ആഴ്ച്ചകളോളം വീട്ടിൽ ഇരിക്കേണ്ടി വരുമെന്ന് ബ്രിട്ടീഷുകാർ തിരിച്ചറിഞ്ഞത് അകെ മരണം 8000 ആയപ്പോൾ; ഐ സി യു വിൽ നിന്നും മാറ്റിയ പ്രധാനമന്ത്രി ഇപ്പോഴും തീവ്ര പരിചരണത്തിൽ തന്നെ; 80 ശതമാനം പേർക്കും രോഗബാധയെന്നു സൂചനയുമായി ശാസ്ത്രോപദേശകൻ; ലോകം കൊറോണയെ കീഴടക്കാൻ തുടങ്ങിയപ്പോൾ ബ്രിട്ടൻ സർവ്വ നാശത്തിൽ
മറുനാടൻ മലയാളി ബ്യൂറോ
ലണ്ടൻ: ഇത്തവണ ബ്രിട്ടീഷുകാർ വീടുകളിൽ അടച്ചുപൂട്ടിയിരുന്ന് ഈസ്റ്റർ ആഘോഷിക്കേണ്ടി വരും. കൊറോണയെ ഇനിയും ഫലപ്രദമായി തടയുവാൻ സാധിക്കാത്തതിനാൽ ലോക്ക്ഡൗൺ നീട്ടുക മാത്രമല്ല, കൂടുതൽ കർശനമാക്കുകയും ചെയ്യേണ്ടിവരുമെന്ന് പ്രധാനമന്ത്രിയുടെ ചുമതല വഹിക്കുന്ന ഡൊമിനിക് റാബ് വ്യക്തമാക്കി. ഇന്നലെ മാത്രം ബ്രിട്ടനിൽ രേഖപ്പെടുത്തിയത് 881 മരണങ്ങളാണ്.
ദീർഘദൂര കാർ യാത്രകൾ നിരോധിക്കുക, ഒരു ദിവസം ഒരുപ്രാവശ്യത്തിൽ കൂടുതൽ കായികാഭ്യാസത്തിൽ ഏർപ്പെടുന്നത് നിയമവിരുദ്ധമാക്കുക തുടങ്ങിയ നിർദ്ദേശങ്ങളാണ് ബ്രിട്ടീഷ് പൊലീസ് മുന്നോട്ട് വച്ചിരിക്കുന്നത്. പുതിയ സാഹചര്യവുമായി പൊരുത്തപ്പെട്ടുപോകാനായി മൂന്നാഴ്ച്ച ലഭിച്ചിട്ടുണ്ട്. ഇനി നിയമങ്ങൾ കർശനമായി നടപ്പിലാക്കേണ്ട സമയമാണെന്നാണ് പൊലീസ് വൃത്തങ്ങൾ കരുതുന്നത്.
ഇതിനിടയിൽ, കൊറോണാനന്തര കാലഘട്ടത്തിൽ ബ്രിട്ടനെ കാത്തിരിക്കുന്നത് കടുത്ത ദുരിതങ്ങൾ ആയിരിക്കുമെന്നുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. സാമ്പത്തിക മാന്ദ്യവും തൊഴിൽ നഷ്ടവും മാത്രമല്ല, അതുമൂലമുണ്ടാകുന്ന ശാരീരികവും മാനസികവുമായ പ്രത്യാഘാതങ്ങളും ബ്രിട്ടനെ കാര്യമായി ഉലയ്ക്കുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. അതിന്റെ ആഘാതം കുറയ്ക്കണമെങ്കിൽ, കൊറോണയെ എത്രയും വേഗം പിടിച്ചുകെട്ടിയേ മതിയാകു. അതുകൊണ്ടാണ് കൂടുതൽ കടുത്ത നടപടികളിലേക്ക് കടക്കുവാൻ സർക്കാർ തീരുമാനിക്കുന്നത്.
ഇതിനിടയിൽ കോവിഡ് 19 ഗുരുതരമായതിനെ തുടർന്ന് ഐ സി യു വിൽ പ്രവേശിപ്പിച്ച ബ്രിട്ടീഷ പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ നില മെച്ചപ്പെട്ടുവരുന്നതായാണ് സൂചന. ഐ സി യുവിൽ നിന്നും മാറ്റിയെങ്കിലും ഇപ്പോഴും അദ്ദേഹം സൂക്ഷ്മ നിരീക്ഷണത്തിലാണ്. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ നീട്ടുന്നതും കൂടുതൽ കർക്കശമാക്കുന്നതും സംബന്ധിച്ച കാര്യങ്ങളൊന്നും ബോറിസുമായി ചർച്ച ചെയ്തിട്ടില്ലെന്ന് ഇന്നലെ വിദേശകാര്യ സെക്രട്ടറി റാബ് പറഞ്ഞിരുന്നു. ഔദ്യോഗിക കാര്യങ്ങളിൽ ഉടനെയൊന്നും ബോറിസ് ഇടപെടാൻ വഴിയില്ലെന്നാണ് അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചനകൾ
ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ തെറ്റിച്ചവരിൽ കാബിനറ്റ് മന്ത്രിയും
ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ നിലനിൽക്കുമ്പോൾ തന്നെ മാതൃദിനം ആഘോഷിക്കുവാൻ ബീച്ചുകളിലും പാർക്കുകളിലും ജനങ്ങൾ തടിച്ചുകൂടിയതിനെ കുറിച്ച് വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു. അതുപോലെ ഇളംവെയിൽ പ്രത്യക്ഷപ്പെടുന്ന കഴിഞ്ഞ വാരാന്ത്യത്തിൽ ആരും പുറത്തിറങ്ങരുതെന്നും സർക്കാർ നിർദ്ദേശിച്ചിരുന്നു.
പുതിയ സാഹചര്യങ്ങളുമായി ഇണങ്ങിച്ചേരുവാനായി, കടുത്ത നടപടികൾ എടുക്കാതെ, നിർദ്ദേശങ്ങളിൽ ഒതുക്കിയ ലോക്ക്ഡൗണിന്റെ ആദ്യഘട്ടം കഴിഞ്ഞിരിക്കുകയാണ്. ഇനിയുള്ള നാളുകളിൽ നിയമലംഘകർ അഭിമുഖീകരിക്കാൻ പോകുന്നത് കടുത്ത ശിക്ഷകളായിരിക്കും എന്നാണ് സൂചന. ഈ ഘട്ടത്തിലാണ് ഒരു കാബിനറ്റ് മന്ത്രി തന്നെ ലോക്ക്ഡൗൺ ചട്ടങ്ങൾ ലംഘിച്ചതായുള്ള റിപ്പോർട്ട് പുറത്ത് വരുന്നത്.
കാബിനറ്റ് മന്ത്രി റോബർട്ട് ജെന്റിക്കാണ് വിലക്കുകൾ ലംഘിച്ച് 150 മൈൽ കാറോടിച്ച് തന്റെ രണ്ടാമത്തെ വീട്ടിലേക്ക് പോയത്. കുടുംബത്തോടൊപ്പമാണ് മന്ത്രി അവിടേക്കെത്തിയത്. മാത്രമല്ല, അതിനടുത്ത് താമസിക്കുന്ന തന്റെ മാതാപിതാക്കളെ സന്ദർശിക്കുകയും ചെയ്തു എന്നാണ് റിപ്പോർട്ടുകൾ. എന്നാൽ താൻ ഈ വിടിനെ തന്റെ കുടുംബവീടായാണ് കണക്കാക്കുന്നത് എന്നും, വീട്ടിൽ ഇരുന്ന് ജോലിചെയ്യുവാനുള്ള സൗകര്യം ഉള്ളതുകൊണ്ട് കുടുംബവുമായി ഇങ്ങോട്ട് വരികയായിരുന്നു എന്നുമാണ് മന്ത്രി നൽകുന്ന വിശദീകരണം. മാതാപിതാക്കൾക്ക് ഭക്ഷണം നൽകുവാൻ പോയതാണെന്നും, അവരുടെ വീടിനകത്ത് പ്രവേശിച്ചില്ലെന്നും അദ്ദേഹം പറയുന്നു.
80% പേർക്ക് കൊറോണ പിടിപെടുമെന്ന് ശാസ്ത്ര ഉപദേശകൻ
ബ്രിട്ടനിൽ ലോക്ക്ഡൗൺ നിബന്ധനകൾ കൂടുതൽ കർക്കശമാക്കുവാൻ ശ്രമിക്കുന്നതിനിടയിലാണ് അഭ്യന്തര വകുപ്പിലെ ഡെപ്യുട്ടി ശാസ്ത്ര ഉപദേശകനായ റുപ്പർട്ട് ഷ്യുട്ട് തികച്ചും വ്യത്യസ്തമായ ഒരു വാദഗതിയുമായി എത്തുന്നത്. ബ്രിട്ടനിൽ 80% പേർക്കും കൊറോണ ബാധ ഉണ്ടാകുമെന്നും ജോലിക്ക് പോകുന്നതും വീട്ടിൽ ഇരിക്കുന്നതും തമ്മിൽ ഒരു വ്യത്യാസവുമില്ലെന്നും ആണ് അദ്ദേഹത്തിന്റെ അഭിപ്രായം. ഇത് പുതിയൊരു വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്.
ബ്രിട്ടൻ അഭിമുഖീകരിക്കാൻ പോകുന്നത് കടുത്ത സാമ്പത്തിക ബാദ്ധ്യതയായിരിക്കുമെന്ന് വിവിധ കോണുകളിൽ നിന്നും മുന്നറിയിപ്പുകൾ ഉയരുകയും, ലോക്ക്ഡൗൺ അനിശ്ചിതമായി നീട്ടിക്കൊണ്ടുപോകുന്നതിനെതിരെ ചില പ്രതിഷേധ സ്വരങ്ങൾ ഉയരുകയും ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് ഈ പുതിയ അഭിപ്രായം വിവാദമാകുന്നത്.
എന്നാൽ ഇത്തരത്തിലുള്ള ഒറ്റപ്പെട്ട ശബ്ദങ്ങൾ മുഖവിലയ്ക്കെടുക്കുവാൻ സർക്കാർ തയ്യാറായിട്ടില്ല. ലോക്ക്ഡൗൺ ഇനിയും ഒരാഴ്ച്ചത്തേക്ക് കൂടി നീട്ടുവാനും നിബന്ധനകൾ കർശനമായി നടപ്പിലാക്കുവാനുമാണ് ഭരണകൂടം തീരുമാനിച്ചിരിക്കുന്നത്.
Stories you may Like
- ലോകാരോഗ്യ സംഘടന തയ്യാറാക്കിയ മാരകരോഗങ്ങളുടെ മുൻഗണനാപ്പട്ടികയിൽ
- ചൈനയിൽ അജ്ഞാത വൈറസ് വ്യാപനം, നിരീക്ഷണം ശക്തമാക്കി കേന്ദ്രസർക്കാർ
- മലയാളി പെൺകുട്ടിയുടെ മരണ കാരണം കണ്ടെത്താൻ ശ്രമിക്കുമ്പോൾ തെളിയുന്നത് ഗുരുതര വീഴ്ചകൾ
- ഒൻപത് സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണപ്രദേശത്തും നിപ വൈറസ് ബാധയ്ക്ക് സാധ്യത
- വീണ്ടും ആശങ്കയായി നിപയെത്തുമ്പോൾ
- TODAY
- LAST WEEK
- LAST MONTH
- ഭക്ഷണം കഴിക്കാനെത്തിയ അഭിഭാഷകരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പ്രതി കീഴടങ്ങി: ഹോട്ടൽ മാനേജരായ യുവതിയും അറസ്റ്റിൽ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിപിഐ ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- കാണാതായ നഴ്സിങ് ഓഫീസർ കരുനാഗപ്പള്ളിയിലെ ലോഡ്ജിൽ മരിച്ച നിലയിൽ; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഓഫീസർ ബിജുകുമാറിനെ കാണാതായത് തിങ്കളാഴ്ച മുതൽ; പോസ്റ്റുമോർട്ടം നാളെ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- ഫോർട്ട് കൊച്ചിയിൽ ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചു; ജൂത വംശജരായ രണ്ട് വിദേശ വനിതകൾക്കെതിരെ കേസ്; പോസ്റ്റർ പതിച്ചത് ജമാത്തെ ഇസ്ലാമിയുടെ വിദ്യാർത്ഥി വിഭാഗം; കേസെടുത്തത് എസ്ഐഒയുടെ പ്രതിഷേധത്തിന് ഒടുവിൽ
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- കാറിൽ നിന്ന് പുറത്തിറങ്ങിയ പാടേ കാൽ വഴുതി കാറിനിടയിൽ വീണു; വിവരമറിയാതെ സുഹൃത്ത് കാർ മുന്നോട്ടെടുത്തപ്പോൾ ഹെൽത്ത് ഇൻസ്പക്ടർക്ക് ദാരാണാന്ത്യം; സംഭവം സ്വന്തം വീടിന് മുന്നിൽ
- പിണറായിയെ ജയിലിൽ അടയ്ക്കണമെന്ന് പറയുന്നത് രാഹുലിന്റെ ഇരട്ടത്താപ്പെന്ന പരിഹാസത്തോടെ മോദി; വോട്ടിങ് യന്ത്രത്തിൽ തിരിമറി നടക്കാതെ ബിജെപിക്ക് 180 സീറ്റിൽ അധികം നേടാനാവില്ലെന്ന് പ്രിയങ്ക; ആദ്യഘട്ട പ്രചാരണം അവസാനിക്കുന്നതിന് മുമ്പ് ചൂടേറിയ വാഗ്വാദം; ഇനി 48 മണിക്കൂർ നിശ്ശബ്ദ പ്രചാരണം; ഏപ്രിൽ 19ന് ആദ്യഘട്ട വോട്ടെടുപ്പ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍