ചായകുടിക്കാൻ എത്തിയപ്പോൾ പൊലീസ് വളഞ്ഞു; ചെറുത്ത് നിൽപ്പ് കൂടാതെ കീഴടങ്ങി; മുദ്രാവാക്യം വിളിച്ച് ജീപ്പിൽ കയറി; വയനാടൻ കാടുകൾ കേന്ദ്രീകരിച്ച് സായുധ വിപ്ലവത്തിനൊരുങ്ങിയ രൂപേഷിനേയും സംഘത്തേയും കുടുക്കിയത് സംയുക്ത ഓപ്പറേഷൻ
തൃശൂർ: കേരളത്തിലെ മാവോയിസ്റ്റ് ആക്രമണങ്ങളുടെ സൂത്രധാരനായ രൂപേഷിനേയും സംഘാംഗങ്ങളേയും ആന്ധ്രാ പൊലീസ് അറസ്റ്റ് ചെയ്തത് കേരളാ പൊലീസിന്റെ കൂടെ സഹായത്തോടെ തന്നെ. മാവോയിസ്റ്റ് സംഘടനയിലെ ഭിന്നതകൾ മുതലാക്കി കേരളം വിവരങ്ങൾ ചോർത്തി നൽകി. ദക്ഷിണേന്ത്യയിൽ മാവോവാദികളുടെ വിഹാര കേന്ദ്രമായ ആന്ധ്രാപ്രദേശിൽ നിന്നുള്ള പ്രത്യേക സംഘം ഈ വിവരങ്ങളുടെ അടിസ്ഥാനത്തിൽ കൂടൂതൽ കരുതലോടെ നീങ്ങി. അവിടെ നിന്നും രഹസ്യങ്ങൾ ശേഖരിച്ചു. ദിവസങ്ങൾ നീണ്ട നിരീക്ഷണങ്ങൾക്കൊടുവിൽ രൂപേഷും ഭാര്യ ഷൈനയും പിടിയിലായി.
പ്രമുഖ മാവോയിസ്റ്റ് നേതാവ് രൂപേഷും ഭാര്യ ഷൈനയും ഉൾപ്പെടെ അഞ്ചംഗ സംഘം കോയമ്പത്തൂരിന് 20 കിലോമീറ്റർ അകലെ കരിമത്തുംപെട്ടിയിൽ വച്ച് ആന്ധ്ര പൊലീസിന്റെ പിടിയിലായി. മലയാളിയായ അനൂപും തമിഴ്നാട് സ്വദേശി കണ്ണനും വീരമണി എന്ന ഈശ്വറും പിടിയിലായവരിൽ ഉൾപ്പെടുന്നു. രൂപേഷിനൊപ്പം പിടിയിലായ എല്ലാവരുടെ പേരിലും രണ്ട് ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിട്ടുണ്ടെന്നാണ് വിവരം. നിലവിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാവോയിസ്റ്റിന്റെ സംസ്ഥാന സെക്രട്ടറിയും കേന്ദ്രകമ്മിറ്റി അംഗവുമാണ് രൂപേഷ്. സിപിഐ. മാവോയിസ്റ്റിന്റെ ദക്ഷിണേന്ത്യൻ കമാൻഡറുമാിയുന്നു രൂപേഷ്. കേരളത്തിലെ വനിതാ ഗറില്ലാ വിഭാഗത്തിന്റെ ചുമതലയുള്ളയാളും മാവോയിസ്റ്റ് കേന്ദ്രകമ്മിറ്റി അംഗവുമാണ് ഷൈന. ഇവരുടെ നീക്കങ്ങൾ കേരളാ പൊലീസ് തിരിച്ചറിഞ്ഞിരുന്നു. തണ്ടർ ബോൾട്ട് ഇവരെ പിടിക്കാനുള്ള തന്ത്രങ്ങളും തയ്യാറാക്കി. ഇത് മനസ്സിലാക്കിയാണ് ഇവർ തമിഴ്നാട്ടിലേക്ക് കൈമാറിയത്. ഇതും കേരളാ പൊലീസ് തിരിച്ചറിഞ്ഞു. ദക്ഷിണേന്ത്യയിലെ മൂന്ന് പൊലീസ് സേനകൾ ഒരുമിച്ചപ്പോൾ രൂപേഷ് കുടുങ്ങുകയായിരുന്നു. കോയമ്പത്തൂരിനടുത്തു കരുമറ്റംപെട്ടി എന്ന സ്ഥലത്തു ബേക്കറിയിൽ ചായകുടിക്കാൻ എത്തിയപ്പോഴായിരുന്നു അറസ്റ്റ്. ചെറുത്തു നിൽപ്പുകൾ കൂടാതെ കീഴടങ്ങി. മുദ്രാവാക്യം വിളിക്കുകയും ചെയ്തു. കുറച്ചു ദിവസമായി ഈ മേഖലയിൽ ഇവർ ഉണ്ടായിരുന്നതായാണ് സൂചന.
ആഴ്ചകളോളമായി ഇവർ കരിമത്താംപെട്ടിയിൽ വീട് വാടകയ്ക്കെടുത്ത് താമസിക്കുകയായിരുന്നു. ഏറെ നാളത്തെ നിരീക്ഷണങ്ങൾക്കുശേഷമാണ് അറസ്റ്റിന് കളമൊരുങ്ങിയത്. പച്ച നിറമുള്ള കാറിൽ പാഞ്ഞെത്തിയ പൊലീസ് സംഘം കടയുടെ ഷട്ടറുകൾ വലിച്ചടച്ച ശേഷം കട വളയുകയായിരുന്നു. ഉടൻ തന്നെ കൂടുതൽ പൊലീസ് സംഘമെത്തി അറസ്റ്റിലായവരെ പീളമേട്ടിലുള്ള ക്യു ബ്രാഞ്ചിന്റെ റൂറൽ ഓഫിസിലേക്ക് കൊണ്ടുവന്നു. കോയമ്പത്തൂർ എസ്പി., എം.സുധാകറിന്റെ നേതൃത്വത്തിൽ വൻ പൊലീസ് സന്നാഹത്തോടെയായിരുന്നു ഇവരെ ക്യു ബ്രാഞ്ച് ഓഫിസിലെത്തിച്ചത്. ഇവരെ ചോദ്യംചെയ്തു വരികയാണ്.
കേരളത്തിൽ മാത്രം ഇരുപതോളം കേസുകൾ രൂപേഷിനെതിരേയുണ്ട്. ആന്ധ്രയിലെ മാവോയിസ്റ്റ് നേതാവ് മല്ലരാജ റെഡ്ഡിയെ ഒളിവിൽ താമസിപ്പിച്ചതും നിലമ്പൂർ ട്രെയിൻ അട്ടിമറിശ്രമവുമാണ് കേരളത്തിലെ പ്രധാന കേസുകൾ. കേരള തീവ്രവാദ വിരുദ്ധ സ്ക്വാഡായ ആഭ്യന്തര സുരക്ഷാ അന്വേഷണ സംഘം (ഐ.എസ്.ഐ.ടി) രൂപേഷിനെതിരേ ഏഴ് കേസുകൾ എടുത്തിട്ടുണ്ട്. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെ വധിക്കാൻ ശ്രമിച്ച കേസിലും രൂപേഷിന് പങ്കുണ്ടെന്നാണ് സംശയം. ഈ കേസിലാണ് ആന്ധ്ര പൊലീസ് രൂപേഷിനെ പിടിച്ചതെന്നാണ് കേരളാ ഭീകരവിരുദ്ധ സ്ക്വാഡ് നൽകുന്ന വിവരം. വയനാടൻ വനാന്തരങ്ങൾ കേന്ദ്രീകരിച്ചു നടന്ന ഒട്ടേറെ മാവോയിസ്റ്റ് ആക്രമണ സംഭവങ്ങളിൽ രൂപേഷ് പ്രതിയാണ്. വയനാട്ടിൽ പൊലീസ് സ്റ്റേഷൻ ആക്രമണത്തിനു പദ്ധതിയിട്ടതും പൊലീസുകാരനെ വീട്ടിൽ കയറി ഭീഷണിപ്പെടുത്തിയതും ആദിവാസി കുടിലുകളിലെത്തി ഭീഷണിപ്പെടുത്തിയതും കേസുകളിൽ ഉൾപ്പെടുന്നു.മാരക പ്രഹരശേഷിയുള്ള തോക്കുകളുമായാണ് രൂപേഷ് ഉൾപ്പെട്ട സംഘം കാടുകളിൽ സഞ്ചരിച്ചിരുന്നതെന്ന് തീവ്രവാദവിരുദ്ധ സ്ക്വാഡ് വ്യക്തമാക്കിയിരുന്നു. പലതവണ തണ്ടർബോൾട്ടും ഭീകരവിരുദ്ധ സ്ക്വാഡും രൂപേഷിനെ പിടികൂടാൻ ശ്രമം നടത്തിയിരുന്നു. ഒരുതവണ ബംഗളുരുവിൽവച്ച് രൂപേഷ് ഉൾപ്പെട്ട സംഘം തലനാരിഴയ്ക്കാണ് ഐ.എസ്.ഐ.ടിയുടെ പിടിയിൽനിന്നു രക്ഷപ്പെട്ടത്.
കേരളാ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചതിനെത്തുടർന്ന് 2008 ലാണ് രൂപേഷ് ഒളിവിൽ പോയത്. പാലക്കാട്കോയമ്പത്തൂർ അതിർത്തി ഗ്രാമങ്ങളിലെ വനാന്തരങ്ങളിലാണ് രൂപേഷും സംഘവും താമസിക്കുന്നതെന്നായിരുന്നു പൊലീസിന്റെ അനുമാനം. ആദിവാസി ഗ്രാമങ്ങൾ കേന്ദ്രീകരിച്ച് മാവോയിസ്റ്റ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചിരുന്ന രൂപേഷിനെയും സംഘത്തെയും പലയിടങ്ങളിലും കണ്ടതായി വെളിപ്പെടുത്തലുകളുണ്ടായിട്ടുണ്ട്. അടുത്തിടെ ചാനൽ പ്രതിനിധിക്ക് രഹസ്യകേന്ദ്രത്തിൽ അഭിമുഖം നൽകിയിരുന്നു. ജനകീയ പിന്തുണയോടെയുള്ള സായുധ വിപ്ലവത്തിൽനിന്ന് പിന്നോട്ടില്ലെന്നാണ് അന്ന് രൂപേഷ് പറഞ്ഞത്. കേരളത്തിലെ അടിച്ചമർത്തപ്പെട്ട ജനകീയ സമരങ്ങൾ തങ്ങളേറ്റെടുക്കുമെന്നായിരുന്നു രൂപേഷിന്റെ അവകാശവാദം. അഭിമുഖം പുറത്തുവന്നതിനുപിന്നാലെ രൂപേഷിനെ കുടുക്കാൻ പൊലീസ് ഊർജിത അന്വേഷണം തുടങ്ങി. ഇതിനായി തമിഴ്നാട്, ആന്ധ്ര പൊലീസിന്റെയും സഹായം തേടുകയും ചെയ്തു.
കേരളത്തിലെ മാവോയിസ്റ്റ് പ്രവർത്തനങ്ങൾക്ക് രഹസ്യകേന്ദ്രങ്ങളിലിരുന്ന് നേതൃത്വം വഹിച്ചിരുന്ന രൂപേഷിനെ പിടികൂടാൻ സഹായിക്കുന്നവർക്ക് സംസ്ഥാന സർക്കാർ അഞ്ച് ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിട്ട് ഒരു മാസം തികയുമ്പോഴാണ് രൂപേഷ് പിടിയിലാകുന്നത്. കേരളത്തിലെ പശ്ചിമഘട്ട മലനിരകളെ കേന്ദ്രീകരിച്ച് മുമ്പില്ലാത്ത വിധം മാവോയിസ്റ്റ് ഗറില്ലാ വിഭാഗത്തെ ഉത്തേജിപ്പിച്ച് ചെറുതും വലുതുമായ പതിമൂന്ന് ആക് ഷനുകളാണ് ഇവർ നടപ്പിലാക്കിയത്. പൊലീസിന് മുഖാമുഖാമായി നിന്ന് വയനാട്ടിലെ വെള്ളമുണ്ടയിൽ നിറയൊഴിക്കുകയും ചെയ്തിരുന്നു. ഇതിൽ പാലക്കാടും എറണാകുളത്തും നടത്തിയ മൂന്ന് ആക് ഷനുകളുമായി ബന്ധപ്പെട്ട് ഒമ്പതുപേരെ അറസ്റ്റ് ചെയ്തിരുന്നു. ഈ ആക്രമണങ്ങൾക്കെല്ലാം നേതൃത്വം നൽകിയത് ഒളിവിൽ കഴിഞ്ഞിരുന്ന സഖാവെന്നറിയപ്പെട്ട രൂപേഷ് തന്നെയായിരുന്നു. എന്നാൽ കേരളത്തിലെ സംഘടനയിൽ വിള്ളൽ വീണു. അക്രമങ്ങളിൽ നിന്ന് പിന്മാറുന്നതിന്റെ സാധ്യതകൾ രൂപേഷ് തേടി. കേരളം പോലൊരു സംസ്ഥാനത്ത് സായുധ വിപ്ലവത്തിനുള്ള സാധ്യതകൾ ചോദ്യം ചെയ്യപ്പെട്ടു. ഈ ഭിന്നതയിൽ നിന്നുള്ള ഒറ്റികൊടുക്കലാണ് രൂപേഷിനെ കുടുക്കിയത്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മാവോവാദികൾ നടത്തിയതായി പറയപ്പെടുന്ന നിരവധി ആക്രമണങ്ങൾക്കിടയിലും അവയുടെ സൂത്രധാരന്മാരിൽ ഒരാളെപ്പോലും പിടികൂടാൻ കഴിയാതിരുന്ന കേരളാ പൊലീസിനും അറസ്റ്റ് ആശ്വാസമാണ്. രൂപേഷടങ്ങുന്ന മാവോയിസ്റ്റുകളുടെ കേരളത്തിലെ പ്രധാന താവളമാണ് വയനാട് എന്ന് പൊലീസ് വൃത്തങ്ങൾ മാസങ്ങൾക്കുമുമ്പേ വ്യക്തമാക്കിയിരുന്നു. തിരുനെല്ലി, കുഞ്ഞോം പ്രദേശങ്ങളിലെ വനമേഖലകളിൽ ഇവർ തമ്പടിക്കുന്നതായും ആദിവാസി കോളനികൾ ലക്ഷ്യമിട്ട് മാവോയിസ്റ്റ് പ്രവർത്തനം വ്യാപിപ്പിക്കുന്നതായും ഇന്റലിജൻസ് അധികൃതർ സൂചന നൽകി. പൊലീസുകാരന്റെ വീട്ടിലത്തെി മാവോയിസ്റ്റുകൾ ബൈക്ക് കത്തിക്കുകയും ചുവരിൽ നോട്ടീസ് പതിക്കുകയും ചെയ്താണ് സായുധ പോരാട്ടം തുടങ്ങിയത്. പിന്നാലെ തിരുനെല്ലിയിലെ അഗ്രഹാരം റിസോർട്ട് അർധരാത്രി ആക്രമണത്തിനിരയായി. േ
മഖലകളിൽ തണ്ടർബോൾട്ടിനെയടക്കം വിന്യസിച്ച് തെരച്ചിൽ വ്യാപകമാക്കിയിട്ടും ഫലമുണ്ടായില്ല. ഒരു വശത്ത് വ്യാപക തെരച്ചിൽ നടക്കുമ്പോഴും തൊട്ടടുത്ത പ്രദേശങ്ങളിലെ കോളനികളിലത്തെി മാവോവാദികൾ ആദിവാസി വിഭാഗങ്ങളുമായി കാര്യങ്ങൾ തിരിക്കി അരിയും ചായപ്പൊടിയും ഉൾപ്പെടെ വാങ്ങി വനത്തിലേക്ക് മറഞ്ഞു. രൂപേഷും സംഘവുമാണ് കോളനികളിൽ വന്നതെന്ന് ആദിവാസികളെ ചോദ്യം ചെയ്ത് ഇത്തരം കേസുകളിൽ പൊലീസ് സ്ഥിരീകരിക്കുകയും ചെയ്തു. മലപ്പുറത്ത് നിലമ്പൂരിലും പാലക്കാട്ടുമൊക്കെ രൂപേഷ് എത്തി. മലബാർ മേഖലയിലെ കാടുകൾ അരിച്ചു പറക്കിയിട്ടും ഫലമുണ്ടായില്ല. ഇതിനിടെ സർക്കാറിന്റെ ഉടമസ്ഥതയിലുള്ള തിരുനെല്ലിയിലെ കെ.ടി.ഡി.സി ഹോട്ടൽ അടിച്ചുതകർക്കപ്പെടുന്നത്. സിപിഐ (മാവോയിസ്റ്റ്) പശ്ചിമ ഘട്ട പ്രത്യേക മേഖലാ കമ്മിറ്റിയുടെ പേരിൽ നോട്ടീസും ബാനറുകളും പതിക്കുകയും ലഘുലേഖ വിതറുകയും ചെയ്തു.
കഴിഞ്ഞ ഡിസംബറിൽ കുഞ്ഞോം ചപ്പ കോളനിക്കടുത്ത വനത്തിൽ 20 പേരടങ്ങുന്ന തണ്ടർബോൾട്ട് സംഘം ആറു പേരടങ്ങിയ മാവോയിസ്റ്റ് സംഘവുമായി ഏറുമുട്ടി. ഇതിന് ശേശം കനത്ത തെരച്ചിലുമായി പൊലീസ് സംഘം കാടുകയറിയെങ്കിലും ഒരു തുമ്പുപോലും കിട്ടിയിരുന്നില്ല. കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലേക്കും ആറളം വനമേഖല ഉൾപ്പെടുന്ന കണ്ണൂരിലേക്കും നീങ്ങാൻ സൗകര്യമുള്ളതുകൊണ്ടാണ് വയനാടൻ കാടുകളെ മാവോവാദികൾ സുരക്ഷിത താവളമായിക്കരുതുന്നതെന്ന് പൊലീസ് വൃത്തങ്ങൾ നിരീക്ഷിച്ചിരുന്നു. ചപ്പാ കോളനിയിലും കുഞ്ഞോത്തും പൊലീസിന്റെ നിരീക്ഷണം ശക്തമാണെന്ന് അവകാശപ്പെട്ടിരുന്ന സമയത്താണ് ഏവരെയും ഞെട്ടിച്ച് കുഞ്ഞോം ഫോറസ്റ്റ് ഔട്ട്പോസ്റ്റ് ആക്രമിക്കപ്പെട്ടത്. ഇതിനുശേഷം കുറച്ചുകാലമായി വയനാട്ടിൽനിന്ന് മാവോയിസ്റ്റ് ആക്രമണ വാർത്തകളുണ്ടായില്ല. ക്വാറികളിൽ ആക്രമണം നടത്തി ആദിവാസികളുടെ മനസ്സിൽ കടന്നകൂടാനുള്ള ശ്രമങ്ങൾ വിജയിച്ചിരുന്നില്ല. ഇതോടെയാണ് തന്ത്രങ്ങളെ കുറിച്ച് ഭിന്നത ഉയർന്നത്. തർക്കങ്ങളും ഉണ്ടായി. രൂപേഷിന്റെ നേതൃത്വം പോലും ചിലർ ചോദ്യം ചെയ്തു. പാലക്കാട് കെഎഫ്സി ആക്രമണക്കേസിൽ ചിലർ പിടിയിലായതോടെ എല്ലാം കൈവിടുന്ന അവസ്ഥയിലുമെത്തി. ഇത് മുതലെടുക്കാൻ പൊലീസിന് കഴിഞ്ഞു. അതിനാൽ രണ്ടാഴ്ചയായി രൂപേഷിന്റെ നീക്കങ്ങളെ കുറിച്ച് മനസ്സിലാക്കാൻ കഴിഞ്ഞു. അതീവ രഹസ്യമായി കേരളവും തമിഴ്നാടും ആന്ധ്രയും വിവരങ്ങൾ പങ്കുവച്ചു. മാവോ ഓപ്പറേഷനിൽ കൂടുതൽ പരിചയമുള്ള ആന്ധ്രാപ്രദേശ് ഇവരെ കുടുക്കാനുള്ള ചുമതല ഏറ്റെടുത്തു. എല്ലാം പ്രതീക്ഷിച്ചതു പോലെ നടന്നു.
രാമചന്ദ്രന്റേയും സുമയുടേയും മകനായി വാടാനപ്പിള്ളിയിൽ ജനിച്ച രൂപേഷ് നാട്ടിക എസ്.എൻ കോളേജിൽ നിന്ന് ബിരുദവും തുടർന്ന് നിയമ ബിരുദ യോഗ്യതയും നേടി. നിയമബിരുദധാരിയായ ഭാര്യ ഷൈന ഹൈക്കോടതി ജീവനക്കാരിയായിരുന്നു. അങ്കമാലിയിൽ നിന്ന് നക്സൽ നേതാവ് മല്ലരാജ റെഡ്ഡി അറസ്റ്റിലായതോടെയാണ് രൂപേഷിന്റെ തീവ്ര ഇടതുപക്ഷ ബന്ധത്തെക്കുറിച്ച് പുറം ലോകം അറിയുന്നത്. ഇതേതുടർന്ന് ഒളിവിൽ പോയ രൂപേഷും ഷൈനയും പിന്നീട് പിടിയിലാകുന്നതുവരെ മാവോയിസ്റ്റ് പാർട്ടിയുടെ കേരളത്തിലെ അനിഷേധ്യ നേതാക്കളായിരുന്നു. സിപിഐ.എം.എല്ലിന്റെ വിദ്യാർത്ഥി പ്രസ്ഥാനമായ കേരള വിദ്യാർത്ഥി സംഘടനയിലൂടെയാണ് രൂപേഷ് പൊതുരംഗത്തെത്തിയത്. പിന്നീട് ജനശക്തിയിൽ ചേർന്ന് വയനാട്ടിലെ ആദിവാസി മേഖലകളിൽ പ്രവർത്തനം ആരംഭിച്ചു.
Stories you may Like
- പിണറായി പൊലീസ് പേടിക്കുന്ന ഗ്രോ വാസുവിന്റെ ജീവിത കഥ
- മാവോയിസ്റ്റ് രൂപേഷ് ഉൾപ്പെടെ നാലു പ്രതികളും കുറ്റക്കാരെന്ന് എൻഐഎ കോടതി
- സഹോദരനെതിരെ പരാതിയുമായി കന്നഡ താരം രൂപേഷ് ജി. രാജ്
- കെ.എസ്.ആർ.ടി.സി ദീപാവലി സ്പെഷ്യൽ സർവീസുകളിലേയ്ക്കുള്ള ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു
- കൊല്ലപ്പെട്ട മാവോയിസ്റ്റ് കവിത കീഴടങ്ങിയ ലിജേഷിന്റെ ഭാര്യ
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; വൈദേകം-നിരാമയ ബന്ധത്തിന്റെ ചൂടാറും മുമ്പേ കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ പരസ്യമായി രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും; സിപിഎമ്മിനെ വെട്ടിലാക്കി എൽഡിഎഫ് കൺവീനർ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്