പെൻസിൻവാലിയ അവന്യൂവിലെ വില്യാർഡ് ഹോട്ടലിലേയ്ക്ക് പരിഭ്രാന്തയായി കയറി വന്നു കോണ്ടലീസാ റൈസ്; ആവശ്യപ്പെട്ടത് ഡോ. മന്മോഹൻ സിംഗിനെ കാണണം എന്ന്; കാണാൻ താൽപ്പര്യമില്ലെന്ന് തുറന്നടിച്ചു മറുപടി നൽകി മന്മോഹൻ സിങ്; യുഎസ് താൽപ്പര്യം അനുസരിച്ചേ ആണവ കരാറിൽ പാടുള്ളൂ എന്നു പറഞ്ഞു വിരട്ടാൻ നോക്കിയ ബുഷിനോട് ഒരു 'ബിഗ് നോ' പറഞ്ഞ് സിങ്; മോദിയെ വിരട്ടി ട്രംപ് കാര്യം കാണുമ്പോൾ സോഷ്യൽ മീഡിയ ഓർമിപ്പിക്കുന്നത് ലോകപൊലീസിനെ വരുതിയിൽ നിർത്തിയ മന്മോഹൻ സിംഗെന്ന കിംഗിന്റെ കഥ
മറുനാടൻ ഡെസ്ക്
ന്യൂഡൽഹി: കോവിഡിന് എതിരായ പോരാട്ടത്തിലാണ് രാജ്യം. ലോകം മുഴുവൻ ഈ പോരാട്ടത്തിന്റെ ഭാഗമാകുമ്പോൾ ഇന്ത്യൻ സാഹായം തേടി അമേരിക്കൻ പ്രസിഡന്റ് ട്രംപ് വിളിച്ചു. ഇന്ത്യുയടെ മലേറിയ മരുന്നായ ഹൈഡ്രോക്സി ക്വോറോക്വിൻ മരുന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. എന്നാൽ, ഇന്ത്യൻ സാഹചര്യം മുൻനിർത്തി ഈ മരുന്നു കയറ്റുമതി നിരോധിച്ചിരുന്നു. എന്നാൽ, ഈ മരുന്ന് അമേരിക്കയ്ക്ക് നൽകിയില്ലെങ്കിൽ പ്രത്യാഘാതം ഉണ്ടാകുമെന്ന ട്രംപിന്റെ മുന്നറിയിപ്പിന് പിന്നാലെ ഇന്ത്യ മരുന്നിന്റെ കയറ്റുമതി നിരോധനവും പിൻവലിച്ചു. ഇതോടെ മോദി-ട്രംപ് സൗഹൃദത്തിലെ ഉലച്ചിലായി രാഷ്ട്രീയ കേന്ദ്രങ്ങൾ ഇതിനെ വിലയിരുത്തി. ട്രംപ് ഭീഷണിപ്പെടുത്തിയാണ് മരുന്നു വാങ്ങിയതെന്ന പ്രതീതി വന്നു. ഇതോടെ മോദിയുടെ നയത്തെ വിമർശിച്ച് കോൺഗ്രസ് നേതാക്കളും രംഗത്തെത്തി.
സൈബർ ലോകത്ത് മോദിക്കെതിരെ വിമർശനം ഉയരുമ്പോൾ തന്നെ മുൻ പ്രധാനമന്ത്രി മന്മോഹൻ സിംഗിനെ വാഴ്ത്തിപ്പാടുകയാണ് സോഷ്യൽ മീഡിയ. ജോർജ്ജ് ബുഷ് അമേരിക്കൻ പ്രസിഡന്റായിരുന്ന കാലത്ത് ഇന്ത്യയെ വിരട്ടാൻ ശ്രമിച്ചപ്പോൾ മന്മോഹൻ സിങ് എങ്ങനെയാണ് പ്രതികരിച്ചത് എന്ന കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചൂടുള്ള വിഷയമായി ചർച്ചയാകുന്നത്. കോൺഗ്രസ് പ്ലാറ്റ്ഫോമുകളിലാണ് മന്മോഹൻ സിംഗിന് വാഴ്ത്തിക്കൊണ്ടുള്ള കുറിപ്പുകൾ എത്തുന്നത്. ഇന്നത്തെ ഇന്ത്യയെ രൂപപ്പെടുത്തുന്നതിൽ നിർണായ പങ്കുവഹിച്ച ആഗോള സാമ്പത്തികമാന്ദ്യം പ്രവചിച്ച മിടുക്കനായ ധനതന്ത്രജ്ഞൻ കൂടിയായ സിംഗിനെ എതിരാളികൾ നേരിട്ടത് അദ്ദേഹത്തിന്റെ മൗനത്തിന്റെ പേരിലായിരുന്നു. എന്നാൽ, ഇന്ന് ആ മനുഷ്യന്റെ വില രാജ്യം തിരിച്ചറിയുന്നു എന്നു പറഞ്ഞു കൊണ്ടാണ് സോഷ്യൽ മീഡിയ ആ പഴയ കഥ പറഞ്ഞത്.
ഇന്ന് ട്രംപ് ഇന്ത്യൻ മരുന്നു വാങ്ങാൻവേണ്ടി നടത്തിയ വിരട്ടലിന്റെ പശ്ചാത്തലത്തിലാണ് അത്തരമൊരു സാഹചര്യത്തിൽ ഡോ. മന്മോഹൻ സിങ് എന്തു നടപടി സ്വീകരിച്ചു എന്നത് ചർച്ചയാകുന്നത്. ഇന്ത്യയുടെ മുൻ സുരക്ഷാ ഉപദേഷ്ടാവ് എം.കെ നാരായണന്റെ പുസത്കത്തിൽ പറഞ്ഞ ആ പഴയ കഥയാണ് പുറത്തുവരുന്നത്. മൗനിയെന്നും കഴിവില്ലാത്തവൻ എന്നും കളിയാക്കി വിളിക്കുമ്പോൾ തന്നെയാണ് ആണവകരാർ ഒപ്പിടുന്ന വേളയിൽ അമേരിക്കൻ സമ്മർദ്ദത്തെ സിങ് മറികടന്ന വിധമാണ് അദ്ദേഹം വിവരിച്ചത്. 2005 ൽ ഇരുരാജ്യങ്ങളുമായുള്ള ആണവ കരാർ പ്രഖ്യാപിക്കുന്നതിന് തലേദിവസം അമേരിക്ക പ്രയോഗിച്ച സമ്മർദ്ദത്തിന് മുമ്പിൽ വഴങ്ങാതെ നിലപാട് പ്രഖ്യാപിക്കുകയായിരുന്നു ഡോ. മന്മോഹൻ സിങ്.
എട്ട് വരെ ആണവറിയാക്ടറുകൾ ഇന്ത്യക്ക് നൽകാം എന്ന മുൻ ധാരണയിൽ നിന്നും വ്യതിചലിച്ച് അമേരിക്ക രണ്ട് റിയാക്ടറുകൾ മാത്രം നൽകാം എന്ന നിലയിലേക്ക് മലക്കം മറിച്ചു. കരാർ ഒപ്പിടാനായി അമേരിക്കയിൽ എത്തിയ ഇന്ത്യൻ പ്രധാനമന്ത്രിയെ സംബന്ധിച്ചിടത്തോളം ഇത് അപമാന കരമായി തോന്നി. അമേരിക്കൻ ഭീഷണിക്ക് വഴങ്ങില്ലെന്ന് മനസ്സിൽ ഉറപ്പിച്ച അദ്ദേഹം കുലുങ്ങിയില്ല. അമേരിക്കയ്ക്ക് കുറിക്ക് കൊള്ളുന്ന മറുപടി നൽകുകയും ചെയ്തു ഡോ. മന്മോഹൻ സിങ്.
2005 ജൂലൈ 18നാണ് വൈറ്റ് ഹൗസിന് മുന്നിൽ ആണവ കരാർ സംബന്ധിച്ച പ്രഖ്യാപനം അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി ഡോ. മന്മോഹൻ സിംഗും അമേരിക്കൻ പ്രസിഡന്റ് ജോർജ് ബുഷും ചേർന്ന് നടത്താനിരിക്കുന്നത്. അമേരിക്കയുടെ മലക്കംമറിച്ചിലിന് പിന്നാലെ ജൂലൈ 17 ന് രാത്രി മന്മോഹൻ സിങ് ഇന്ത്യൻ സംഘത്തോട് കരാറിൽ നിന്ന് പിന്മാറുകയാണ് എന്ന തീരുമാനം അറിയിക്കുന്നു. രാത്രിയിൽ തന്നെ വൈറ്റ് ഹൗസിനെ ഇക്കാര്യം അറിയിക്കുകയും ചെയ്തു. ഇതോടെ ഇന്ത്യ ആണവ കരാറിൽ നിന്നും പിൻവാങ്ങുന്നു എന്ന ബോധ്യം വന്നു. പരിഭ്രാന്തയായ അമേരിക്കൻ വിദേശകാര്യ സെക്രട്ടറി കോണ്ടലീസ റൈസ് എങ്ങനെയും സിംഗിനെ കണ്ട് കരാറിൽ നിന്നും പിന്മാറരുത് എന്ന നിർദ്ദേശവുമായി എത്തി.
പെൻസിൻവാലിയ അവന്യൂവിലെ വില്യാർഡ് ഹോട്ടലിലേയ്ക്ക് അമേരിക്കയുടെ സ്റ്റേറ്റ് സെക്രട്ടറി പരിഭ്രാന്തയായി കയറിച്ചെന്നും. ബുഷിന്റെ നിർദ്ദേശവുമായാണ് താൻ എത്തിയതെന്ന് പറഞ്ഞിട്ടും മന്മോഹൻ സിങ് കാണാൻ കൂട്ടാക്കിയില്ല. തുടർന്ന് വിദേശകാര്യമന്ത്രി നട്വർ സിംഗിനെ കണ്ട് മുൻധാരണ പ്രകാരം കരാർ നടപ്പാക്കാം എന്ന് അറിയിക്കുകയും ചെയ്യുന്നു. അമേരിക്കയുടെ സമ്മർദ്ദത്തിന് വഴങ്ങാതെ അമേരിക്കയെ സമ്മർദ്ദത്തിലാക്കുന്ന നിലപാടാണ് ഡോ. മന്മോഹൻ സിങ് സ്വീകരിച്ചത്. ഡോ. മന്മോഹൻ സിംഗിന്റെ ശക്തമായ നിലപാടില്ലായിരുന്നുവെങ്കിൽ ഈ കരാർ ഇത്തരത്തിൽ സംഭവിക്കില്ലായിരുന്നു എന്നതും എം.കെ നാരായണൻ ചൂണ്ടിക്കാണിക്കുന്നു.
കാലാകാലങ്ങളായി അമേരിക്കയുമായി ഇന്ത്യയ്ക്ക് നല്ല ബന്ധമാണ് ഉള്ളത്. എന്നാൽ അതിൽ വിധേയത്വത്തിനല്ല സൗഹൃദത്തിനാണ് സ്ഥാനം. ഭീഷണിക്ക് വഴങ്ങുന്നതും മനുഷ്യത്വത്തിന്റെ പേരിൽ സഹായം ചെയ്യുന്നതും തമ്മിൽ വലിയ അന്തരമുണ്ട്. ഇത്തരം ഭീഷണികളെ രാജ്യം ഇതിന് മുൻപ് എങ്ങിനെ നേരിട്ടു എന്ന് ഇന്ദിരാ ഗാന്ധിയും മന്മോഹൻസിംഗും അടക്കമുള്ള മുൻഗാമികളിൽ നിന്ന് നരേന്ദ്ര മോദി കണ്ടുപഠിക്കേണ്ടതുണ്ടെന്ന അഭിപ്രായവും സോഷ്യൽ മീഡിയയിൽ ഉയരുന്നുണ്ട്. 1971 ൽ ഇന്ത്യ ബംഗ്ലാദേശ് രൂപീകരിക്കുന്നതിനെ എതിർത്ത അമേരിക്കൻ പ്രസിഡണ്ട് നിക്സനെയും ഇന്ദിരാഗാന്ധി കണ്ടം വഴി ഓടിച്ചിട്ടുണ്ട്. ഈ കഥയും സോഷ്യൽ മീഡിയയിൽ കോൺഗ്രസ് ഗ്രൂപ്പുകൾ പ്രചരിപ്പിക്കുന്നുണ്ട്.
അതേസമയം കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുമ്പോൾ ഡോ. മന്മോഹൻ സിംഗിന്റെ ഉപദേശം തേടണം എന്ന അഭിപ്രായവും നിരവധി പേർ ഉന്നയിക്കുന്നുണ്ട്. ആരോഗ്യ പരിപാലന മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് 50 ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷ നൽകിയത് അടക്കമുള്ള കേന്ദ്രമന്ത്രിയുടെ നടപടികളെ മന്മോഹൻ സിങ് നേരത്ത സ്വാഗതം ചെയ്തിരുന്നു. ദീർഘവീക്ഷണവും അതിവിശാലമായ കാഴ്ച്ചപ്പാടമുള്ള വ്യക്തിയാണ് ഡോ. മന്മോഹൻ സിങ്.
സാമൂഹികമായ സഹവർത്തിത്വമില്ലായ്മ, സാമ്പത്തിക മാന്ദ്യം, കൊറോണ എന്നിവ രാജ്യത്ത് വലിയ ആപത്തുകൊണ്ടുവരുമെന്ന് മുൻ പ്രധാനമന്ത്രി ഡോ മന്മോഹൻ സിങ് നേരത്തെ എഴുതിയ ഒരു ലേഖനത്തിൽ വ്യക്തമാക്കിയിരുന്നു. ഈ മൂന്ന് പ്രശ്നങ്ങൾ ഇന്ത്യയുടെ ആത്മാവിനെ മുറിവേൽപ്പിക്കുക മാത്രമല്ല ആഗോളതലത്തിൽ സാമ്പത്തിക-ജനാധിപത്യ ശക്തിയെന്ന രാജ്യത്തിന്റെ സൽപേരിനെയും അത് മോശമായി ബാധിക്കുമെന്ന് മന്മോഹൻ സിങ് ഒരു പ്രമുഖ മാധ്യമത്തിലെഴുതിയ ലേഖനത്തിൽ പറയുന്നു. ആദ്യത്തെ രണ്ടെണ്ണവും നമ്മൾ സ്വയം വരുത്തിവച്ചതാണ്. ഇതുകൂടാതെ ഇപ്പോൾ കൊറോണ വൈറസും. ഇത് മൂന്നും ഇന്ത്യയ്ക്ക് ഭീഷണിയാണെന്ന് അദ്ദേഹം കുറിച്ചു. ഈ മൂന്ന് പ്രശ്നങ്ങളും പരിഹരിക്കാനുള്ള നിർദ്ദേശങ്ങളും മന്മോഹൻ സിങ് ലേഖനത്തിലൂടെ നിർദ്ദേശിച്ചിരുന്നു.
നേരത്തെ സാമ്പത്തിക മാന്ദ്യത്തിന്റെ പശ്ചാത്തലത്തിൽ പരിഹരിക്കാൻ അഞ്ചിന മാർഗ്ഗനിർദ്ദേശങ്ങൾ ആണ് മന്മോഹൻ സിങ് നിർദ്ദേശിരുന്നു. ഇത് മോദി സർക്കാർ നടപ്പിലാക്കാൻ ഇളവുകളുമായി രംഗത്തെത്തുകയും ചെയ്തിരുന്നു. ജിഎസ്ടി യുക്തിസഹമാക്കണം, തകർന്ന് കിടക്കുന്ന കാർഷിക മേഖലയെ പുനരുജ്ജീവിപ്പിക്കണം, പണ ലഭ്യത വർധിപ്പിക്കണം, ടെക്സ്റ്റയിൽ, ഓട്ടോമൊബൈൽ, ഇലക്ട്രോണിക്, ഹൗസിങ് മേഖലയെ വളർച്ചയിലേക്ക് തിരികെയെത്തിക്കാൻ പ്രത്യേക പദ്ധതി ആവിഷ്കരിക്കണം. എളുപ്പത്തിൽ വായ്പ ലഭ്യമാക്കണം എന്നിങ്ങനെയാണ് മുൻ പ്രധാനമന്ത്രിയുടെ നിർദ്ദേശങ്ങൾ.
Stories you may Like
- നരസിംഹറാവു സ്തുതിപാഠകർ അറിയാൻ: വെള്ളാശേരി ജോസഫ് എഴുതുന്നു
- സിനിമാ മന്ത്രി 'വിശ്വാസം' തകർക്കുമോ? മന്മോഹൻ ബംഗ്ലാവ് വീണ്ടും ചർച്ചകളിൽ
- നെഹ്റുവിനെ ഇകഴ്ത്തിയതിന് പിന്നാലെ മന്മോഹൻ സിങ്ങിനെ വാഴ്ത്തി നരേന്ദ്ര മോദി
- രാജ്യത്തിന്റെ എല്ലാ പ്രശ്നങ്ങൾക്കും കാരണം മുൻ കോൺഗ്രസ് സർക്കാരുകൾ ആണോ?
- മന്മോഹൻ സിങ് വീൽ ചെയറിൽ രാജ്യസഭയിലെത്തി; പ്രചോദനമെന്ന് കോൺഗ്രസ്
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്