അവന് വേണ്ടെന്ന്.. അവന്മാർക്ക് വേണ്ടെന്ന്... അരി കൊണ്ടു കൊടുത്തപ്പോൾ വേണ്ടെന്ന്... അവന്മാർക്ക് ഇനി ബിരിയാണും മട്ടണും വച്ചു കൊടുക്കാം.. ഇവിടെ ബാക്കിയുള്ളവർക്ക് പയറും കഞ്ഞിയും! പോത്തൻകോടിന് അടുത്ത് വെമ്പായത്ത് അതിഥി തൊഴിലാളിക്ക് അരിയും സാധനങ്ങളും എത്തിച്ച് നൽകിയ പഞ്ചായത്ത് അധികൃതർക്ക് നേരിട്ടത് അപമാനം; കൊടുത്ത സാധാനങ്ങൾ തിരികെ വാഹനത്തിൽ ഇതരസംസ്ഥാനക്കാർ കൊണ്ടു നൽകുന്ന വീഡിയോ വൈറൽ; വിവാദം ചർച്ചയാകുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: പായിപ്പാട്ടെ അതിഥി തൊഴിലാളികളുടെ പ്രതിഷേധം കേരളത്തെ ഞെട്ടിച്ചിരുന്നു. ഇതോടെ അതിഥി തൊഴിലാളികൾക്ക് ആവശ്യമുള്ളതെല്ലാം എത്തിച്ചു കൊടുക്കാൻ സർക്കാർ ഉത്തരവെത്തി. എല്ലാവരും സഹായവുമായി അവർക്ക് പിന്നാലെയായി. കേരളത്തിന്റെ ഈ മാതൃകയ്ക്ക് ഹൈക്കോടതി പോലും കൈയടിച്ചു. എന്നാൽ ചില അതിഥി തൊഴിലാളികൾക്ക് ഈ സഹായത്തോട് പുച്ഛമാണ്. ഇതാണ് പോത്തൻകോട്ട് നിന്നുള്ള ഈ വൈറൽ വീഡിയോയും ചർച്ചയാക്കുന്നത്. വെമ്പായം പഞ്ചായത്ത് മെമ്പർമാരും ജീവനക്കാരും ചേർന്ന് പോത്തൻകോട് നന്നന്നാട്ട് കാവിൽ താമസിക്കുന്ന അതിഥി തൊഴിലാളികൾക്ക് അരി എത്തിച്ചു കൊടുത്തപ്പോൾ അഹങ്കാരത്തോടെ തിരിച്ചു കൊടുക്കുന്ന കാഴ്ച ആണ് ഈ വീഡിയോ.
വാഹനത്തിൽ ചാക്കിലാണ് അരി കൊണ്ടു കൊടുത്തത്. ഒന്നര ചാക്ക് അരിയാണ് വേണ്ടെന്ന് പറഞ്ഞ് അതിഥി തൊഴിലാളികൾ തിരികെ വാഹനത്തിൽ കൊണ്ടു വയ്ക്കുന്നത്. ഇത് പഞ്ചായത്ത് മെമ്പർ അടക്കമുള്ളവരുടെ ക്ഷോഭത്തിന് കാരണമാകുന്നതും വീഡിയോയിൽ കാണാം. അവന് വേണ്ടെന്ന്.. അവന്മാർക്ക വേണ്ടെന്ന്... ഇങ്ങനെയുള്ള അമർഷമാണ് അവിടെയുള്ളവർ പ്രകടിപ്പിക്കുന്നത്. അരി കൊണ്ടു കൊടുത്തപ്പോൾ വേണ്ടെന്ന്... അവന്മാർക്ക് ഇനി ബിരിയാണും മട്ടണും വച്ചു കൊടുക്കാം.. ഇവിടെ ബാക്കിയുള്ളവർക്ക് പയറും കഞ്ഞിയും-ഇതാണ് വീഡിയോയിൽ ഉയരുന്ന മറ്റൊരു കമന്റ്. ഈ വീഡിയോ വൈറലാകുമ്പോൾ അതിന് താഴെ ചർച്ചയും കൊഴുക്കുന്നു.
വീഡിയോയ്ക്ക് താഴെയുള്ള രസകരമായ കമന്റുകൾ
- കത്തിക്കാൻ ഗ്യാസില്ലാത്തവർക്ക് അരി കിട്ടിയിട്ട് എന്ത് കാര്യം....?
- നാട്ടുകാരെ പട്ടിണിക്കിട്ട് തങ്ങളെ തീറ്റിക്കുന്നതിൽ സംശയം തോന്നിയിരിക്കാം
- കുടിയേറ്റ തൊഴിലാളിയെ അതിഥി തൊഴിലാളികളാക്കി ഫിഷ്മോളിയും മട്ടൺ സ്റ്റൂവും കൊടുക്കണം. ഇവിടെ കൃഷിക്കാരും കൂലിപ്പണിക്കാരും തെണ്ടുന്നു. കഴിഞ്ഞ ദിവസം ഫോർട്ട് പൊലീസ് ഒരു വീട്ടിൽ ചെന്നപ്പോൾ പട്ടിണി കണ്ടു സാധനം വാങ്ങി കൊടുത്തു. ഇപ്പോൾ ബംഗാളികളെ നേരെ നിറുത്തിയില്ലേൽ പിന്നെ മലയാളികൾ അനുഭവിക്കും
- പൊറോട്ടയും ബീഫിന്റെയും ടെയ്സ്റ്റ് എല്ലിന്റെ ഇടയിൽ പിടിച്ചു ..അതാണ് ഇപ്പൊ അരിയും പച്ചക്കറിയും ഒന്നും വേണ്ടാത്തത് .. പോയി പിച്ച എടുക്കാൻ പറ ഈ ചെറ്റകളോട് ..
- ആദ്യം ചെയ്യേണ്ട കാര്യം കൂലിവേലക്കാർ മനസ്സിൽ ഒരുതീരുമാനം എടുക്കണം ഇവിടത്തെ രാഷ്ട്രീയകാർ ഒട്ട് തെണ്ടി വരുമ്പോൾ ഒരൊട്ടു പോലും കൊടുക്കില്ല എന്ന് കാരണം കൂലിവേലക്കാർക്കു ഇവിടെ ഒരു രാഷ്ട്രീയകാരും ഒന്നും തന്നില്ല തന്നതോ പൂത്ത റേഷനരി ബെന്ഗാകളികളെ അതിഥി എന്ന ഓമനപ്പേരിട്ട് അവരുടെ പിറകെ വിലകൂടിയ അരിയും പച്ചക്കറികളും പലവ്യഞ്ജനവും എണ്ണയും സോപ്പും എന്നുവേണ്ട എല്ലാ സാധനങ്ങളുമായി പുറകെ ഓടുന്നു ഇവർക്ക് ഇപ്പോൾ നമ്മളെ ആവശ്യം ഇല്ല നമ്മളെ ആവശ്യം അവർക്കു വരുമ്പോൾ അവരെ നമുക്കും വേണ്ട അങ്ങനെ ഒരു തീരുമാനം നമ്മൾ കൈ കൊള്ളണം ബംഗാളി പോയി അവർക്ക് ഓട്ടു കുത്തട്ടെ
- നാട്ടിൽ ഉള്ള വരെ മറന്നു അതിഥി കളെ സ്നേഹി ച്ചതല്ലേ കിട്ടണം ഇവിടെ ആരും മനസറിഞ്ഞു ഒന്നും ചെയ്യുന്നില്ല ഒന്ന് അവന്യ മുതലെടുപ്പിന്. ജനങ്ങൾ നല്ലത് പറഞ്ഞു നടക്കണം
പോത്തൻകോട്ട് കൊറോണ മരണം റിപ്പോർട്ട് ചെയ്ത സ്ഥലമാണ്. അതുകൊണ്ട് തന്നെ പോത്തൻകോട് കടുത്ത ലോക് ഡൗൺ നിയന്ത്രണങ്ങളാണുള്ളത്. അതിനാൽ അതിഥി തൊഴിലാളികൾ ബുദ്ധിമുട്ടാനുള്ള സാധ്യത ഏറെയായിരുന്നു. ഇത് മനസ്സിലാക്കിയാണ് വെമ്പായം പഞ്ചായത്ത് പരിധിയിൽ വരുന്ന പോത്തൻകോട്ടെ ഈ പ്രദേശത്ത് അരിയുമായി പഞ്ചായത്ത് അധികൃതർ എത്തിയത്. സമൂഹ അടുക്കളയിലും മറ്റും അതിഥി തൊഴിലാളികളുടെ സഹകരണം കുറവാണ്. ഇത് മനസ്സിലാക്കിയാണ് അരി വീട്ടിൽ കൊണ്ടു കൊടുക്കാൻ തീരുമാനിച്ചത്. ഇതും അവർക്ക് വേണ്ടെന്നതാണ് വസ്തുത.
പോത്തൻകോട്ട് സമൂഹ്യവ്യാപനത്തിന്റെ സാദ്ധ്യത ഇല്ലെന്ന് ആരോഗ്യമന്ത്രി കെ.കെ ഷൈലജ പറഞ്ഞതിന് ശേഷമാണ് ഇവിടെ ആശങ്ക മാറിയത്. മരിച്ച അബ്ദുൾ അസീസ് ഗൾഫിൽനിന്നെത്തിയ ചിലരുമായി ബന്ധപ്പെട്ടിട്ടുണ്ട്. എന്നാൽ ഇവരിൽ നിന്നാണോ രോഗം പകർന്നത് എന്ന് വ്യക്തമല്ല. ഇക്കാര്യത്തിൽ പൂർണ വ്യക്തത കൈവന്നിട്ടില്ലെന്നും മന്ത്രി പറഞ്ഞു.ഇദ്ദേഹവുമായി അടുത്തിടപഴകിയവരെ കണ്ടെത്തുക ഏറെ ബുദ്ധിമുട്ടാണെന്നും സർക്കാർ തിരിച്ചറിഞ്ഞിരുന്നു. അതുകൊണ്ടാണ് ഇവിടെ അതിശക്തമായ നിയന്ത്രണം തുടർന്നത്. ഇതിൽ ആരും കഷ്ടപ്പെടുന്നില്ലെന്ന് ഉറപ്പാക്കാനായിരുന്നു പോത്തൻകോട്ടിന് ചേർന്നുള്ള വെമ്പായം പഞ്ചായത്തിലെ അരി വിതരണം. നിരവധി അതിഥി തൊഴിലാളികൾ ഈ മേഖലയിലുണ്ട്. ഭക്ഷണം ഇല്ലാതെ ആരും പ്രതിഷേധിക്കാൻ എത്തുന്നില്ലെന്ന് ഉറപ്പിക്കാൻ വേണ്ടി കൂടിയായിരുന്നു ഈ ഇടപെടൽ.
പല സമൂഹ അടുക്കളയിലും അതിഥി തൊഴിലാളികൾ പ്രശ്നം ഉണ്ടാക്കുന്നുണ്ട്. ഒരേ കറികൾ പറ്റില്ലെന്ന് പറഞ്ഞ് വിഷുദിവസം രാത്രിയിൽ 91 അതിഥി തൊഴിലാളികൾ ഊണ് കഴിക്കാതെ പ്രതിഷേധിച്ചിരുന്നത് തൃശൂരിൽ ഏറെ ചർച്ചയായിരുന്നു. തൃശ്ശൂർ കോർപ്പറേഷന്റെ അയ്യന്തോൾ ക്യാമ്പിലായിരുന്നു സംഭവം. വിഷുദിവസം രാത്രിയിൽ ഊണിന്റെ സമയമായപ്പോൾ ക്യാമ്പിലുള്ള 91 പേരാണ് പ്രതിഷേധിച്ച് മാറിനിന്നത്. പൊലീസ് ചർച്ചയ്ക്കെത്തിയെങ്കിലും അവർ ഭക്ഷണം കഴിച്ചില്ല. അന്ന് രാത്രിയിലെ ഭക്ഷണം പാഴായി. തൊട്ടടുത്ത ദിവസം അടുത്ത രണ്ട് ക്യാമ്പുകളിൽ കൂടി സാമ്പാറിനെതിരേ അതിഥികളുടെ വികാരമുണർന്നു. ഇവിടെ ഭക്ഷണം കഴിക്കാതിരുന്നില്ലെങ്കിലും എല്ലാ ദിവസവും ഒരേതരം വേണ്ടെന്ന് കട്ടായം പറഞ്ഞു. വിവിധ ക്യാമ്പുകളിൽനിന്ന് ഒരേ ആവശ്യം വന്നതോടെ ഇതിനുപിന്നിൽ ഗൂഢനീക്കമുണ്ടെന്ന് പൊലീസ് സംശയിച്ചുതുടങ്ങി. ഏപ്രിൽ 20 മുതൽ നിർമ്മാണമേഖല പ്രവർത്തിക്കാം എന്നുള്ളതിനാൽ ക്യാമ്പിൽനിന്ന് തൊഴിലാളികൾ ഒഴിവാകുമെന്നാണ് തദ്ദേശസ്ഥാപനങ്ങൾ കരുതുന്നത്.
നേരത്തെ അതിഥി തൊഴിലാളികളുടെ ഭക്ഷണത്തിനും താമസത്തിനുമായി സംസ്ഥാന സർക്കാർ കൈക്കൊണ്ട നടപടികളിൽ ഹൈക്കോടതി തൃപ്തി രേഖപ്പെടുത്തിയിരുന്നു. അതിഥി തൊഴിലാളികളെ പരിചരിക്കുന്ന കാര്യത്തിൽ കേരളം കൈക്കൊണ്ട നടപടികളെ മറ്റ് സംസ്ഥാനങ്ങൾ പ്രകീർത്തിച്ചതായി ഹൈക്കോടതി നിരീക്ഷിച്ചു. ബംഗാൾ ഇക്കാര്യത്തിൽ പ്രത്യേക പ്രശംസ അറിയിച്ചതായും കോടതി വ്യക്തമാക്കി. ലേബർ കമ്മിഷണർ സംസ്ഥാന നോഡൽ ഓഫിസറും ജില്ലാ ലേബർ ഓഫിസർമാർ ജില്ലാതല നോഡൽ ഓഫിസറുമാരായും പ്രവർത്തിച്ചു വരുന്നതായി സർക്കാർ വിശദികരിച്ചു. അസിസ്റ്റന്റ്റ് ലേബർ ഓഫിസർമാർ സമയബന്ധിതമായി ലേബർ ക്യാമ്പുകൾ സന്ദർശിച്ചു നടപടികൾ സ്വീകരിച്ചുവരുകയാണന്നും സർക്കാർ വിശദികരിച്ചു.
രോഗവ്യാപനത്തിന് കാരണമാവാൻ ഇടയുള്ളതിനാൽ ലേബർ ക്യാമ്പുകളിൽ നടത്തുന്ന സർവ്വേ തൽക്കാലം നിർത്തിവയ്ക്കാൻ നിർദ്ദേശിക്കണമെന്ന് അമിക്കസ് ക്യൂറി ആവശ്യപ്പെട്ടു. അതിഥി തൊഴിലാളികൾ കടുത്ത മാനസിക സംഘർഷത്തിലാണന്നും ഒരാൾ താമസ സ്ഥലത്ത് ആത്മഹത്യ ചെയ്തതായും അമിക്കസ് ക്യൂറി ബോധിപ്പിച്ചു. അതിഥി തൊഴിലാളികൾ മാത്രമല്ല വീട്ടിൽ കഴിയുന്ന മുഴുവൻ ആളുകളും മാനസിക സംഘർഷം അനുഭവിച്ചുവരുകയാണന്ന് സർക്കാർ വിശദികരിച്ചു. നിലവിൽ നടക്കുന്ന സർവ്വേ സംബന്ധിച്ച് വിശദികരണം നൽകാൻ സർക്കാരിന് കോടതി സാവകാശം അനുവദിക്കുകയും ചെയ്തിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- നിങ്ങൾ ബ്രിട്ടീഷ് പൗരത്വം എടുക്കാൻ ഉദ്ദേശിക്കുന്നുണ്ടോ ? എങ്കിൽ, ബ്രിട്ടീഷ് സംസ്കാരത്തെയും ജീവിത ശൈയിലെ കുറിച്ചുമെല്ലാം അറിഞ്ഞിരിക്കണം; സിറ്റിസൺഷിപ് ക്വിസ്സ് പാസായാൽ മാത്രം പൗരത്വം ലഭിക്കും; നിങ്ങളുടെ ബ്രിട്ടനെ കുറിച്ചുള്ള അറിവ് ഇവിടെ പരിശോധിക്കാം
- പെരുമ്പാവൂരിൽ പത്താംക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു;പൊലിഞ്ഞത് കദളിചിറ പട്ടരുമഠം വീട്ടിൽ റഷീദിന്റെ മകൾ നസ്രിന
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍