അമേരിക്കയുടേതും ബ്രിട്ടന്റേതും അലസത ആയിരുന്നെങ്കിൽ സ്വീഡന്റേത് അഹങ്കാരമായിരുന്നു; അതിന് അവർ വലിയ വില കൊടുത്തു തുടങ്ങി; തൊട്ടയൽപക്കത്തെ സ്പെയിനിൽ കൂട്ടമരണം സംഭവിക്കുന്നതു കണ്ടിട്ടും ജനങ്ങളെ അഴിഞ്ഞാടാൻ വിട്ടതിന്റെ ദുരന്തം കേവലം ഒരു കോടി ജനങ്ങൾ മാത്രമുള്ള സ്കാൻഡിനേവിയൻ രാഷ്ട്രത്തെ വേട്ടയാടുന്നു; ഇന്നലെ 114 പേർ മരിച്ചതോടെ തലയിൽ കൈവച്ച് ഒരു രാജ്യം
മറുനാടൻ മലയാളി ബ്യൂറോ
അലസതയും അമിത ആത്മവിശ്വാസവുമായിരുന്നു അമേരിക്കയേയും ബ്രിട്ടനേയും ദുരന്ത ഭൂമികൾ ആക്കിയതെങ്കിൽ, സ്വീഡന്റെ അഹങ്കാരമാണ് ഇപ്പോൾ ആ രാജ്യത്തെ തകർക്കുന്നത്. കേവലം ഒരു കോടി ജനങ്ങൾ മാത്രമുള്ള ഈ സ്കാൻഡിനേവിയൻ രാജ്യത്തിലെ 7,693 പേർ കോവിഡ് 19 രോഗികളാണ്. ഇതുവരെ 591 മരണങ്ങളും സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്.
യൂറോപ്പിൽ കൊറോണയുടെ തേരോട്ടം ആരംഭിച്ച ആദ്യനാളുകളിൽ മറ്റ് പല യൂറോപ്യൻ രാഷ്ട്രങ്ങളേയും പോലെ സ്വീഡനും അതിനെ കാര്യമായി എടുത്തില്ല. ശാസ്ത്രത്തിലും ആധുനിക സാങ്കേതിക വിദ്യയിലും ഉള്ള മികവും, ഏഷ്യൻ രാജ്യങ്ങളേക്കാൾ താരതമ്യേന ഉയർന്ന ശുചിത്വവുമെല്ലാം തങ്ങളെ രക്ഷിക്കും എന്നായിരുന്നു അവർ വിശ്വസിച്ചിരുന്നത്. ചൈനയിൽ നിന്നെത്തിയ മാരണം ഒന്ന് തൊട്ടു തലോടി പോകുമെന്നാല്ലാതെ ഇത്ര ഭീകരത സൃഷ്ടിക്കുമെന്നവർ ഓർത്തില്ല.
ആദ്യത്തെ കുറച്ച് നാളുകൾ കഴിഞ്ഞതോടെ ഈ കൊലയാളി വൈറസിന്റെ പ്രഹരണശേഷി തിരിച്ചറിഞ്ഞ മിക്ക യൂറോപ്യൻ രാഷ്ട്രങ്ങളും ഇതിനെ നിയന്ത്രിക്കാനായി കടുത്ത നടപടികളിലേക്ക് തിരിഞ്ഞു. സമ്പൂർണ്ണ ലോക്ക്ഡൗൺ ഉൾപ്പടെയുള്ള നടപടികളുമായി എത്തിയപ്പോഴേക്കും സമയം തീരെ വൈകിയിരുന്നു. പിടിച്ചാൽ കിട്ടാത്ത വ്യാപ്തിയിലേക്ക് പടർന്ന കൊറോണ തന്റെ ജോലി ഭംഗിയായി നിർവ്വഹിക്കുവാൻ തുടങ്ങി.
ഇറ്റലിയിലും സ്പെയിനിലും ഒക്കെ ഈ ഭീകരതയുടെ ഔന്നത്യം കാണുവാനായി. ബ്രിട്ടനും ഫ്രാൻസുമൊക്കെ ഇപ്പോഴും ദുരിതക്കയത്തിൽ തുടരുന്നു. തൊട്ടടുത്ത സ്പെയിനിൽ ആയിരങ്ങൾ മരിച്ചുവീണിട്ടും ഒരു പാഠം പഠിക്കാൻ സ്വീഡൻ തയ്യാറായില്ല. അമിതമായ ആത്മവിശ്വാസമായിരുന്നില്ല, അഹങ്കാരം തന്നെയായിരുന്നു ഇതിന് കാരണം.
സ്വീഡൻ ജനതയുടെ പൊതു ആരോഗ്യ സ്ഥിതി മറ്റ് യൂറോപ്യൻ രാഷ്ട്രങ്ങളിലെ ജനങ്ങളുടേതിനേക്കാൾ കൂടുതലാണ്. മാത്രമല്ല മറ്റ് യൂറോപ്യൻ രാഷ്ട്രങ്ങളിൽ നിന്നും വിഭിന്നമായി, യുവാക്കൾ കൂടുതലാണ് സ്വീഡനിൽ. അതിനാൽ ഈ രോഗം തങ്ങൾക്ക് തീരെ ഭയക്കേണ്ട ഒന്നല്ല എന്നായിരുന്നു, സ്വീഡനിലെ ആരോഗ്യ വിഭാഗത്തിന്റെ വാദം പോലും.
ഒരു രോഗത്തിന്റെ പേരിൽ ജനങ്ങളുടെ അടിസ്ഥാന അവകാശങ്ങൾ നിഷേധിക്കുന്നതിനെതിരെ പ്രതിപക്ഷവും രംഗത്തെത്തിയതോടെ പ്രതിച്ഛായ വർദ്ധിപ്പിക്കുന്ന മത്സരത്തിൽ പിന്തള്ളപ്പെട്ട് പോകാതിരിക്കാൻ സ്വീഡിഷ്പ്രധാനമന്ത്രി സ്റ്റീഫൻ ലോഫ്വാനും രംഗത്തെത്തി. സ്വീഡിഷ ജനത പക്വതയുള്ളവരാണെന്നും, അവർക്ക് ഏത് സന്ദർഭത്തിൽ എന്ത് ചെയ്യണമെന്ന് നല്ല നിശ്ചയമുണ്ടെന്നും അതിനാൽ തന്നെ മറ്റ് യൂറോപ്യൻ രാജ്യങ്ങളിലേത് പോലെ സമ്പൂർണ്ണ ലോക്ക്ഡൗൺ ആവശ്യമില്ലെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.
കോളേജുകൾക്കും മറ്റ് ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചപ്പോൾ പക്ഷെ രാജ്യത്തെ പ്രൈമറി സ്കൂളുകളെല്ലാം തുറന്നു തന്നെ പ്രവർത്തിച്ചിരുന്നു, ഇന്നും പ്രവർത്തിക്കുന്നു. കഴിയുന്നത്ര ആളുകൾ വീടുകളിൽ നിന്നും ജോലി എടുക്കണമെന്നും, കഴിയുന്നത്ര സമയം വീടുകൾക്കുള്ളിൽ ചെലവഴിക്കണം എന്നും നിർദ്ദേശിച്ചപ്പൊൾ, അതെല്ലാം കൃത്യമായി പാലിക്കപ്പെടുന്നുണ്ടോ എന്ന് ഉറപ്പാക്കാനുള്ള സംവിധാനം ഒരുക്കിയില്ല.
ടേബിൾ സ്പേസിലേക്ക് ചുരുക്കി എന്നതൊഴിച്ചാൽ ബാറുകളും റെസ്റ്റോറന്റുകളും തുറന്നു തന്നെ പ്രവർത്തിക്കുന്നു. അവിടങ്ങളിലെ തിരക്കിൽ നേരിയ കുറവ് അനുഭവപ്പെടുന്നുണ്ടെങ്കിലും, മറ്റ് യൂറോപ്യൻ രാജ്യങ്ങളിലെ നഗരങ്ങളിൽ ദൃശ്യമാകുന്ന വിജനത സ്വീഡനിലെ ഒരു നഗരത്തിലുമില്ല. മാത്രമാല്ല, ബ്രിട്ടനിൽ ഉൾപ്പടെ, രണ്ടുപേരിലധികം കൂടുന്നതിൽ വിലക്ക് നിലനിൽക്കുമ്പോൾ സ്വീഡനിൽ 500 പേർക്ക് വരെ കൂടാനുള്ള അനുമതി ഉണ്ടായിരുന്നു. രോഗവ്യാപനം കടുത്തതോടെ പല കോണുകളിൽ നിന്നും വിമർശനമുയർന്നപ്പോൾ ഈയിടെ മാത്രമാണ് അത് 50 പേരായി വെട്ടിച്ചുരുക്കിയത്.
കൊറോണ മൂലമുണ്ടായ അടിയന്തര സാഹചര്യം നേരിടാൻ സർക്കാരിന് പ്രത്യേക അവകാശങ്ങൾ നൽകുവാനുള്ള ഒരു ബില്ല് സർക്കാർ പാർലമെന്റിൽ അവതരിപ്പിച്ചിരുന്നു. ഇതിന്മേൽ ചർച്ചകൾ നടക്കുകയാണ്. നിലവിലുള്ള നിയമത്തിന്റെ അടിസ്ഥാനത്തിൽ തന്നെ നടപടികൾ സ്വീകരിക്കാം എന്നിരിക്കെ പ്രത്യേക അധികാരത്തിനായി ശ്രമിക്കുന്ന സർക്കാർ നടപടി സംശയാസ്പദമാണെന്നാണ് പ്രതിപക്ഷത്തിന്റെ വാദം.
നോബേൽ ഫൗണ്ടേഷൻ തലവൻ ഉൾപ്പടെ 2000 ത്തോളം ഡോക്ടർമാരും ഗവേഷകരൂം കർശനമായ ലോക്ക്ഡൗൺ ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് നിവേദനം നൽകിയിട്ട് പോലും ഇക്കാര്യത്തിൽ ഒരു തീരുമാനമെടുക്കാൻ വൈകുകയാണ് ഭരണകൂടം. അധികാരത്തിന്റെ ഈ ഗർവ്വിന് കൊറോണ വിധിക്കുന്ന ശിക്ഷ പ്രവചനങ്ങൾക്കപ്പുറമായിരിക്കുംഎന്നതാണ് മറ്റ് പല രാജ്യങ്ങളിലേയും അനുഭവം കാണിക്കുന്നത്.
സ്വീഡൻ ഇനിയും അഹങ്കാരം വിട്ട് പ്രവർത്തനക്ഷമമാകുവാൻ തീരുമാനിച്ചിട്ടില്ലെങ്കിലും, അറിഞ്ഞുകൊണ്ട് ഒരു അപകടം ക്ഷണിച്ചു വരുത്താൻ അയൽക്കാരായ ഫിൻലാൻഡുകാർ തയ്യാറല്ല, അത്യാവശ്യ സാധനങ്ങളുടെ നീക്കമൊഴിച്ച് മറ്റെല്ലാ കാര്യങ്ങൾക്കും വിലക്കേർപ്പെടുത്തി സ്വീഡനുമായുള്ള അതിർത്തി ഫിൻലാൻഡ് ഇന്നലെ കൊട്ടിയടച്ചു. പ്രതിദിനം ആയിരക്കണക്കിന് ജോലിക്കാരും കുടുംബംഗങ്ങളും ഇരുഭാഗത്തേക്കും പോകുന്ന അതിർത്തിയാണിത്.
പുതിയ നിയമമനുസരിച്ച്, സ്വീഡനിൽ നിന്നും ഒരു തൊഴിലാളിക്ക് ഫിൻലാൻഡിൽ വരണമെങ്കിൽ, അയാൾ ഫിൻലാൻഡിൽ വരേണ്ടത് അത്യാവശ്യമാണെന്ന് കാണിച്ചുകൊണ്ട് തൊഴിൽ ഉടമയിൽ നിന്നും കത്ത് വാങ്ങിയിരിക്കണം. മാത്രമല്ല, ഫിൻലാൻഡിൽ എത്തിയാൽ 14 ദിവസത്തെ നിർബന്ധിത ക്വാറന്റൈനും വിധേയമാകണം. നോർവ്വേയുടെ അതിർത്തിയിലും ഇതുപോലുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ഫിൻലാൻഡ് ആലോചിക്കുന്നുണ്ട്.
Stories you may Like
- മലയാളി പെൺകുട്ടിയുടെ മരണ കാരണം കണ്ടെത്താൻ ശ്രമിക്കുമ്പോൾ തെളിയുന്നത് ഗുരുതര വീഴ്ചകൾ
- കൊറോണ ധവാനിലെ കല്യാണപ്പാട്ട്; വിഡിയോ ഗാനം പുറത്ത്
- ഇന്ത്യൻ ദമ്പതികളുടെ മകൻ ബ്രിട്ടനിൽ ചർച്ചാ വിഷയമാകുമ്പോൾ
- കഞ്ചാവ്-കാരവൻ-കൃത്യനിഷ്ഠയില്ലായ്മ-ഈഗോ! ന്യൂജൻ താരങ്ങളാൽ മലയാള സിനിമ മുടിയുമ്പോൾ
- സൂര്യ പ്രതലത്തിൽ വീണ്ടും അതിഭയങ്കര സ്ഫോടനം
- TODAY
- LAST WEEK
- LAST MONTH
- സിഐടിയു ബ്യൂട്ടീഷൻ സംഘടനയുടെ ജില്ലാ സെക്രട്ടറി വോട്ട് കുത്തിയത് യുഡിഎഫ് സ്ഥാനാർത്ഥി ആന്റോ ആന്റണിക്ക്; വിവിപാറ്റിൽ തെളിഞ്ഞ പേര് അനിൽ ആന്റണി; കുമ്പഴ വടക്ക് പോളിങ് ബൂത്തിൽ നാലു മണിക്കൂർ നീണ്ട പ്രതിഷേധം: അവസാനം പരാതി പിൻവലിച്ച് മടങ്ങി
- 2021ൽ സീറ്റ് നിഷേധിച്ചത് ആഘാതമായി; നേതാക്കളുമായി മിണ്ടാതെ കഴിച്ചു കൂട്ടിയത് ആറുമാസം; എം വി ഗോവിന്ദനോടുള്ള വിയോജിപ്പും പ്രശ്നം; ബിജെപിയിൽ ചേരാനൊരുങ്ങിയത് തുടർച്ചയായ അവഗണന മൂലമോ? വെടിയേറ്റ് തലചിതറിയിട്ടും തിരിച്ചുവന്ന വിപ്ലവവീര്യമായ ഇ പിക്ക് സംഭവിച്ചത്?
- കേരളത്തിലെ സിപിഎമ്മിന് തിരിച്ചടിയുണ്ടായാൽ അതിന്റെ ഉത്തരവാദിയായി ജയരാജൻ മാറും; ദല്ലാളുമൊത്ത് ജാവ്ദേക്കറിനെ ഇപി കണ്ടത് രാഷ്ട്രീയ മണ്ടത്തരമെന്ന് വിലയിരുത്തി സിപിഎം; മുഖ്യമന്ത്രിയുടെ വാക്കുകളിലുള്ളത് ഇപിയെ ഒറ്റപ്പെടുത്തുമെന്ന സൂചന; പാപിയുടെ കൂടെ ശിവൻ കൂടിയാൽ ശിവനും പാപിയാകുമ്പോൾ
- ആലത്തൂരിലെ പാർട്ടി അനുഭാവികളുടെ വോട്ടുകൾ ബിജെപി. തൃശൂർ മണ്ഡലത്തിലേക്ക് ഇറക്കുമതി ചെയ്തെന്ന് ആരോപണം; തൃശൂർ നിയമസഭാ മണ്ഡലത്തിൽ മാത്രം പതിനായിരം വോട്ട് കൂടിയതിന് കാരണം കണ്ടെത്തി സിപിഐ! പൂങ്കുന്നത്തുണ്ടായത് വൻ സംഘർഷം; തൃശൂരിലെ പോരാട്ട ചൂടിന് തെളിവായി വിവാദം
- കൊലപാതകമെന്ന സൂചനകൾ സിബിഐയ്ക്ക്; അഴിക്കുള്ളിലുള്ള പ്രതികൾ സാങ്കേതികത്വത്തിൽ ജാമ്യം നേടുന്നത് ഒഴിവാക്കാൻ പ്രാഥമിക കുറ്റപത്രം; കൊലക്കുറ്റം ചുമത്താത്തിനാൽ 60 ദിവസത്തിന് ശേഷം ജാമ്യം കിട്ടാനുള്ള സാധ്യതയും അടച്ച് കേന്ദ്ര ഏജൻസി; സിദ്ധാർത്ഥൻ കേസ് അടുത്ത ഘട്ടത്തിലേക്ക്
- പാപിയുടെ കൂടെ ശിവൻ കൂടിയാലും പാപിയാകും! കൂട്ടുകെട്ടുകൾ ശ്രദ്ധിക്കണം; ജാവ്ദേക്കറിനെ ഞാനും കണ്ടിട്ടുണ്ട്; എന്നാൽ സംശയ വ്യക്തിത്വം അതിന് സാക്ഷിയായത് ജയരാജന് പറ്റിയ വീഴ്ച; കൂട്ടുകെട്ടിൽ ഇപി കൂടുതൽ ജാഗ്രത കാട്ടണമെന്ന് മുഖ്യമന്ത്രി; ഇപിയോട് മുഖ്യമന്ത്രിയും സിപിഎം നീരസത്തിൽ; ഇടതു കൺവീനർ പദവി നഷ്ടമാകും
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ആക്കുളത്തെ മകന്റെ ഫ്ളാറ്റിൽ ജാവ്ദേക്കർ വന്നിരുന്നു; കൂടെ ദല്ലാൾ നന്ദകുമാറും ഉണ്ടായിരുന്നു; എത്തിയത് വെറുതെ ഒന്ന് പരിചയപ്പെടാൻ; രാഷ്ട്രീയം ചർച്ച ചെയ്തതുമില്ല; ശോഭയും സുധാകരനും പറയുന്നതെല്ലാം പച്ചക്കള്ളം; അവർക്കെതിരെ നിയമ നടപടി; ദല്ലാളിനെതിരെ കേസ് കൊടുക്കേണ്ടതുമില്ല; ആ കൂടിക്കാഴ്ച സ്ഥിരീകരിച്ച് ഇപിയും; ചർച്ച തുടരും
- യഥാർത്ഥ ശിവനാണെങ്കിൽ പാപി കത്തിയെരിഞ്ഞ് പോകും; ഇത് ഡ്യൂപ്ലിക്കേറ്റ് ശിവൻ; ജയരാജൻ ജാവദേദ്ക്കറെ കണ്ടത് മുഖ്യമന്ത്രിയുടെ അറിവോടെ; പിടിക്കപ്പെട്ടപ്പോൾ കൂട്ടുപ്രതിയെ മുഖ്യമന്ത്രി തള്ളിപ്പറയുന്നു; 20 സീറ്റുകളും തോൽക്കുമ്പോൾ പിണറായി ജയരാജനെ ബലിയാടാക്കും; ജയരാജനെ ആളിക്കത്തിച്ച് സതീശനും
- 'ജാവദേക്കർക്കു ചായ കുടിക്കാൻ ഇ.പിയുടെ മകന്റെ ഫ്ളാറ്റ് ചായപ്പീടികയോ? രാമകഥയാണോ സംസാരിച്ചത്? കൂടിക്കാഴ്ചയ്ക്കു ശേഷം കച്ചവടമൊക്കെ നടന്നില്ലേ? സ്ഥാപനം ഷെയർ ചെയ്തു കൊടുത്തില്ലേ? ഇപിയുടെ കൂടിക്കാഴ്ചയിൽ പുതിയ തലം തേടി കോൺഗ്രസ്; ആഞ്ഞടിച്ച് കെ സുധാകരൻ വീണ്ടും
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍