുവരെ തയ്യാറായോ. സാമ്പത്തികമായി വട്ടംചുറ്റുന്ന പട്ടിണിപ്പാവങ്ങൾക്കായുള്ള ഇളവുകൾ കേവലം കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കു മാത്രമല്ല എന്നെങ്കിലും ഓർക്കേണ്ടിയിരുന്നു.
നാൽപത്തി എട്ട് മണിക്കൂർ മാധ്യമവിലക്കിനെത്തുടർന്ന് നിഷ്പക്ഷതയുടേയും, നിർഭയത്വത്തിന്റേയും മൊത്തക്കച്ചവടക്കാരായ ഇവരിൽ ചിലർ എഴുതി നൽകിയ മരണ തുല്യമായ മാപ്പപേക്ഷ തലമുറകൾക്ക് പോലും മാനക്കേടാണ്. എന്നിട്ടും ആദ്യാക്ഷരം കുറിക്കാൻ നാം ഇവർക്ക് പുറകേ ഓടുന്നു. അതാണ് അവരുടെ ശക്തിയുംവിജയവും.
നിലപാടിലെ നിഷ്പക്ഷതയിന്മേലുള്ള സംശയ നിവൃത്തിക്കായി വിളിച്ച പ്രേക്ഷകനെതിരെ ചാനൽ മേധാവി ഉറഞ്ഞു തുള്ളിയ സംഭവം നടന്നിട്ട് അധിക ദിവസങ്ങളായില്ല. നിഷ്പക്ഷതയില്ലായ്മ പുറത്തായതോ ഉത്തരം മുട്ടിയതോ ആകാം അദ്ദേഹത്തെ പ്രകോപിപ്പിച്ചത്. വിഷയം സർക്കാർ അനേഷിക്കുമെന്നും മറ്റും സ്ക്രോൾ ചെയ്തിട്ടേ ചാനൽ അടങ്ങിയുള്ളൂ. വിമർശനങ്ങൾക്ക് അതീതരാണെന്ന ചിന്തയിൽ സഹിഷ്ണുത നഷ്ടപ്പെടുന്നവർ. ഒന്ന് ഓർത്തുനോക്കൂ. എന്തു കഷ്ടമാണിത്.
മികച്ച മന്ത്രിയാണെന്ന് ഇതിനോടകം തെളിയിച്ചിട്ടുള്ള ശൈലജ ടീച്ചർക്ക് താരപരിവേഷം നൽകി അടുത്ത മുഖ്യമന്ത്രിയായി ഉയർത്തിക്കാട്ടി നിരന്തരം വാർത്തകൾ പടച്ചുവിട്ടതിനു പിന്നിലും മുഖ്യമന്ത്രി പണ്ടു സൂചിപ്പിച്ച മാധ്യമ സിൻഡിക്കേറ്റാകണം. അന്തച്ഛിദ്രം ഉണ്ടാക്കാൻ മിടുക്കരാണവർ. മന്ത്രിസഭയുടെ തലവനെന്ന നിലയിൽ പത്ര സമ്മേളനങ്ങളുടെ ചുമതല മുഖ്യമന്ത്രി ഏറ്റെടുത്തതോടെയാണ് അത്തരം എഴുത്തുകൾ അവസാനിച്ചത്. മാധ്യമ സുഹൃത്തുക്കൾ എന്നു നടിക്കുന്ന ചിലർ മനസ്സിൽ കണ്ടത് മുഖ്യൻ മാനത്തു കണ്ടു.
അസൂയ തോന്നുന്ന ഒട്ടേറെ വ്യക്തിത്വങ്ങളാൽ അനുഗൃഹീതമാണ് നമ്മുടെ മാധ്യമ രംഗം. ആ ഗണത്തിലുള്ളവർക്ക് വംശനാശം സംഭവിക്കുന്നതിന്റെ ലക്ഷണങ്ങൾ ഭീതിയോടും ആശങ്കയോടും മാത്രമേ നോക്കി കാണാനാകൂ. തലച്ചോറ് പണയം വയ്ക്കുന്നവരോ നാക്ക് വന്ധ്യംകരിച്ചവരോ ഈ പണി ചെയ്തു കൂടാ. ജനാധിപത്യത്തിന് കരുത്തേകുന്ന ഒരു നാലാംതൂണ് അതാണാവശ്യം. അതിനായി സ്വപ്നം കണ്ടുറങ്ങാം. അല്ലാതെന്തു വഴി.
Stories you may Like
- 'കണ്ണേ, കരളേ.. വി എസ്സേ..'; ഐതിഹാസിക സമര ജീവിതത്തിന് നൂറ്റാണ്ട് തികയുമ്പോൾ!
- ദേശീയ ഹാൻഡ് ബോൾ താരത്തെ മർദ്ദിച്ചതിന് പിന്നിൽ
- പീച്ചിയിൽ തോണിമറിഞ്ഞ് കാണാതായ മൂന്നുപേരുടെ മൃതദേഹം കണ്ടെത്തി
- വിദേശ രാജ്യങ്ങളിൽ വിസ വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്; യുവാവ് അറസ്റ്റിൽ
- അദ്ധ്യാപികയായ ഭാര്യയും ആൺസുഹൃത്തും ചേർന്ന് കാറിടിച്ച് കൊല്ലാൻ ശ്രമിച്ചെന്ന് പരാതി
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍