ഒൻപത് പേർ പോസിറ്റീവ് ആയപ്പോൾ വീട്ടിലേക്ക് മടങ്ങിയത് നെഗറ്റീവായ 13 പേർ; കോവിഡിനെ പിടിച്ചു കെട്ടിയ പിണറായിക്കും ശൈലജയ്ക്കും കിട്ടുന്നത് കൈയടി; ലോക് ഡൗൺ പ്രഖ്യാപിച്ച് ഗൗരവം പ്രധാനമന്ത്രി ബോധ്യപ്പെടുത്തിയിട്ടും മഹാരാഷ്ട്രയ്ക്കും ഡൽഹിക്കും തമിഴ് നാടിനും പറ്റിയതെല്ലാം വലിയ വീഴ്ചകൾ; നിസാമുദ്ദീനിലെ തബ് ലീഗ് സമ്മേളനം രാജ്യത്തേയും കോവിഡിൽ കുരുക്കി; ആകെ പകച്ച് ഡൽഹിയും മുംബൈയും ചെന്നൈയും അടക്കമുള്ള മെട്രോ നഗരങ്ങൾ; കൊറോണ ബാധിതരുടെ എണ്ണം ഇന്ത്യയിൽ 6000ത്തോട് അടുക്കുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: കോവിഡ് പ്രതിരോധത്തിൽ കേരളം പുതിയ മാതൃകയാണ്. ഇന്നലെ ഒൻപത് പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തപ്പോൾ രോഗം ഭേദമായി വീട്ടിലേക്ക് പോയത് 13 പേരും. അതുകൊണ്ട് തന്നെ മുഖ്യന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രി കെകെ ശൈലജയ്ക്കും കൈയടിക്കുകയാണ് ഇന്ത്യ. ഈ മാതൃക ഏവരും അംഗീകരിക്കുമ്പോഴും രാജ്യത്തുകൊറോണ ബാധിതരുടെ എണ്ണം അതിവേഗം കുതിച്ചുയരുകയാണ്. മഹാരാഷ്ട്രയിൽ രോഗികളുടെ എണ്ണം 1000 കടന്നു. രാജ്യത്ത് രോഗ ബാധിതരുടെ എണ്ണം ആറായിരത്തിലേക്ക് അടുക്കുകായണ്. മരണം 180ഉം. ഇതിൽ 72 പേരും മരിച്ചത് മഹാരാഷ്ട്രയിലാണ്.
ജനതാ കർഫ്യൂ പ്രഖ്യാപിച്ചതും അതിന് ശേഷം ലോക് ഡൗൺ ആക്കിയതും കോവിഡിന്റെ ഗൗരവം തിരിച്ചറിഞ്ഞുള്ള കേന്ദ്ര സർക്കാരിന്റെ നടപടികളാണ്. പ്രധാനമന്ത്രി മോദിയുടെ ഈ പ്രഖ്യാപനങ്ങളുടെ ഉദ്ദേശമൊന്നും ഉത്തരേന്ത്യയിൽ പ്രതിഫലിച്ചില്ല. ലോക് ഡൗണിന് ശേഷമാണ് മിക്ക സംസ്ഥാനങ്ങളിലും രോഗം പടർന്നത്. ചികിൽസാ സംവിധാനങ്ങളുടെ പോരായ്മയും കണ്ടു. ഡോക്ടർമാരും നഴ്സുമാരുമെല്ലാം രോഗികളായതും ഇതിന്റെ ഭാഗമാണ്. മുഖാവരണം പോലും ജോലി ചെയ്യുന്ന ആരോഗ്യ പ്രവർത്തകരുടെ വിലാപവും കേട്ടു. ഒരാഴ്ചയ്ക്കുള്ളിൽ രോഗികളുടെ എണ്ണത്തിൽ കുറവുണ്ടായില്ലെങ്കിൽ ഇന്ത്യയും അതീവ ഗുരുതരാവസ്ഥയിലേക്ക് പോകും.
മുംബൈയാണ് രാജ്യത്ത് കോവിഡിന്റെ ഹോട്ട് സ്പോട്ട്. 702 രോഗികളാണ് ഇവിടെ ഉള്ളത്. ധാരാവിയിൽ പോലും വൈറസ് എത്തി. തമിഴ്നാടും ഡൽഹിയും കോവിഡിൽ ഭയന്ന് വിറയ്ക്കുകയാണ്. തമിഴ്നാട്ടിൽ 738ഉം ഡൽഹിയിൽ 669 രോഗികളും ഉണ്ട്. തെലുങ്കാനയിലും രാജസ്ഥാനിലും ഉത്തർപ്രദേശിലും ആന്ധ്രയിലും വലിയ പ്രതിസന്ധിയാണ്. മധ്യപ്രദേശിലും രോഗികളുടെ എണ്ണം അതിവേഗം കൂടുകയാണ്. ഇവിടെ 24 പേർ ഇതുവരെ മരിച്ചു. രോഗം ആദ്യമെത്തിയ കേരളത്തെ പോലെ പഞ്ചാബും രോഗത്തെ ഒരു പരിധി വരെ പിടിച്ചു കെട്ടി. എന്നാൽ നിസാമുദ്ദീൻ ഇഫക്ടിൽ രോഗം പടർന്ന സംസ്ഥാനങ്ങൾക്ക് അതിന് കഴിയുന്നില്ല. സമൂഹ വ്യാപനമുണ്ടായെന്ന സംശയവും സജീവം.
അതിനിടെ ദേശീയ തലസ്ഥാന മേഖലയിലെ നോയിഡ, ഗസ്സിയാബാദ് എന്നിവ ഉൾപ്പെടെ 15 ജില്ലകൾ പൂർണമായി അടച്ചിടാൻ ഉത്തർപ്രദേശ് സർക്കാരിന്റെ തീരുമാനം. ഇന്നലെ അർധരാത്രി മുതൽ 13ന് അർധരാത്രി വരെയാണു നിയന്ത്രണം. 21 ദിവസത്തെ ലോക്ഡൗൺ അവസാനിച്ചാലും ഈ നിയന്ത്രണം തുടരും. കോവിഡ് രോഗികൾ കൂടുതലുള്ള ലക്നൗ, ആഗ്ര, ഗസ്സിയാബാദ്, ഗൗതം ബുദ്ധ് നഗർ (നോയിഡ), കാൻപുർ, വാരാണസി, ഷാംലി, മീററ്റ്, ബറേലി, ബുലന്ദ്ഷെഹർ, ഫിറോസാബാദ്, മഹാരാജ്ഗഞ്ച്, സിതാപുർ, സഹാറൻപുർ, ബസ്തി എന്നീ ജില്ലകളാണു പൂർണമായി അടച്ചിടുന്നത്.
ഇന്നലെ 6 പേർ പുണെയിലും 5 പേർ മുംബൈയിലും മരിച്ചു. മുംബൈയിൽ മാത്രം മരണസംഖ്യ 45 ആയി. ധാരാവിയിൽ രോഗികൾ പത്തായി. ഇവിടുത്തേതിലും ഗുരുതരമായ സ്ഥിതിയാണ് സമീപത്തെ വർളി മേഖലയിലുള്ളത്. ഇവിടെ രോഗികൾ 78 ആയി. മുംബൈയിൽ മാസ്ക് ധരിക്കാതെ വീടിനു പുറത്തിറങ്ങുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കും. തമിഴ്നാട്ടിൽ വെല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന നാൽപത്തിയഞ്ചുകാരൻ കൂടി മരിച്ചതോടെ മരണസംഖ്യ 8 ആയി. തമിഴ്നാട്ടിലെ രോഗികളിൽ 690 പേരുംഡൽഹി തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവരോ അവരുമായി സമ്പർക്കത്തിലേർപ്പെട്ടവരോ ആണ്.
ചെന്നൈയിലുൾപ്പെടെ രോഗം കണ്ടെത്തിയ മേഖലകൾ പൂർണമായി അടച്ചിടും. ചെന്നൈയിൽ മുഴുവൻ വീടുകളിലും ആരോഗ്യപ്രവർത്തകർ പരിശോധന നടത്തി രോഗലക്ഷണങ്ങളുള്ളവരെ ആശുപത്രിയിലേക്കു മാറ്റും. കോവിഡ് പ്രതിരോധത്തിൽ തമിഴ്നാട്ടിൽ ഗുരുതര വീഴ്ചയുണ്ടായതും ചർച്ചയാണ്. തമിഴ്നാട്ടിൽ നാല് പേരെ കോവിഡ് ഭേദമാകാതെ ഡിസ്ചാർജ് ചെയ്തു. വിഴുപുരം ഗവ. ആശുപത്രിയിൽ നിന്ന് വിട്ടയച്ച മൂന്നുപേരെ കണ്ടെത്തി. എന്നാൽ ഡൽഹി സ്വദേശിയെ കണ്ടെത്താനായില്ല. ഇവരെ കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി. 149 രോഗികളുള്ള ചെന്നൈയാണ് സംസ്ഥാനത്ത് ഏറ്റവും വലിയ ഹോട്ട് സ്പോട്ട്. പല പ്രദേശങ്ങളിലും രോഗവ്യാപനത്തിന്റെ ക്ലസ്റ്ററുകൾ രൂപപെട്ടുവെന്ന ആശങ്കയും ഉയർന്നു. നിലവിൽ ആയിരത്തിയെണ്ണൂറ് പേർ ഐസലേഷനിലാണ്.
തമിഴ്നാടിന് കോവിഡ് പ്രതിരോധത്തിന് അനുവദിച്ച കേന്ദ്രവിഹിതം കുറഞ്ഞതിനെ ചോദ്യം ചെയ്ത് മദ്രാസ് ഹൈക്കോടതി. കൂടുതൽ കോവിഡ് ബാധിതരുള്ള സംസ്ഥാനമായിട്ടും ധനസഹായം കുറഞ്ഞതിൽ ഹൈക്കോടതി കേന്ദ്രത്തോട് വിശദീകരണം തേടി. 510 കോടി രൂപ മാത്രം അനുവദിച്ചത് എന്തുകൊണ്ടെന്ന് കോടതി ചോദിച്ചു. കർണാടകയിൽ കലബുറഗി ആശുപത്രിയിൽ 65 വയസ്സുകാരൻ മരിച്ചതോടെ കോവിഡ് മരണം 5 ആയി. ഗുജറാത്തിലെ ജാംനഗറിൽ കോവിഡ് ബാധിച്ച് 14 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. ഡൽഹിയിൽ എഎസ്െഎയ്ക്ക് രോഗം സ്ഥിരീകരിച്ചതോടെ പൊലീസ് കോളിനി സീൽ ചെയ്തു. ഡൽഹിയിൽ ഒരു മലയാളി നഴ്സിന് കൂടി കോവിഡ് സ്ഥിരീകരിച്ചു.
ഡൽഹിയിൽ 8 പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണെന്ന് ആരോഗ്യമന്ത്രി സത്യേന്ദ്ര ജയിൻ അറിയിച്ചു. ഡൽഹിയിൽ ട്രാഫിക് എഎസ്ഐക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇയാൾ താമസിച്ചിരുന്ന പൊലീസ് കോളനി സീൽ ചെയ്തു. എഎസ്ഐക്ക് എങ്ങനെ കോവിഡ് ബാധിച്ചുവെന്ന് അന്വേഷിച്ച് വരികയാണ്. തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത രോഗ ബാധിതനായ ആളുമായി സമ്പർക്കം പുലർത്തിയ മധ്യപ്രദേശിലെ ഒരു കുടുംബത്തിലെ എട്ട്പേർക്കും കോവിഡ് സ്ഥിരീകരിച്ചു. സമ്മേളനത്തിൽ പങ്കെടുത്തയാൾ കഴിഞ്ഞ ദിവസം മരിച്ചു.
അപ്പോളോ ആശുപത്രിയിൽ ജോലി ചെയ്യുന്ന മലയാളി നഴ്സിന് കോവിഡ് സ്ഥിരീകരിച്ചതോടെ ഡൽഹിയിൽ രോഗം ബാധിച്ച മലയാളി നഴ്സുമാരുടെ എണ്ണം പത്തായി.നേരത്തെ ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ടിലെ ഒമ്പത് നഴ്സുമാർക്കും രോഗം സ്ഥിരീകരിച്ചിരുന്നു. ഡോക്ടർമാരും നഴ്സുമാരുമുൾപ്പെടെ ഡൽഹിയിൽ 26 ആരോഗ്യപ്രവർത്തകർക്കാണ് രോഗം ബാധിച്ചിട്ടുള്ളത്.
Stories you may Like
- മലയാളി പെൺകുട്ടിയുടെ മരണ കാരണം കണ്ടെത്താൻ ശ്രമിക്കുമ്പോൾ തെളിയുന്നത് ഗുരുതര വീഴ്ചകൾ
- കൊറോണ ധവാനിലെ കല്യാണപ്പാട്ട്; വിഡിയോ ഗാനം പുറത്ത്
- ഇന്ത്യൻ ദമ്പതികളുടെ മകൻ ബ്രിട്ടനിൽ ചർച്ചാ വിഷയമാകുമ്പോൾ
- കഞ്ചാവ്-കാരവൻ-കൃത്യനിഷ്ഠയില്ലായ്മ-ഈഗോ! ന്യൂജൻ താരങ്ങളാൽ മലയാള സിനിമ മുടിയുമ്പോൾ
- സൂര്യ പ്രതലത്തിൽ വീണ്ടും അതിഭയങ്കര സ്ഫോടനം
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍