മോഹൻലാലും സുരേഷ് ഗോപിയും ഇടയ്ക്ക് വിളിക്കും; കുറച്ചു പേർ നാട്ടുകാരെ കൂട്ടി ക്രിക്കറ്റ് കളിക്കും; മറ്റുള്ളവർക്ക് ആശ്വാസം ചീട്ടു കളി; ഇന്റർനെറ്റിൽ പരതി സമയം കളയുന്നവരും ഉണ്ട്; പൂർത്തിയായത് 10 ദിവസത്തെ ഷൂട്ടിംഗും ബാക്കിയുള്ളത് 55 ദിവസത്തെ ചിത്രീകരണവും; കൊറോണ നിയന്ത്രണങ്ങളിൽ ഉടൻ ഇളവ് നൽകാമെന്ന് സിനിമാ സംഘത്തിന് സൂചന നൽകി ജോർദ്ദാൻ; സിനിമ പൂർത്തിയാക്കി മടങ്ങുന്നതും പൃഥ്വിരാജിന്റേയും ബ്ലസിയുടേയും ആലോചനയിൽ; ആടുജീവിതം ടീം ജോർദ്ദാനിൽ ഹാപ്പി
പ്രകാശ് ചന്ദ്രശേഖർ
കൊച്ചി: ഒരു കൂട്ടർ നാട്ടുകാരെ കൂട്ടി ക്രിക്കറ്റ് കളിക്കമ്പോൾ കുറച്ചുപേർ ചീട്ടുകളിയുമായി മുറിക്കുള്ളിൽത്തന്നെ ഒതുങ്ങും. മറ്റുള്ളവരിൽ ഏറെയും എന്തെങ്കിലുമൊക്കെ പറഞ്ഞും ഇന്റർനെറ്റിൽ പരതിയും സമയം കളയുന്നു. നാട്ടിലെപ്പോലെ കടുത്ത നിയന്ത്രണങ്ങളില്ല. റൂമിന് പുറത്തിറങ്ങി ,താമസകേന്ദ്രത്തിന് ചൂറ്റും നടക്കാം,വ്യായാമങ്ങളിൽ ഏർപ്പെടാം. സമയാ സമയങ്ങളിൽ ഭക്ഷണവും അവശ്യവസ്തുക്കളും മുന്നിലെത്തും. ഇവിടെ നിലവിൽ പ്രശ്നങ്ങളൊന്നുമില്ല-ജോർദ്ദാനിൽ കുടുങ്ങിയ ആടുജീവിതത്തിന്റെ അണിയറപ്രവർത്തകർ മറുനാടനോട് തങ്ങളുടെ ഇപ്പോഴത്തെ അവസ്ഥയെ കുറിച്ച് പറഞ്ഞത് ഇഹ്ങനെയാണ്.
മോഹൻലാലും സുരേഷ് ഗോപിയും മന്ത്രിമാരും മറ്റ് നിരവധി പ്രമുഖരും ഇടയ്ക്കിടെ വിളിച്ച് ക്ഷേമം അന്വേഷിക്കുന്നുണ്ടെന്നും എല്ലാവിധ സഹായവും ഉറപ്പുനൽകിയിട്ടുണ്ടെന്നും ക്രൂ അംഗം വെളിപ്പെടുത്തി. കോവിഡ് 19 നിയന്ത്രണങ്ങളെ തുടർന്ന് ജോർദ്ദാനിലെ മരുഭൂമിയിൽ നടന്നുവന്നിരുന്ന ചിത്രത്തിന്റെ ഷൂട്ടിങ് മുടങ്ങിയിരുന്നു. രണ്ടാഴ്ചയോളമായി നായകൻ പൃഥിരാജും സംവിധായകൻ ബ്ലസ്സിയുമടക്കമുള്ള ഷൂട്ടിങ് സംഘത്തിലെ 48 പേരും ലൊക്കേഷനടുത്തെ താമസകേന്ദ്രത്തിൽ വിശ്രമത്തിലാണ്.
ഇവരെ നാട്ടിലെത്തിക്കാൻ പ്രത്യേക വിമാനം അയക്കണമെന്ന് ഫാൻസുകാരും അടുപ്പക്കാരും ആവശ്യം ഉന്നയിച്ചിരുന്നെങ്കിലും നിലവിലെ സാഹചര്യത്തിൽ ഇത് സാധ്യമെല്ലന്ന് മന്ത്രിമാർ അടക്കമുള്ളവർ വ്യക്തമാക്കിയിരുന്നു. 65 ദിവസത്തെ ചിത്രീകരണം ലക്ഷ്യമിട്ടാണ് ആടുജീവിതം ടീം ജോർദ്ദാനിലെത്തിയത്. 10 ദിവസത്തെ ചിത്രീകരണമാണ് പൂർത്തിയായിട്ടുള്ളത്. ബാക്കിയുള്ള 55 ദിവസത്തെ ചിത്രീകരണം പൂർത്തിയാക്കേണ്ടതുണ്ട്. ഷൂട്ടിംഗിന് അനുമതി തേടി അണിയറ പ്രവർത്തകർ ഇവിടുത്തെ ഗവൺമെന്റിനെ സമീപിച്ചിട്ടുണ്ട്.
താമസിയാതെ ഇളവുകൾ പ്രഖ്യാപിക്കുമെന്നാണ് ഗവൺമെന്റ് പ്രതിനിധികൾ ചിത്രീകരണ സംഘത്തെ അറിയിച്ചിട്ടുള്ളത്. അങ്ങിനെയെങ്കിൽ ചിത്രീകരണം പൂർത്തിയാക്കിയ ശേഷം നാട്ടിലേയ്ക്ക് തിരിക്കുന്നതല്ലെ ഉത്തമമെന്ന് ടീം അംഗങ്ങൾക്കിടയിൽ ആലോചന ശക്തമായിട്ടുണ്ട്. എന്നാൽ ഇത് സംമ്പന്ധിച്ച്് അന്തിമതീരുമാനമായിട്ടില്ല എന്നാണ് സൂചന. കോവിഡ്19 -തുമായി ബന്ധപ്പെട്ട് ലോകവ്യാപകമായി ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ സാഹചര്യത്തിൽ ഇന്ത്യയ്ക്ക് പുറത്ത് ചിത്രീകരണം പുരോഗമിച്ചിരുന്ന ചിത്രങ്ങളാണ് ആടുജീവിതവും ജിബൂട്ടിയും.
ഇതിൽ ജിബൂട്ടിയുടെ ചിത്രീകരണം മുടക്കം കൂടാതെ നടക്കുന്നുണ്ടെന്ന് അണിയറപ്രവർത്തകർ മറുനാടനോട് വ്യക്തമാക്കിയിരുന്നു. അഫ്രിക്കൻ രാജ്യമായ ജിബൂട്ടിയാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ. അതുകൊണ്ട് തന്നെ ചിത്രത്തിന് രാജ്യത്തിന്റെ പേരുതന്നെ നൽകി ആ രാജ്യത്തോടുള്ള ആദരവും അണിയറ പ്രവർത്തകർ ചിത്രത്തിലൂടെ വ്യക്തമാക്കുന്നു. അതിജീവനത്തിന്റെ കഥയാണ് ഈ രണ്ട് ചിത്രങ്ങളും പങ്കുവയ്ക്കുന്നത്്. മാർച്ച് 24നാണ് ആടുജീവിതത്തിന്റെ ഷൂട്ടിങ് താത്കാലികമായി നിർത്തിവച്ചത്. കൊറോണ വൈറസ് ഭീതിയുടെ പശ്ചാത്തലത്തിലാണ് നിർത്തിവെച്ചത്. തുടർന്ന് സാഹചര്യങ്ങൾ അധികൃതരെ ബോധ്യപ്പെടുത്തിയപ്പോൾ, ഷൂട്ടിങ് പുനരാരംഭിക്കാൻ അധികൃതർ അനുമതി നൽകി. വാദി റം മരുഭൂമിയിലെ ഒറ്റപ്പെട്ട സ്ഥലത്താണ് ഷൂട്ടിങ് പുരോഗമിക്കുന്നതെന്നും അതുകൊണ്ടു തന്നെ സുരക്ഷാ പ്രശ്നങ്ങൾ ഇല്ലെന്നും അധികൃതരെ ബോധ്യപ്പെടുത്തിയാണ് ഷൂട്ടിങ് വീണ്ടും ആരംഭിച്ചത്.
ദൗർഭാഗ്യകരമെന്ന് പറയട്ടെ, കോവിഡ് പടർന്നുപിടിക്കുന്നത് ഗൗരവപ്പെട്ട വിഷയം ആയതോടെ, ഷൂട്ടിങ് പുനരാരംഭിക്കാൻ നൽകിയ അനുമതി ജോർദാൻ റദ്ദാക്കി. തുടർന്നുള്ള ദിവസങ്ങളിൽ മരുഭൂമിയിലാണ് തങ്ങൾ കഴിയുന്നതെന്നും പൃഥ്വിരാജ് പറയുന്നു. നിലവിലെ സാഹചര്യത്തിൽ ഷൂട്ടിങ് പുനരാരംഭിക്കാൻ വീണ്ടും അനുമതി നൽകാൻ നിർവാഹമില്ലെന്നാണ് അധികൃതർ പറഞ്ഞത്. ഇതോടെ നാട്ടിൽ തിരിച്ചെത്തുക എന്നതായി മുൻഗണന. ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് ഏപ്രിൽ രണ്ടാമത്തെ ആഴ്ച വരെയുള്ള ഭക്ഷണം കരുതിയിട്ടുണ്ട്. എന്നാൽ അത് കഴിഞ്ഞാൽ എന്തുസംഭവിക്കുമെന്നതാണ് ആശങ്ക. തങ്ങളുടെ കൂടെ ഒരു ഡോക്ടറുമുണ്ട്. സംഘത്തിലെ ഓരോ അംഗത്തെയും 72 മണിക്കൂർ ഇടവിട്ട് മെഡിക്കൽ പരിശോധനയ്ക്ക് വിധേമാക്കുന്നുണ്ട്. സർക്കാർ നിയോഗിച്ച ജോർദാൻ ഡോക്ടറും തങ്ങളെ ഇടയക്കിടെ വന്ന് പരിശോധിക്കുന്നുണ്ടെന്നും പൃഥ്വിരാജ് പറയുന്നു.
എങ്ങനെയെങ്കിലും ഇന്ത്യയിലേക്ക് മടങ്ങാൻ സഹായിക്കണം എന്നാവശ്യപ്പെട്ട് സിനിമയുടെ സംവിധായകൻ ബ്ലസി മുഖ്യമന്ത്രിയുടെ സഹായം തേടിയിട്ടുണ്ട്. അതിനിടെ പൃഥ്വിയെ വിളിച്ചിരുന്നുവെന്നും അവിടെ നിന്ന് എങ്ങോട്ടും മൂവ് ചെയ്യാൻ പറ്റുന്നില്ലെന്നതാണ് നിലവിലെ പ്രശ്നമെന്നും അമ്മ മല്ലികാ സുകുമാരൻ പറഞ്ഞു. ആടുജീവിതം സിനിമയുടെ രണ്ടം ഘട്ട ഷൂട്ടിങ്ങിനായാണ് പൃഥ്വിരാജും സംഘവും ജോർദാനിൽ എത്തിയത്. 58 പേരാണ് സംഘത്തിൽ ഉള്ളത്. ജോർദാനിലെ വാദിറം എന്ന സ്ഥലത്തെ മരുഭൂമിയിലാണ് ഇവർ ഇപ്പോൾ കുടുങ്ങി കിടക്കുന്നത്. ഏപ്രിൽ 10 വരെ ഷൂട്ടിങ്ങ് തുടരാനായിരുന്നു സംഘത്തിന്റെ തിരുമാനം. എന്നാൽ 27ാം തീയതി തന്നെ ഷൂട്ടിങ്ങ് നിർത്തിവെയ്ക്കാൻ ഭരണകുടം ആവശ്യപ്പെടുകയായുകയായിരുന്നു.
ഏപ്രിൽ 8 നാണ് സംഘത്തിന്റെ വിസാ കാലാവധി അവസാനിക്കുന്നത്. ഇത് നീട്ടി നൽകും. അതേസമയം കർഫ്യൂ ശക്തമായതിനാൽ അവിടുന്ന് എങ്ങോട്ടും മൂവ് ചെയ്യാൻ പറ്റില്ല എന്നതാണ് പൃഥ്വിയും സംഘവും നിലവിൽ നേരിടുന്ന പ്രശ്നമെന്ന് അമ്മ മല്ലിക സുകുമാരൻ പറയുന്നു. മിനിയാന്ന് കൂടി രാജു വിളിച്ചിരുന്നു. അവർ താമസിക്കുന്ന മരുഭൂമിയിലെ റിസോർട്ടിൽ ഭക്ഷണത്തിനോ മറ്റു അവശ്യവസ്തുക്കൾക്കോ ബുദ്ധിമുട്ടില്ലെന്ന് മല്ലിക പറഞ്ഞു. അതിനിടെയാണ് രണ്ടാഴ്ചത്തെ ആഹാരമേ ഉള്ളൂവെന്ന പൃഥ്വിയുടെ പോസ്റ്റ് എത്തുന്നത്. നിലവിൽ ജോർദാനിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിമാന സർവ്വീസുകൾ പൂർണമായും നിർത്തിവെച്ചിരിക്കുകയാണ്. അന്താരാഷ്ട്ര വിമാന സർവ്വീസുകളും നിർത്തിവെച്ചിട്ടുണ്ട്.
Stories you may Like
- പൊലീസിനെ കുറ്റം പറഞ്ഞ് ആട് ആന്റണി; ആടിന്റെ 'പരോൾ ലംഘനം' ചർച്ചകളിൽ
- 'ആടുജീവിതം ഇതിഹാസ ചിത്രമെന്ന പൊക്കിയടിക്കൽ കടന്ന കൈയാണ്'
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ?
- 'എന്റെ കഥയിലെ നായകൻ നജീബ് ആണ്, ഷുക്കൂർ അല്ല': ബെന്യാമിൻ
- മക്കൾ സൂപ്പർ താരങ്ങളായിട്ടും അധ്വാനിച്ച് സ്വന്തം ചെലവിൽ ജീവിക്കുന്ന അമ്മ! മല്ലികാവസന്തം@ 50
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- മലയാള സിനിമയിൽ വീണ്ടും താരമംഗല്യം! നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാഹിതരായി; താലികെട്ട് ഗുരുവായൂർ ക്ഷേത്രനടയിൽ; ചടങ്ങിൽ പങ്കെടുത്ത് അടുത്ത സുഹൃത്തുക്കൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍